മലയാളം: translationQuestions

Updated ? hours ago # views See on DCS

Matthew

Matthew 1

Matthew 1:1-15

യേശുക്രിസ്തുവിന്റെ വംശാവലിയിൽ, അവരുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട്, ആദ്യമായി പേരു പറഞ്ഞിരിക്കുന്ന രണ്ടു പൂർവപിതാക്കന്മാർ ആരെല്ലാം ?

വംശാവലിയിൽ ആദ്യമായി പറഞ്ഞിരിക്കുന്ന രണ്ടു പൂർവപിതാക്കന്മാർ ദാവീദും അബ്രാഹാമും ആകുന്നു .

Matthew 1:16-17

വംശാവലിയുടെ അന്ത്യഭാഗത്ത് പേരു പറഞ്ഞിരിക്കുന്ന ഭാര്യ ആരാണു ? എന്താണു അവളുടെ പേരു പറയുവാൻ കാരണം?

യോസേഫിന്റെ ഭാര്യയായ മറിയയില് നിന്ന് യേശു ജനിച്ച കാരണത്താല് അവളുടെ പേരു സൂചിപ്പിചിരിക്കുന്നു.

Matthew 1:18

എന്താണ് മറിയ യോസേഫുമായി കൂടിവരുന്നതിനു മുമ്പെ അവൾക്ക് സംഭവിച്ചത് ?

മറിയ യോസേഫുമായി കൂടിവരുന്നതിനു മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.

Matthew 1:19

യോസേഫ് എങ്ങനെയുള്ള ഒരു മനുഷ്യനായിരുന്നു ?

യോസേഫ് നീതിമാനായ ഒരു മനുഷ്യനായിരുന്നു.

മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ യോസേഫ് എന്തു ചെയ്യുവാനാണു തീരുമാനിച്ചത് ?

യോസേഫ് മറിയയുമായുള്ള തന്റെ വിവാഹനിശ്ചയം രഹസ്യമായി ഉപേക്ഷിപ്പാന്‍ തീരുമാനിച്ചു.

Matthew 1:20

എങ്ങനെയാണ് മറിയയുമായുള്ള വിവാഹനിശ്ചയബന്ധം തുടരണമെന്ന് യോസേഫ് തീരുമാനിചത് ?

കർത്താവിന്റെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോട്, മറിയ ഗർഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആകയാൽ അവളെ ഭാര്യയായി ചേർത്തുകൊള്ളുവാൻ പറഞ്ഞു.

Matthew 1:21-22

എന്ത് കൊണ്ട് യോസേഫ് ശിശുവിനു യേശു എന്നു പേർ വിളിച്ചു ?

അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കുന്നതുകൊണ്ട് യോസേഫ് ശിശുവിനു യേശു എന്ന് പേർ വിളിച്ചു.

Matthew 1:23-24

ഈ സംഭവങ്ങളിലൂടെ നിറവേറിയ കാര്യങ്ങളേക്കുറിച്ച് പഴയനിയമപ്രവചനത്തിൽ എന്താണു പറഞ്ഞിട്ടുള്ളത് ?

പഴയനിയമപ്രവചനത്തിൽ കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്നും അവനു “ ദൈവം നമ്മോടു കൂടെ “ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കപ്പെടും എന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

Matthew 1:25

മറിയ യേശുവിനെ പ്രസവിക്കുന്നതു വരെ എന്ത് കാര്യം ചെയ്യാതിരിക്കുന്നതിനാണു യോസേഫ് ശ്രദ്ധിച്ചത് ?

മറിയ യേശുവിനെ പ്രസവിക്കുന്നതു വരെ മറിയയോടൊരുമിച്ച് ശരീരിക ബന്ധം പുലര്ത്താതിരിപ്പാന് യോസേഫ് പ്രത്യേകം ശ്രദ്ധിച്ചു.

Matthew 2

Matthew 2:1-10

യേശു ജനിച്ചത് എവിടെയായിരുന്നു ?

യേശു ജനിച്ചത് യെഹൂദ്യയിലെ ബേത്ലെഹേമിലായിരുന്നു.

Matthew 2:11-1

ജ്ഞാനികൾ യേശുവിനു എന്തെല്ലാമാണു കാഴ്ച്ചയായി അർപ്പിച്ചത് ?

ജ്ഞാനികൾ യേശുവിനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച്ചയായി അർപ്പിച്ചു.

Matthew 2:2

കിഴക്കു നിന്നു വന്ന ജ്ഞാനികൾ യേശുവിന് ഏതു പദവിയാണ് നൽകിയത് ?

കിഴക്കു നിന്നു വന്ന ജ്ഞാനികൾ യേശുവിന് “യെഹൂദന്മാരുടെ രാജാവ്“ എന്ന പദവി നൽകി.

യെഹൂദന്മാരുടെ രാജാവ് ജനിച്ചു എന്ന് ജ്ഞാനികൾ എങ്ങനെയാണു അറിഞ്ഞത് ?

യെഹൂദന്മാരുടെ രാജാവിന്റെ നക്ഷത്രം ജ്ഞാനികൾ കിഴക്കു കണ്ടിരുന്നു.

Matthew 2:3-4

ജ്ഞാനികളിൽ നിന്നും വാര്‍ത്ത അറിഞ്ഞപ്പോൾ ഹെരോദാരാജാവില്‍ എന്തു പ്രതികരണമാണ് ഉണ്ടായത് ?

ജ്ഞാനികളിൽ നിന്നും വാര്‍ത്ത അറിഞ്ഞപ്പോൾ ഹെരോദാരാജാവിന് പരിഭ്രമം ഉണ്ടായി.

Matthew 2:5

ക്രിസ്തു എവിടെയാണു ജനിക്കേണ്ടത് എന്ന് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും എങ്ങനെയാണു അറിഞ്ഞത് ?

ക്രിസ്തു ബേത്ലേഹെമിലാണു ജനിക്കേണ്ടത് എന്ന പ്രവചനം അവർക്കറിയാമായിരുന്നു.

Matthew 2:6-8

Matthew 2:9-10

ജ്ഞാനികൾ യേശു ഉണ്ടായിരുന്ന സ്ഥലം എങ്ങനെയാണു കൄത്യമായി കണ്ടെത്തിയത്?

യേശു ആയിരുന്ന സ്ഥലത്ത് എത്തുവോളം അവര്‍ക്ക് മുമ്പായി കിഴക്കന്‍ നക്ഷത്രം എത്തി നിന്നു.

Matthew 2:11

ജ്ഞ്നാനികൾ യേശുവിനെ കാണാൻ എത്തിയപ്പോൾ അവനു എന്തു പ്രായം ഉണ്ടായിരുന്നു ?

ജ്ഞാനികൾ യേശുവിനെ കാണാൻ വന്നപ്പോൾ അവൻ ഒരു ചെറിയ ശിശു ആയിരുന്നു.

Matthew 2:12

ജ്ഞാനികൾ ഏതു വഴിയിലൂടെയാണു സ്വദേശ്ത്തേയ്ക്ക് മടങ്ങിപ്പോയത് ? എന്തുകൊണ്ടാണു അവർ ആ വഴിയിലൂടെ പോയത് ?

ജ്ഞാനികൾ മറ്റൊരു വഴിയിലൂടെ സ്വദേശത്തേയ്ക്കു മടങ്ങിപ്പോകുവാന്‍, കാരണം,ദൈവം അവരോട് ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്ന് സ്വപ്നത്തിൽ കല്പിച്ചിരുന്നു.

Matthew 2:13-14

യോസേഫിന് സ്വപ്നത്തിൽ എന്ത് നിർദ്ദേശമാണ് ലഭിച്ചത് ?

ഹെരോദാവ് യേശുവിനെ കൊല്ലുവാൻ ശ്രമിക്കുന്നുണ്ടെന്നും അതിനാൽ യേശുവിനെയും മറിയയേയും കൂട്ടിക്കൊണ്ട് ഈജിപ്തിലേയ്ക്ക് ഒടിപ്പോകേണമെന്നും യോസേഫിന് സ്വപ്നത്തിൽ അറിയിപ്പ് ലഭിച്ചു.

Matthew 2:15

യേശു പിന്നീട് ഈജിപ്റ്റിൽ നിന്നു മടങ്ങിവന്നപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

പിന്നീട് യേശു ഈജിപ്റ്റിൽ നിന്ന് മടങ്ങിവന്നപ്പോൾ “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി “ എന്ന പ്രവചനം നിവൃത്തിയായി.

Matthew 2:16-18

ജ്ഞാനികൾ തന്റെ അടുക്കൽ മടങ്ങിവന്നില്ല എന്നു ഹെരോദാവ് കണ്ടപ്പോൾ അവൻ എന്താണ് ചെയ്തത്?

ഹെരോദാവ് ബേത്ലേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതില്‍ താഴെയും പ്രായമായ സകല ആൺകുട്ടികളേയും കൊന്നുകളഞ്ഞു.

Matthew 2:19

ഹെരോദാവിന്റെ മരണശേഷം യോസേഫിന് സ്വപ്നത്തിൽ എന്തു നിർദ്ദേശമാണ് ലഭിച്ചത്?

സ്വപ്നത്തിൽ യോസേഫിനോട് യിസ്രായേൽദേശത്തേയ്ക്കു മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടു.

Matthew 2:20-21

Matthew 2:22

യോസേഫ് മറിയയോടും യേശുവിനോടും കൂടെ എവിടെയാണു ചെന്നു പാർത്തത്?

യോസേഫ് മറിയയോടും യേശുവിനോടും കൂടെ ഗലീലയിലെ നസറേത്തിൽ ചെന്നു പാർത്തു.

Matthew 2:23

യോസേഫ് അവരുടെ പുതിയ സ്ഥലത്തേക്ക് നീങ്ങിയപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും എന്ന പ്രവചനം നിവൃത്തിയായി.

Matthew 3

Matthew 3:2

യോഹന്നാൻസ്നാപകൻ മരുഭൂമിയിൽ പ്രസംഗിച്ച സന്ദേശം എന്തായിരുന്നു?

യോഹന്നാൻ പ്രസംഗിച്ചത് ,“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസ്സാന്തരപ്പെടുവിൻ“ എന്നായിരുന്നു.

Matthew 3:3-5

യോഹന്നാൻസ്നാപകൻ വന്ന് എന്തു പ്രവൃത്തി ചെയ്യും എന്നായിരുന്നു യെശയ്യാപ്രവചനത്തിൽ പറഞ്ഞത് ?

യോഹന്നാൻസ്നാപകൻ കർത്താവിന്റെ വഴി ഒരുക്കും എന്നതായിരുന്നു പ്രവാചകവാക്യം.

Matthew 3:6-7

യോഹന്നാനാൽ സ്നാനം ഏറ്റപ്പോള്‍ ജനം എന്താണു ചെയ്തത് ?

പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് അവര് സ്നാനം ഏറ്റു.

Matthew 3:8

യോഹന്നാൻസ്നാപകൻ പരീശന്മാരോടും ശാസ്ത്രിമാരോടും എന്തു ചെയ്യുവാനാണു പറഞ്ഞത്?

യോഹന്നാൻസ്നാപകൻ പരീശന്മാരോടും സദൂക്യരോടും മാനസാന്തരതിനു യോഗ്യമായ ഫലം കായ്പിൻ എന്നുപറഞ്ഞു.

Matthew 3:9

യോഹന്നാൻസ്നാപകൻ പരീശ്ന്മാരോടും സദൂക്യരോടും എന്തു കാര്യം ചൊല്ലി സ്വയം പുകഴുവാൻ തുനിയരുത് എന്നാണു അവർക്കു നിർദ്ദേശം നൽകിയത് ?

അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്ന് പറയുവാൻ തുനിയരുത് എന്നാണു യോഹന്നാൻ പരീശന്മാരോടും സദൂക്യരോടും നിര്ദേശിച്ചത്.

Matthew 3:10

നല്ല ഫലം കായ്ക്കാത്ത എല്ലാ വൃക്ഷത്തിനു എന്തു സംഭവിക്കുന്നു എന്നാണ് യോഹന്നാൻ പറയുന്നത് ?

നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടു ചുട്ടുകളയുന്നു എന്ന് യോഹന്നാൻ പറയുന്നു.

Matthew 3:11-14

യോഹന്നാന്‍ സ്നാപകന്‍റെ പിന്നാലെ വരുന്നവൻ എങ്ങനെയാണു സ്നാനം കഴിപ്പിക്കുവാൻ പോകുന്നത്?

യോഹന്നാന്‍റെ പിന്നാലെ വരുന്ന ഒരുവൻ പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കും.

Matthew 3:15

എന്തു കൊണ്ടാണ് യോഹന്നാന് യേശുവിനെ സ്നാനപ്പെടുത്തണമെന്ന് യേശു യോഹന്നാനെ ബോധ്യപ്പെടുത്തിയത് ?

സകല നീതിയും നിവർത്തിക്കേണ്ടതിനു യോഹന്നാൻ യേശുവിനെ സ്നാനം കഴിപ്പിക്കുന്നത് ന്യായമായ കാര്യമാണെന്നാണ് യേശു പറഞ്ഞത്.

Matthew 3:16

യേശു വെള്ളത്തിൽ നിന്നു കയറിയ ഉടനെ അവൻ എന്താണു കണ്ടത് ?

യേശു വെള്ളതിൽ നിന്നു കയറിയ ഉടനെ ദൈവാത്മാവു പ്രാവ് എന്നപോലെ തന്റെമേൽ വരുന്നത് അവൻ കണ്ടു.

Matthew 3:17

യേശു സ്നാനം ഏറ്റ ഉടനെ സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം എന്തായിരുന്നു?

ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു “ എന്നായിരുന്നു സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം,“.

Matthew 4

Matthew 4:1

ആരാണു പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിനു യേശുവിനെ മരുഭൂമിയിലേയ്ക്കു നടത്തിയത് ?

പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിനു പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേയ്ക്കു നടത്തി.

Matthew 4:2

യേശു എത്ര കാലം മരുഭൂമിയിൽ ഉപവസിച്ചു ?

യേശു നാല്പതു പകലും നാല്പതു രാവും മരുഭൂമിയിൽ ഉപവസിച്ചു.

Matthew 4:3

പിശാച് യേശുവിനു നൽകിയ ഒന്നാമത്തെ പരീക്ഷ എന്തായിരുന്നു ?

കല്ല് അപ്പമായിതീര്ക്കേണ്ടതിനായി പിശാച് യേശുവിനെ പരീക്ഷിച്ചു.

Matthew 4:4

ഒന്നാമത്തെ പരീക്ഷയ്ക്കുള്ള യേശുവിന്റെ മറുപടി എന്തായിരുന്നു ?

യേശു പറഞ്ഞു, മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു.

Matthew 4:5

പിശാച് യേശുവിന് നൽകിയ രണ്ടാമത്തെ പരീക്ഷണം എന്തായിരുന്നു ?

പിശാച് യേശുവിനെ ദൈവാലയത്തില്നിന്ന് താഴേയ്ക്ക് ചാടുവാൻ പ്രേരിപ്പിച്ചു.

Matthew 4:6

Matthew 4:7

രണ്ടാമത്തെ പരീക്ഷയ്ക്കുള്ള യേശുവിന്റെ മറുപടി എന്തായിരുന്നു ?

നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് യേശു അതിനു മറുപടി പറഞ്ഞു.

Matthew 4:8

പിശാച് യേശുവിനു നൽകിയ മൂന്നാമത്തെ പ്രലോഭനം എന്തായിരുന്നു ?

തന്നെ നമസ്കരിച്ചാൽ ലോകത്തിലുള്ള സകല രാജ്യങ്ങളേയും തിരിച്ച് തരാം എന്ന് പിശാച് യേശുവിനെ പരീക്ഷിച്ചു.

Matthew 4:9

Matthew 4:10-14

മൂന്നാമത്തെ പരീക്ഷണത്തിനു യേശു നൽകിയ മറുപടി എന്തായിരുന്നു?

യേശു അതിനു നൽകിയ മറുപടി,നിന്‍റെ ദൈവമായ കർത്താവിനെ സേവിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നായിരുന്നു.

Matthew 4:15

യേശു ഗലീലയിലെ കഫർന്നഹൂമിലേയ്ക്കു ചെന്നപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

ഗലീലായിലുള്ള ജനം വലിയോരു വെളിച്ചം കണ്ടു എന്ന യെശയ്യാപ്രവാചകന്റെ പ്രവചനം നിവൃത്തിയായി.

Matthew 4:16

Matthew 4:17

അന്നു മുതൽ യേശു ഏതു സന്ദേശമാണ് പ്രസംഗിച്ചു തുടങ്ങിയത് ?

യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു.

Matthew 4:18

പത്രൊസും അന്ത്രെയാസും യാക്കോബും യോഹന്നാനും എങ്ങനെയാണു തങ്ങളുടെ ഉപജീവനം കഴിച്ചിരുന്നത് ?

പത്രൊസും അന്ത്രെയാസും യാക്കോബും യോഹന്നാനും എല്ലാവരും മീൻപിടിക്കുന്നവരായിരുന്നു.

Matthew 4:19-20

പത്രൊസിനെയും അന്ത്രെയാസിനെയും എങ്ങനെയുള്ളവരാക്കിത്തീർക്കും എന്നാണു യേശു പറഞ്ഞത് ?

യേശു പത്രൊസിനോടും അന്ത്രെയാസിനോടും അവൻ അവരെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.

Matthew 4:21-22

Matthew 4:23

ഈ കാലത്ത് യേശു എവിടെയാണു ഉപദേശിച്ചുകൊണ്ടിരുന്നത് ?

യേശു ഗലീലയിലെ യെഹുദ പള്ളികളിൽ ഉപദേശിച്ചുകൊണ്ടിരുന്നു.

Matthew 4:24

ഏതു അവസ്ഥയിലുള്ള മനുഷ്യരെയാണു യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത് ? യേശു അവരെ എന്തു ചെയ്തു ?

സകലവിധ രോഗികളേയും ഭൂതഗ്രസ്തരേയും യേശുവിന്റെ അടുക്കല് കൊണ്ടുവന്നു അവന്‍ അവരെ സൗഖ്യമാക്കി.

Matthew 4:25

ഈ സമയത്ത് എത്ര ആളുകൾ യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു ?

വലിയ ഒരു ജനസമൂഹം ഈ സമയത്ത് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.

Matthew 5

Matthew 5:3

ആത്മാവിൽ ദരിദ്രരായവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?

ആത്മാവിൽ ദരിദ്രരായവർ അനുഗ്രഹിക്കപ്പെട്ടവര്‍; സ്വർഗ്ഗരാജ്യം അവർക്കുള്ളത്.

Matthew 5:4

ദു:ഖിക്കുന്നവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?

ദു:ഖിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർക്ക് ആശ്വാസം ലഭിക്കും.

Matthew 5:5

സൗമ്യതയുള്ളവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ?

സൗമ്യതയുള്ളവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർ ഭൂമിയെ അവകാശമാക്കും.

Matthew 5:6-10

നീതിക്കു വിശന്നു ദാഹിക്കുന്നവർ എന്തുകൊണ്ടാണു അനുഗ്രഹിക്കപ്പെട്ടവരായിരിക്കുന്നത്?

നീതിക്കു വിശന്നു ദാഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവര്‍; അവർക്കു തൃപ്തി വരും.

Matthew 5:11

യേശുവിനു വേണ്ടി നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവരായിരിക്കുന്നത് എന്തുകൊണ്ട് ?

യേശുവിനു വേണ്ടി നിന്ദിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവര്;സ്വർഗ്ഗത്തിൽ അവരുടെ പ്രതിഫലം വലുതായിരിക്കുന്നു.

Matthew 5:12-14

Matthew 5:15

വിശ്വാസികൾ എങ്ങനെയാണ് തങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കുവാൻ ഇടയാക്കുന്നത്?

വിശ്വാസികൾ സത്പ്രവൃത്തികൾ ചെയ്തുകൊണ്ട് തങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കുവാൻ ഇടയാക്കണം.

Matthew 5:16

Matthew 5:17-18

യേശു ന്യായപ്രമാണത്തെയും പഴയ നിയമ പ്രവാചകന്മാരുടെ പ്രവചനങ്ങളെയും എന്തുചെയ്യുവാനായിട്ടാണ് വന്നത്?

യേശു ന്യായപ്രമാണത്തെയും പഴയനിയമപ്രവാചകന്മാരുടെ പ്രവചനങ്ങളെയും നിവൃത്തിക്കുവാനാണ് വന്നത്.

Matthew 5:19-20

ആരാണ് സ്വർഗ്ഗരാജ്യത്തിൽ വലിയവർ എന്നു വിളിക്കപ്പെടുന്നത് ?

ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും മറ്റുള്ളവരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗരാജ്യത്തിൽ വലിയവർ എന്നു വിളിക്കപ്പെടും

Matthew 5:21

കൊല ചെയ്യുന്നവർ മാത്രമല്ല, മറ്റ് എന്തു പ്രവര്‍ത്തി ചെയ്യുന്നവര്‍ കൂടെ ന്യായവിധിക്കു യോഗ്യരാകും എന്നാണു യേശു പഠിപ്പിച്ചത് ?

കൊല ചെയ്യുന്നവർ മത്രമല്ല, സഹോദരനോടു കോപിക്കുന്നവരെല്ലാം ന്യായവിധിക്കു യോഗ്യരാകും എന്ന് യേശു പഠിപ്പിച്ചു.

Matthew 5:22

Matthew 5:23

നമ്മുടെ സഹോദരനു നമ്മോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കിൽ നാം എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചത് ?

നമ്മുടെ സഹോദരന് നമ്മോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു വരികില്‍ നാം ചെന്ന് അവനോട് നിരപ്പു പ്രാപിക്കേണം എന്ന് യേശു പഠിപ്പിച്ചു.

Matthew 5:24

Matthew 5:25-26

നമ്മുടെ പ്രതിയോഗിയോട് ന്യായവിസ്താരസഭയില്‍ എത്തുന്നതിന് മുമ്പേ എന്തു ചെയ്തുകൊള്ളേണം എന്നാണ് യേശു പഠിപ്പിച്ചത് ?

നമ്മുടെ പ്രതിയോഗി ന്യായവിസ്താരസഭയില്‍ എത്തുന്നതിന് മുമ്പേ, ഇണങ്ങിക്കൊള്ളേണം എന്ന് യേശു പഠിപ്പിച്ചു.

Matthew 5:27

വ്യഭിചാരം ചെയ്യുന്നതു മാത്രമല്ല,മറ്റ് എന്തു പോലും പാപമാണെന്നാണു യേശു പഠിപ്പിച്ചത് ?

വ്യഭിചാരം ചെയ്യുന്നതു മാത്രമല്ല പാപം, ഒരു സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നതും പാപമാണെന്ന് യേശു പഠിപ്പിച്ചു.

Matthew 5:28

Matthew 5:29

പാപം ചെയ്യാൻ കാരണമാകുന്ന എന്തിനെയും നാം എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിച്ചത് ?

യേശു പറഞ്ഞു,പാപം ചെയ്യാൻ കാരണമായ എന്തിനെയും നാം വേണ്ട എന്ന് വെയ്ക്കണം.

Matthew 5:30-31

Matthew 5:32

ഏതു കാരണത്താലാണ് വിവാഹമോചനത്തിന് യേശു അനുവാദം നൽകിയത് ?

വ്യഭിചാരം എന്ന കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ യേശു അനുവദിച്ചു.

ഒരു ഭർത്താവ് തെറ്റായ കാരണം പറഞ്ഞ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ പുനർവിവാഹം ചെയ്യുകയും ചെയ്താൽ അവൻ അവളെ എങ്ങനെയുള്ള സ്ത്രീയാക്കി മാറ്റുകയാണു ചെയ്യുന്നത്?

ഒരു ഭർത്താവ് തെറ്റായ കാരണം പറഞ്ഞ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ പുനർവിവാഹം ചെയ്യുകയും ചെയ്താൽ അവൻ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നു.

Matthew 5:33-36

സ്വർഗ്ഗത്തെയും ഭൂമിയെയും ചൊല്ലിയും യെരുശലേമിനെയും നമ്മുടെ തലയെയും ചൊല്ലി സത്യം ചെയ്യാതെ നാം എന്തു ചെയ്യേണം എന്നാണ് യേശു പറയുന്നത് ?

പല കാര്യങ്ങൾ ചൊല്ലി സത്യം ചെയ്യാതെ നമ്മുടെ വാക്കുകൾ “ഉവ്വ് ഉവ്വ് “ എന്നും ‘ഇല്ല ഇല്ല“ എന്നും ആയിരിക്കേണം എന്ന് യേശു പറയുന്നു.

Matthew 5:37

Matthew 5:38

നമ്മോട് ദോഷം ചെയ്യുന്നന്നവരോട് നാം എങ്ങനെ പെരുമാറണം എന്നാണു യേശു പഠിപ്പിച്ചത്?

നമ്മോട് ദോഷം ചെയ്യുന്നന്നവരോട് എതിർത്തുനിൽക്കരുത് എന്ന് യേശു പഠിപ്പിച്ചു.

Matthew 5:39-42

Matthew 5:43

നാം നമ്മുടെ ശത്രുക്കളോടും ഉപദ്രവിക്കുന്നവരോടും എങ്ങനെ പ്രതികരിക്കണമെന്നാണ് യേശു പഠിപ്പിച്ചത് ?

നാം നമ്മുടെ ശത്രുക്കളേയും ഉപദ്രവിക്കുന്നവരേയും സ്നേഹിക്കേണമെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കേണമെന്നും യേശു പഠിപ്പിച്ചു.

Matthew 5:44-45

Matthew 5:46

നാം നമ്മെ സ്നേഹിക്കുന്നവരെ മാത്രമല്ല നമ്മുടെ ശത്രുക്കളേയും സ്നേഹിക്കേണം എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട് ?

നാം നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽ നമുക്കു പ്രതിഫലം കിട്ടുകയില്ല എന്ന് യേശു പറഞ്ഞു, അങ്ങനെ ചെയ്യുമ്പോൾ നാം ജാതികൾ ചെയ്യുന്നതുപോലെ മാത്രമേ ചെയ്യുന്നുള്ളു.

Matthew 5:47-48

Matthew 6

Matthew 6:1

പിതാവിന്റെ പക്കൽനിന്ന് പ്രതിഫലം ലഭിക്കണമെങ്കിൽ നാം നമ്മുടെ നീതിപ്രവൃത്തികൾ എങ്ങനെ ചെയ്യണം ?

നാം നമ്മുടെ നീതിപ്രവൃത്തികൾ രഹസ്യമായിട്ടാണ് ചെയ്യേണ്ടത്.

Matthew 6:2-3

മനുഷ്യർ കാണേണ്ടതിനു തങ്ങളുടെ നിതിപ്രവൃത്തികൾ അവരുടെ മുമ്പിൽ പരസ്യമായി ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എന്താണ് ?

മനുഷ്യർ കാണേണ്ടതിനു അവരുടെ മുമ്പിൽ തങ്ങളുടെ നീതിപ്രവൃത്തികൾ പരസ്യമായി ചെയ്യുന്നവർക്ക് ജനങ്ങളുടെ പ്രശംസ അവരുടെ പ്രതിഫലമായി ലഭിക്കും.

Matthew 6:4

Matthew 6:5

മനുഷ്യർ കാണേണ്ടതിന് പരസ്യസ്ഥലത്തു നിന്നുകൊണ്ടു പ്രാർത്ഥിക്കുന്ന കപടഭക്തിക്കാർക്ക് എന്തു പ്രതിഫലമാണു ലഭിക്കുക ?

മനുഷ്യർ കാണേണ്ടതിനു പരസ്യസ്ഥലത്തു നിന്നുകൊണ്ടു പ്രാർത്ഥിക്കുന്ന കപടഭക്തിക്കാർക്ക് ജനങ്ങളിൽനിന്നുള്ള പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളു.

Matthew 6:6

രഹസ്യത്തിൽ പ്രാർത്ഥിക്കുന്നവർക്ക് ആരിൽനിന്നാണ് പ്രതിഫലം ലഭിക്കുന്നത് ?

രഹസ്യത്തിൽ പ്രാർത്ഥിക്കുന്നവർക്ക് പിതാവിൽനിന്ന് പ്രതിഫലം ലഭിക്കും.

Matthew 6:7

എന്തുകൊണ്ടാണ് നാം നമ്മുടെ പ്രാർത്ഥനയിൽ ആവശ്യമില്ലാത്ത ജല്പനങ്ങൾ ചെയ്യരുതെന്ന് യേശു പറയുന്നത് ?

യേശു പറയുന്നു,നാം യാചിക്കുന്നതിന് മുമ്പുതന്നേ നമ്മുടെ ആവശ്യങ്ങൾ പിതാവ് അറിയുന്നതുകൊണ്ട് നാം നമ്മുടെ പ്രാർത്ഥനയിൽ ആവശ്യമില്ലാത്ത ജല്പനങ്ങൾ ചെയ്യരുത്.

Matthew 6:8-9

Matthew 6:10-14

പിതാവിന്റെ ഇഷ്ടം എവിടെ നിറവേറണമേ എന്നാണു നാം പ്രാർത്ഥിക്കേണ്ടത് ?

പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിൽ നിർവ്വഹിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാൽ നാം പിതാവിനോട് അവന്റെ ഇഷ്ടം ഭൂമിയിലും നിറവേറ്റണമേ എന്നു പ്രാർത്ഥിക്കണം.

Matthew 6:15

നാം മറ്റുള്ളവർക്ക് നമ്മോടുള്ള കടങ്ങളെ ക്ഷമിക്കുന്നില്ലെങ്കിൽ പിതാവ് നമ്മോട് എന്തു ചെയ്യും?

നാം മറ്റുള്ളവർക്ക് നമ്മോടുള്ള കടങ്ങളെ ക്ഷമിക്കുന്നില്ലെങ്കിൽ പിതാവ് നമ്മുടെ കടങ്ങളെ നമ്മോടും ക്ഷമിക്കയില്ല.

Matthew 6:16-17

നമുക്കു പിതാവിൽനിന്ന് പ്രതിഫലം ലഭിക്കുവാൻ നാം എങ്ങനെ ഉപവസിക്കണം?

നാം മറ്റുള്ളവരുടെ മുമ്പിൽ വാടിയ മുഖം കാണിച്ചുകൊണ്ട് നാം ഉപവസിക്കുന്നു എന്ന തോന്നൽ വരുത്താൻ ശ്രമിക്കാതെ ഉപവസിക്കണം, അങ്ങനെയെങ്കിൽ പിതാവ് നമുക്കു പ്രതിഫലം തരും.

Matthew 6:18

Matthew 6:19

എവിടെയാണു നാം നമ്മുടെ നിക്ഷേപം സ്വരൂപിക്കേണ്ടത്? എന്തുകൊണ്ട് ?

നാം നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സ്വരൂപിക്കേണം,എന്തെന്നാൽ അവിടെ അതു നശിച്ചുപോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല.

Matthew 6:20

Matthew 6:21-23

നമ്മുടെ നിക്ഷേപം ഉള്ളേടത്ത് എന്തുകൂടെ ഉണ്ടായിരിക്കും ?

നമ്മുടെ നിക്ഷേപം ഉള്ളേടത്ത് നമ്മുടെ ഹൃദയവും ഇരിക്കും.

Matthew 6:24

ഏതു രണ്ടു യജമാനന്മാരിൽനിന്നാണ് ഒരാളെ നാം തിരഞ്ഞെടുക്കേണ്ടത് ?

നമ്മുടെ യജമാനൻ ദൈവം, ധനം ഇവയിൽ ഏതായിരിക്കണമെന്ന് നാംതന്നേ തീരുമാനിക്കണം.

Matthew 6:25

നാം എന്തുകൊണ്ടാണ് ഭക്ഷണം, പാനീയം, വസ്ത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതായ ആവശ്യം ഇല്ലാതിരിക്കുന്നത് ?

നാം നമ്മുടെ ഭക്ഷണം,പാനീയം,വസ്ത്രം എന്നിവയെക്കുറിച്ച് ആകുലപ്പെടരുത്, എന്തെന്നാൽ നമ്മുടെ പിതാവ് കേവലം പറവജാതികളുടെ ആവശ്യങ്ങൾ പോലും സാധിച്ചുകൊടുക്കുന്നവനാണു. നാം അവയേക്കാളെല്ലാം എത്രയോ അധികം വിശേഷതയുള്ളവരായിരിക്കുന്നു.

Matthew 6:26

Matthew 6:27-32

ആകുലപ്പെടുന്നതുകൊണ്ട് നമുക്ക് എന്തു ചെയ്യുവാൻ കഴിയുന്നതല്ല എന്നാണ് യേശു നമ്മെ ഒർമ്മിപ്പിക്കുന്നത് ?

ആകുലപ്പെടുന്നതിനാൽ നമ്മുടെ ആയുസിനോട് ഒരു മുഴം കൂട്ടുവാൻ നമുക്കു കഴിയുന്നതല്ല എന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.

Matthew 6:33-34

നാം ആദ്യം എന്ത് അന്വേഷിച്ചാലാണ് നമ്മുടെ ഭൗതിക ആവശ്യങ്ങളും സാധിച്ചുകിട്ടുന്നത് ?

നാം മുമ്പെ പിതാവിന്റെ രാജ്യവും നീതിയും അന്വേഷിക്കേണം, അതോടുകൂടെ നമുക്ക് നമ്മുടെ ഭൗതിക ആവശ്യങ്ങളും സാധിച്ചുകിട്ടും.

Matthew 7

Matthew 7:1-4

നമ്മുടെ സഹോദരനെ സഹായിക്കുവാൻ വ്യക്തമായി കാണേണ്ടതിനു നാം ആദ്യം എന്തു ചെയ്യേണം ?

നാം നമ്മുടെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ സഹായിക്കുന്നതിന് മുമ്പെ സ്വയം പരിശോധന നടത്തി സ്വന്ത കണ്ണിലെ കോൽ നീക്കം ചെയ്യേണം.

Matthew 7:5

Matthew 7:6-7

വിശുദ്ധമായത് നായ്ക്കൾക്കു നിങ്ങൾ കൊടുത്താൽ എന്തു സംഭവിച്ചേക്കാം ?

വിശുദ്ധമായത് നായ്ക്കൾക്കു നിങ്ങള്‍ കൊടുത്താൽ അവ അവയെ ചവിട്ടിക്കളയുകയും തിരിഞ്ഞു നിങ്ങളെചീന്തിക്കളയുകയും ചെയ്തേക്കാം.

Matthew 7:8-10

പിതാവിൽനിന്നു ലഭിക്കേണ്ടതിന് നാം എന്തു ചെയ്യേണം ?

പിതാവിൽനിന്നു നമുക്കു ലഭിക്കേണ്ടതിനു നാം യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്യേണം.

Matthew 7:11

പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എന്താണു കൊടുക്കുന്നത് ?

പിതാവ് തന്നോടു ചോദിക്കുന്നവർക്ക് നന്മ അധികമായി കൊടുക്കുന്നു.

Matthew 7:12

മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ ന്യായപ്രമാണവും പ്രവാചകന്മാരും നമ്മെ പഠിപ്പിക്കുന്നത് എന്താണ്?

ന്യായപ്രമാണവും പ്രവാചകന്മാരും നമ്മെ പഠിപ്പിക്കുന്നത് മനുഷ്യർ നമുക്കു ചെയ്തു തരുവാൻ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം അവർക്കു ചെയ്തുകൊടുക്കുക എന്നാണ്.

Matthew 7:13

വിശാലമായ വഴി എങ്ങോട്ടു നയിക്കുന്നത്?

വിശാലമായ വഴി നാശത്തിലേയ്ക്കാണ് നയിക്കുന്നത്.

Matthew 7:14

ഇടുക്കമുള്ള വഴി എങ്ങോട്ടു നയിക്കുന്നത് ?

ഇടുക്കമുള്ള വഴി ജീവങ്കലേയ്ക്കാണ് നയിക്കുന്നത്.

Matthew 7:15-19

നമുക്ക് എങ്ങനെയാണു കള്ളപ്രവാചകന്മാരെ തിരിച്ചറിയുവാൻ കഴിയുന്നത് ?

കള്ളപ്രവാചകന്മാരെ നമുക്ക് അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം.

Matthew 7:20

Matthew 7:21

ആരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ?

പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.

Matthew 7:22

യേശുവിന്റെ നാമത്തിൽ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തു എന്ന് അവകാശപ്പെടുന്ന അനേകരോട് യേശു എന്താണ് പറയുവാൻ പോകുന്നത് ?

യേശു അങ്ങനെ അവരോട് പറയും ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ.

Matthew 7:23

Matthew 7:24

രണ്ടു വീടുകളെക്കുറിച്ച് യേശു പറഞ്ഞ ഉപമയിലെ ബുദ്ധിയുള്ള മനുഷ്യനെപ്പോലെയുള്ളവന്‍ ആരാണ്?

യേശുവിന്റെ വചനങ്ങളെ കേട്ട് അവയെ അനുസരിച്ച് പ്രമാണിക്കുന്നവർ ബുദ്ധിയുള്ള മനുഷ്യന് തുല്ല്യനാണ്.

Matthew 7:25-28

രണ്ടു വീടുകളെക്കുറിച്ചു യേശു പറഞ്ഞ ഉപമയിലെ ഭോഷനായ മനുഷ്യനു തുല്ല്യൻ ആരാണ് ?

യേശുവിന്റെ വചനങ്ങൾ കേട്ടിട്ട് അനുസരിക്കാത്തവൻ ഉപമയിലെ ഭോഷനായ മനുഷ്യന് തുല്ല്യനാണ്.

Matthew 7:29

ശാസ്ത്രിമാരുടെ ഉപദേശവുമായി താരതമ്യം ചെയ്യുമ്പോൾ യേശുവിന്റെ ഉപദേശം എങ്ങനെയുള്ളതായിരുന്നു ?

യേശു ജനങ്ങളെ പഠിപ്പിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല,അധികാരമുള്ളവനായിട്ടായിരുന്നു.

Matthew 8

Matthew 8:4-6

യേശു എന്തിനാണ് താൻ സൗഖ്യമാക്കിയ കുഷ്ഠരോഗിയോട് പുരോഹിതനു നിന്നെത്തന്നെ കാണിച്ച് മോശെ കല്പിച്ച വഴിപാട് കഴിക്കുവാൻ പറഞ്ഞത് ?

യേശു താൻ സൗഖ്യമാക്കിയ കുഷ്ഠരോഗിയോട് അവർക്കു സാക്ഷ്യത്തിനായി ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിക്ക എന്ന് പറഞ്ഞു.

Matthew 8:7

ശതാധിപൻ യേശുവിനോട് തന്റെ ബാല്യക്കാരൻ പക്ഷവാതം ബാധിച്ചു കിടപ്പിലായിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ യേശു എന്തു ചെയ്യാൻ പോകുന്നു എന്നാണ് പറഞ്ഞത് ?

യേശു പറഞ്ഞത് അവൻ ശതാധിപന്റെ വീട്ടിൽ ചെന്ന് അവന്റെ ദാസനെ സൗഖ്യമാക്കും എന്നാണു.

Matthew 8:8-9

ശതാധിപൻ എന്തുകൊണ്ടാണ് യേശു തന്റെ പുരയ്ക്കകത്തു വരുവാൻ ആവശ്യമില്ല എന്ന് പറഞ്ഞത് ?

ശതാധിപൻ യേശുവിനോട്, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല, ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും എന്ന് പറഞ്ഞു.

Matthew 8:10

യേശു ശതാധിപനെക്കുറിച്ച് എന്താണ് പുകഴ്ചയായി പറഞ്ഞത് ?

യേശു ശതാധിപനെക്കുറിച്ചു പറഞ്ഞത്,യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നാണ്.

Matthew 8:11

ആരാണ് വന്ന് സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും എന്ന് യേശു പറഞ്ഞത് ?

കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്ന് സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും എന്ന് യേശു പറഞ്ഞു.

Matthew 8:12-13

ആരേയാണ് ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളയുമെന്നും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകുമെന്നും യേശു പറഞ്ഞത് ?

യേശു പറഞ്ഞു,രാജ്യത്തിന്റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളയും.

Matthew 8:14

യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവൻ ആരെയാണ് സൗഖ്യമാക്കിയത് ?

യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവൻ പത്രൊസിന്റെ അമ്മാവിയമ്മയെ സൗഖ്യമാക്കി.

Matthew 8:15-16

Matthew 8:17-19

യേശു ഭൂതബാധിതരെയും ദീനക്കാരേയും സൗഖ്യമാക്കിയപ്പോൾ യെശയ്യാപ്രവാചകന്റെ ഏതു പ്രവചനമാണ് നിവൃത്തിയായത്?

അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്ന് യെശയ്യാപ്രവാചകൻ പറഞ്ഞ പ്രവചനത്തിന് നിവൃത്തി വന്നു.

Matthew 8:20

ഒരു ശാസ്ത്രി യേശുവിന്റെ അടുക്കൽ വന്ന് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ജീവിതരീതിയെക്കുറിച്ച് എന്താണ് പറഞ്ഞത്?

യേശു പറഞ്ഞു,തനിക്കു സ്ഥിരമായ വാസസ്ഥലമില്ല.

Matthew 8:21

ഒരു ശിഷ്യൻ യേശുവിനെ അനുഗമിക്കുന്നതിനു മുമ്പെ പോയി തന്റെ അപ്പനെ അടക്കം ചെയ്യുവാൻ അനുവാദം ചോദിച്ചപ്പോൾ യേശു അവനോട് എന്താണു പറഞ്ഞത്?

യേശു ശിഷ്യനോട് നീ എന്റെ പിന്നാലെ വരിക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.

Matthew 8:22-23

Matthew 8:24-25

കടലിൽ വലിയ കാറ്റും ഓളവും ഉണ്ടായപ്പോൾ യേശു പടകിൽ എന്ത് ചെയ്യുകയായിരുന്നു?

കടലിൽ വലിയ കാറ്റും ഓളവും ഉണ്ടായപ്പോൾ യേശു ഉറങ്ങുകയായിരുന്നു.

Matthew 8:26

ശിഷ്യന്മാർ മരണഭീതിയാൽ യേശുവിനെ ഉണർത്തിയപ്പോൾ യേശു അവരോടു പറഞ്ഞത് എന്താണ്?

യേശു ശിഷ്യന്മാരോടു പറഞ്ഞു,അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആയിരിക്കുന്നതെന്ത്.

Matthew 8:27

ശാന്തത വന്നതിന് ശേഷം ശിഷ്യന്മാർ യേശുവിന്റെ പ്രവൃത്തിയിൽ അതിശയിച്ചത് എന്തുകൊണ്ട് ?

കാറ്റും കടലും യേശുവിനെ അനുസരിക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ അതിശയിച്ചു.

Matthew 8:28

യേശു ഗദരേനരുടെ ദേശത്തെത്തിയപ്പോൾ എങ്ങനെയുള്ള രണ്ടു മനുഷ്യരാണു അവന്റെ മുമ്പിൽ വന്നുപെട്ടത് ?

യേശു അക്രമാസക്തരായ രണ്ടു ഭൂതഗ്രസ്ഥരെ കണ്ടുമുട്ടി.

Matthew 8:29-31

ഭൂതഗ്രസ്ഥനിലൂടെ ഭൂതങ്ങൾ യേശുവിനെ അറിയിച്ച തങ്ങളുടെ ആശങ്ക എന്തായിരുന്നു ?

യേശു നിശ്ചിതസമയത്തിനു മുമ്പെ തങ്ങളെ ദണ്ഡിപ്പിപ്പാൻ വന്നതാണെന്ന് ഭൂതങ്ങൾ ആശങ്കപ്പെട്ടു.

Matthew 8:32-33

യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ എന്താണു സംഭവിച്ചത് ?

യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ അവ ഒരു പന്നിക്കൂട്ടത്തിലേയ്ക്കു പ്രവേശിച്ചു,പന്നികൾ കൂട്ടത്തോടെ കടലിലേയ്ക്കു ചാടി വെള്ളത്തിൽ മുങ്ങിച്ചത്തു.

Matthew 8:34

ജനം പട്ടണത്തിൽ നിന്ന് പുറപ്പെട്ട് യേശുവിന്‍റെ അടുക്കൽ വന്നപ്പോൾ അവർ അവനോട് അപേക്ഷിച്ചത് എന്താണ് ?

തങ്ങളുടെ അതിർ വിട്ടുപോകേണം എന്ന് ജനങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു.

Matthew 9

Matthew 9:2

യേശു ദൈവദൂഷണം പറയുന്നു എന്ന് ചില ശാസ്ത്രിമാർ വിചാരിച്ചത് എന്തുകൊണ്ട് ?

യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങളെല്ലാം മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ചില ശാസ്ത്രിമാർ വിചാരിച്ചത് അവൻ ദൈവദൂഷണം പറയുന്നു എന്നാണ്.

Matthew 9:3-4

Matthew 9:5

യേശു പക്ഷവാതക്കാരനോട് എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക എന്ന് പറയുന്നതിന് പകരമായി, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞത് എന്തുകൊണ്ട് ?

യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞത് അവന് ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരം ഉണ്ട് എന്ന് കാണിക്കുന്നതിനായിരുന്നു.

Matthew 9:6-7

Matthew 9:8

പക്ഷവാതക്കാരന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നുവെന്നും അവന്റെ ശരീരത്തിന് സൗഖ്യം വന്നിരിക്കുന്നു എന്നും കണ്ടപ്പോൾ ജനം ദൈവത്തെ മഹ്ത്വപ്പെടുത്തിയത് എന്തുകൊണ്ട് ?

അവർ അതുകണ്ടു ഭയപ്പെട്ട് മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി.

Matthew 9:9

മത്തായി യേശുവിനെ അനുഗമിക്കുന്നതിന് മുമ്പെ അവന്റെ തൊഴിൽ എന്തായിരുന്നു ?

മത്തായി യേശുവിനെ അനുഗമിക്കുന്നതിനു മുമ്പ് ഒരു ചുങ്കക്കാരനായിരുന്നു.

Matthew 9:10-12

ആരോടു കൂടെയാണ് യേശുവും അവന്റെ ശിഷ്യന്മാരും ഭക്ഷണം കഴിച്ചത് ?

യേശുവും അവന്റെ ശിഷ്യന്മാരും ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണം കഴിച്ചു.

Matthew 9:13-14

ആരെ മാനസാന്തരത്തിനായി വിളിപ്പാനാണ് യേശു വന്നത് ?

താൻ പാപികളെ മാനസാന്തരത്തിനായി വിളിപ്പാനാണ് വന്നത് എന്നു യേശു പറഞ്ഞു,.

Matthew 9:15-19

തന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടെന്നാണ് യേശു പറഞ്ഞത് ?

തന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് താൻ അവരോടു കൂടെ എപ്പോഴും ഉള്ളതുകൊണ്ടാണെന്ന് യേശു പറഞ്ഞു.

തന്റെ ശിഷ്യന്മാർ ഉപവസിക്കുന്നത് എപ്പോളാണെന്നാണു യേശു പറഞ്ഞത് ?

താൻ അവരുടെ മദ്ധ്യത്തിൽനിന്ന് മാറ്റപ്പെട്ടുകഴിയുമ്പോൾ തന്റെ ശിഷ്യന്മാർ ഉപവസിക്കും എന്ന് യേശു പറഞ്ഞു.

Matthew 9:20

കഠിനമായി രക്തസ്രവം ഉണ്ടായിരുന്ന സ്ത്രീ എന്താണ് ചെയ്തത് ? എന്തുകൊണ്ട് ?

കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീ യേശുവിന്റെ വസ്ത്രം എങ്കിലും ഒന്നു തൊട്ടാൽ തനിക്കു സൗഖ്യം വരുമെന്നു വിശ്വസിച്ചുകൊണ്ട് അവന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ തൊട്ടു.

Matthew 9:21

Matthew 9:22-23

കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീക്കു സൗഖ്യം വന്നത് എങ്ങനെ എന്നാണു യേശു പറഞ്ഞത്?

കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീക്ക് സൗഖ്യം വന്നത് അവളുടെ വിശ്വാസംകൊണ്ടാണെന്ന് യേശു പറഞ്ഞു.

Matthew 9:24-25

യേശു യെഹൂദപ്രമാണിയുടെ വീട്ടിൽ പ്രവേശിച്ച സമയത്ത് ജനം അവനെ പരിഹസിച്ചത് എന്തുകൊണ്ട്?

പെൺകുട്ടി മരിച്ചില്ല, ഉറങ്ങുകയത്രേ ചെയ്യുന്നത് എന്നു യേശു പറഞ്ഞപ്പോൾ ജനം അവനെ പരിഹസിച്ചു.

Matthew 9:26

യേശു പെൺകുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചുകഴിഞ്ഞതിനു ശേഷം എന്തു സംഭവിച്ചു?

യേശു പെൺകുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച വാർത്ത ആ ദേശത്തൊക്കെയും പരന്നു.

Matthew 9:27-28

രണ്ടു കുരുടന്മാർ യേശുവിനോട് നിലവിളിച്ചുകൊണ്ടിരുന്നത് എന്താണ്?

രണ്ടു കുരുടന്മാർ, “ദാവീദുപുത്രാ ഞങ്ങളോടു കരുണയുണ്ടാകേണമേ“ എന്ന് നിലവിളിച്ചുകൊണ്ടിരുന്നു.

Matthew 9:29-33

എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയത് ?

യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കിയത് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

Matthew 9:34-35

യേശു ഭൂതഗ്രസ്തനായ ഊമനെ സൗഖ്യമാക്കിയ ശേഷം പരീശന്മാർ അവനെതിരെ എന്തു കുറ്റമാണ് ആരോപിച്ചത്?

യേശു ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ യേശുവിനെതിരെ കുറ്റം ആരോപിച്ചു.

Matthew 9:36-37

യേശുവിന് പുരുഷാരത്തോട് മനസ്സലിവു തോന്നിയത് എന്തുകൊണ്ട് ?

യേശുവിന് പുരുഷാരത്തോട് മനസ്സലിവ് ഉണ്ടായത് അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടതുകൊണ്ടാണു.

Matthew 9:38

യേശു തന്‍റെ ശിഷ്യന്മാരോട് ആവശ്യഭാരത്തോടെ യാചിച്ചുപ്രാർത്ഥിക്കുവാൻ പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു ?

യേശു തന്റെ ശിഷ്യന്മാരോട് ആവശ്യഭാരത്തോടെ യാചിച്ചു പ്രാർത്ഥിക്കുവാൻ പറഞ്ഞത് കൊയ്ത്തിന്റെ യജമാനൻ കൊയ്ത്തിനുവേണ്ടി വേലക്കാരെ അയയ്ക്കേണ്ടതിനായിട്ടാണ്.

Matthew 10

Matthew 10:1-3

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് എന്തു അധികാരമാണു കൊടുത്തത് ?

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും നീക്കി സൗഖ്യം വരുത്തുവാനുമുള്ള അധികാരം കൊടുത്തു.

Matthew 10:4-5

യേശുവിനെ കാണിച്ചുകൊടുക്കുവാനിരിക്കുന്ന ശിഷ്യന്റെ പേർ എന്തായിരുന്നു?

യേശുവിനെ കാണിച്ചുകൊടുക്കുവാനിരിക്കുന്ന ശിഷ്യന്റെ പേർ ഈസ്കര്യോത്താ യൂദാ എന്നായിരുന്നു.

Matthew 10:6-8

ഇപ്രാവശ്യം യേശു തന്റെ ശിഷ്യന്മാരെ എവിടേയ്ക്കു മാത്രമാണു അയച്ചത് ?

യേശു തന്റെ ശിഷ്യന്മാരെ യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കു മാത്രമാണ് അയച്ചത്.

Matthew 10:9

ശിഷ്യന്മാർ തങ്ങളുടെ കൈവശം പണമോ വേറെ വസ്ത്രമോ കൊണ്ടുപോകേണമായിരുന്നോ ?

ശിഷ്യന്മാർ അവരുടെ കൈവശം പണമോ വേറെ വസ്ത്രമോ ഒന്നും കരുതുവാൻ പാടില്ലായിരുന്നു.

Matthew 10:10

Matthew 10:11-13

ശിഷ്യന്മാർ ഒരു ഗ്രാമത്തിൽനിന്നു മറ്റൊന്നിലേയ്ക്കു പോകുന്നതുവരെ എവിടെയായിരുന്നു പാർക്കേണ്ടിയിരുന്നത് ?

ശിഷ്യന്മാർ ഒരു ഗ്രാമത്തിൽ ചെന്നാൽ അവിടെ യോഗ്യൻ ആരെന്നുകണ്ടെത്തി അവിടെനിന്നു പുറപ്പെട്ടുപോകുന്ന നാൾവരെ അവിടെത്തന്നെ പാർക്കണമായിരുന്നു.

Matthew 10:14

ശിഷ്യന്മാരെ സ്വീകരിക്കാതിരിക്കുകയോ അവരുടെ വചനങ്ങളെ കേൾക്കാതിരിക്കുകയോ ചെയ്യുന്ന പട്ടണങ്ങൾക്കുള്ള ന്യായവിധി എങ്ങനെയുള്ളതായിരിക്കും ?

ശിഷ്യന്മാരെ സ്വീകരിക്കാതിരിക്കുകയൊ അവരുടെ വചനങ്ങളെ കേൾക്കാതിരിക്കുകയോ ചെയ്യുന്ന പട്ടണങ്ങൾക്കുള്ള ന്യായവിധി സൊദോമ്യരുടെയും ഗൊമോര്യരുടെയും ന്യായവിധിയെക്കാൾ കഠിനമായിരിക്കും.

Matthew 10:15-16

Matthew 10:17

ജനം ശിഷ്യന്മാരോട് എന്തെല്ലാം ദോഷങ്ങൾ ചെയ്യും എന്നാണ് യേശു പറഞ്ഞത് ?

ജനം ശിഷ്യന്മാരെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും ചമ്മട്ടികൊണ്ട് അടിക്കുകയും നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകുകയും ചെയ്യും എന്ന് യേശു പറഞ്ഞു.

Matthew 10:18-19

Matthew 10:20-21

ശിഷ്യന്മാർ അധികാരികളുടെ കൈകളിൽ ഏല്പിക്കപ്പെടുമ്പോൾ ആരാണ് അവരിലൂടെ സംസാരിക്കുന്നത് ?

ശിഷ്യന്മാർ അധികാരികളുടെ കൈകളിൽ ഏല്പിക്കപ്പെടുമ്പോൾ പിതാവിന്റെ ആത്മാവാണ് അവരിലൂടെ സംസാരിക്കുക.

Matthew 10:22-23

ഒടുവിൽ ആരാണ് രക്ഷിക്കപ്പെടുക എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.

യേശുവിനെ വെറുത്തവർ എങ്ങനെയാണു തന്റെ ശിഷ്യന്മാരോട് ഇടപെടുക ?

യേശുവിനെ വെറുത്തവർ ശിഷ്യന്മാരെയും വെറുക്കും.

Matthew 10:24-27

Matthew 10:28-31

ആരെയാണു നാം ഭയപ്പെടേണ്ടതില്ല എന്ന് യേശു പറഞ്ഞത് ?

നാം നമ്മുടെ ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട ആവശ്യമില്ല.

നാം ആരെ ഭയപ്പെടേണം എന്നാണ് യേശു പറയുന്നത്?

ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ നാം ഭയപ്പെടേണം.

Matthew 10:32

യേശുവിനെ മനുഷ്യരുടെ മുമ്പിൽ എറ്റുപറയുന്ന ഓരോരുത്തനോടും യേശു എന്തു ചെയ്യും?

യേശു അവനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഏറ്റുപറയും

Matthew 10:33

മനുഷ്യരുടെ മുമ്പിൽ യേശുവിനെ തള്ളിപ്പറയുന്ന ഓരോരുത്തനോടും യേശു എന്തു ചെയ്യും?

യേശു അവനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ തള്ളിപ്പറയും.

Matthew 10:34-35

ഏതു തരത്തിലുള്ള ഛിദ്രം വരുത്തുവാൻ താൻ വന്നിരിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?

വീട്ടിലുള്ളവർ തമ്മിൽ പോലും ഛിദ്രം വരുത്തുവാനാണു താൻ വന്നതെന്നു യേശു പറഞ്ഞു,.

Matthew 10:36-38

Matthew 10:39-41

യേശുവിന്റെ നിമിത്തം തന്റെ ജീവനെ കളയുന്നവൻ എന്താണ് കണ്ടെത്തുക ?

യേശുവിന്റെ നിമിത്തം തന്റെ ജീവനെ കളയുന്നവൻ അതിനെ കണ്ടെത്തും.

Matthew 10:42

ഗണനീയനല്ലാത്ത ഒരു സാധാരണക്കാരനായ ശിഷ്യന് ഒരു പാത്രം പച്ചവെള്ളം കുടിക്കാൻ കൊടുക്കുന്നവന് എന്തു കിട്ടും ?

ഗണനീയനല്ലാത്ത ഒരു സാധാരണക്കാരനായ ശിഷ്യനു ഒരു പാത്രം പച്ചവെള്ളമെങ്കിലും കുടിക്കുവാൻ കൊടുക്കുന്നവന് ആ ശിഷ്യന്റെ പ്രതിഫലം കിട്ടും.

Matthew 11

Matthew 11:1-2

യേശു അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും പുറപ്പെട്ടുപോകുന്നതിനു മുമ്പ് എന്താണ് പൂർത്തിയാക്കിയത് ?

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചുതീർന്നശേഷം അവിടെനിന്ന് പുറപ്പെട്ടുപോയി.

Matthew 11:3-4

യോഹന്നാൻസ്നാപകൻ യേശുവിന്റെ അടുക്കൽ ആളയച്ചു ചോദിച്ച കാര്യം എന്തായിരുന്നു ?

യോഹന്നാൻസ്നാപകൻ യേശുവിന്റെ അടുക്കൽ ആളയച്ച് “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ “എന്നു ചോദിച്ചു.

Matthew 11:5

വരുവാനുള്ളവൻ താൻ തന്നേ എന്നതിനു തെളിവായി എന്തെല്ലാം കാര്യങ്ങളാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു,രോഗികൾ സൗഖ്യമാകുന്നു, മരിച്ചവർ ഉയിർക്കുന്നു,ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

Matthew 11:6-8

യേശു, തങ്കൽ ഇടറിപ്പോകാൻ ഇടയാകാത്തവർക്ക് എന്താണു വാഗ്ദത്തം ചെയ്തത് ?

യേശു, തങ്കൽ ഇടറിപ്പോകാൻ ഇടയാകാത്തവരെല്ലാം അനുഗ്രഹിക്കപ്പെടും എന്ന് വാഗ്ദത്തം നൽകി.

Matthew 11:9

യോഹന്നാൻസ്നാപകൻ യേശുവിന്റെ ജീവിതദൗത്യത്തോടു ബന്ധപ്പെട്ടു നിർവ്വഹിച്ച ചുമതല എന്തായിരുന്നു എന്നാണ് യേശു പറഞ്ഞത് ?

വരുവാൻ ഉള്ളവനു മുമ്പിൽ വഴി ഒരുക്കുന്ന ദൂതൻ എന്ന് പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്നതുപ്രകാരം വന്നവനാണു യോഹന്നാൻസ്നാപകൻ എന്ന് യേശു പറഞ്ഞു.

Matthew 11:10-13

Matthew 11:14-17

യോഹന്നൻസ്നാപകൻ ആരാണെന്നാണ് യേശു പറഞ്ഞത് ?

യോഹന്നാൻസ്നാപകനാണു വരുവാനുള്ള ഏലിയാവ് എന്ന് യേശു പറഞ്ഞു.

Matthew 11:18

അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്ന യോഹന്നാൻസ്നാപകനെക്കുറിച്ച് ആ തലമുറ പറഞ്ഞത് എന്താണു ?

യോഹന്നൻസ്നാപകനു ഭൂതം ഉണ്ടെന്ന് ആ തലമുറ പറഞ്ഞു.

Matthew 11:19

തിന്നും കുടിച്ചുംകൊണ്ടു വന്നവനായ യേശുവിനെക്കുറിച്ച് ആ തലമുറ പറഞ്ഞത് എന്താണ്?

ആ തലമുറ യേശുവിനെക്കുറിച്ചു പറഞ്ഞത് അവൻ ഭോജനപ്രിയനും വിഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനും ആണെന്നാണ്.

Matthew 11:20-23

തന്റെ വീര്യപ്രവ്ർത്തികൾ നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയുടെമേൽ എന്തു ഭവിക്കും എന്നാണ് യേശു കല്പിച്ചത് ?

യേശു തന്റെ വീര്യപ്രവൃത്തികൾ നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയ്ക്കു ഭയാനകമായ ന്യായവിധി ഉണ്ടാകും എന്നു കല്പിച്ചു.

Matthew 11:24

Matthew 11:25-26

എങ്ങനെയുള്ളവരിൽനിന്നും സ്വർഗ്ഗരാജ്യം മറച്ചിരിക്കുന്നതിനാലാണ് യേശു പിതാവിനെ വാഴ്ത്തിയത് ?

സ്വർഗ്ഗരാജ്യം ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചിരിക്കുന്നതിനാൽ യേശു പിതാവിനെ വാഴ്ത്തി.

എങ്ങനെയുള്ളവർക്ക് സ്വർഗ്ഗരാജ്യം വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ടാണു യേശു പിതാവിനെ വാഴ്ത്തിയതു ?

സ്വർഗ്ഗരാജ്യം പഠിപ്പില്ലാത്തവർക്കും കൊച്ചുകുട്ടികളെപ്പോലെയുള്ളവർക്കും വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ട് യേശു പിതാവിനെ വാഴ്ത്തി.

Matthew 11:27

ആർ പിതാവിനെ അറിയുന്നു എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും പിതാവിനെ അറിയുന്നു.

Matthew 11:28-30

എങ്ങനെയുള്ളവർക്കാണു യേശു ആശ്വാസം വാഗ്ദത്തം ചെയ്തത് ?

യേശു അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആശ്വാസം വാഗ്ദത്തം ചെയ്തു.

Matthew 12

Matthew 12:2-5

യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിനെ ലംഘിച്ചുകൊണ്ട് എന്തു ചെയ്യുന്നു എന്നാണ് പരീശന്മാർ അവർക്കെതിരേ അവനോട് ആക്ഷേപം പറഞ്ഞത് ?

യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിൽ വിഹിതമല്ലാത്ത കാര്യം ചെയ്തുകൊണ്ട് കതിർ പറിച്ചു തിന്നുന്നു എന്ന് പരീശന്മാർ അവനോട് ആക്ഷേപം പറഞ്ഞു.

Matthew 12:6-7

ദൈവാലയത്തെക്കാൾ വലിയവൻ ആരാണെന്ന് യേശു പറഞ്ഞത്?

യേശു, താൻ ദൈവാലയത്തേക്കാൾ വലിയവൻ ആണെന്ന് പറഞ്ഞു.

Matthew 12:8-9

മനുഷ്യപുത്രനായ യേശുവിനുള്ള അധികാരം എത്ര വലിയതാണ് ?

മനുഷ്യപുത്രനായ യേശു ശബ്ബത്തിന് കർത്താവാകുന്നു.

Matthew 12:10-11

യെഹൂദന്മാരുടെ പള്ളിയിൽ വെച്ച് കൈ വരണ്ട മനുഷ്യനെ സൗഖ്യമാക്കുന്നതിനോടുള്ള ബന്ധത്തിൽ പരീശന്മാർ യേശുവിനോട് എന്തു ചോദ്യമാണ് ചോദിച്ചത് ?

പരീശന്മാർ യേശുവിനോടു ചോദിച്ചു, “ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ“.

Matthew 12:12-13

ശബ്ബത്തിൽ എന്തു ചെയ്യുന്നതു വിഹിതമാണെന്നാണു യേശു പറഞ്ഞത് ?

ശബ്ബത്തിൽ നന്മ ചെയ്യുന്നത് വിഹിതമാണു എന്ന് യേശു പറഞ്ഞു.

Matthew 12:14-17

യേശു വരണ്ട കൈയുള്ള മനുഷ്യനെ സൗഖ്യമാക്കി എന്നു കണ്ടപ്പോൾപരിശന്മാർ എന്താണ് ചെയ്തത്?

പരീശന്മാർ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻ വേണ്ടി അവന് വിരോധമായി തമ്മിൽ ആലോചിച്ചു.

Matthew 12:18

യേശുവിനെക്ക്റിച്ചുള്ള യെശയ്യാപ്രവാചകന്റെ പ്രവചനത്തിൽ ആരാണ് ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചു കേട്ടിട്ട് യേശുവിൽ വിശ്വസിക്കുന്നത് ?

ജാതികൾ ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചു കേട്ടിട്ട് യേശുവിൽ വിശ്വസിക്കും.

Matthew 12:19

യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ യേശു എന്തു ചെയ്യുകയില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ?

യേശു കലഹിക്കുകയില്ല, നിലവിളിക്കുകയില്ല,ചതഞ്ഞ ഓട ഒടിച്ചുകളയുകയില്ല,പുകയുന്ന തിരി കെടുത്തുകളയുകയില്ല.

Matthew 12:20

Matthew 12:21-25

Matthew 12:26-27

യേശു ബെയെൽസെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന ആക്ഷേപത്തോട് യേശു എങ്ങനെയാണ് പ്രതികരിച്ചത് ?

യേശു പറഞ്ഞു,സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ സാത്താന്റെ രാജ്യം എങ്ങനെ നിലനിൽക്കും .

Matthew 12:28-30

യേശു ദൈവാത്മാവിനാലാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു:“ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.“.

Matthew 12:31-32

ഏതു പാപമാണ് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, പരിശുദ്ധാത്മാവിന് നേരേയുള്ള ദൂഷണം ക്ഷമിക്കുകയില്ല.

Matthew 12:33-36

ഏതൊന്നിനാലാണു ഒരു വൃക്ഷത്തെ തിരിച്ചറിയുന്നത്?

ഒരു വൃക്ഷത്തെ അതിന്റെ ഫലത്താലറിയാം.

Matthew 12:37-38

പരീശ്ന്മാർ നീതീകരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നത് എന്തിനാലാണെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,പരീശന്മാർ അവരുടെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നു.

Matthew 12:39

തന്റെ തലമുറയ്ക്ക് താൻ എന്ത് അടയാളം നൽകും എന്നാണ് യേശു പറഞ്ഞത് ?

ഈ തലമുറയ്ക്ക് യോനാ മൂന്നു പകലും മൂന്നു രാവും ഭൂമിയുടെ ഉള്ളിൽ ഇരുന്നതുപോലെയുള്ള ഒരു അടയാളം താൻ നൽകുമെന്ന് യേശു പറഞ്ഞു.

Matthew 12:40

Matthew 12:41

ആരെക്കുറിച്ചാണ് യോനായേക്കാൾ വലിയവൻ എന്ന് യേശു പറഞ്ഞത് ?

താൻ യോനായെക്കാൾ വലിയവൻ ആണെന്ന് യേശു പറഞ്ഞു.

എന്തു കാരണത്താലാണ് നിനെവേക്കാരും തെക്കേരാജ്ഞിയും യേശുവിന്റെ തലമുറക്കാരെ ന്യായം വിധിക്കുവാൻ പോകുന്നത് ?

നിനെവേയിലെ ജനങ്ങളും തെക്കേരാജ്ഞിയും യേശുവിന്റെ തലമുറയെ ന്യായം വിധിക്കും,കാരണം അവർ യോനാ മുഖാന്തിരവും ശലോമോൻ മുഖാന്തിരവും ദൈവത്തിന്റെ വചനം കേട്ടനുസരിച്ചു.എന്നാൽ യേശുവിന്റെ തലമുറ യോനായെക്കാളും ശലോമോനെക്കാളും വലിയവനായ മനുഷ്യപുത്രന്റെ വചനം കേട്ടു മാനസാന്തരപ്പെട്ടില്ല.

Matthew 12:42

ആരെക്കുറിച്ചാണ് ശലോമോനിലും വലിയവൻ എന്ന് യേശു പറഞ്ഞത് ?

താൻ ശലോമോനെക്കാൾ വലിയവൻ ആണെന്ന് യേശു പറഞ്ഞു.

Matthew 12:43-44

യേശുവിന്റെ തലമുറ എപ്രകാരമാണ് അശുദ്ധാത്മാവു വിട്ടുപോയ ഒരു മനുഷ്യനെപ്പോലെയായിരിക്കുന്നത് ?

യേശുവിന്റെ തലമുറ അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യനെപ്പോലെയാണു. അശുദ്ധാത്മാവ് ആ മനുഷ്യനെ വിട്ടുപോയശേഷം തന്നിലും ബലമേറിയ ഏഴു ദുരാത്മാക്കളുമായി വന്ന് ആ മനുഷ്യന്റെമേൽ കയറി പാർക്കുന്നു.അവന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വഷളായിരിക്കും.

Matthew 12:45

Matthew 12:46-49

തന്റെ സഹോദരനും സഹോദരിയും അമ്മയും ആരാണെന്നാണ് യേശു പറഞ്ഞത്?

പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്‍റെ സഹോദരനും സഹോദരിയും അമ്മയും എന്ന് യേശു പറഞ്ഞു.

Matthew 12:50

Matthew 13

Matthew 13:4

യേശു പറഞ്ഞ വിതക്കാരന്‍റെ ഉപമയിൽ, വഴിയരികെ വീണ വിത്തിനു എന്തു സംഭവിച്ചു ?

വഴിയരികെ വീണ വിത്ത് പറവകൾ വന്ന് തിന്നുകളഞ്ഞു.

Matthew 13:5

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ പാറപ്പുറത്തു വീണ വിത്തിന് എന്താണ് സംഭവിച്ചത്?

പാറപ്പുറത്തു വീണ വിത്ത് വേഗത്തിൽ മുളച്ചുവന്നു, എന്നാൽ സൂര്യന്റെ ചൂടു തട്ടിയപ്പോൾ ഉണങ്ങിപ്പോയി.

Matthew 13:6

Matthew 13:7

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനു എന്താണു സംഭവിച്ചത് ?

മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനെ മുള്ളുകൾ ഞെരുക്കിക്കളഞ്ഞു.

Matthew 13:8-13

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വീണ വിത്തിനു എന്തു സംഭവിച്ചു?

നല്ല നിലത്തു വീണ വിത്ത് മുളെച്ചുവളർന്ന് നൂറും അറുപതും മുപ്പതും മേനി വിളഞ്ഞു.

Matthew 13:14

യെശയ്യാവിന്റെ പ്രവചനത്തിൽ ജനം കേൾക്കുകയും കാണുകയും ചെയ്യുമെങ്കിലും എന്തുചെയ്യുകയില്ല എന്നാണ് പറഞ്ഞിട്ടുള്ളത് ?

യെശയ്യാവിന്റെ പ്രവചനത്തിൽ ജനം ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും എന്ന് പറഞ്ഞിട്ടുണ്ട്.

Matthew 13:15-18

യേശുവിന്റെ വചനങ്ങൾ കേട്ടിട്ടും ഗ്രഹിക്കാതെയിരുന്ന ജനത്തിനു എന്തു കുഴപ്പമാണു ഉണ്ടായിരുന്നത്?

യേശുവിന്റെ വചനങ്ങൾ കേട്ടിട്ടും ഗ്രഹിക്കാതെയിരുന്ന ജനത്തിന്റെ ഹൃദയങ്ങൾ തടിച്ചിരുന്നു, അവർ കേൾക്കുവാൻ മന്ദതയുള്ളവരായിരുന്നു,അവരുടെ കണ്ണ് അടഞ്ഞിരുന്നു.

Matthew 13:19

വിതക്കാരന്റെ ഉപമയിൽ വഴിയരികിൽ വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

വഴിയരികെ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാതിരിക്കുന്ന മനുഷ്യനെയാണു.ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എറ്റുത്തുകളയുന്നു.

Matthew 13:20

വിതക്കാരന്റെ ഉപമയിൽ പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ അതു സ്വീകരിക്കുന്ന മനുഷ്യനെയാണു.എങ്കിലും വചനം നിമിത്തം ഞെരുക്കമോ ഉപദ്രവമോ ഉണ്ടായാൽ അവൻ ഇടറിപ്പോകുന്നു.

Matthew 13:21

Matthew 13:22

വ്തക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേൾക്കുന്നുവെങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കിയിട്ട് അതു നിഷ്ഫലമായിപ്പോകുന്ന മനുഷ്യനെയാണു.

Matthew 13:23-27

വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടു ഗ്രഹിച്ചിട്ട് ഫലം പുറപ്പെടുവിക്കുന്ന മനുഷ്യനെയാണു.

Matthew 13:28-29

കളകളെക്കുറിച്ചുള്ള ഉപമയിൽ വയലിൽ കളകൾ വിതച്ചത് ആരാണു ?

ശത്രു വയലിൽ കള വിതച്ചു.

Matthew 13:30

വീട്ടുടയവൻ ദാസന്മാർക്ക് കളകളുടെയും കോതമ്പിന്റെയും കാര്യത്തിൽ എന്തു നിർദ്ദേശമാണു നൽകിയത്?

വീട്ടുടയവൻ തന്റെ ദാസന്മാരോട് രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ;കൊയ്ത്തുകാലത്ത് കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുകയും കോതമ്പ് കളപ്പുരയിൽ കൂട്ടിവെയ്ക്കുകയും ചെയ്യാം എന്നു പറഞ്ഞു.

Matthew 13:31

കടുകുമണിയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ ഏറ്റവും ചെറിയ വിത്തായ കടുകുമണിക്ക് എന്താണു സംഭവിക്കുന്നത്?

കടുകുമണി വയലിൽ വിതച്ചപ്പോൾ വളർന്ന് വയലിലെ സസ്യങ്ങളിൽ ഏറ്റവും വലുതായി, പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിക്കുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.

Matthew 13:32

Matthew 13:33-36

സ്വർഗ്ഗരാജ്യം എപ്രകാരമാണു പുളിച്ച മാവിനോടു സദൃശമായിരിക്കുന്നു എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, സ്വർഗ്ഗരാജ്യം മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ച പുളിച്ച മാവിനോടു സദൃശം.

Matthew 13:37-38

കളകളുടെ ഉപമയിൽ, നല്ല വിത്തു വിതയ്ക്കുന്നവൻ ആരാണു ?,വയൽ എന്തിനെ കാണിക്കുന്നു ? നല്ല വിത്തു ആരാണു? കളകൾ ആരെ കുറിക്കുന്നു? കളകൾ വിതച്ചവൻ ആരാണു?

നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ,വയൽ ലോകം, നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ, കളകൾ ദുഷ്ടന്റെ പുത്രന്മാർ,കളകൾ വിതച്ചവൻ പിശാച്.

Matthew 13:39-41

കളകളുടെ ഉപമയിൽ,ആരണു കൊയ്ത്തുകാർ? ,കൊയ്ത്ത് എന്തിനെ പ്രതിനിധീകരിക്കുന്നു ?

കൊയ്യുന്നവർ ദൂതന്മാർ,കൊയ്ത്ത് ലോകാവസാനം.

Matthew 13:42

അധർമ്മം പ്രവർത്തിക്കുന്നവർക്ക് ലോകാവസാനത്തിങ്കൽ എന്തു ഭവിക്കും ?

ലോകാവസാനത്തിങ്കൽ അധർമ്മം പ്രവർത്തിക്കുന്നവരെ കൂട്ടിച്ചേർത്ത് തീച്ചൂളയിൽ ഇട്ടുകളയും.

Matthew 13:43

ലോകാവസാനത്തിങ്കൽ നിതിമാന്മാർക്ക് എന്തു ഭവിക്കും?

ലോകാവസാനത്തിങ്കൽ നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും.

Matthew 13:44

യേശുവിന്റെ ഉപമയിൽ, സ്വർഗ്ഗരാജ്യത്തെ പ്രതിനിധീകരിക്കുന്ന, വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യൻ എന്താണു ചെയ്യുന്നത്?

വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യൻ തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങുന്നു.

Matthew 13:45

യേശുവിന്റെ ഉപമയിൽ, സ്വർഗ്ഗരാജ്യത്തെ പ്രതിനിധീകരിക്കുന്ന, വിലയേറിയ ഒരു മുത്തു കണ്ടെത്തിയ വ്യാപാരി എന്താണു ചെയ്യുന്നത് ?

വിലയേറിയ ഒരു മുത്തു കണ്ടെത്തിയ ഒരു വ്യാപാരി തനിക്കുള്ളതൊക്കേയും വിറ്റ് അതു വാങ്ങി.

Matthew 13:46

Matthew 13:47-49

മീൻപിടിക്കുന്ന വലയുടെ ഉപമ എപ്രകാരമാണു ലോകാവസാനത്തിൽ സംഭവിക്കുന്ന കാര്യത്തോടു സദൃശമായിരിക്കുന്നത്?

വലയിൽ പിടിച്ച നല്ല മീനുകളെയും ചീത്തകളേയും തമ്മിൽ വേർതിരിച്ച് ചീത്തകളെ എറിഞ്ഞുകളയുമ്പോലെ, ലോകാവസാനത്തിങ്കൽ നീതി മാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും.

Matthew 13:50-51

Matthew 13:52-53

ഒരു പ്രവാചകനു സ്വന്തം ദേശത്ത് എന്തു സംഭവിക്കുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും ബഹുമാനം ഇല്ലാത്തവൻ ആകുന്നു.

Matthew 13:54-57

യേശുവിന്റെ ഉപദേശം കേട്ടപ്പോൾ അവന്റെ പിതൃനഗരത്തിലുള്ളവർ യേശുവിനെക്കുറിച്ച് എന്താണു ചോദിച്ചത് ?

“ഈ മനുഷ്യനു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിക്കുന്നു “ എന്ന് ജനം ചോദിച്ചു.

Matthew 13:58

യേശുവിന്റെ സ്വന്തം ദേശത്ത് ജനത്തിന്റെ അവിശ്വാസം നിമിത്തം എന്താണു സംഭവിച്ചത് ?

ജനത്തിന്റെ അവിശ്വാസം നിമിത്തം യേശു അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.

Matthew 14

Matthew 14:2-3

യേശു ആരാണെന്നാണു ഹെരോദാവ് വിചാരിച്ചത് ?

യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റുവന്നവനാണു യേശു എന്ന് ഹെരോദാവ് വിചാരിച്ചു.

Matthew 14:4

ഹെരോദാവ് ചെയ്തുകൊണ്ടിരുന്ന അന്യായമായ ഏതു കാര്യത്തിനെതിരായിട്ടാണു യോഹന്നാൻ അവനോടു പറഞ്ഞിരുന്നത് ?

ഹെരോദാവ് തന്റെ സഹോദരന്റെ ഭാര്യയെ സ്വന്തഭാര്യയാക്കിവെച്ചുകൊണ്ടിരുന്നു.

Matthew 14:5-6

ഹെരോദാവ് എന്തുകൊണ്ടാണു യോഹന്നാൻസ്നാപകനെ വേഗത്തിൽ കൊന്നുകളയാതിരുന്നത് ?

ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ട് യോഹന്നാൻസ്നാപകനെ വേഗത്തിൽ മരണശിക്ഷയ്ക്കു വിധേയനാക്കിയില്ല.

Matthew 14:7

ഹെരോദാവ് തന്റെ ജനനദിവസത്തിൽ ഹെരോദ്യയുടെ മകൾ തന്നെ പ്രസാദിപ്പിക്കുവാൻ നൃത്തം ചെയ്തശേഷം എന്താണു ചെയ്തത് ?

ഹെരോദാവ് ഹെരോദ്യയുടെ മകൾക്ക് അവൾ എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് ഒരു വാഗ്ദത്തം നൽകിയിരുന്നു.

Matthew 14:8

ഹെരോദ്യ എന്തു വേണമെന്നാണു ആവശ്യപ്പെട്ടത് ?

ഹെരോദ്യയുടെ മകൾ അമ്മയുടെ ഉപദേശപ്രകാരം യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു ആവശ്യപ്പെട്ടു.

Matthew 14:9-13

ഹെരോദാവ് എന്തുകൊണ്ടാണു ഹെരോദ്യയുടെ മകൾക്ക് അവളുടെ അപേക്ഷ പോലെ ചെയ്തുകൊടുത്തത് ?

ഹെരോദാവ് താൻ ചെയ്ത സത്യത്തെയും വിരുന്നുകാരെയും മാനിച്ച് ഹെരോദ്യയുടെ മകൾക്ക് അവൾ ചോദിച്ച സമ്മാനം നൽകി.

Matthew 14:14-15

വലിയ ഒരു പുരുഷാരം തന്റെ പിന്നാലെ വരുന്നു എന്നു കണ്ടപ്പോൾ യേശുവിന്റെ പ്രതികരണം എന്തായിരുന്നു ?

യേശുവിനു അവരോട് മനസ്സലിവു തോന്നി അവരുടെ രോഗികളെ സൗഖ്യമാക്കി.

Matthew 14:16-18

പുരുഷാരത്തിനു എന്തു ചെയ്തുകൊടുക്കുവാനാണു യേശു ശിഷ്യന്മാരെ ഉത്സാഹിപ്പിച്ചത് ?

യേശു തന്റെ ശിഷ്യന്മാരോട് അവർക്കു ഭക്ഷിപ്പാൻ എന്തെങ്കിലും കൊടുപ്പിൻ എന്നു പറഞ്ഞു.

Matthew 14:19

ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അവൻ എന്തു ചെയ്തു ?

യേശു സ്വർഗ്ഗത്തേയ്ക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ജനത്തിനു കൊടുപ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു.

Matthew 14:20

എത്ര ജനങ്ങൾ തിന്നുതൃപ്തരായി ? എത്ര കൊട്ട അപ്പം ശേഷിച്ചു ?

എകദേശം അയ്യായിരം പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

Matthew 14:21-22

Matthew 14:23

പുരുഷാരത്തെ പറഞ്ഞയച്ചിട്ട് യേശു എന്തുചെയ്തു ?

യേശു തനിച്ചു പ്രാർത്ഥിപ്പാനായി മലയിൽ കയറിപ്പോയി.

Matthew 14:24

ശിഷ്യന്മാർക്ക് കടലിന്റെ നടുവിൽവെച്ച് എന്താണു സംഭവിച്ചത് ?

ശിഷ്യന്മാരുടെ പടക് കാറ്റ് പ്രതികൂലമാകയാൽ തിരമാലകളാൽ വലഞ്ഞിരുന്നു.

Matthew 14:25-26

എങ്ങനെയാണു യേശു ശിഷ്യന്മാരുടെ അടുക്കൽ വന്നത് ?

യേശു കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.

Matthew 14:27-28

ശിഷ്യന്മാർ യേശുവിനെ കണ്ടപ്പോൾ അവൻ എന്താണു പറഞ്ഞത് ?

യേശു തന്‍റെ ശിഷ്യന്മാരോട് ധൈര്യപ്പെടുവിൻ,പേടിക്കേണ്ട എന്നു പറഞ്ഞു.

Matthew 14:29

യേശു പത്രൊസിനോട് എന്തു ചെയ്യുവാനാണു പറഞ്ഞത് ?

യേശു പത്രൊസിനോട് നടന്നു തന്‍റെ അടുക്കൽ വരിക എന്ന് പറഞ്ഞു.

Matthew 14:30-31

എന്തുകൊണ്ടാണ് പത്രൊസ് വെള്ളത്തിൽ മുങ്ങുവാൻ തുടങ്ങിയത് ?

പത്രൊസ് കാറ്റു കണ്ടു പേടിച്ചതിനാൽ വെള്ളത്തിൽ മുങ്ങിത്തുടങ്ങി.

Matthew 14:32

യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ എന്തു സംഭവിച്ചു ?

യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.

Matthew 14:33-34

ശിഷ്യന്മാർ ഇതു കണ്ടപ്പോൾ എന്തു ചെയ്തു ?

ശിഷ്യന്മാർ ഇതു കണ്ടപ്പോൾ അവൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.

Matthew 14:35-36

യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ എന്തു ചെയ്തു ?

യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ ആളയച്ചു ചുറ്റുമുള്ള നാട്ടിൽ നിന്നെല്ലാം ദീനക്കാരെ അവന്റെ അടുക്കൽ കൊണ്ടുവന്നു .

Matthew 15

Matthew 15:3-5

പരിശന്മാർ തങ്ങളുടെ സമ്പ്രദായം കൊണ്ട് ദൈവകല്പനയെ ലംഘിക്കുന്നു എന്നതിനു എന്തു ഉദാഹരണമാണു യേശു കാണിച്ചുതന്നിരിക്കുന്നത്?

,മക്കൾ മാതാപിതാക്കൾക്കു ഉപകാരമായി “ദൈവത്തിനു നൽകിയ വഴിപാട്“ എന്ന നിലയിൽ പണം സ്വീകരിക്കുന്നതിനെ പരീശന്മാർ വിലക്കിയിരുന്നു.

Matthew 15:6

Matthew 15:7

പരീശന്മാരുടെ അധരത്തെയും ഹൃദയത്തെയും സംബന്ധിച്ച് യെശയ്യാവ് എന്താണു പ്രവചിച്ചത് ?

പരീശന്മാർ തങ്ങളുടെ അധരംകൊണ്ടു ദൈവത്തെ ബഹുമാനിക്കുന്നുവെങ്കിലും അവരുടെ ഹൃദയം അവനെവിട്ട് അകന്നിരിക്കുന്നു എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചു.

Matthew 15:8

Matthew 15:9-10

ദൈവവചനം പഠിപ്പിക്കുന്നതിനു പകരം പരീശന്മാർ എന്താണു ഉപദേശമായി പഠിപ്പിച്ചുകൊണ്ടിരുന്നത് ?

പരീശന്മാർ മാനുഷികകല്പനകളെ ഉപദേശം എന്ന നിലയിൽ പഠിപ്പിച്ചിരുന്നു.

Matthew 15:11-13

മനുഷ്യനെ അശുദ്ധനാക്കുന്നത് എന്താണെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, മനുഷ്യന്റെ വായിൽ നിന്നു പുറപ്പെട്ടുവരുന്നത് അവനെ അശുദ്ധനാക്കുന്നു.

Matthew 15:14-16

യേശു പരീശന്മാരെ എന്താണു വിളിച്ചത് ? അവർക്കു എന്തു ഭവിക്കും എന്നാണുഅവൻ പറഞ്ഞത് ?

യേശു പരീശന്മാരെ കുരുടന്മാരായ വഴികാട്ടികൾ എന്നു വിളിച്ചു,അവർ കുഴിയിൽ വീണുപോകും എന്നു പറയുകയും ചെയ്തു.

Matthew 15:17

Matthew 15:18

Matthew 15:19

ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്ന എന്തെല്ലാം കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത് ?

മനുഷ്യഹൃദയത്തിൽനിന്ന് ദുശ്ചിന്ത, കൊലപാതകം,വ്യഭിചാരം,പരസംഗം,മോഷണം,കള്ളസ്സാക്ഷ്യം,ദൂഷണം എന്നിവ പുറപ്പെട്ടുവരുന്നു.

Matthew 15:20-22

Matthew 15:23

കനാന്യസ്ത്രീ യേശുവിന്റെ അടുക്കൽ വന്ന് അവളോടു കരുണയുണ്ടാകേണമേ എന്നു നിലവിളിച്ചപ്പോൾ ആദ്യം യേശു എന്താണു ചെയ്തത്?

യേശു അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല.

Matthew 15:24-27

യേശു കനാന്യസ്ത്രീയുടെ നിലവിളി ശ്രദ്ധിക്കാതിരിക്കുവാൻ കാരണം എന്താണെന്നാണു അവൻ വിശദമാക്കിയത് ?

തന്നെ യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കല്ലാതെ അയച്ചിട്ടില്ല എന്ന് അവൻ വിശദമാക്കി.

Matthew 15:28-29

കനാന്യസ്ത്രീ തന്നെത്താൻ താഴ്ത്തിയപ്പോൾ യേശു അവളോട് എന്താണു പറഞ്ഞത് ? അവൻ അവ്ൾക്ക് എന്തുചെയ്തുകൊടുത്തു ?

യേശു പറഞ്ഞു,അവളുടെ വിശ്വാസം വലിയത്,അവൻ അവളെ സൗഖ്യമാക്കി.

Matthew 15:30

ഗലീലയിൽ അവന്റെ അടുക്കലേയ്ക്കു വന്ന വലിയ പുരുഷാരത്തിനു യേശു എന്തു ചെയ്തുകൊടുത്തു?

യേശു ഊമരെയും കൂനരെയും മുടന്തരെയും കുരുടരെയും സൗഖ്യമാക്കി.

Matthew 15:31-33

Matthew 15:34-35

പുരുഷാരത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷന്മാരുടെ പക്കൽ എത്ര അപ്പവും മീനും ഉണ്ടായിരുന്നു ?

ശിഷ്യന്മാരുടെ പക്കൽ ഏഴു അപ്പവും കുറേ ചെറിയ മീനുകളും ഉണ്ടായിരുന്നു.

Matthew 15:36

യേശു ആ ഏഴു അപ്പവും മീനും എന്തു ചെയ്തു ?

യേശു ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കൽ കൊടുത്തു.

Matthew 15:37

എല്ലാവരും തിന്നുതൃപ്തരായശേഷം എത്രമാത്രം അപ്പം ശേഷിച്ചു ?

എല്ലാവരും തിന്നുതൃപ്തരായശേഷം ഏഴു വട്ടി നിറച്ചെടുത്തു.

Matthew 15:38-39

Matthew 16

Matthew 16:1-3

പരീശന്മാരും സദൂക്യരും യേശു എന്തു ചെയ്തുകാണിക്കുവാനാണു അവനെ പരീക്ഷിച്ചു ചോദിച്ചത് ?

പരീശന്മാരും സദൂക്യരും യേശു ആകാശത്തുനിന്ന് ഒരു അടയാളം ചെയ്തുകാണിക്കുവാൻ അവനെ പരീക്ഷിച്ചു ചോദിച്ചു .

Matthew 16:4-5

പരീശന്മാർക്കും സദൂക്യർക്കും എന്തു അടയാളം നൽകും എന്നാണു യേശു പറഞ്ഞത് ?

യേശു പരീശന്മാരോടും സദൂക്യരോടും അവർക്ക് യോനായുടെ അടയാളം മത്രമേ ലഭിക്കൂ എന്നു പറഞ്ഞു.

Matthew 16:6-11

യേശു തന്റെ ശിഷ്യന്മാരോട് ഏതുകാര്യം സൂക്ഷിച്ചുകൊള്ളേണം എന്നാണു പറഞ്ഞത് ?

യേശു ശിഷ്യന്മാരോട് പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു.

Matthew 16:12

യേശു തന്റെ ശിഷ്യന്മാരോട് സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്താണു ഉദ്ദേശിച്ചത് ?

പരീശന്മാരുടെയും സദൂക്യരുടെയും ദുരുപദേശത്തെ സൂക്ഷിച്ചുകൊള്ളേണമെന്നാണു യേശു പറഞ്ഞതിന്റെ സാരം.

Matthew 16:13

ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയപ്പോൾ യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ച ചോദ്യം എന്തായിരുന്നു ?

യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു“.

Matthew 16:14-15

ചിലർ യേശുവിനെക്കുറിച്ച് അവൻ ആരാണെന്നാണു വിചാരിച്ചിരുന്നത് ?

ചിലർ യേശുവിനെക്കുറിച്ച് അവൻ യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലിയാവ് എന്നും വേരെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ആരെങ്കിലും ഒരാൾ എന്നോ വിചാരിച്ചിരുന്നു.

Matthew 16:16

യേശുവിന്റെ ചോദ്യത്തിനു പത്രൊസ് എന്തു മറുപടിയാണു നൽകിയത് ?

പത്രൊസ് മറുപടി പറഞ്ഞു, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു“.

Matthew 16:17-18

യേശുവിന്റെ ചോദ്യത്തിന്റെ ഉത്തരം പത്രൊസിനു അറിയാൻ സാധിച്ചത് എങ്ങനെ ?

യേശുവിന്റെ ചോദ്യത്തിനു പത്രൊസിനു ഉത്തരം കിട്ടിയത് പിതാവ് അത് അവനു വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ടണു.

Matthew 16:19-20

യേശു പത്രൊസിനു ഭൂമിയിൽ എന്തു അധികാരമാണു നൽകിയത് ?

യേശു പത്രൊസിനു സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നൽകി, അതിനാൽ അവനു ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനും അധികാരം ലഭിച്ചു ,അതു സ്വർഗ്ഗത്തിലും കെട്ടപ്പെടുകയോഅഴിക്കപ്പെടുകയോ ചെയ്യുമായിരുന്നു.

Matthew 16:21-22

അന്നുമുതൽ യേശു തന്റെ ശിഷ്യന്മാരോട് എന്താണു വ്യക്തമായി പറയുവാൻ തുടങ്ങിയത് ?

യേശു തന്റെ ശിഷ്യന്മാരോട്,അവൻ യെരൂശലേമിലേയ്ക്കു പോകുകയും പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിത്തെഴുന്നേൽക്കുകയും ചെയ്യും എന്ന് പറഞ്ഞുതുടങ്ങി.

Matthew 16:23

യേശുവിനു സംഭവിക്കുവാൻപോകുന്ന കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പറഞ്ഞ സമയത്ത് പത്രൊസ് അതിനെതിരേ തടസ്സം പറഞ്ഞപ്പോൾ യേശു പത്രൊസിനോടു പറഞ്ഞത് എന്താണു ?

യേശു പത്രൊസിനോടു പറഞ്ഞു,“സത്താനേ, എന്നെ വിട്ടുപോ“.

Matthew 16:24-25

യേശുവിന്റെ പിന്നാലെ ചെല്ലുവാൻ ഇച്ഛിക്കുന്നവനെല്ലാം എന്തു ചെയ്യണം ?

യേശുവിന്റെ പിന്നാലെ ചെല്ലുവാൻ ഇച്ഛിക്കുന്നവനെല്ലാം തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അവനെ അനുഗമിക്കണം.

Matthew 16:26

Matthew 16:27

മനുഷ്യപുത്രൻ എങ്ങനെ വരും എന്നാണു യേശു പറഞ്ഞത് ?

മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും എന്ന് യേശു പറഞ്ഞു.

മനുഷ്യപുത്രൻ വരുമ്പോൾ അവൻ എങ്ങനെയാണു ഒരോരുത്തനും പ്രതിഫലം നൽകുന്നത് ?

മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകും.

Matthew 16:28

മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് കാണുന്നവർ ആരാണെന്നാണു യേശു പറഞ്ഞത് ?

മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്ന ചിലർ അവിടെ അവനോടുകൂടെ നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ട് എന്നു യേശു പറഞ്ഞു.

Matthew 17

Matthew 17:1

ആരെല്ലാമാണു യേശുവിനോടു കൂടെ മലയിലേയ്ക്കു പോയത്?

യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയർന്ന ഒരു മലയിലേയ്ക്കു പോയി.

Matthew 17:2

മലയിൽ വെച്ച് യേശുവിന്റെ രൂപത്തിനു എന്തു സംഭവിച്ചു?

യേശു അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു,അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായിത്തീർന്നു.

Matthew 17:3

ആരെല്ലാമാണു പ്രത്യക്ഷരായി യേശുവിനോടു സംഭാഷിച്ചത് ?

മോശെയും ഏലിയാവും പ്രത്യക്ഷരായി യേശുവിനോട് സംഭാഷിച്ചു.

Matthew 17:4

പത്രൊസ് അവർക്കു മൂന്നുപേർക്കും എന്തു ചെയ്യാമെന്നാണു പറഞ്ഞത് ?

പത്രൊസ് ആ മൂന്നുപേർക്കും മൂന്നു കുടിൽ ഉണ്ടാക്കാം എന്നു പറഞ്ഞു.

Matthew 17:5-8

മേഘത്തിൽനിന്നുണ്ടായ ശബ്ദം എന്തായിരുന്നു പറഞ്ഞത് ?

മേഘത്തിൽനിന്നും “ഇവൻ എന്റെ പ്രിയ പുത്രൻ,ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു, ഇവനു ചെവി കൊടുപ്പിൻ“ എന്ന് ഒരു ശബ്ദവും ഉണ്ടായി.

Matthew 17:9

അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു ശിഷ്യന്മാരോട് എന്താണു കല്പിച്ചത് ?

യേശു ശിഷ്യന്മാരോട് മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്ന് കല്പിച്ചു.

Matthew 17:10

വന്നുകഴിഞ്ഞ ഏലിയാവ് ആരാണെന്നാണു യേശു പറഞ്ഞത് ?അവനോട് എന്താണു ചെയ്തത്?

യേശു പറഞ്ഞു,യോഹന്നാൻസ്നാപകനായിരുന്നു വരുവാനുള്ള ഏലിയാവ്; അവൻ വന്നുകഴിഞ്ഞു;എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു.

Matthew 17:11-12

ഏലിയാവ് ആദ്യം വരേണ്ടത് എന്ന ശാസ്ത്രിമാരുടെ ഉപദേശത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?

എലിയാവ് വന്ന് സകലവും യഥാസ്ഥാനത്താക്കും സത്യം എന്ന് യേശു പറഞ്ഞു.

Matthew 17:13

Matthew 17:14-27

ശിഷ്യന്മാർക്ക് അപസ്മാരരോഗം ബാധിച്ച ബാലനുവേണ്ടി എന്തുചെയ്യുവാൻ സാധിക്കുമായിരുന്നു?

ശിഷ്യന്മാർക്ക് അപസ്മാരരോഗം ബാധിച്ച ബാലനെ സൗഖ്യമാക്കുവാൻ സാധിക്കുമായിരുന്നില്ല.

Matthew 17:16,-17

Matthew 17:18-19

യേശു അപസ്മാരരോഗം ബാധിച്ച ബാലനുവേണ്ടി എന്തു ചെയ്തു ?

യേശു ഭൂതത്തെ ശാസിച്ചു, ബാലനു ആ നാഴിക മുതൽ സൗഖ്യം വന്നു.

Matthew 17:20-21

ശിഷ്യന്മാർക്ക് അപസ്മാരം ബാധിച്ച ബാലനെ സൗഖ്യമാക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ട്?

യേശു പറഞ്ഞു, അല്പവിശ്വാസം നിമിത്തമാണു അവർക്കു ആ ബാലനെ സൗഖ്യമാക്കുവാൻ കഴിയാതിരുന്നത്.

Matthew 17:22

യേശു എന്തു പറഞ്ഞപ്പോളാണ് അവന്റെ ശിഷ്യന്മാർക്ക് ഏറ്റവും ദു:ഖം ഉണ്ടായത് ?

യേശു തന്റെ ശിഷ്യന്മാരോടു ,അവൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ സമയമായിരിക്കുന്നു എന്നും അവർ അവനെ കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നും പറഞ്ഞപ്പോള്‍ ആണ് ഏറ്റവും ദുഃഖം ഉണ്ടായത്.

Matthew 17:23-26

Matthew 17:27

പത്രൊസും യേശുവും എങ്ങനെയാണു അര ശേക്കൽ നികുതി കൊടുത്തത് ?

യേശു പത്രൊസിനോട് കടലിലേയ്ക്കു ചെന്ന് ചൂണ്ടൽ ഇട്ട് .ആദ്യം കിട്ടുന്ന മീനിനെ എടുക്ക,അതിന്റെ വായിൽ ഒരു ചതുർദ്രഹ്മപ്പണം ഉണ്ടായിരിക്കും ,അതെടുത്ത് നികുതി കൊടുക്കുക എന്നു പറഞ്ഞു.

Matthew 18

Matthew 18:3

നമുക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നാം എന്തു ചെയ്യേണം എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, നമുക്കു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നാം മാനസാന്തരപ്പെട്ടു തിരിഞ്ഞ് ശിശുക്കളെപ്പോലെയായിത്തീരേണം.

Matthew 18:4-5

സ്വർഗ്ഗരാജ്യത്തിൽ ആരാണു ഏറ്റവും വലിയവൻ എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, ഒരു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനെല്ലാം സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

Matthew 18:6-7

യേശുവിൽ വിശ്വസിക്കുന്ന ചെറിയവരിൽ ഒരുത്തനെ ആരെങ്കിലും പാപം ചെയ്യുവാൻ ഇടവരുത്തിയാൽ അവനു എന്തു സംഭവിക്കുന്നു ?

യേശുവിൽ വിശ്വസിക്കുന്ന ചെറിയവരിൽ ഒരുത്തനെ ആരെങ്കിലും പാപം ചെയ്യുവാൻ ഇടവരുത്തിയാൽ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്.

Matthew 18:8

നമുക്ക് ഇടർച്ചയ്ക്കു കാരണമാകുന്നതെന്തും നാം എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, നമുക്ക് ഇടർച്ചയ്ക്കു കാരണമാകുന്നതെന്തും നാം ദൂരെ എറിഞ്ഞുകളയണം.

Matthew 18:9

Matthew 18:10-11

എന്തുകൊണ്ടാണു നമ്മൾ ചെറിയവരെ തുച്ഛീകരിക്കരുതെന്ന് യേശു പറഞ്ഞത് ?

നാം ചെറിയവരിൽ ഒരുത്തനെയും തുച്ഛീകരിക്കരുത്,കാരണം സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

Matthew 18:12-13

കാണാതെപോയ ഒരു ആടിനെ തിരയുന്ന മനുഷ്യൻ എങ്ങനെയാണു സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ ആയിരിക്കുന്നത് ?

ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നത് പിതാവിനു ഇഷ്ടമല്ല.

Matthew 18:14

Matthew 18:15

സഹോദരൻ നിന്നോടു പാപം ചെയ്താൽ നീ ഒന്നാമതായി ചെയ്യേണ്ട കാര്യം എന്താണു?

ഒന്നാമതു നീ ചെന്ന് നീയും അവനും മാത്രമുള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക.

Matthew 18:16

നിന്റെ സഹോദരൻ നിന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ നീ ചെയ്യേണ്ടതായ രണ്ടാമത്തെ കാര്യം എന്താണു ?

രണ്ടാമത് ഒന്നുരണ്ടു പേരെ സാക്ഷികളായി കൂട്ടിക്കൊണ്ടു ചെല്ലുക.

Matthew 18:17-19

നിന്റെ സഹോദരൻ പിന്നെയും വാക്കു കേൾക്കുന്നില്ലെങ്കിൽ നീ മൂന്നാമതായി ചെയ്യേണ്ടതായ കാര്യം എന്താണു ?

മൂന്നാമതായി നീ കാര്യം സഭയെ അറിയിക്കണം.

നിന്റെ സഹോദരൻ സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ എന്താണു ചെയ്യേണ്ടത് ?

ഒടുവിലായി, അവൻ സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അവനെ പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും കണക്കാക്കി അകറ്റിനിർത്തണം.

Matthew 18:20

രണ്ടോ മൂന്നോപേർ യേശുവിന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും എന്താണു യേശു വാഗ്ദത്തം ചെയ്തിരിക്കുന്നത് ?

രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നു യേശു പറഞ്ഞു.

Matthew 18:21

നാം നമ്മുടെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, നാം നമ്മുടെ സഹോദരനോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം.

Matthew 18:22-23

Matthew 18:24

ദാസൻ യജമാനനു എന്താണു കടമ്പെട്ടിരുന്നത് ? അവനു അതു യജമാനനു വീട്ടുവാൻ കഴിഞ്ഞോ?

ദാസൻ യജമാനനു പതിനായിരം താലന്ത് കടമ്പെട്ടിരുന്നു,അത് അവനു വീട്ടുവാൻ കഴിഞ്ഞില്ല.

Matthew 18:25-26

Matthew 18:27

എന്തുകൊണ്ടാണു യജമാനൻ ദാസനു കടം ഇളെച്ചുകൊടുത്തത് ?

യജമാനൻ ദാസനോടു മനസ്സലിഞ്ഞ് കടം ഇളെച്ചുകൊടുത്തു.

Matthew 18:28-29

തനിക്കു നൂറു ദീനാർ കടമ്പെട്ട കൂട്ടുസഹോദരനോട് ആ ദാസൻ എന്താണു ചെയ്തത് ?

ദാസൻ ഒട്ടും ക്ഷമിക്കുവാൻ തയ്യാറാകാതെ തന്റെ കൂട്ടുദാസനെ തടവിൽ ആക്കി.

Matthew 18:30-32

Matthew 18:33

തന്‍റെ കൂട്ടുദാസനോട് എങ്ങനെ പെരുമാറണമായിരുന്നു എന്നാണു യജമാനൻ ദാസനോടു പറഞ്ഞത്?

യജമാനൻ ആ ദാസനോട് അവൻ തന്റെ കൂട്ടുദാസനോട് കരുണ കാണിക്കണമായിരുന്നു എന്നാണ് പറഞ്ഞത്.

Matthew 18:34

അപ്പോൾ യജമാനൻ ആ ദാസനോട് എന്താണു ചെയ്തത് ?

ആ ദാസൻ തന്റെ കടമൊക്കെയും തീർക്കുവോളം യജമാനൻ അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.

Matthew 18:35

നാം നമ്മുടെ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ പിതാവ് നമ്മോട് എന്തു ചെയ്യും എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, നാം നമ്മുടെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മളോടും അങ്ങനെതന്നേ ചെയ്യും.

Matthew 19

Matthew 19:3

പരീശന്മാർ യേശുവിനെ പരീക്ഷിച്ചു ചോദിച്ച ചോദ്യം എന്തായിരുന്നു ?

പരീശന്മാർ യേശുവിനോടു ചോദിച്ചു, “ഏതു കാരണം ചൊല്ലിയും മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമൊ“ ?.

Matthew 19:4

മനുഷ്യനെ സൃഷ്ടിച്ച നാൾ മുതൽ എങ്ങനെയായിരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.

Matthew 19:5

ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതുകൊണ്ട് മനുഷ്യൻ എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും.

ഭർത്താവ് ഭാര്യയോടു പറ്റിച്ചേരുമ്പോൾ എന്തു സംഭവിക്കുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു ഭർത്താവ് തന്റെ ഭാര്യയോടു പറ്റിച്ചേരുമ്പോൾ ഇരുവരും ഒരു ദേഹമായിത്തീരുന്നു.

Matthew 19:6

ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യാൻ പാടില്ല എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർപെടുത്തുവാൻ പാടില്ല.

Matthew 19:7

മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് എന്തുകൊണ്ടായിരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് യെഹൂദന്മാരുടെ ഹൃദയകാഠിന്യം നിമിത്തമായിരുന്നു.

Matthew 19:8

Matthew 19:9

എങ്ങനെയുള്ളവരെല്ലാം വ്യഭിചാരം ചെയ്യുന്നവരാണെന്നാണു യേശു പറഞ്ഞത്?

യേശു പറഞ്ഞു,പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവനെല്ലാം വ്യഭിചാരം ചെയ്യുന്നു; ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

Matthew 19:10-11

ആർക്കാണു ഷണ്ഡന്മാരായിരിക്കുവാൻ കഴിയുന്നത് എന്നാണു യേശു പറഞ്ഞത് ?

യേശുപറഞ്ഞു,ഈ വചനം ഗ്രഹിപ്പാൻ കഴിയുന്നവർക്ക് അതു ഗ്രഹിച്ച് സ്വയം ഷണ്ഡന്മാരായിരിക്കാൻ സാധിക്കും.

Matthew 19:12

Matthew 19:13

ചില ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ എന്താണു ചെയ്തത് ?

ചിലർ ശിശുക്കളെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു,ശിഷ്യന്മാർ അതു വിലക്കി.

Matthew 19:14-15

ശിശുക്കളെ കണ്ടപ്പോൾ യേശു എന്തു പറഞ്ഞു ?

ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ,സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടേതല്ലോ എന്ന് യേശു പറഞ്ഞു.

Matthew 19:16

യേശു യൗവ്വനക്കാരനോട് നിത്യജീവൻ പ്രാപിക്കുവാൻ എന്തു ചെയ്യണം എന്നാണ് പറഞ്ഞത് ?

യേശു ആ മനുഷ്യനോട് നിത്യജീവൻ പ്രാപിക്കുവാൻ കല്പനകളെ പ്രമാണിക്ക എന്നു പറഞ്ഞു.

Matthew 19:17-19

Matthew 19:20

യൗവ്വനക്കാരൻ താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞപ്പോൾ യേശു അവനോട് എന്തുചെയ്യുവാനാണു പറഞ്ഞത് ?

താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്ന് യൗവ്വനക്കാരൻ പറഞ്ഞപ്പോൾ യേശു അവനോട് അവനുള്ളതു വിറ്റ് ദരിദ്രന്മാർക്കു കൊടുക്കുക എന്നു പറഞ്ഞു.

Matthew 19:21

Matthew 19:22

അവനുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക എന്ന യേശുവിന്റെ കല്പനയോട് ആയൗവ്വനക്കാരൻ എങ്ങനെയാണു പ്രതികരിച്ചത് ?

ആ യൗവ്വനക്കാരൻ ഏറെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടു ദു:ഖിച്ചു പൊയ്ക്കളഞ്ഞു.

Matthew 19:23-25

ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?

യേശു പറഞ്ഞു,ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം,എങ്കിലും ദൈവത്തിനു സകലവും സാദ്ധ്യം..

Matthew 19:26-27

Matthew 19:28-29

യേശുവിനെ അനുഗമിച്ച അവന്റെ ശിഷ്യന്മാർക്ക് എന്തു പ്രതിഫലമാണു യേശു വാഗ്ദത്തം ചെയ്തത് ?

പുനർജ്ജനനത്തിങ്കൽ ശിഷ്യന്മാർ പന്ത്രണ്ടു പേരും പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് യിസ്റായേൽഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്ന് യേശു ശിഷ്യന്മാർക്കു വാഗ്ദത്തം നൽകി.

Matthew 19:30

ഇപ്പോൾ മുമ്പന്മാരായിരിക്കുന്നവരെക്കുറിച്ചും ഇപ്പോൾപിമ്പന്മാരായിരിക്കുന്നവരെക്കുറിച്ചും യേശു എന്താണു പറഞ്ഞത്?

ഇപ്പോൾ മുമ്പന്മാരായിരിക്കുന്നവർ പലരും പിമ്പന്മാരും ഇപ്പോൾ പിമ്പന്മാരായിരിക്കുന്നവർ മുമ്പന്മാരും ആകും എന്ന് യേശു പറഞ്ഞു.

Matthew 20

Matthew 20:1

പുലർച്ചയ്ക്കു വേലയ്ക്കു നിയോഗിച്ചയച്ച വേലക്കാർക്ക് എന്തു കൂലി കൊടുക്കാം എന്നാണു തോട്ടക്കാരൻ സമ്മതിച്ചത് ?

തോട്ടക്കാരൻ പുലർച്ചയ്ക്കു വേലയ്ക്കു നിയോഗിച്ചയച്ച വേലക്കാർക്കു ഓരോ വെള്ളിക്കാശ് കൂലി പറഞ്ഞു സമ്മതിച്ചു.

Matthew 20:2-3

Matthew 20:4-6

തോട്ടക്കാരൻ മൂന്നാം മണി നേരത്തും ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും പതിനൊന്നാം മണി നേരത്തും കൂലിക്ക് വിളിച്ച വേലക്കാർക്ക് എന്തു കൂലി കൊടുക്കാം എന്നാണു പറഞ്ഞത് ?

ന്യായമായതു തരാം എന്നാണു തോട്ടക്കാരൻ പറഞ്ഞത്.

Matthew 20:7-8

Matthew 20:9-10

പതിനൊന്നാം മണിക്ക് വേലയ്ക്കു നിയോഗിച്ചയക്കപ്പെട്ട വേലക്കാർക്ക് എത്ര കൂലി ലഭിച്ചു ?

പതിനൊന്നാം മണിക്ക് വേലയ്ക്കു നിയോഗിക്കപ്പെട്ടവർക്ക് ഒരു വെള്ളിക്കാശു വീതം കിട്ടി.

Matthew 20:11

പുലർച്ചയ്ക്കു വേലയ്ക്കു വന്നവർക്കുള്ള പരാതി എന്തായിരുന്നു ?

അവർ ഒരു പകൽ മുഴുവൻ കഠിനമായി വേല ചെയ്തുവെങ്കിലും അവർക്ക് പതിനൊന്നാം മണി നേരത്ത് വേലയ്ക്കെത്തി ഒരു മണിക്കൂർ വേല ചെയ്തവർക്കുള്ള കൂലിമാത്രമേ ലഭിച്ചുള്ളു എന്നാണു അവർ പരാതി പറഞ്ഞത്.

Matthew 20:12

Matthew 20:13-14

വേലക്കാരുടെ പരാതിയോട് തോട്ടക്കാരൻ എങ്ങനെയാണ് പ്രതികരിച്ചത്?

അതിനു തോട്ടക്കാരൻ മറുപടി പറഞ്ഞത്, പുലർച്ചയ്ക്കു വേലയ്ക്കു വന്നവർക്ക് താൻ അവരുമായി പറഞ്ഞൊത്ത ഒരു പണം കൊടുത്തു എന്നും പിന്നീടു വന്നവർക്കും അതേ കൂലി കൊടുക്കുവാൻ തനിക്കു മനസ്സായി,അതു ന്യായമാണെന്നുമായിരുന്നു.

Matthew 20:15-16

Matthew 20:17-18

അവർ യെരൂശലേമിലേയ്ക്കു പോകുമ്പോൾ അവിടെവെച്ച് എന്തെല്ലാം സംഭവിക്കും എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത് ?

യേശു തന്റെ ശിഷ്യന്മാരോട് അവൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെട്ടിട്ട് അവർ അവനെ മരണശിക്ഷയ്ക്കു വിധിക്കുകയും ക്രൂശിക്കുകയും അവൻമൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.

Matthew 20:19

Matthew 20:20

സെബദിപുത്രന്മാരുടെ അമ്മയ്ക്ക് യേശുവിനോട് എന്തായിരുന്നു അപേക്ഷിക്കുവാനുണ്ടായിരുന്നത് ?

അവളുടെ പുത്രന്മാർ ഇരുവരും അവന്റെ രാജ്യത്തിൽ അവന്റെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ഇരിക്കുവാൻ കല്പിക്കണമെന്നാണു അവൾ അപേക്ഷിച്ചത്.

Matthew 20:21-22

Matthew 20:23-25

അവന്റെ രാജ്യത്തിൽ അവന്റെ വലത്തും ഇടത്തും ഇരിക്കേണ്ടത് ആരൊക്കെയാണെന്നു തീരുമാനിക്കുന്നത് ആരാണെന്നാണു യേശു പറഞ്ഞത് ?

ആ സ്ഥാനങ്ങൾ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടുമെന്ന് യേശു പറഞ്ഞു.

Matthew 20:26-27

അവന്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരുത്തനു ഒന്നാമനാകുവാൻ സാധിക്കുന്നത് എങ്ങനെയാണെന്നാണു യേശു പറഞ്ഞത്?

നിങ്ങളിൽ ഒന്നാമനാകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം എന്ന് യേശു പറഞ്ഞു.

Matthew 20:28-29

യേശു വന്നത് എന്തിനുവേണ്ടിയാണെന്നാണു അവൻ പറഞ്ഞത് ?

യേശു വന്നത് ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ കൊടുക്കാനുമാണെന്ന് യേശു പറഞ്ഞു.

Matthew 20:30-33

യേശു കടന്നുപോകുന്നതു കേട്ട് വഴിയരികെ ഇരുന്ന രണ്ടു കുരുടന്മാർ എന്താണു ചെയ്തത്?

“കർത്താവേ,ദാവീദുപുത്രാ, ഞങ്ങളോട് കരുണ തോന്നേണമേ “എന്ന് രണ്ടു കുരുടന്മാർ അവനോടു നിലവിളിച്ചുപറഞ്ഞു.

Matthew 20:34

യേശു ആ രണ്ടു കുരുടന്മാരെ സൗഖ്യമാക്കുവാൻ കാരണം എന്ത് ?

യേശുവിനു ആ രണ്ടു കുരുടന്മാരോട് മനസ്സലിവു തോന്നിയതിനാൽ അവൻ അവരെ സൗഖ്യമാക്കി.

Matthew 21

Matthew 21:2-3

യേശു തന്റെ രണ്ടു ശിഷ്യന്മാരോട് അവർക്ക് എതിരേയുള്ള ഗ്രാമത്തിൽ എന്തു കാണുമെന്നാണു പറഞ്ഞത് ?

യേശു അവരോട് നിങ്ങൾ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും കാണും എന്നു പറഞ്ഞു.

Matthew 21:4

ഈ സംഭവത്തെക്കുറിച്ച് ഒരു പ്രവാചകൻ പ്രവചിചിരുന്നത് എന്താണു?

രാജാവ് കഴുതപ്പുറത്തും കഴുതക്കുട്ടിപ്പുറത്തും കയറിവരുമെന്ന് ഒരു പ്രവാചകൻ പ്രവചിച്ചിരുന്നു.

Matthew 21:5-7

Matthew 21:8

യേശു യാത്ര ചെയ്തുകൊണ്ടിരുന്ന യെരൂശലേമിലേയ്ക്കുള്ള വഴിയിൽ പുരുഷാരം എന്താണു ചെയ്തത്?

പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; ചിലർ വൃക്ഷങ്ങളുടെ കൊമ്പു വെട്ടി വഴിയിൽ വിതറി.

Matthew 21:9-11

യേശു കടന്നുപോയപ്പോൾ പുരുഷാരം എന്താണു ആർത്തുപറഞ്ഞത് ?

“ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ, അത്ത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു പുരുഷാരം ആർത്തുകൊണ്ടിരുന്നു.

Matthew 21:12

യേശു യെരൂശലേമിലെ ദൈവാലയത്തിൽ ചെന്നപ്പോൾ അവൻ എന്താണു ചെയ്തത്?

യേശു ദൈവാലയത്തിൽനിന്നു വിൽക്കുന്നവരേയും വാങ്ങുന്നവരേയും എല്ലാം പുറത്താക്കി, പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകൾ വിൽക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു.

Matthew 21:13-14

വാണിഭക്കാർ ദൈവത്തിന്റെ ആലയം എങ്ങനെയാക്കിത്തീർത്തു എന്നാണു യേശു പറഞ്ഞത്?

വാണിഭക്കാർ ദൈവത്തിന്റെ ആലയം കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്ന് യേശു പറഞ്ഞു.

Matthew 21:15

ബാലന്മാർ യേശുവിനെ പുകഴ്ത്തി ആർക്കുന്നതു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വിലക്കിയപ്പോൾ യേശു അവരോടു പറഞ്ഞത് എന്താണു ?

ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽനിന്ന് നീ പുകഴ്ച്ച ഒരുക്കിയിരിക്കുന്നു എന്ന പ്രവാചകവാക്യം യേശു ഉദ്ധരിച്ചു.

Matthew 21:16-17

Matthew 21:18

യേശു അത്തിവൃക്ഷത്തോടു ചെയ്തത് എന്താണു?എന്താണു കാരണം?

അത്തിവൃക്ഷത്തിൽ ഫലം ഒന്നും കാണായ്കയാൽ യേശു അതിനെ ഉണങ്ങിപ്പോകുവാൻ ഇടയാക്കി.

Matthew 21:19

Matthew 21:20-21

അത്തിവൃക്ഷം ഉണങ്ങിപ്പോയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ശിഷ്യന്മാരെ എന്താണു പഠിപ്പിച്ചത് ?

വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു അപേക്ഷിച്ചാലും അതു ലഭിക്കും എന്ന് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു.

Matthew 21:22

Matthew 21:23-24

യേശു ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഏതു കാര്യത്തെക്കുറിച്ചാണു മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ ചോദ്യം ചെയ്തത്?

യേശു എന്ത് അധികാരം കൊണ്ട് ഇതൊക്കെയും ചെയ്യുന്നു എന്നറിയുവാൻ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു.

Matthew 21:25

യേശു മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടും ചോദിച്ച മറുചോദ്യം എന്തായിരുന്നു?

യോഹന്നാൻസ്നാപകന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ എന്നാണു അവർ മനസ്സിലാക്കിയിരിക്ക്ന്നത് എന്നു യേശു അവരോടു ചോദിച്ചു.

യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്ന് എന്ന് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മറുപടി പറയാൻ മനസ്സു കാണിക്കാതിരുന്നത് എന്തുകൊണ്ട്?

അങ്ങനെയെങ്കിൽ അവർ എന്തുകൊണ്ടാണു യോഹന്നാനെ വിശ്വസിക്കാതിരുന്നത് എന്നു യേശു അവരോടു ചോദിക്കുമെന്ന് അവർക്കറിയാമായിരുന്നു.

Matthew 21:26-27

മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യോഹന്നാന്റെ സ്നാനം മനുഷ്യരിൽനിന്ന് എന്നു മറുപടി പറയുവാൻ മനസ്സു കാണിക്കാതിരുന്നത് എന്തുകൊണ്ട്?

ജനം യോഹന്നാനെ പ്രവാചകനായി കണക്കാക്കിയിരുന്നതിനാൽ അവർ പുരുഷാരത്തെ ഭയപ്പെട്ടു.

Matthew 21:28-30

യേശു പറഞ്ഞ കഥയിൽ, രണ്ടു മക്കളിൽ ആരാണു പിതാവിന്റെ ഇഷ്ടം ചെയ്തവൻ ?

വേലയ്ക്കുപോകാൻ മനസ്സില്ല എന്നു പറഞ്ഞ ഒന്നാമത്തെ മകൻ അവന്റെ മനസ്സിനു മാനസാന്തരം വന്ന് പിന്നീടു പോയി.

Matthew 21:31

എന്തുകൊണ്ടാണു ചുങ്കക്കാരും വേശ്യമാരും മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു യേശു പറഞ്ഞത്?

അവർ യോഹന്നാനെ വിശ്വസിച്ചതുകൊണ്ടാണു അവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന് യേശു പറഞ്ഞത്, എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യോഹന്നനെ വിശ്വസിച്ചില്ല.

Matthew 21:32-34

Matthew 21:35

മുന്തിരിത്തോട്ടക്കാരൻ വിളവിന്റെ അനുഭവം വാങ്ങേണ്ടതിനു അയച്ച തന്റെ ദാസന്മാരോട് കുടിയാന്മാർ എന്താണു ചെയ്തത് ?

മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ ആ ദാസന്മാരിൽ ഒരുവനെ തല്ലി,ഒരുവനെ കൊന്നുകളഞ്ഞു, മറ്റൊരുത്തനെ കല്ലെറിഞ്ഞു.

Matthew 21:36

Matthew 21:37

തോട്ടത്തിന്റെ ഉടയവൻ ഒടുവിലായി ആരെയാണു കുടിയാന്മാരുടെ അടുക്കലേയ്ക്ക് അയച്ചത് ?

തോട്ടത്തിന്റെ ഉടയവൻ ഒടുവിൽ തന്റെ സ്വന്തം പുത്രനെ അയച്ചു.

Matthew 21:38

ഉടയവൻ ഒടുവിലായി അയച്ച ആളോടു കുടിയാന്മാർ എന്താണു ചെയ്തത് ?

കുടിയാന്മാർ മുന്തിരിത്തോട്ടത്തിന്റെ ഉടയവന്റെ മകനെ കൊന്നുകളഞ്ഞു.

Matthew 21:39

Matthew 21:40

ഉടയവൻ അപ്പോൾ എന്തു ചെയ്യണമെന്നാണു ജനം ഉത്തരം പറഞ്ഞത് ?

തോട്ടത്തിന്റെ ഉടയവൻ ആദ്യത്തെ ആ കുടിയാന്മാരെ നിഗ്രഹിച്ച് തക്ക സമയത്ത് അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് ജനം ഉത്തരം പറഞ്ഞു.

Matthew 21:41

Matthew 21:42

തുടർന്ന് യേശു ഉദ്ധരിച്ച തിരുവെഴുത്തുഭാഗത്ത് വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലിനു എന്താണു സംഭവിക്കുന്നത് ?

വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.

Matthew 21:43-45

യേശു ഉദ്ധരിച്ച തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ എന്തു സംഭവിക്കുവാൻപോകുന്നു എന്നാണു യേശു പറഞ്ഞത് ?

ദൈവരാജ്യം മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും കയ്യിൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്ന് യേശു പറഞ്ഞു.

Matthew 21:46

എന്തുകൊണ്ടാണു മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ അപ്പോൾ പിടിക്കാതിരുന്നത് ?

ജനം യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കിയിരുന്നതിനാൽ അവർ പുരുഷാരത്തെ ഭയപ്പെട്ടു.

Matthew 22

Matthew 22:2-5

രാജാവിന്റെ ദാസന്മാർ രാജാവിന്റെ മകന്റെ കല്ല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവരെ വിളിക്കുവാൻ ചെന്നപ്പോൾ അവർ അവരോട് എന്താണു ചെയ്തത്?

ചിലർ ആ ക്ഷണത്തെ ഗൗരവമായിട്ടെടുക്കാതെ തങ്ങളുടെ സ്വന്തകാര്യങ്ങൾക്കായി പോയി.മറ്റുള്ളവർ രാജാവിന്റെ ദാസന്മാരെ പിടിച്ചപമാനിച്ച് കൊന്നുകളഞ്ഞു.

Matthew 22:6

Matthew 22:7-8

ആദ്യം കല്ല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവരോടു രാജാവ് എന്താണു ചെയ്തത് ?

രാജാവ് തന്റെ സൈന്യത്തെ അയച്ചു, ആ കൊലപാതകന്മാരെ മുടിച്ചു,അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

Matthew 22:9

പിന്നെ രാജാവ് ആരെയെല്ലാമാണു കല്ല്യാണസദ്യയ്ക്കു ക്ഷണിച്ചത് ?

പിന്നെ രാജാവ് തന്റെ ദാസന്മാരെ അയച്ച് അവർ കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം ക്ഷണിച്ച്കൂട്ടിക്കൊണ്ടുവന്നു.

Matthew 22:10

Matthew 22:11-12

കല്ല്യാണവസ്ത്രം ധരിക്കാതെ സദ്യയ്ക്കു വന്നവനോട് രാജാവ് എന്താണു ചെയ്തത്?

രാജാവ് തന്റെ ശുശൂഷക്കാരോട് കല്പിച്ചതനുസരിച്ച് അവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളഞ്ഞു.

Matthew 22:13-14

Matthew 22:15-16

പരീശന്മാർ യേശുവിനെ എന്തു ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു?

പരീശന്മാർ യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു അവസരം അന്വേഷിച്ചുനടക്കുകയായിരുന്നു.

Matthew 22:17-20

പരീശന്മാരുടെ ശിഷ്യന്മാർ യേശുവിനോട് എന്താണു ചോദിച്ചത്?

കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ എന്ന് അവർ യേശുവിനോടു ചോദിച്ചു.

Matthew 22:21-22

പരീശന്മാരുടെ ചോദ്യത്തിനു യേശു എങ്ങനെയാണു മറുപടി കൊടുത്തത് ?

യേശു പറഞ്ഞു, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.

Matthew 22:23

സദൂക്യർക്ക് പുനരുത്ഥാനത്തെക്കുറിച്ച് എങ്ങനെയുള്ള വിശ്വാസമാണുണ്ടായിരുന്നത്?

സദൂക്യർ പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്നവരായിരുന്നു.

Matthew 22:24-26

സദൂക്യർ പറഞ്ഞ കഥയിൽ ഭാര്യയായിരുന്ന സ്ത്രീക്ക് എത്ര ഭർത്താക്കന്മാരുണ്ടായിരുന്നു ?

ആ സ്ത്രീക്ക് ഏഴു ഭർത്താക്കന്മാർ ഉണ്ടായിരുന്നു.

Matthew 22:27-28

Matthew 22:29

ഏതു രണ്ടു കാര്യങ്ങളാണു സദൂക്യർക്ക് അറിയാൻപാടില്ല എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, സദൂക്യർക്ക് തിരുവെഴുത്തുകളെയോ ദൈവശക്തിയെയോ അറിയാൻ പാടില്ല.

Matthew 22:30-31

പുനരുത്ഥാനജീവിതത്തിലെ വിവാഹത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?

പുനരുത്ഥാനത്തിൽ വിവാഹം ഇല്ല എന്ന് യേശു പറഞ്ഞു.

Matthew 22:32-35

പുനരുത്ഥാനജീവിതം ഉണ്ടെന്ന് യേശു എങ്ങനെയാണു തിരുവെഴുത്തിൽനിന്ന് കാണിച്ചത് ?

ദൈവം അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യാക്കൊബിന്റെയും ദൈവമായി ജീവനുള്ളവരുടെ ദൈവം എന്ന് അവൻ പറയുന്ന തിരുവെഴുത്ത് യേശു ഉദ്ധരിച്ചു.

Matthew 22:36

പരീശനായ ന്യായശാസ്ത്രി യേശുവിനോട് എന്തു ചോദ്യമാണു ചോദിച്ചത്?

ഒരു ന്യായശാസ്ത്രി യേശുവിനോട് ഏതാണു ന്യായപ്രമാണത്തിലെ വലിയ കല്പന എന്നു ചോദിച്ചു.

Matthew 22:37-38

ഏറ്റവും വലിയ രണ്ടു കല്പനകൾ ഏതൊക്കെയാണെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ്ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെതന്നേ സ്നേഹിക്കേണം എന്നും ഉള്ളതാകുന്നു ഏറ്റവും വലിയ രണ്ടു കല്പനകൾ.

Matthew 22:39-41

Matthew 22:42

യേശു പരീശന്മാരോട് എന്താണു ചോദിച്ചത് ?

ക്രിസ്തു ആരുടെ പുത്രനാണെന്ന് യേശു അവരോടു ചോദിച്ചു.

പരീശന്മാർ യേശുവിനു എന്താണു മറുപടി നൽകിയത് ?

ക്രിസ്തു ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു.

Matthew 22:43-44

Matthew 22:45

Matthew 22:46

പരീശന്മാർ യേശുവിനു എന്തു മറുപടിയാണു നൽകിയത് ?

പരീശന്മാർക്ക് യേശുവിനോട് ഉത്തരം പറയുവാൻ കഴിഞ്ഞില്ല.

Matthew 23

Matthew 23:2

ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നതിനാൽ അവരുടെ ഉപദേശം എങ്ങനെ മാനിക്കണമെന്നാണു യേശു ജനത്തോടു പറഞ്ഞത് ?

യേശു ജനത്തോട് ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരുന്നു പറയുന്ന കാര്യങ്ങളൊക്കെയും പ്രമാണിച്ചുചെയ്യുവിൻ എന്നു പറഞ്ഞു.

Matthew 23:3-4

എന്തുകൊണ്ടാണു യേശു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പ്രവൃത്തികളെ അനുകരിക്കരുത് എന്നു ജനത്തോടു പറഞ്ഞത് ?

യേശു അവരോട് അവരുടെ പ്രവൃത്തികളെ അനുകരിക്കരുത് എന്നു പറഞ്ഞു,കാരണം, അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ല.

Matthew 23:5-7

ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ പ്രവൃത്തികൾ എല്ലാം ചെയ്തത് എന്ത് ഉദ്ദേശത്തോടുകൂടെ ആയിരുന്നു?

ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനായിരുന്നു ചെയ്തത്.

Matthew 23:8-9

നമ്മുടെ ഏകപിതാവ് ആരാണെന്നും നമ്മുടെ ഏകഗുരു ആരാണെന്നുമാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,ഒരുത്തൻ അത്രേ നമ്മുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നേ;ഒരുത്തൻ അത്രേ നമ്മുടെ ഗുരു, ക്രിസ്തു തന്നേ.

Matthew 23:10-11

Matthew 23:12

തന്നെത്താൻ ഉയർത്തുന്നവനോടും തന്നെത്താൻ താഴ്ത്തുന്നവനോടും ദൈവം എന്തു ചെയ്യും ?

ദൈവം തന്നെത്താൻ ഉയർത്തുന്നവനെയെല്ലാം താഴ്ത്തുന്നു; തന്നെത്താൻ താഴ്ത്തുന്നവനെയെല്ലാം ഉയർത്തുന്നു.

Matthew 23:13-14

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും അവരുടെ സ്വഭാവം വെളിപ്പെടുത്തുന്ന ഏതു പേരാണു ആവർത്തിച്ച് വിളിച്ചത് ?

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും വീണ്ടും വീണ്ടും കപടഭക്തിക്കാർ എന്നു വിളിച്ചു.

Matthew 23:15

ശാസ്ത്രിമാരും പരീശന്മാരും ഒരുത്തനെ മാനസാന്തരപ്പെടുത്തിയാൽ അവൻ ആരുടെ പുത്രനായി തീരുകയായിരുന്നു?

ശാസ്ത്രിമാരും പരീശന്മാരും ഒരുത്തനെ തങ്ങളുടെ മതത്തിൽ ചേർത്താൽ അവനെ അവരെപ്പോലെ ഇരട്ടി നരകത്തിനു യോഗ്യരായി തീർക്കുകയായിരുന്നു.

Matthew 23:16-18

സത്യം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഉപദേശത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?

യേശു പറഞ്ഞു, ശാസ്ത്രിമാരും പരീശന്മാരും കുരുടന്മാരായ വഴികാട്ടികളും മൂഢന്മാരുമാണു.

Matthew 23:19-22

Matthew 23:23-24

ശാസ്ത്രിമാരും പരീശന്മാരും തുളസി, ചതകുപ്പ ജീരകം ഇവയിൽ ദശാംശം കൊടുത്തുപോന്നു, എങ്കിലും അവർ ഏതു കാര്യത്തിലാണു വീഴ്ച വരുത്തിക്കൊണ്ടിരുന്നത് ?

ശാസ്ത്രിമാരും പരീശന്മാരും ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങളായ ന്യായം , കരുണ, വിശ്വസ്ഥത എന്നിവ പാലിക്കുന്നതിൽ വീഴ്ച വരുത്തിക്കൊണ്ട് അവയെ ത്യജിച്ചുകളഞ്ഞിരുന്നു.

Matthew 23:25

ശാസ്ത്രിമാരും പരീശന്മാരും എന്താണു വൃത്തിയാക്കാൻ ശ്രമിക്കാതിരുന്നത്?

ശാസ്ത്രിമാരും പരീശന്മാരും അവരുടെ പാത്രങ്ങളുടെ പുറം കൂടെ വൃത്തിയുള്ളതാകേണ്ടതിനു അവയുടെ അകം വെടിപ്പാക്കാറില്ലായിരുന്നു.

ശാസ്ത്രിമാരും പരീശന്മാരും അകമേ എങ്ങനെയുള്ളവരായിരുന്നു ?

ശാസ്ത്രിമാരും പരീശന്മാരും സകല അനീതിയും അതിക്രമവും കപടഭക്തിയും അന്യായവും അശുദ്ധിയും നിറഞ്ഞവരായിരുന്നു.

Matthew 23:26

Matthew 23:27

Matthew 23:28

Matthew 23:29-30

ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പിതാക്കന്മാർ ദൈവത്തിന്റെ പ്രവാചകന്മാരോട് എന്തു ചെയ്തു ?

ശാസ്ത്രിമാരുടെയും പരീശന്മാരുടെയും പിതാക്കന്മാർ ദൈവത്തിന്റെ പ്രവാചകന്മാരെ കൊന്നവരായിരുന്നു.

Matthew 23:31-32

Matthew 23:33

ശാസ്ത്രിമാരും പരീശന്മാരും എന്തു ന്യായവിധി നേരിടുവാൻ പോകുകയായിരുന്നു ?

ശാസ്ത്രിമാരും പരീശന്മാരും നരകവിധി നേരിടുവാൻ പോകുകയായിരുന്നു.

Matthew 23:34

ശാസ്ത്രിമാരും പരീശന്മാരും യേശു അവരുടെ അടുക്കലേയ്ക്കു അയയ്ക്കുന്ന പ്രവാചകന്മാരോടും ജ്ഞാനികളോടും ശാസ്ത്രിമാരോടും എന്തു ചെയ്യും എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവർ ചിലരെ ക്രൂശിച്ചുകൊല്ലുകയും ചിലരെ ചമ്മട്ടി കൊണ്ട് അടിക്കുകയും ചിലരെ പട്ടണത്തിൽനിന്നു പട്ടണത്തിലേയ്ക്കു ഓടിക്കുകയും ചെയ്യും.

Matthew 23:35

ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ക്രൂരമായ പെരുമാറ്റത്തിനനുസരിച്ച് എന്തു കുറ്റമാണു അവരുടെമേൽ വരുവാൻപോകുന്നത് ?

ഭൂമിയിൽ ചൊരിഞ്ഞ നിതിമാന്മാരുടെ രക്തത്തിന്റെ കുറ്റം എല്ലാം ശാസ്ത്രിമാരുടെമേലും പരീശന്മാരുടെമേലും വരും.

Matthew 23:36

ഏതു തലമുറയുടെമേലാണു ഇതൊക്കെയും വന്നുഭവിക്കുവാൻ പോകുന്നത് ?

യേശു പറഞ്ഞു, ഈ തലമുറയുടെമേൽ ഇതൊക്കെയും വരും.

Matthew 23:37

യേശുവിനു യെരൂശലേമിന്റെ മക്കളെക്കുറിച്ച് എന്തു ആഗ്രഹമാണു ഉണ്ടായിരുന്നത് ? എന്തുകൊണ്ടാണു അതു നിറവേറാതെപോയത് ?

യേശു യെരൂശലെമിന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകിങ്കീഴിൽ ഒരുമിച്ചുകൂട്ടിച്ചേർക്കുവാൻ ആഗ്രഹിച്ചിരുന്നു,അവർക്കോ മനസ്സായില്ല.

Matthew 23:38-39

ഇപ്പോൾ യെരൂശലേമിന്റെ ഭവനം എങ്ങനെയായിരിക്കുന്നു ?

യെരൂശലേമിന്റെ ഭവനം ഇപ്പോൾ ശൂന്യമായിരിക്കുന്നു.

Matthew 24

Matthew 24:2

യെരൂശലേമിലെ ദൈവാലയത്തെക്കുറിച്ച് യേശു എന്താണു പ്രവചിച്ചത് ?

ദൈവാലയം ഇടിച്ചുകളഞ്ഞ് കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർന്നുപോകും എന്ന് യേശു പ്രവചിച്ചു.

Matthew 24:3-4

ദൈവാലയത്തെക്കുറിച്ചുള്ള പ്രവചനം കേട്ടുകഴിഞ്ഞപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ച ചോദ്യം എന്താണു?

ശിഷ്യന്മാർ യേശുവിനോട് അതെല്ലാം എപ്പോൾ സംഭവിക്കും എന്നും അവന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും ചോദിച്ചു.

Matthew 24:5

എങ്ങനെയുള്ളവരാണു വന്ന് പലരെയും തെറ്റിച്ചുകളയും എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു,അനേകർ വന്ന് അവർ ക്രിസ്തു എന്നുപറഞ്ഞു പലരെയും തെറ്റിച്ചുകളയും.

Matthew 24:6-7

ഈറ്റുനോവിന്റെ ആരംഭം ഏതു സംഭവങ്ങളോടെ ആയിരിക്കുമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പവും അവിടവിടെ ഉണ്ടാകും,അത് ഈറ്റുനോവിന്റെ ആരംഭമായിരിക്കും.

Matthew 24:8

Matthew 24:9-11

ആ നാളുകളിൽ വിശ്വാസികളുടെ മദ്ധ്യേ എന്തു സംഭവിക്കും എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,വിശ്വാസികൾക്ക് പീഢ ഉണ്ടാകും;പലരും ഇടറിഅന്യോന്യം ഏല്പിച്ചുകൊടുക്കും; അനേകരുടെ സ്നേഹം തണുത്തുപോകും.

Matthew 24:12

Matthew 24:13

ആ നാളുകളിൽ ആരാണു രക്ഷിക്കപ്പെടുക എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.

Matthew 24:14

അവസാനം വരുന്നതിനു മുമ്പായി സുവിശേഷത്തിനു എന്തു സംഭവിക്കും?

അവസാനം വരുന്നതിനു മുമ്പായി രാജ്യത്തിന്റെ സുവിശേഷം സകലലോകത്തിലും പ്രസംഗിക്കപ്പെടും.

Matthew 24:15-17

ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തു നിൽക്കുന്നതു കാണുമ്പോൾ വിശ്വാസികൾ എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?

അന്ന് വിശ്വാസികൾ മലകളിലേയ്ക്ക് ഓടിപ്പോകേണ്ടിവരും എന്ന് യേശു പറഞ്ഞു.

Matthew 24:18-20

Matthew 24:21-23

ആ കാലത്ത് ഉണ്ടാകുന്ന കഷ്ടം എത്ര വലിയതായിരിക്കും ?

ആ കാലത്ത് ലോകാരംഭം മുതൽ അന്നുവരെ സംഭവിക്കാത്ത വലിയ കഷ്ടം ഉണ്ടാകും.

Matthew 24:24-26

കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എങ്ങനെയായിരിക്കും അനേകരെ തെറ്റിച്ചുകളയുന്നത്?

കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അനേകരെ തെറ്റിച്ചുകളയുന്നതിനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

Matthew 24:27-28

മനുഷ്യപുത്രന്റെ വരവ് ഏതിനു തുല്യമായിരിക്കും ?

മനുഷ്യപുത്രന്റെ വരവ് മിന്നൽ കിഴക്കു നിന്നു പുറപ്പെട്ട് പടിഞ്ഞാറോളം വിളങ്ങുമ്പോലെ ആയിരിക്കും.

Matthew 24:29

ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും എന്തു സംഭവിക്കും ?

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും.

Matthew 24:30

മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതുകാണുമ്പോൾ ഭൂമിയിലെ സകല ഗോത്രങ്ങളും എന്തു ചെയ്യും ?

ഭൂമിയിലെ സകല ഗോത്രങ്ങളും മാറത്തടിച്ചു വിലപിക്കും.

Matthew 24:31-33

മനുഷ്യപുത്രൻ തന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുവാൻ തന്റെ ദൂതന്മാരെ അയയ്ക്കുമ്പോൾ എന്തിന്റെ ശബ്ദമാണു കേൾക്കുക?

ദൂതന്മാർ അവന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുമ്പോൾ മഹാകാഹളധ്വനി കേൾക്കും.

Matthew 24:34

ഇതൊക്കെയും സംഭവിക്കുവോളം എന്ത് ഒഴിഞ്ഞുപോകയില്ല എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല.

Matthew 24:35

എന്തെല്ലാമാണു ഒഴിഞ്ഞുപോകും എന്നും എന്താണു ഒഴിഞ്ഞുപോകയില്ല എന്നും യേശു പറഞ്ഞത് ?

“ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും,എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല“ എന്ന് യേശു പറഞ്ഞു.

Matthew 24:36

ഈ സംഭവങ്ങൾ എപ്പോൾ സംഭവിക്കും എന്ന് ആർക്കാണു അറിയാവുന്നത് ?

ഈ സംഭവങ്ങൾ എപ്പോൾ സംഭവിക്കും എന്ന് പിതാവു മാത്രമെ അറിയുന്നുള്ളു.

Matthew 24:37-38

മനുഷ്യപുത്രൻ വരുന്ന നാൾ എങ്ങനെയാണു ജലപ്രളയത്തിനു മുമ്പുള്ള നോഹയുടെ കാലം പോലെ ആയിരിക്കുന്നത് ?

അവരെ നീക്കിക്കളയുവാൻപോകുന്ന ന്യായവിധിയെക്കുറിച്ച് അറിയാതെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും വിവാഹത്തിനു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കും.

Matthew 24:39-41

Matthew 24:42-43

അവന്റെ വരവിനെക്കുറിച്ച് അവന്റെ വിശ്വാസികൾ എന്തു മനോഭാവത്തോടുകൂടെ നില കൊള്ളേണം എന്നാണു യേശു പറഞ്ഞത് ?

യേശു തന്നിൽ വിശ്വസിക്കുന്നവരോട് തന്റെ വരവ് എപ്പോൾ എന്ന് അറിയാത്തതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കുവാൻ പറഞ്ഞു.

Matthew 24:44

Matthew 24:45

യജമാനൻ ദൂരത്തായിരിക്കുമ്പോൾ വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ എന്താണു ചെയ്യുന്നതു ?

വിശ്വസ്തനും ബുദ്ധിമാനുമായ ഒരു ദാസൻ യജമാനൻ ദൂരത്തായിരിക്കുമ്പോൾ യജമാനന്റെ വീട്ടുകാര്യങ്ങൾ ഏറ്റവും ജാഗ്രതയോടെ കാത്തു സംരക്ഷിക്കുന്നു.

Matthew 24:46

Matthew 24:47

യജമാനൻ മടങ്ങിവരുമ്പോൾ വിശ്വസ്തനും ബുദ്ധിമാനുമായ ദാസനുവേണ്ടി എന്തു ചെയ്യും ?

യജമാനൻ മടങ്ങിവരുമ്പോൾ വിശ്വസ്തനും ബുദ്ധിമാനുമായ ദാസനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും.

Matthew 24:48

യജമാനൻ ദൂരത്തായിരിക്കുമ്പോൾ ദുഷ്ടദാസൻ എന്തു ചെയ്തുകൊണ്ടിരിക്കുകയായിരിക്കും ?

യജമാനൻ ദൂരത്തായിരിക്കുമ്പോൾ ദുഷ്ടദാസൻ തന്റെ കൂട്ടുദാസന്മാരെ അടിക്കുകയും കുടിയന്മാരോടുകൂടെ തിന്നുകുടിക്കുകയും ചെയ്തുകൊണ്ടിരിക്കും.

Matthew 24:49-50

Matthew 24:51

യജമാനൻ മടങ്ങിവരുമ്പോൾ അവൻ ദുഷ്ടദാസനോട് എന്തു ചെയ്യും ?

യജമാനൻ മടങ്ങിവരുമ്പോൾ അവൻ ദുഷ്ടദാസനെ ദണ്ഡിപ്പിക്കുകയും കരച്ചിലും പല്ലുകടിയും ഉള്ള സ്ഥലത്തേയ്ക്ക് അയയ്ക്കുകയും ചെയ്യും.

Matthew 25

Matthew 25:3

ബുദ്ധിയില്ലാത്ത കന്യകമാർ മണവാളനെ എതിരേല്പാൻ പുറപ്പെട്ടപ്പോൾ എന്താണു ചെയ്യാതിരുന്നത്?

ബുദ്ധിയില്ലാത്ത കന്യകമാർ അവരുടെ വിളക്ക് എടുത്തു, എന്നാൽ ആ കൂടെ എണ്ണ എടുത്തില്ല.

Matthew 25:4

ബുദ്ധിയുള്ള കന്യകമാർ മണവാളനെ എതിരേല്പാൻ പുറപ്പെട്ടപ്പോൾ അവർ എന്താണു ചെയ്തത് ?

ബുദ്ധിയുള്ള കന്യകമാർ തങ്ങളുടെ വിളക്ക് എടുത്തപ്പോൾ ആ കൂടെ പാത്രത്തിൽ എണ്ണയും എടുത്തു.

Matthew 25:5

എപ്പോഴാണു മണവാളൻ വന്നത്? അതു പ്രതീക്ഷിച്ച സമയമായിരുന്നോ ?

അർദ്ധരാത്രിയിൽ അവർ പ്രതീക്ഷിക്കാത്ത സമയത്ത് മണവാളൻ വന്നു.

Matthew 25:6-7

Matthew 25:8-9

മണവാളൻ വന്നപ്പോൾ ബുദ്ധിയില്ലാത്ത കന്യകമാർക്ക് എന്തു സംഭവിച്ചു ?

ബുദ്ധിയില്ലാത്ത കന്യകമാർ എണ്ണ വാങ്ങേണ്ടതിനു വിൽക്കുന്നവരുടെ അടുക്കൽ പോകേണ്ടിവന്നു, അവർ മടങ്ങിവന്നപ്പോൾ വാതിൽ അവരുടെ മുമ്പിൽ അടയ്ക്കപ്പെട്ടിരുന്നു.

Matthew 25:10-11

മണവാളൻ വന്നപ്പോൾ ബുദ്ധിയുള്ള കന്യകമാർക്ക് എന്തു സംഭവിച്ചു ?

ബുദ്ധിയുള്ള കന്യകമാർ മണവാളനോടുകൂടെ കല്ല്യാണസദ്യയ്ക്കു ചെന്നു.

Matthew 25:12

Matthew 25:13-15

കന്യകമാരുടെ ഉപമയിൽനിന്ന് വിശ്വാസികൾ എന്തു മനസ്സിലാക്കണമെന്നാണു യേശു ആഗ്രഹിച്ചത് ?

യേശു വിശ്വാസികളോടു പറഞ്ഞ,നാളും നാഴികയും നിങ്ങൾ അറിയായ്കയാൽ ഉണർന്നിരിപ്പിൻ.

Matthew 25:16

യജമാനൻ പരദേശത്തു പോയപ്പോൾ അഞ്ചു താലന്തു ലഭിച്ച ദാസനും രണ്ടു താലന്തു ലഭിച്ചവനും അവരുടെ താലന്തുകൊണ്ട് എന്തു ചെയ്തു ?

അഞ്ചു താലന്തു ലഭിച്ച ദാസൻ അതുകൊണ്ടു വ്യാപാരം ചെയ്ത് അഞ്ചുകൂടെ നേടി, രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.

Matthew 25:17

Matthew 25:18

യജമാനൻ പരദേശത്തു പോയപ്പോൾ ഒരു താലന്തു ലഭിച്ചവൻ ആ താലന്തുകൊണ്ട് എന്തു ചെയ്തു ?

ഒരു താലന്തു ലഭിച്ച ദാസൻ നിലത്ത് ഒരു കുഴി കുഴിച്ച് അവന്റെ യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.

Matthew 25:19

യജമാനൻ തന്റെ പരദേശയാത്രയിൽ എത്ര കാലം കഴിച്ചു ?

യജമാനൻ വളരെ കാലം താമസിച്ചു.

Matthew 25:20-22

യജമാനൻ മടങ്ങിവന്നപ്പോൾ അഞ്ചു താലന്തും രണ്ടു താലന്തും ലഭിച്ച ദാസന്മാർക്ക് എന്തു നൽകി?

യജമാനൻ അവരോട് ,“നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ“ എന്നുപറഞ്ഞ് അവരെ അധികം കാര്യങ്ങൾക്കു വിചാരകരാക്കി.

Matthew 25:23

Matthew 25:24-29

യജമാനൻ മടങ്ങിവന്നപ്പോൾ ആ ഒരു താലന്തു ലഭിച്ച ദാസനോട് എന്തു ചെയ്തു ?

യജമാനൻ അവനെ “ദുഷ്ടനും മടിയനുമായ ദാസനേ“ എന്നുവിളിച്ചുകൊണ്ട് ആ ഒരു താലന്ത് അവന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞു, അവനെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളഞ്ഞു.

Matthew 25:30

Matthew 25:31

മനുഷ്യപുത്രൻ വന്ന് തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ അവൻ എന്താണു ചെയ്യാൻപോകുന്നത് ?

മനുഷ്യപുത്രൻ സകല ജാതികളേയും തന്റെ മുമ്പിൽ കൂട്ടി അവരെ രണ്ടായി തമ്മിൽ വേർ തിരിക്കും.

Matthew 25:32-33

Matthew 25:34

രാജാവിന്റെ വലത്തുഭാഗത്തുള്ളവർക്ക് എന്താണു ലഭിക്കുവാൻപോകുന്നത് ?

രാജാവിന്റെ വലത്തുഭാഗത്തുള്ളവർക്ക് ലോകസ്ഥാപനം മുതൽ അവർക്കായി ഒരുക്കിയിരിക്കുന്ന രാജ്യം ലഭിക്കും.

Matthew 25:35-39

രാജാവിന്റെ വലത്തുഭാഗത്തുള്ളവർ എന്തായിരുന്നു തങ്ങളുടെ ജീവിതത്തിൽ ചെയ്തത് ?

രാജാവിന്‍റെ വലത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം നൽകി, ദാഹിച്ചവർക്കു വെള്ളം കൊടുത്തു,അതിഥികളെ സ്വീകരിച്ചു,നഗ്നരായിരുന്നവരെ ഉടുപ്പിച്ചു,രോഗികളെ പരിചരിച്ചു,തടവിലായിരുന്നവരെ സന്ദർശിച്ചു.

Matthew 25:40

Matthew 25:41

രാജാവിന്റെ ഇടത്തുഭാഗത്തു നിൽക്കുന്നവർക്ക് എന്താണു ലഭിക്കുവാൻപോകുന്നത് ?

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർക്ക് പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി അവകാശമായി ലഭിക്കും.

Matthew 25:42-44

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർ അവരുടെ ജീവിതത്തിൽ എന്തായിരുന്നു ചെയ്യാതിരുന്നത് ?

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം കൊടുത്തില്ല,ദാഹിച്ചവർക്ക് വെള്ളം കൊടുത്തില്ല, അതിഥികളെ സ്വീകരിച്ചില്ല, നഗ്നരായിരുന്നവരെ ഉടുപ്പിച്ചില്ല, രോഗികളെ ശുശ്രൂഷിച്ചില്ല, തടവിലായിരുന്നവരെ സന്ദർശിച്ചില്ല.

Matthew 25:45-46

Matthew 26

Matthew 26:2-3

രണ്ടു ദിവസം കഴിഞ്ഞിട്ട് യെഹൂദന്മാരുടെ ഏതു പെരുന്നാൾ വരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹാ ആകുന്നു“.

Matthew 26:4

മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്തായിരുന്നു മഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി ആലോചിച്ചുകൊണ്ടിരുന്നത് ?

അവർ യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു.

Matthew 26:5

മഹാപുരോഹിതന്മാരും മൂപ്പന്മാരും ഭയപ്പെട്ടിരുന്നത് എന്താണു ?

പെരുന്നാളിൽ യേശുവിനെ കൊന്നുകളഞ്ഞാൽ ജനം കലഹമുണ്ടാക്കും എന്ന് അവർ ഭയപ്പെട്ടു.

Matthew 26:6-8

സ്ത്രീ വിലയേറിയ സ്വച്ഛജടാമാംസിതൈലം എടുത്ത് യേശുവിന്റെ തലയിൽ ഒഴിച്ചപ്പോൾ ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു ?

ശിഷ്യന്മാർ മുഷിഞ്ഞ് അതു വളരെ വിലയ്ക്കു വിറ്റ് പണം ദരിദ്രന്മാർക്കു കൊടുക്കാമായിരുന്നല്ലോ എന്നു പറഞ്ഞു.

Matthew 26:9-11

Matthew 26:12-13

സ്ത്രീ തന്റെ ദേഹത്തിന്മേൽ തൈലം ഒഴിച്ചത് എന്തിനായിട്ടാകുന്നു എന്നാണു യേശു പറഞ്ഞത് ?

സ്ത്രീ തൈലം തന്റെ ദേഹത്തിന്മേൽ ഒഴിച്ചത് തന്റെ ശവസംസ്കാരത്തിനായിട്ടാകുന്നു എന്ന് യേശു പറഞ്ഞു.

Matthew 26:14

യേശുവിനെ മഹാപുരോഹിതന്മാരുടെ കയ്യിൽ ഏല്പിച്ചുകൊടുക്കുവാൻ ഇസ്കര്യോത്താ യൂദായ്ക്ക് എന്തു പ്രതിഫലമാണു കൊടുത്തത് ?

യേശുവിനെ മഹാപുരോഹിതന്മാരുടെ കയ്യിൽ ഏല്പിച്ചുകൊടുക്കുവാൻ അവർ യുദായ്ക്ക് മുപ്പതു വെള്ളിക്കാശു കൊടുത്തു.

Matthew 26:15-20

Matthew 26:21-23

സന്ധ്യാഭക്ഷണത്തിന്റെ സമയത്ത് യേശു അവന്റെ ഒരു ശിഷ്യനെക്കുറിച്ച് എന്താണു പറഞ്ഞത് ?

യേശു, അവന്റെ ശിഷ്യന്മാരിൽ ഒരുവൻ അവനെ കാണിച്ചുകൊടുക്കും എന്ന് പറഞ്ഞു.

Matthew 26:24

യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പോകുന്ന മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞതെന്താണു ?

യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പോകുന്ന മനുഷ്യനെ ക്കുറിച്ച് യേശു പറഞ്ഞത് ,അവൻ ജനിക്കാതിരുന്നു എങ്കിൽ കൊള്ളായിരുന്നു എന്നാണു.

Matthew 26:25

യേശുവിനെ ഒറ്റിക്കൊടുക്കുന്നത് താനാണോ എന്ന് യൂദാ യേശുവിനോട് ചോദിച്ചപ്പോൾ യേശു എന്താണു മറുപടി പറഞ്ഞത് ?

“നീ തന്നേ “എന്ന് യേശു അവനോട് പറഞ്ഞു.

Matthew 26:26-27

യേശു അപ്പം എടുത്തു വാഴ്ത്തിനുറുക്കി തന്റെ ശിഷ്യന്മാർക്കു കൊടുത്തപ്പോൾ അവരോട് എന്താണു പറഞ്ഞത് ?

യേശു അവരോട് പറഞ്ഞു,“വാങ്ങിഭക്ഷിപ്പിൻ, ഇത് എന്റെ ശരീരം“.

Matthew 26:28-29

പിന്നെ പാനപാത്രം എടുത്തു തന്റെ ശിഷ്യന്മാർക്കു കൊടുത്തപ്പോൾ യേശു എന്താണു പറഞ്ഞത് ?

യേശു പാനപാത്രം എടുത്തു അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു, “ഇത് അനേകർക്കുവേണ്ടീ പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം“.

Matthew 26:30

ഒലിവുമലയിൽവെച്ച് യേശു തന്റെ ശിഷ്യന്മാരോട് ആ രാത്രിയിൽ അവർ എന്തു ചെയ്യും എന്നാണു പറഞ്ഞത് ?

“ഈ രത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും“എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.

Matthew 26:31-32

Matthew 26:33

പത്രൊസ് ഒരിക്കലും ഇടറിപ്പോകയില്ല എന്ന് അവൻ യേശുവിനോട് പറഞ്ഞപ്പോൾ ഈ രാത്രിയിൽ പത്രൊസ് എന്തുചെയ്യും എന്നാണു യേശു പറഞ്ഞത്?

ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ പത്രൊസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞു.

Matthew 26:34-36

Matthew 26:37

യേശു പത്രൊസിനോടും സെബെദിപുത്രന്മാർ ഇരുവരോടും താൻ പ്രാർത്ഥിച്ചുവരുവോളം എന്തുചെയ്യേണം എന്നാണു ആവശ്യപ്പെട്ടത് ?

യേശു അവരോട് അവിടെ താമസിച്ചു അവനോടുകൂടെ ഉണർന്നിരിപ്പിൻ എന്നു പറഞ്ഞു.

Matthew 26:38

Matthew 26:39

തന്റെ ഇഷ്ടമല്ല, പിന്നെ ആരുടെ ഇഷ്ടം ആകട്ടേ എന്നാണു യേശു പ്രാർത്ഥിച്ചുപറഞ്ഞത് ?

യേശു പ്രാർത്ഥിച്ചുപറഞ്ഞു,തന്റെ ഇഷ്ടമല്ല, പിതാവിന്റെ ഇഷ്ടംതന്നേ ആകട്ടെ.

യേശു ശിഷ്യന്മാരെ എത്ര പ്രാവശ്യം പ്രാർത്ഥിക്കാൻ തനിച്ചുവിട്ടു?

യേശു ശിഷ്യന്മാരെ മൂന്നു പ്രാവശ്യം പ്രർത്ഥിക്കാൻ തനിച്ചുവിട്ടു.

Matthew 26:40-41

യേശു പ്രാർത്ഥിച്ട്ടു മടങ്ങിവന്നപ്പോൾ ശിഷ്യന്മാർ എന്തുചെയ്യുകയായിരുന്നു ?

യേശു പ്രാർത്ഥിച്ചിട്ടു മടങ്ങിവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുകയായിരുന്നു.

Matthew 26:42

Matthew 26:43

Matthew 26:44

Matthew 26:45-46

Matthew 26:47-49

യേശുവിനെയാണു പിടിക്കേണ്ടത് എന്നു പുരുഷാരത്തിനു മനസ്സിലാകുവാൻ യൂദാ എന്തു സൂചനയാണു നൽകിയത് ?

യേശുവിനെയാണു പിടിക്കേണ്ടത് എന്നു പുരുഷാരത്തിനു സൂചന നൽകുംവിധം യൂദാ യേശുവിനെ ചുംബിച്ചു.

Matthew 26:50

Matthew 26:51-52

യേശുവിനെ പിടിച്ചപ്പോൾ അവന്റെ ശിഷ്യന്മാരിൽ ഒരുവൻ എന്താണു ചെയ്തത്?

യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തുകളഞ്ഞു.

Matthew 26:53

യേശുവിനു സ്വയം പ്രതിരോധിക്കുവാൻ ആവശ്യം ഉണ്ടെങ്കിൽ അവനു എന്തുചെയ്യാൻ സാധിക്കും എന്നാണു യേശു പറഞ്ഞത് ?

ത്ന്റെ പിതാവിനോട് ചോദിച്ചാൽ ഇപ്പോൾതന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്കു ലഭിക്കും എന്ന് യേശു പറഞ്ഞു.

Matthew 26:54-55

ഈ സംഭവങ്ങൾ എന്തിന്റെ നിവൃത്തിയായി സംഭവിച്ചുവെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു.

Matthew 26:56-58

അപ്പോൾ ശിഷ്യന്മാർ എല്ലാവരും എന്തുചെയ്തു?

അപ്പോൾ ശിഷ്യന്മാരെല്ലാവരും അവനെ വിട്ടു ഓടിപ്പോയി.

Matthew 26:59-62

മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും അവനെ കൊല്ലേണ്ടതിനു എന്താണു അന്വേഷിച്ചുകൊണ്ടിരുന്നത്?

അവർ യേശുവിനെ കൊല്ലേണ്ടതിനു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിക്കുകയായിരുന്നു.

Matthew 26:63

മഹാപുരോഹിതൻ യേശുവിനോട് ജീവനുള്ള ദൈവത്തെ ആണയിട്ടു കല്പിച്ചതെന്താണു ?

യേശു ദൈവപുത്രനായ ക്രിസ്തു തന്നെയൊ എന്നു പറയുവാൻ മഹാപുരോഹിതൻ അവനോട് ആണയിട്ടു കല്പിച്ചു.

Matthew 26:64

മഹാപുരോഹിതന്റെ കല്പനയോട് യേശുവിന്റെ പ്രതികരണം എന്തായിരുന്നു?

യേശുപറഞ്ഞു,“അത് നീ തന്നെ പറഞ്ഞു കഴിഞ്ഞു“

മഹാപുരോഹിതൻ എന്തു കാണും എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കിവരുന്നതും നിങ്ങൾ കാണും.

Matthew 26:65-66

അപ്പോൾ മഹാപുരോഹിതൻ അവനെതിരെ എന്തു കുറ്റമാണു ആരോപിച്ചത് ?

മഹാപുരോഹിതൻ യേശു ദൈവദൂഷണം പറഞ്ഞു എന്ന് അവനെതിരേ കുറ്റം ആരോപിച്ചു.

Matthew 26:67-69

യേശുവിന്മേൽ കുറ്റം ആരോപിച്ച ശേഷം അവർ അവനോട് എന്തെല്ലാം ചെയ്തു ?

അവർ യേശുവിന്റെ മുഖത്തു തുപ്പി,അവനെ മുഷ്ടി ചുരുട്ടി കുത്തി, അവന്റെ കന്നത്തടിച്ചു.

Matthew 26:70-71

നീ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്ന് ചിലർ പത്രൊസിനോട് ചോദിച്ച മൂന്ന് അവസരത്തിലും പത്രൊസ് എന്താണു ഉത്തരം പറഞ്ഞത്?

താൻ യേശുവിനെ അറിയുന്നില്ല എന്ന് പത്രൊസ് ഉത്തരം പറഞ്ഞു.

Matthew 26:72-73

Matthew 26:74

മൂന്നാമത്തെ പ്രാവശ്യം പത്രൊസ് ഉത്തരം പറഞ്ഞ ഉടനെ എന്തു സംഭവിച്ചു?

മൂന്നാമത്തെ പ്രാവശ്യം പത്രൊസ് ഉത്തരം പറഞ്ഞ ഉടനെ കോഴി കൂകി.

Matthew 26:75

താൻ മൂന്നാമതു യേശുവിനെ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞ ശേഷം പത്രൊസ് എന്താണു ഓർത്തത് ?

കോഴി കൂകും മുമ്പെ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു.

Matthew 27

Matthew 27:2

പുലർച്ചയ്ക്കു മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ എവിടെയാണു കൊണ്ടുപോയത്?

പുലർച്ചെ അവർ അവനെ നാടുവാഴിയായ പിലാത്തൊസിനെ ഏല്പിച്ചു.

Matthew 27:3-4

യേശുവിനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് ഇസ്കരിയോത്താ യൂദാ കണ്ടപ്പോൾ അവൻ എന്താണു ചെയ്തത് ?

കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ യൂദാ അനുതപിച്ചു,മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൽ എറിഞ്ഞുകളഞ്ഞു,ചെന്നു കെട്ടിഞാന്നുചത്തുകളഞ്ഞു.

Matthew 27:5

Matthew 27:6

മുപ്പതു വെള്ളിക്കാശുകൊണ്ട് മഹാപുരോഹിതന്മാർ എന്തു ചെയ്തു ?

അവർപരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലംവാങ്ങി.

Matthew 27:7-8

Matthew 27:9

ഈ സംഭവങ്ങൾ ഏതു പ്രവാചകന്റെ പ്രവചനനിവൃത്തിയായിട്ടാണു സംഭവിച്ചത് ?

ഈ സംഭവങ്ങൾ യിരെമ്യാപ്രവാചകന്റെ പ്രവചനനിവൃത്തിയായി സംഭവിച്ചു.

Matthew 27:10

Matthew 27:11

പീലാത്തൊസ് യേശുവിനോട്എന്താണു ചോദിച്ചത് ? യേശുവിന്റെ ഉത്തരം എന്തായിരുന്നു ?

പീലാത്തൊസ് യേശുവിനോട് അവൻ യെഹൂദന്മാരുടെ രാജാവോ എന്നുചോദിച്ചതിനു, “ഞാൻ ആകുന്നു“ എന്ന് യേശു ഉത്തരം പറഞ്ഞു.

Matthew 27:12-13

മഹാപുരോഹിതന്മാരും മൂപ്പന്മാരും ചുമത്തിക്കൊണ്ടിരുന്ന കുറ്റങ്ങൾക്കു യേശു എന്തു ഉത്തരമാണുനൽകിയത് ?

യേശു ഒരു ഉത്തരവും പറഞ്ഞില്ല.

Matthew 27:14

Matthew 27:15-17

പെസഹാപെരുന്നാളിന്റെ രീതി അനുസരിച്ച് യേശുവിനെ എന്തു ചെയ്യാം എന്നാണു പീലാത്തൊസ് ഇച്ഛിച്ചത് ?

ഉത്സവസമയത്ത് പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വ്ട്ടയയ്ക്കുക എന്ന പതിവു അനുസരിച്ച് യേശുവിനെ വിട്ടയയ്ക്കാം എന്നു പീലാത്തൊസ് ഇച്ഛിച്ചു.

Matthew 27:18

Matthew 27:19

പീലാത്തൊസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ എന്തു സന്ദേശമാണു അവനെ അറിയിച്ചത് ?

ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണു അവൾ പീലാത്തൊസിനോടു പറഞ്ഞത്.

Matthew 27:20-21

ഉത്സവത്തിന്റെ പതിവു അനുസരിച്ച് എന്തുകൊണ്ടാണു യേശുവിനെയല്ല ബറബ്ബാസിനെ വിട്ടയച്ചത് ?

മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനു പകരം ബറബ്ബാസിനെ ചോദിപ്പാൻ പുരുഷാരത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

Matthew 27:22

യേശുവിനെ എന്തു ചെയ്യേണം എന്നാണു പുരുഷാരം നിലവിളിച്ചുകൊണ്ടിരുന്നത് ?

യേശുവിനെ ക്രൂശിക്കേണം എന്ന് പുരുഷാരം ഏറ്റവും നിലവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

Matthew 27:23

Matthew 27:24

ആരവാരം അധികമായിട്ട് ഒന്നും സാധിക്കുന്നില്ല എന്ന് പീലാത്തൊസ് കണ്ടിട്ട് അവൻ എന്താണു ചെയ്തത് ?

പീലാത്തൊസ് പുരുഷാരം കാൺകെ വെള്ളം എടുത്തു കൈ കഴുകി,ഈ നീതിമാന്റെ രക്തത്തിൽ തനിക്കു, കുറ്റം ഇല്ല എന്നു പറഞ്ഞു,യേശുവിനെ ക്രൂശിക്കേണ്ടതിനു ഏല്പിച്ചുകൊടുത്തു.

Matthew 27:25-26

പീലാത്തൊസ് യേശുവിനെക്രൂശിക്കുവാൻ ഏല്പിച്ചുകൊടുത്തപ്പോൾ ജനം എന്താണു പറഞ്ഞത്?

ജനം ഒക്കെയും “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ“ എന്ന് പറഞ്ഞു.

Matthew 27:27-30

നാടുവാഴിയുടെ പടയാളികൾ യേശുവിനോട് എന്തെല്ലാം ചെയ്തു ?

പടയാളികൾ അവനെ ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു.;മുള്ളു കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയിൽ വെച്ചു;അവർ അവനെ പരിഹസിച്ചു; അവന്റെമേൽ തുപ്പി;കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു; അതിനു ശേഷം അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

Matthew 27:31

Matthew 27:32

കുറേനക്കാരനായ ശിമോനെ എന്തു ചെയ്യാനാണു നിർബ്ബന്ധിച്ചത് ?

ശീമോനെ യേശുവിന്റെ ക്രൂശു ചുമപ്പാൻ നിർബ്ബന്ധിച്ചു.

Matthew 27:33-34

യേശുവിനെ ക്രൂശിക്കുന്നതിനായി ഏതു സ്ഥലത്തേയ്ക്കാണു അവനെ കൊണ്ടുപോയത് ?

“തലയോടിടം“ എന്നർത്ഥമുള്ള ഗൊൽഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവനെ നടത്തിക്കൊണ്ടു പോയി.

Matthew 27:35

യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ എന്താണു ചെയ്തത് ?

പടയാളികൾ യേശുവിന്റെ വസ്ത്രം പകുത്തെടുത്തു;അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു.

Matthew 27:36

Matthew 27:37

യേശുവിന്റെ തലയ്ക്കു മീതെ എന്താണു എഴുതിവെച്ചത് ?

“യെഹൂദന്മാരുടെ രാജാവായ യേശു“എന്നാണു അവർ എഴുതിയത്.

Matthew 27:38

യേശുവിനോടുകൂടെ ആരെയാണു ക്രൂശിച്ചത് ?

രണ്ടു കള്ളന്മാരെയും ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

Matthew 27:39-43

ജനങ്ങളും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുംഎല്ലാം എന്തുചെയ്യുവാനാണു യേശുവിനെ വെല്ലുവിളിച്ചത് ?

അവർ എല്ലാവരും യേശുവിനോടു തന്നെത്താൻ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവരുവാൻ പറഞ്ഞുകൊണ്ട് അവനെ വെല്ലുവിളിച്ചു.

Matthew 27:44

Matthew 27:45

ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ എന്തു സംഭവിച്ചു?

ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തൊക്കെയും ഇരുട്ടുണ്ടായി.

Matthew 27:46-49

ഒമ്പതാംമണി നേരത്ത് യേശു എന്താണു നിലവിളിച്ചു പറഞ്ഞത് ?

“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടത് എന്ത്“ എന്ന് യേശു ഉറക്കെ നിലവിളിച്ചു.

Matthew 27:50

യേശു പിന്നേയും ഉറക്കെ നിലവിളിച്ചതിനുശേഷം എന്താണു സംഭവിച്ചത് ?

യേശു തന്റെ പ്രാണനെ വിട്ടു.

Matthew 27:51

യേശു മരിച്ച ഉടനെ എന്താണു മന്ദിരത്തിൽ സംഭവിച്ചത് ?

യേശു മരിച്ച ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി.

Matthew 27:52

യേശു മരിച്ചതിനുശേഷം എന്താണു കല്ലറകളിൽ സംഭവിച്ചത് ?

നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിനു ശേഷം കല്ലറകളെവിട്ടു ചെന്നു പലർക്കും പ്രത്യക്ഷമായി.

Matthew 27:53

Matthew 27:54-56

ഇതൊക്കെയും കണ്ടുകൊണ്ടുനിന്ന ശതാധിപന്റെ സാക്ഷ്യം എന്തായിരുന്നു?

ശതാധിപൻ സാക്ഷ്യപ്പെടുത്തി, “അവൻ ദൈവപുത്രനായിരുന്നു സത്യം“.

Matthew 27:57-59

യേശുവിനെ ക്രൂശിച്ചശേഷം അവന്റെ ശരീരം എന്തു ചെയ്തു ?

യേശുവിന്റെ ഒരു ശിഷ്യനും ധനവാനുമായിരുന്ന അരിമഥ്യക്കാരനായ യോസേഫ് പീലാത്തൊസിനോട് യേശുവിന്റെ ശരീരം ചോദിച്ചു,അത് ഒരു നിർമ്മല ശീലയിൽ പൊതിഞ്ഞു,തനിക്കുവേണ്ടി ഉണ്ടാക്കിയിരുന്ന പുതിയ കല്ലറയിൽ വെച്ചു.

Matthew 27:60-61

യേശുവിന്റെ ശരീരം വെച്ച കല്ലറയുടെ വാതിൽക്കൽ എന്താണു വെച്ചത് ?

യേശുവിന്റെ ശരീരം വെച്ച കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചു.

Matthew 27:62-63

പിറ്റെദിവസം മഹാപുരോഹിതന്മാരും പരീശന്മാരും എന്തിനാണു പീലാത്തൊസിന്റെ അടുക്കൽ കൂടിവന്നത് ?

യേശുവിന്റെ ശരീരം ആരും മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാൻ, കല്ലറ ഉറപ്പാക്കുന്നതിനു, മഹാപുരോഹിതന്മാരും പരീശന്മാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു.

Matthew 27:64

Matthew 27:65

കല്ലറയ്ക്കൽ എന്തു ചെയ്യുന്നതിനാണു പീലാത്തൊസ് അവർക്ക് അനുവാദം നൽകിയത് ?

കല്ലിനു മുദ്രവെക്കുന്നതിനും കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കുന്നതിനും പീലാത്തൊസ് അവർക്ക് അനുവാദം നൽകി.

Matthew 27:66

Matthew 28

Matthew 28:1

മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും യേശുവിന്റെ കല്ലറയ്ക്കൽ പോയത് ഏതു ദിവസം ഏതു സമയത്തായിരുന്നു?

ആഴ്ച്ചവട്ടത്തിന്റെ ഒന്നാംദിവസം നേരം വെളുക്കുമ്പോൾ അവർ യേശുവിന്റെ കല്ലറ കാണ്മാൻ ചെന്നു.

Matthew 28:2-3

യേശുവിന്റെ കല്ലറവാതിൽക്കൽനിന്ന് എങ്ങനെയാണു കല്ലു ഉരുട്ടിമാറ്റിയത് ?

കർത്താവിന്റെ ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് കല്ല് ഉരുട്ടിമാറ്റിയിരുന്നു.

Matthew 28:4

ദൂതനെ കണ്ടപ്പോൾ കാവൽക്കാർക്ക് എന്തു സംഭവിച്ചു?

കാവൽക്കാർ ദൂതനെ കണ്ടു പേടിച്ചുവിറെച്ചു മരിച്ചവരെപ്പോലെ ആയി.

Matthew 28:5-6

ദൂതൻ ആ രണ്ടു സ്ത്രീകളോട് എന്താണു യേശുവിനെക്കുറിച്ചു പറഞ്ഞത് ?

യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നും അവർക്കു മുമ്പായി ഗലീലയിലേയ്ക്കു പോകുന്നു എന്നും ദൂതൻ പറഞ്ഞു.

Matthew 28:7

Matthew 28:8

ആ രണ്ടു സ്ത്രീകൾ യേശു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത ശിഷ്യന്മാരെ അറിയിക്കുവാൻപോയപ്പോൾ എന്താണു വഴിയിൽ വെച്ചു സംഭവിച്ചത്?

ആ സ്ത്രീകൾ യേശുവിനെ കണ്ടുമുട്ടി, അവർ അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

Matthew 28:9-10

Matthew 28:11-12

കല്ലറയ്ക്കൽ സംഭവിച്ച കാര്യങ്ങൾ പടയാളികൾ മഹാപുരോഹിതന്മാരോടു പറഞ്ഞപ്പോൾ മഹാപുരോഹിതന്മാർ എന്താണു ചെയ്തത് ?

മഹാപുരോഹിതന്മാർ പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു, അവർ ഉറങ്ങുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ വന്ന് അവന്റെ ശരീരം കട്ടുകൊണ്ടുപോയി എന്നു പറയിച്ചു.

Matthew 28:13-16

Matthew 28:17

ശിഷ്യന്മാർ ഗലീലയിൽ യേശുവിനെ കണ്ടപ്പോൾ അവർ എന്താണു ചെയ്തത് ?

ശിഷ്യന്മാർ യേശുവിനെ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

Matthew 28:18

യേശുവിനു എന്തു അധികാരം നൽകപ്പെട്ടിരിക്കുന്നു എന്നാണു അവൻ പറഞ്ഞത് ?

സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നൽകപ്പെട്ടിരിക്കുന്നു എന്ന് യേശു പറഞ്ഞു.

Matthew 28:19

യേശു തന്റെ ശിഷ്യന്മാരോടു ചെയ്യുവാൻ കല്പിച്ച മൂന്നു കാര്യങ്ങൾ എന്തൊക്കെയാണു ?

യേശു തന്റെ ശിഷ്യന്മാരോട് പുറപ്പെട്ടുപോയി സകല ജാതികളെയും ശിഷ്യരാക്കുവാനും അവരെ സ്നാനപ്പെടുത്തുവാനും യേശുവിന്റെ കല്പനകൾ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിപ്പാനും കല്പിച്ചു.

യേശു തന്റെ ശിഷ്യന്മാരോട് ഏതു നാമത്തിൽ സ്നാനപ്പെടുത്തുവാനാണു പറഞ്ഞത്?

യേശു തന്റെ ശിഷ്യന്മാരോട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുവാൻ പറഞ്ഞു.

Matthew 28:20

അവസാനമായി എന്തു വാഗ്ദത്തമാണു യേശു തന്റെ ശിഷ്യന്മാർക്കു നൽകിയത് ?

യേശു ലോകാവസാനത്തോളവും അവരോടുകൂടെ ഉണ്ട് എന്നു അവർക്കു വാഗ്ദത്തം നൽകി.