മലയാളം: translationQuestions

Updated ? hours ago # views See on DCS

2 Corinthians

2 Corinthians 1

2 Corinthians 1:1-2

2 Corinthians 1:3-4

പൌലോസ് ദൈവത്തെക്കുറിച്ചു എപ്രകാരമാണ് വിവരിക്കുന്നത്?

പൌലോസ് ദൈവത്തെക്കുറിച്ചു കര്‍ത്താവായ യേശു- ക്രിസ്തുവിന്‍റെ പിതാവ്, കരുണയുടെ പിതാവ്, സര്‍വാശ്വാസങ്ങളുടെ ദൈവം എന്നിങ്ങനെ വിവരിക്കുന്നു [1:3].

നമ്മുടെ കഷ്ടതകളില്‍ എന്തുകൊണ്ട് ദൈവം നമ്മെ ആശ്വസിപ്പിക്കുന്നു?

അതേ കഷ്ടതകളില്‍ ആയിരിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ നാം പ്രാപ്തരാകേണ്ടതിനു ദൈവത്താല്‍ അതേ ആശ്വാസത്താല്‍ തന്നെ നാമും ആശ്വാസം പ്രാപിക്കുന്നു [1:4]

2 Corinthians 1:5-7

2 Corinthians 1:8-10

പൌലൊസിനും കൂട്ടര്‍ക്കും ആസ്യയില്‍ ഉണ്ടായ ഉപദ്രവമെന്ത്?

അവര്‍ക്ക് വഹിക്കുവാന്‍ കഴിയുന്നതിലുമധികമായീ അവര്‍ തകര്‍ക്കപ്പെട്ടു. അവര്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടിരുന്നു [1:8-9].

പൌലൊസിനും കൂട്ടര്‍ക്കുമെതിരെ മരണശിക്ഷ വിധിക്കുവാനുണ്ടായ

കാരണമെന്തായിരുന്നു?

അവര്‍ തങ്ങളുടെ വിശ്വാസത്തെ അവരില്‍ വെക്കുന്നതിനുപകരം ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു എന്നതാണ് മരണശിക്ഷക്ക് കാരണമായത്. [1:9].

2 Corinthians 1:11

കൊരിന്ത്യ സഭ അവര്‍ക്ക് എപ്രകാരം സഹായം ചെയ്യണമെന്നാണ്

പൌലോസ് ആവശ്യപ്പെടുന്നത്?

കൊരിന്ത്യ സഭ അവര്‍ക്കുവേണ്ടി പ്രാര്‍ഥികക്കുക മൂലം അവരെ സഹായിക്കണമെന്നാണ് പൌലോസ് പറയുന്നത് [1:11].

2 Corinthians 1:12-14

താനും കൂടെയുള്ളവരും അഭിമാനം കൊള്ളുന്നു എന്നു പൌലോസ്

പറയുന്നത് എന്തിനെക്കുറിച്ചാണ്?

അവര്‍ അഭിമാനം പൂണ്ടതായ വസ്തുതകള്‍ അവര്‍ ലോകത്തില്‍ കാഴ്ചവെച്ച മനസാക്ഷിയുടെ സാക്ഷ്യവും-പ്രത്യേകാല്‍ കൊരിന്ത്യ സഭ യോടുള്ള ഇടപെടലും-ലൌകിക ജ്ഞാനത്താലല്ല, കൃപയാലുള്ളതായതും ദൈവത്തില്‍ നിന്നും ലഭ്യമായതുമായ പരമാര്‍ത്ഥതയും വിശുദ്ധിയും ആകുന്നു [1:12].

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ എന്തു സംഭവിക്കുമെന്നാണ് പൌലോസ് ഉറച്ചിരുന്നത്?

ആ ദിവസത്തില്‍ പൌലോസും തന്‍റെ കൂട്ടാളികളും കൊരിന്തിലുള്ള വിശുദ്ധന്മാര്‍ക്കു അഭിമാനിക്കുവാനുള്ള കാരണമാകും എന്നു താന്‍ ഉറച്ചിരുന്നു [1:14].

2 Corinthians 1:15-16

കൊരിന്തിലുള്ള വിശുദ്ധന്മാരെ സന്ദര്‍ശിക്കണമെന്ന്

പൌലോസ് എത്ര പ്രാവശ്യം ചിന്തിച്ചു?

രണ്ടു പ്രാവശ്യം സന്ദര്‍ശിക്കണമെന്ന് താന്‍ ചിന്തിച്ചു[1:15]

2 Corinthians 1:17-18

2 Corinthians 1:19-20

2 Corinthians 1:21-22

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തു തന്‍റെ ആത്മാവിനെ

നല്‍കുവാനുള്ള ഒരു കാരണമെന്ത്?

പിന്നീട് താന്‍ നമുക്ക് നല്കുവാനുള്ളതിന്‍റെ ഉറപ്പായിട്ടാണ് ആത്മാവിനെ നല്‍കിയിട്ടുള്ളത് [1:22]

2 Corinthians 1:23-24

എന്തുകൊണ്ട് പൌലോസ് കൊരിന്തിലേക്ക് വന്നില്ല?

അവരെ രക്ഷപ്പെടുത്തുവാന്‍ വേണ്ടിയാണ് താന്‍ കൊരിന്തിലേക്ക് വരാതിരുന്നത് [1:2 3].

താനും തിമൊഥെയൊസും കൊരിന്ത്യ സഭയോട് എന്തായിരുന്നുവെന്ന എന്തായിരുന്നില്ലെന്നുമാണ് പൌലോസ് പ്രസ്താവിച്ചത്?

അവരുടെ വിശ്വാസം എപ്രകാരം ആയിരിക്കണമെന്നതിനു അവര്‍ നിയന്ത്രിക്കുന്നവരായല്ല, കൊരിന്തു അഭയയുടെ സന്തോഷത്തിനായി കൂടെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നു പൌലോസ് പ്രസ്താവിച്ചു [1:24].

2 Corinthians 2

2 Corinthians 2:1-2

കൊരിന്ത്യസഭയിലേക്ക് വരാതിരിക്കുന്നതുനിമിത്തം ഏതു തരത്തിലുള്ള

സാഹചര്യങ്ങളെയാണ് പൌലോസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്?

വേദനാജനകമായ സാഹചര്യങ്ങള്‍ നിമിത്തമാണ് പൌലോസ് കൊരിന്ത്യ സഭയിലേക്ക് വരുന്നതില്‍ നിന്ന് പൌലോസ് ഒഴിഞ്ഞിരുന്നത് [2:1].

2 Corinthians 2:3-4

പൌലോസ് എന്തുകൊണ്ടാണ് മുമ്പിലത്തെ ലേഖനംപോലെ വീണ്ടും

കൊരിന്ത്യ സഭക്ക് എഴുതിയത്?

തന്നെ സന്തോഷിപ്പിക്കേണ്ടവര്‍ നിമിത്തം താന്‍ വരുന്നതായ സമയത്ത് തനിക്കു വേദന ഉണ്ടാകാതിരിപ്പാനായിട്ടാണ് ഇപ്രകാരം എഴുതിയത് [2:3]

ചോ കൊരിന്ത്യര്‍ക്ക് :ലേഖനം എഴുതുന്നതിനുമുന്‍പ് പൌലൊസിന്‍റെ

മാനസികാവസ്ഥ എന്തായിരുന്നു?

താന്‍ വളരെ കഷ്ടവും മനോവ്യസനവും ഉള്ളവനായിരുന്നു [2:4]

എന്തുകൊണ്ടാണ് പൌലോസ് ഈ ലേഖനം കൊരിന്ത്യ സഭക്ക്

എഴുതിയത്?

തനിക്കു അവരോടുള്ള സ്നേഹത്തിന്‍റെ ആഴം എന്തെന്ന് അവര്‍ അറിയേണ്ടതിനു വേണ്ടി താന്‍ ഇത് എഴുതി [2:4]

2 Corinthians 2:5-7

അവര്‍ ശിക്ഷിച്ചതായ വ്യക്തിയോട് ഇപ്പോള്‍ കൊരിന്ത്യ സഭ എന്തു

ചെയ്യണമെന്നാണ് പൌലോസ് പറയുന്നത്?

ആ വ്യക്തിയോട് കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ ക്ഷമിക്കുകയും ആശ്വസി- പ്പിക്കുകയും വേണമെന്നാണ് പൌലോസ് പറയുന്നത്[2:6-7]

കൊരിന്തില്‍ ഉള്ളതായ വിശുദ്ധന്മാര്‍ ശിക്ഷിച്ചതായ വ്യക്തിയെ അവര്‍ക്ഷമിക്കുകയും ആശ്വസിപ്പിക്കുകയും വേണമെന്ന് പൗലോസ്‌ പറയുന്നതഎന്തുകൊണ്ട്?

ഇതെന്തുകൊണ്ടെന്നാല്‍ അവര്‍ ശിക്ഷിച്ചതായ വ്യക്തി അതീവദുഖത്താല്‍ മുങ്ങിപ്പോകുവാന്‍ ഇടയാകാതിരിക്കേണ്ടതിനു ആണ് [2:7].

2 Corinthians 2:8-9

കൊരിന്ത്യ സഭക്ക് പൌലോസ് എഴുതുവാനുണ്ടായ മറ്റൊരു കാരണം

എന്താണ്?

അവരെ ശോധന ചെയ്യേണ്ടതിനും, അവര്‍ സകലത്തിലും അനുസരണമുള്ള വരായിരിക്കുന്നുവോ എന്നു കണ്ടുപിടിക്കേണ്ടതിനുമായി പൌലോസ് അവര്‍ക്ക് എഴുതി [2:9].

2 Corinthians 2:10-11

എന്തുകൊണ്ടു കൊരിന്ത്യന്‍ സഭക്ക് അവര്‍ ക്ഷമിച്ചതായ വ്യക്തിയെ

പൌലോസും ക്രിസ്തുവിന്‍റെ സന്നിധിയില്‍ ക്ഷമിച്ചിരിക്കുന്നു എന്നു അറിഞ്ഞിരിക്കണമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു?

ഇതെന്തുകൊണ്ടെന്നാല്‍ സാത്താന്‍ അവരെ തോല്‍പ്പിക്കുവാന്‍ ഇടയാകരുത് [2:11].

2 Corinthians 2:12-13

ത്രോവാസ് പട്ടണത്തില്‍ ചെന്നപ്പോള്‍ പൌലോസിനു ഒട്ടും മന:സമാധാനം ഇല്ലാതിരുന്നതിന്‍റെ കാരണമെന്ത്?

തനിക്കു മന:സമാധാനമില്ലതിരുന്നതിന്‍റെ കാരണം അവിടെ തന്‍റെ സഹോദരനായ തീത്തോസിനെ കാണ്മാന്‍ കഴിഞ്ഞില്ല എന്നതാണ് [2:13].

2 Corinthians 2:14-15

പൌലോസും തന്‍റെ സ്നേഹിതന്മാരും മൂലം ദൈവം എന്താണ്

ചെയ്തത്?

പൌലോസും സ്നേഹിതന്മാരും മുഖാന്തിരം എല്ലായിടങ്ങളിലും ക്രിസ്തുവിന്‍റെ പരിജ്ഞാനത്തിന്‍റെ വാസന ദൈവം പരത്തുവാനിടയായി. [2:14-15].

2 Corinthians 2:16-17

ലാഭത്തിനായി ദൈവവചനത്തെ വില്‍ക്കുന്ന അനേകരില്‍നിന്നും

എങ്ങനെയാണ് താനും കൂട്ടരും വ്യത്യസ്തരായിരിക്കുന്നു എന്നു പൌലോസ് പറയുന്നത്?

പൌലോസും തന്‍റെ കൂടെയുള്ളവരും വ്യത്യസ്തരായിരുന്നത്, അവര്‍ ദൈവവചനത്തെ ഉദ്ദേശ്യ ശുദ്ധിയോടും, ദൈവത്തിങ്കല്‍ നിന്നെന്നവണ്ണവും, ദൈവദൃഷ്ടിയില്‍, ക്രിസ്തുയേശുവില്‍ സംസാരിക്കുകയായിരുന്നു [2;17].

2 Corinthians 3

2 Corinthians 3:1-3

പൌലൊസിനും തന്‍റെ കൂട്ടാളികള്‍ക്കും എപ്രകാരമുള്ള ശുപാര്‍ശ

കത്താണ് ലഭ്യമായിട്ടുള്ളത്?

എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരാലും വായിക്കപ്പെടുന്നതുമായ കൊരിന്തിലെ വിശുദ്ധന്മാരാണ അവരുടെ പത്രം[3:2]

.

2 Corinthians 3:4-6

ക്രിസ്തു മുഖാന്തിരം ദൈവത്തില്‍ പൌലോസിനും കൂട്ടര്‍ക്കും ഉണ്ടായിരുന്ന ഉറപ്പ് എന്തായിരുന്നു?

അവരുടെ ഉറപ്പ് അവരുടെ സ്വന്ത കഴിവില്‍ ആയിരുന്നില്ല, പ്രത്യുത ദൈവം അവര്‍ക്കു നല്‍കിയ പര്യാപ്തതയിലായിരുന്നു [3:4-5]

പൌലൊസിനെയും കൂട്ടരെയും ശുശ്രൂഷകരായി ദൈവം യോഗ്യരാക്കിയ പുതിയ ഉടമ്പടിയുടെ അടിസ്ഥാനം എന്തായിരുന്നു?

ഈ പുതിയ ഉടമ്പടി ജീവന്‍ പ്രദാനം ചെയ്യുന്ന ആത്മാവിനെ അടിസ്ഥാനമാക്കിയതായിരുന്നു, കൊല്ലുന്നതായ അക്ഷരത്തെയല്ല [3:6].

2 Corinthians 3:7-8

എന്തുകൊണ്ടാണ് ഇസ്രയേല്‍ ജനത്തിനു മോശെയുടെ മുഖം നേരിട്ട്

നോക്കുവാന്‍ കഴിയാതെ പോയത്?

അവര്‍ക്ക് നേരിട്ട് മുഖം നോക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്നാല്‍, നീക്കം വരുന്നതെങ്കിലും തന്‍റെ മുഖതേജസ് നിമിത്തമായിരുന്നു[3:7].

2 Corinthians 3:9-11

ഒഴിഞ്ഞുപോകുന്നതായ മരണത്തിന്‍റെയും ശിക്ഷാവിധിയുടെയും ശുശ്രൂഷയാണോ, സ്ഥിരതയുള്ളതായ ആത്മാവിന്‍റെയും നീതിയുടെയും

ശുശ്രൂഷയാണോ ഏതാണ് കൂടുതല്‍ മഹത്വമായുള്ളത്?

ആത്മാവിന്‍റെ ശുശ്രുഷയാണ് ഏറ്റവും മഹത്വമേറിയത്. നീതിയുടെ ശുശ്രൂഷ മഹിമയില്‍ ഏറ്റവും അധികം തികഞ്ഞുവരുന്നു. സ്ഥിരതയുള്ളത് ഏറ്റവും അധികം മഹത്വമുള്ളതായിരിക്കുന്നു [3:8-11].

2 Corinthians 3:12-13

2 Corinthians 3:14-16

മോശെയുടെ പഴയ ഉടമ്പടി വായിക്കുന്നിടത്തോളം ഇസ്രയേല്‍ ജന-

ത്തിനു ശേഷിച്ചിരിക്കുന്ന പ്രശ്നമെന്താണ്?

അവര്‍ക്കുള്ള പ്രശ്നം അവരുടെ മനസ്സ് അടഞ്ഞതായും ഹൃദയത്തിനു മീതെ മൂടുപടം ഉള്ളതായും ഇരിക്കുന്നു എന്നതാണ് [3:15].

ഇസ്രയെല്യര്‍ക്കു അവരുടെ മനസ് തുറക്കപ്പെടുവാനും അവരുടെ

ഹൃദയത്തില്‍നിന്നു മൂടുപടം മാറുവാനും എപ്രകാരം സാധ്യമാകും?

കര്‍ത്താവായ ക്രിസ്തുവിങ്കലേക്ക് ഇസ്രയേല്‍ തിരിയുമ്പോള്‍ മാത്രമെ അവരുടെ മനസ്സ് തുറക്കുകയും മൂടുപടം നീങ്ങുകയും ചെയ്യുകയുള്ളൂ. [3:14,16].

2 Corinthians 3:17-18

കര്‍ത്താവിന്‍റെ ആത്മാവിനോടുകൂടെ വെളിപ്പെടുന്നത് എന്താണ്?

കര്‍ത്താവിന്‍റെ ആത്മാവ് എവിടെ ഉണ്ടോ, അവിടെ സ്വാതന്ത്ര്യം ഉണ്ട്. [3:17].

കര്‍ത്താവിന്‍റെ മഹത്വം കാണുന്നവര്‍ എല്ലാവരും എന്തിലേക്കാണ്‌

രൂപാന്തരപ്പെടുന്നത്?

അതേ മഹത്വമുള്ള സ്വരൂപത്തിനൊത്തവണ്ണം മഹത്വത്തിന്‍റെ ഒരു അളവില്‍നിന്നും വേറൊന്നിലേക്കു രൂപാന്തരപ്പെടുവാന്‍ ഇടയാകും. [3:18].

2 Corinthians 4

2 Corinthians 4:1-2

എന്തുകൊണ്ട് പൌലോസും കൂട്ടരും അധൈര്യപ്പെട്ടില്ല?

അവര്‍ അധൈര്യപ്പെടാതിരൂന്നതിന്‍റെ കാരണം അവര്‍ക്ക് ശുശ്രൂഷ ഉണ്ടായിരുന്നതിനാലും അവര്‍ക്ക് കൃപ ലഭിചിരുന്നതിനാലുമാണ് [4:1]

എപ്രകാരമുള്ള വഴികളെയാണ് പൌലോസും കൂട്ടരും ത്യജിച്ചത്?

ലജ്ജാകരവും രഹസ്യവുമായ വഴികളെ അവര്‍ ത്യജിച്ചു. അവര്‍ ഉപായങ്ങള്‍പ്രയോഗിച്ചു ജീവിക്കുകയോ ദൈവവചനത്തെ വിരുദ്ധമായി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.[4:2].

ചോ;പൌലോസും തന്നെപ്പോലെയുള്ളവരും ദൈവദൃഷ്ടിയില്‍ എല്ലാവരു

ടെയും മനസ്സാക്ഷിക്കു മുന്‍പാകെ ബോധ്യമുള്ളവരായിരുന്നത് എപ്രകാരം?

സത്യത്തെ വെളിപ്പെടുത്തുന്നത് മൂലം അവര്‍ അപ്രകാരം ചെയ്തു[4:2].

2 Corinthians 4:3-4

സുവിശേഷം ആര്‍ക്കാണ് മറയ്ക്കപ്പെട്ടിരിക്കുന്നത്?

നശിച്ചുപോകുന്നവര്‍ക്കാണ് അത് മറയ്ക്കപ്പെട്ടിരിക്കുന്നത് [4:3].

എന്തു കൊണ്ടാണ് നശിച്ചുപോകുന്നവര്‍ക്ക് സുവിശേഷം മറയ്ക്കപ്പെട്ടിരിക്കുന്നത്?

അത് മറയ്ക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിന്‍റെ ദൈവം അവരുടെ അവിശ്വാസമുള്ള മനസ്സുകളെ അന്ധത പിടിപ്പിച്ചിരിക്കുന്നതുകൊണ്ട് അവര്‍ക്ക് സുവിഷേശത്തിന്‍റെ പ്രകാശം കാണുവാന്‍ കഴിയുന്നതല്ല [4:4].

2 Corinthians 4:5-6

പൌലോസും തന്‍റെ കൂട്ടാളികളും യേശുവിനെക്കുറിച്ചും അവരെ

ക്കുറിച്ചും എന്താണ് പ്രസ്താവിക്കുന്നത്?

അവര്‍ ക്രിസ്തുയേശുവിനെ കര്‍ത്താവെന്നും അവരെക്കുറിച്ച് യേശു
നിമിത്തം കൊരിന്ത്യ സഭയുടെ ശുശ്രൂഷകന്മാര്‍ എന്നുമാണ് പ്രസ്താവിക്കുന്നത് [4:5].

2 Corinthians 4:7-10

എന്തുകൊണ്ടാണ് പൌലോസിനും കൂട്ടര്‍ക്കും ഈ നിക്ഷേപം മണ്‍

പാത്രങ്ങളില്‍ ഉള്ളത്?

അവര്‍ക്ക് ഈ നിക്ഷേപം മണ്‍പാത്രങ്ങളില്‍ ഉള്ളത് വ്യക്തമാക്കുന്നത് ഈ അത്യന്തംപരമായ മഹാശക്തി അവരുടെയല്ല, പ്രത്യുത ദൈവത്തിനു സ്വന്തം ആണെന്നാണ്‌ [4:7]

എന്തുകൊണ്ടാണ് പൌലോസും കൂട്ടരും യേശുവിന്‍റെ മരണം അവരുടെ ശരീരങ്ങളില്‍ വഹിക്കുന്നത്?

യേശുവിന്‍റെ മരണം അവരുടെ ശരീരങ്ങളില്‍ വഹിക്കുന്നത് മൂലം യേശുവിന്‍റെ ജീവന്‍ അവരുടെ ശരീരങ്ങളില്‍ വെളിപ്പെടുത്തേണ്ടതിനു വേണ്ടിയത്രെ [4:10].

2 Corinthians 4:11-12

2 Corinthians 4:13-15

കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍റെ തിരുസന്നിധിയിലേക്ക്

ആരാണ് ഉയര്‍ത്തപ്പെട്ടു കൊണ്ടുചെല്ലുമാറാകുന്നത്?

പൌലോസും കൂട്ടരും അതുപോലെ കൊരിന്ത്യയിലുള്ള വിശുദ്ധന്മാരും ആണ് കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍റെ സന്നിധിയില്‍ കൊണ്ടുചെല്ലപ്പെടുന്നത് [4:14]

നിരവധി പേരിലേക്ക് കൃപ വ്യാപരിക്കുന്നതുമൂലം അനന്തരഫലമായി എന്തു സംഭവിക്കും?

നിരവധി പേരിലേക്ക് കൃപ വ്യാപരിക്കുന്നതുമൂലം ദൈവമഹത്വത്തിനായി നന്ദി പ്രകാശനം വര്‍ദ്ധിക്കുവനിടയാകും [4:15].

2 Corinthians 4:16-18

പൌലോസും കൂട്ടരും അധൈര്യപ്പെടുവാന്‍ കാരണമായതെന്താണ്?

അവര്‍ അധൈര്യപ്പെടുവാന്‍ കാരണമായിരിക്കുന്നതെന്തെന്നാല്‍ ‍, അവരുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചു പോകുന്നു എന്നതിനാലാണ് [4:16]

എന്തുകൊണ്ട് പൌലോസും കൂട്ടരും അധൈര്യപ്പെട്ടില്ല?

അനുദിനവും അവര്‍ അകമേ പുതിയതാക്കപ്പെട്ടുകൊണ്ടിരുന്നതിനാല്‍ അധൈര്യപെട്ടിരുന്നില്ല. മാത്രമല്ല, അല്‍പ്പ സമയത്തേക്കുള്ള ലഘുവായ കഷ്ടത അളവിടുവാന്‍ അസാധ്യമായ നിത്യ ഘനത്തിനു അവരെ ഒരുക്കി- ക്കൊണ്ടിരുന്നു. അവസാനമായി, അവര്‍ കാണപ്പെടാത നിത്യമായവയ്ക്കായി നോക്കിക്കൊണ്ടിരുന്നു. [4:16-18].

2 Corinthians 5

2 Corinthians 5:1-3

നമ്മുടെ ഭൌമഭവനം നശിച്ചുപോയാല്‍ നമുക്ക് ശേഷിച്ചിരിക്കുന്നത്

എന്താണെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് നമുക്ക് ഒരു ഭവനം, മാനുഷകരത്താല്‍ നിര്‍മിതമായതല്ല, എന്നാല്‍ നിത്യഭവനമായി ദൈവത്തിങ്കല്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ നമുക്കുണ്ട് [5:1]

2 Corinthians 5:4-5

എന്തുകൊണ്ടാണ് പൌലോസ് ഈ കൂടാരത്തില്‍ ഇരിക്കുന്നിടത്തോളം

കാലം നാം ഞരങ്ങിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞത്?

പൌലോസ് ഇപ്രകാരം പറഞ്ഞത് എന്തുകൊണ്ടെന്നാല്‍, ഈ കൂടാരത്തി ല്‍ ഇരിക്കുന്നിടത്തോളം ഭാരമുള്ളവരും ഉടുപ്പണിയേണ്ടവരുമായിരിക്കുന്നു. ആയതിനാല്‍ മര്‍ത്യമായത് ജീവനാല്‍ വിഴുങ്ങേണ്ടിയിരിക്കുന്നു.[5:4].

വരുവാനുള്ളതിന്‍റെ അച്ചാരമായി എന്താണ് ദൈവം നമുക്ക് നല്കിയി-

രിക്കുന്നത്?

വരുവാനുള്ളതിന്‍റെ അച്ചാരമായി ദൈവം തന്‍റെ ആത്മാവിനെ നമുക്ക് നല്‍കിയിരിക്കുന്നു [5:5].

2 Corinthians 5:6-8

പൌലോസ് ശരീരത്തോടുകൂടെ ആയിരിക്കുമോ, അല്ല കര്‍ത്താവിനോ-

ടുകൂടെ ഭവനത്തിലായിരിക്കുമോ?

പൌലോസ് പറഞ്ഞു, "നാം ശരീരം വിട്ടകന്നു കര്‍ത്താവിനോടുകൂടെ ഭവനത്തിലായിരിക്കും". [5:8]

2 Corinthians 5:9-10

പൌലോസിന്‍റെ ലക്ഷ്യം എന്തായിരുന്നു?

ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരുന്നു പൌലോസിന്‍റെ ലക്‌ഷ്യം. [5:9].

ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്‌ഷ്യം പൌലോസ് എന്തുകൊണ്ട് ഏറ്റെടുത്തു?

ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്‌ഷ്യം പൌലോസ് ഏറ്റെടുത്തത് എന്തുകൊണ്ടെന്നാല്‍ നാമേവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന് മുന്‍പാകെ നാം ശരീരത്തിലിരിക്കുമ്പോള്‍ ചെയ്ത നല്ലതോ തിന്മയോ ആയ പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം വാങ്ങുവാനായി നില്‍ക്കേണ്ടിവരുമെന്നുള്ളതിനാല്‍ ആണ് [5:10].

2 Corinthians 5:11-12

എന്തുകൊണ്ടാണ് പൌലോസും കൂട്ടരും ജനത്തെ സമ്മതിപ്പിക്കുന്നത്?

കര്‍ത്താവിനെ ഭയപ്പെടണം എന്നു അറിയാവുന്നതുകൊണ്ടാണ് അവര്‍ ജനത്തെ സമ്മതിപ്പിച്ചത്. [5:11].

പൗലോസ്‌ പറഞ്ഞത് അവര്‍ അവരെത്തന്നെ വീണ്ടും കൊരിന്ത്യ സഭയ്ക്ക് പ്രശംസാവിഷയമാക്കുന്നില്ല. അവര്‍ എന്താണ് ചെയ്തിരുന്നത്?

അവരെക്കുറിച്ചു അഭിമാനിക്കുവാന്‍ കൊരിന്തിലുള്ള വിശുദ്ധന്മാര്‍ക്കു നല്‍കുകയായിരുന്നു, തന്മൂലം കൊരിന്തിലുള്ള വിശുദ്ധന്മാര്‍ ഹൃദയം നോക്കിയിട്ടല്ല, ബാഹ്യമായത് നോക്കിയിട്ട് പ്രശംസിക്കുന്നവരോട് മറുപടി പറയുവാനിടയാകും. [5:12].

2 Corinthians 5:13-15

എല്ലാവര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചിരിക്കെ, ജീവിച്ചിരിക്കുന്നവര്‍

എന്തു ചെയ്യണം?

ഇനിമേല്‍ അവര്‍ തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, മരിച്ചുയര്‍ത്തവനായ- വന് വേണ്ടി ജീവിക്കണം. [5:15].

2 Corinthians 5:16-17

എന്തുകൊണ്ടാണ് പൌലോസ് ഇനിമേല്‍ മാനുഷിക നിലവാരങ്ങള്‍

അനുസരിച്ചു നമ്മള്‍ ആരെയും ന്യായംവിധിക്കരുത് എന്നു പറഞ്ഞത്?

അത് എന്തുകൊണ്ടെന്നാല്‍ ക്രിസ്തു എല്ലാവര്‍ക്കുംവേണ്ടി മരിച്ചിരിക്കെ, ഇനി നാം നമുക്കു വേണ്ടി ജീവിക്കുന്നവരായല്ല, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരാകയാല്‍ [5:15-16].

ക്രിസ്തുവില്‍ ഉള്ളവര്‍ക്ക് എന്തു സംഭവിക്കും?

അവന്‍ പുതിയ സൃഷ്ടിയാകും. പഴയവയൊക്കെ നീങ്ങിപ്പോകും; എല്ലാം പുതിയവയാകും. [5:17]

2 Corinthians 5:18-19

ദൈവം ക്രിസ്തുവില്‍കൂടെ ജനത്തെ തന്നോട് നിരപ്പിക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ദൈവം എന്താണ് ചെയ്യുന്നത്?

ദൈവം അവരുടെ പാപപൂര്‍ണമായ ലംഘനങ്ങളെ അവര്‍ക്കെതിരായി കണക്കിടാതെ അവരുടെ പക്കല്‍ നിരപ്പിന്‍റെ ദൂത് ഭരമേല്‍പ്പിക്കുന്നു[5:19] .

2 Corinthians 5:20-21

ക്രിസ്തുവിന്‍റെ നിയമിക്കപ്പെട്ട പ്രതിനിധികള്‍ എന്ന നിലയില്‍

കൊരിന്ത്യരോടുള്ള പൌലൊസിന്‍റെയും കൂട്ടരുടെയും അഭ്യര്‍ത്ഥന എന്താ ണ്?

ക്രിസ്തു നിമിത്തം ദൈവത്തോട് നിരന്നുകൊള്‍വിന്‍ എന്നാണു അവര്‍ കൊരിന്ത്യരോട് അഭ്യര്‍ത്ഥിച്ചത്. [5:20].

എന്തുകൊണ്ടാണ് ദൈവം ക്രിസ്തുവിനെ നമ്മുടെ പാപങ്ങള്‍ക്കായുള്ള യാഗമായിത്തീര്‍ത്തത്?

നാം ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതിയായിത്തീരേണ്ടതിനു ദൈവം അപ്രകാരം ചെയ്തു.[5:21].

2 Corinthians 6

2 Corinthians 6:1-3

പൌലോസും കൂട്ടരും കൊരിന്ത്യരോട് എന്തായിത്തീരരുത് എന്നാണു

അപേക്ഷിച്ചത്?

അവര്‍ക്ക് ലഭിച്ചതായ ദൈവകൃപ വ്യര്‍ത്ഥം ആയിത്തീരരുത് എന്നാണ് അവര്‍ കൊരിന്ത്യരോട് അപേക്ഷിച്ചത്.[6:1].

എപ്പോഴാണ് സുപ്രസാദ കാലം? എപ്പോഴാണ് രക്ഷാദിവസം?

ഇപ്പോഴാണ് സുപ്രസാദ കാലം. ഇപ്പോഴാണ് രക്ഷാദിവസം. [6:2].

എന്തുകൊണ്ടാണ് പൌലോസും കൂട്ടരും ആരുടേയും മുന്‍പില്‍ ഒരു

ഇടര്‍ച്ചയ്ക്ക് ഹേതു ഉണ്ടാക്കാതിരുന്നത്?

അവരുടെ ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിനു അവര്‍ ആരുടേയും മുന്‍പില്‍ ഒരു ഇടര്‍ച്ചയ്ക്കുള്ള ഹേതു ഉണ്ടാക്കിയില്ല.[6:3}.

2 Corinthians 6:4-7

പൌലോസിന്‍റെയും കൂട്ടരുടെയും പ്രവര്‍ത്തികള്‍ തെളിയിച്ചത്

എന്താണ്?

അവരുടെ പ്രവര്‍ത്തികള്‍ അവര്‍ ദൈവത്തിന്‍റെ വേലക്കാര്‍ ആണെന്ന് തെളിയിച്ചു.[6:4}.

പൌലോസും കൂട്ടരും സഹിച്ച ചില കാര്യങ്ങള്‍ എന്തൊക്കെയാണ്?

ബഹു സഹിഷ്ണുത, കഷ്ടം, പ്രയാസങ്ങള്‍, തല്ല്, തടവുകള്‍, കലഹങ്ങള്‍, കഠിനധ്വാനം, ഉറക്കിളപ്പ്, വിശപ്പ് മുതലായവ അവര്‍ സഹിച്ചു[6:4-5].

2 Corinthians 6:8-10

പൌലോസും കൂട്ടരും സത്യസന്ധരായിരുന്നെങ്കിലും അവര്‍ക്കെതിരെ

ഉണ്ടായ ആരോപണം എന്തായിരുന്നു?

അവരെ ചതിക്കുന്നവര്‍ എന്നു ആരോപിച്ചു.[6:8}

2 Corinthians 6:11-13

കൊരിന്ത്യരുമായി പൌലോസ് എന്താണ് പകരം വെയ്ക്കുവാന്‍

ആഗ്രഹിച്ചത്?

പൌലോസ് അവരോടു പറഞ്ഞത് അവരുടെ ഹൃദയം കൊരിന്ത്യരോട് വിശാലമായിരിക്കുന്നതുപോലെ, പകരമായി കൊരിന്തിലുള്ള വിശുദ്ധന്മാരുടെ ഹൃദയവും പൌലോസിനോടും കൂട്ടരോടും വിശാലമായിരിക്കണം എന്നാണ്. [6:11,13].

2 Corinthians 6:14-16

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ അവിശ്വാസികളുമായി ഇണയില്ലാ

പ്പിണ ചേരരുത് എന്നു പൌലോസ് പറയുവാനുള്ള കാരണങ്ങളെന്ത്‌?

പൌലോസ് താഴെ പറയുന്ന കാരണങ്ങള്‍ നല്‍കുന്നു: നീതിക്കും അധര്‍മത്തിനും എന്തു ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്തു കൂട്ടായ്മ? ക്രിസ്തുവിനും ബെലീയാലിനും തമ്മില്‍ എന്തു പൊരുത്തം? വിശ്വാസിക്ക് അവിശ്വാസിയുമായി എന്തു പങ്കാളിത്വം? ദൈവാലയത്തിന്
വിഗ്രഹങ്ങളുമായി എന്തു യോജ്യത? [6:14-16].

2 Corinthians 6:17-18

"അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടും, അശുദ്ധമായതൊന്നും തൊടാതിരിക്കുന്നവരുമായവരോട്......." കര്‍ത്താവ് എന്താണ് പറയുന്നത്?

അവരെ സ്വീകരിക്കുമെന്ന് കര്‍ത്താവ് പറയുന്നു. താന്‍ അവര്‍ക്ക് പിതാവും അവര്‍ തനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും.[6:17-18]]

.

2 Corinthians 7

2 Corinthians 7:1

നാം നമ്മെത്തന്നെ ശുദ്ധീകരിക്കേണ്ടത് ഏതിലെന്നാണ് പൌലോസ്

പറയുന്നത്?

ശരീരത്തിലും ആത്മാവിലും കന്മഷം വരുത്തുന്ന എല്ലാറ്റില്‍ നിന്നും നാം നമ്മെ ശുദ്ധീകരിക്കണം [7:1].

2 Corinthians 7:2-4

കൊരിന്തിലുള്ള വിശുദ്ധന്മാര്‍ തനിക്കും തന്‍റെ കൂട്ടാളികള്‍ക്കും

വേണ്ടി എന്തു ചെയ്യണമെന്നാണ് പൌലോസ് ആവശ്യപ്പെട്ടത്?

"ഞങ്ങള്‍ക്ക് ഇടം നല്‍കുവിന്‍" എന്നാണ് പൌലോസ് ആവശ്യപ്പെട്ടത്. [7:3-4]

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ക്കു വേണ്ടി പൌലോസിനുള്ള പ്രോത്സാഹന വാക്കുകള്‍ എന്തായിരുന്നു?

കൊരിന്തിലുള്ള വിശുദ്ധന്മാര്‍ ഒരുമിച്ച് മരിക്കുവാനും ഒരുമിച്ചു ജീവിക്കുവാന്തക്കവണ്ണം തന്‍റെയും കൂട്ടാളികളുടെയും ഹൃദയത്തില്‍ ഉണ്ട് എന്നു പൌലോസ് പറഞ്ഞു. അവരെക്കറിച്ച് വലിയ ഉറപ്പുണ്ടെന്നും അഭിമാനം കൊളളുന്നുവെന്നും പൌലോസ് പറഞ്ഞു [7:3-4].

2 Corinthians 7:5-7

മക്കദോന്യയില്‍ എത്തിയപ്പോള്‍ എല്ലാവിധത്തിലും കഷ്ടത ‍-പുറത്തു യുദ്ധം അകത്തു ഭയം-അനുഭവിച്ചപ്പോള്‍ പൌലോസിനും കൂട്ടര്‍ക്കും ദൈവം നല്‍കിയ ആശ്വാസം എപ്രകാരമായിരുന്നു?

തീത്തോസിന്‍റെ വരവിനാല്‍ ദൈവം അവരെ ആശ്വസിപ്പിക്കുകയും, കൊരിന്തിലുള്ള വിശുദ്ധന്മാര്‍ തന്നെ സ്വീകരിച്ചതും, പൌലോസിനോടുള്ള
അവരുടെ സ്നേഹത്തെക്കുറിച്ചും, അവരുടെ ദുഃഖം, വാഞ്ച എന്നിവയെക്കുറിച്ചും അറിഞ്ഞതു വഴി ദൈവം ആശ്വസിപ്പിച്ചു [7:6-7].

2 Corinthians 7:8-10

പൌലോസിന്‍റെ മുന്‍ ലേഖനം കൊരിന്ത്യയിലെ വിശുദ്ധന്മാരില്‍

എന്താണ് ഉളവാക്കിയത്?

പൌലോസിന്‍റെ മുന്‍ ലേഖനം സങ്കവും, ഒരു ദൈവീക ദുഖവും അവരില്‍ ഉളവാക്കി.

2 Corinthians 7:11-12

കൊരിന്ത്യയിലെ വിശുദ്ധന്മാരില്‍ ദൈവീക ദുഃഖം ഉളവാക്കിയത്

എന്താണ്?

ദൈവീക ദുഃഖം അവരില്‍ മാനസാന്തരവും അവര്‍ നിഷ്കളങ്കരായിരുന്നു എന്നു തെളിയിക്കുന്നതിനുള്ള വലിയ ശുഷ്കാന്തിയും ഉളവാക്കിയിരുന്നു. [7:8-9].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ക്കു താന്‍ ആദ്യ ലേഖനം എഴുതിയത്

എന്തുകൊണ്ടെന്നാണ് പൌലോസ് പറഞ്ഞത്?

കൊരിന്തിലെ വിശുദ്ധന്മാരുടെ പൌലോസിനോടും തന്‍റെ കൂട്ടാളികളോ- ടുമുള്ള വാഞ്ച എന്തെന്ന് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വെളിപ്പെടെണ്ടതിനു വേണ്ടി താന്‍ എഴുതി എന്നാണു പൌലോസ് പറഞ്ഞത് [7:12].

2 Corinthians 7:13-14

എന്തുകൊണ്ടാണ് തീത്തോസ് സന്തുഷ്ടന്നയിരുന്നത്?

കൊരിന്തിലുള്ള വിശുദ്ധന്മാര്‍ മൂലം മനസ്സിന് ഉത്തേജനം വന്നതിനാല്‍ താന്‍ സന്തുഷ്ടനായി. [7:13].

2 Corinthians 7:15-16

തീത്തോസിനു കൊരിന്തിലുള്ള വിശുദ്ധന്മാരോടുള്ള സ്നേഹം ഏറ്റവും

വര്‍ദ്ധിച്ചത് എന്തുകൊണ്ട്?

തന്നെ ഏറ്റവും ഭയത്തോടും വിറയലോടും സ്വീകരിക്കത്തക്കവിധം കൊരിന്ത്യയിലുള്ള വിശുദ്ധന്മാര്‍ അനുസരണം ഉള്ളവരായതിനെ ഓര്‍ക്കുക നിമിത്തം കൊരിന്തിലുള്ള വിശുധന്മാരോടുള്ള തീത്തോസിന്‍റെ സ്നേഹം ഏറ്റവും വര്‍ധിക്കുവാനിടയായി [7:15].

2 Corinthians 8

2 Corinthians 8:1-2

കൊരിന്തിലുള്ള സഹോദരന്‍മാരും സഹോദരിമാരും അറിയണമെന്ന്

പൌലോസ് ആഗ്രഹിച്ചതെന്താണ്?

മക്കദോന്യ സഭകള്‍ക്ക് നല്‍കപ്പെട്ട ദൈവകൃപയെ ക്കുറിച്ച് അവര്‍ അറിയണമെന്ന് പൌലോസ് ആവശ്യപ്പെട്ടു. [8:1].

2 Corinthians 8:3-5

അവര്‍ വളരെ ദരിദ്രരായിരുന്നിട്ടും മഹാ കഷ്ടതയുടെ മധ്യത്തിലും

മക്കദോന്യ സഭകള്‍ ചെയ്തത് എന്താണ്?

അവര്‍ സ്വമനസ്സാലെ തങ്ങളുടെ കഴിവിനനുസരിച്ചും അതിലുപരിയായും ഉദാരമായി വിശുദ്ധന്മാരുടെ ശിശ്രൂഷക്കായി ദാനം നല്‍കി [8:2-4].

2 Corinthians 8:6-7

തീത്തോസിനോട് എന്തു ചെയ്യുവാനാണ് പൌലോസ് നിര്‍ബന്ധിച്ചത്?

കൊരിന്ത്യയിലെ വിശുധന്മാരോടുള്ള ബന്ധത്തില്‍ ഈ കൃപയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുവാനായിട്ടാണ് തീത്തോസിനെ നിര്‍ബന്ധിച്ചത്. [8:6]

2 Corinthians 8:8-9

"നിങ്ങളും ഈ സല്‍പ്രവര്‍ത്തിയില്‍ തികെഞ്ഞുവരുവിന്‍" എന്നു

പൌലോസ് എന്തുകൊണ്ടാണ് കൊരിന്ത്യയിലെ വിശുദ്ധന്മാരോടു പറഞ്ഞത്?

മറ്റുള്ളവരെക്കുറിച്ചുള്ള ജാഗ്രതനിമിത്തം അവര്‍ക്കുള്ള സ്നേഹത്തിന്‍റെ പരമാര്‍ത്ഥത മറ്റുള്ളവര്‍ക്ക് തെളിയിക്കേണ്ടതിനു വേണ്ടിയാണ് പൌലോസ് ഇപ്രകാരം പറഞ്ഞത് [8:7-8].

2 Corinthians 8:10-12

നല്ലതും സ്വീകാര്യവുമായ കാര്യം എന്താണെന്നാണ് പൌലോസ്

പറയുന്നത്?

കോരിന്തിലുള്ള വിശുദ്ധന്മാര്‍ക്ക് ആ പ്രവര്‍ത്തി ചെയ്യുവാനുള്ള തല്‍പരത ഉണ്ടായിരിക്കുക എന്നത് നല്ലതും സ്വീകാര്യവുമായതാണ് എന്നാണ് പൌലോസ് അവരോടു പറഞ്ഞത്. [8:12]

2 Corinthians 8:13-15

ഈ ഉദ്യമം ചെയ്തുതീര്‍ക്കുവാനായി പൌലോസ് ആവശ്യപ്പെട്ടതിന്‍റെ

ഉദ്ദേശ്യം മറ്റുള്ളവര്‍ ആശ്വാസം അനുഭവിക്കുകയും കൊരിന്ത്യയിലെ
വിശുദ്ധന്‍മാര്‍ ഭാരമനുഭവിക്കയും ചെയ്യട്ടെ എന്നതായിരുന്നുവോ?

അല്ല. കൊരിന്ത്യര്‍ക്ക് നിലവിലുണ്ടായിരുന്ന ആ സമയത്തെ സമൃദ്ധി അവര്‍ക്ക് [മറ്റുള്ള വിശുദ്ധന്മാര്‍ക്കു]ഉണ്ടായിരുന്ന ആവശ്യങ്ങള്‍ക്ക് മതിയായതാകണം. അതുപോലെ അവരുടെ സമൃദ്ധി കൊരിന്ത്യയിലെ വിശുദ്ധന്മാരുടെ ആവശ്യങ്ങള്‍ക്ക് സഹായകമാകണം. അങ്ങനെ നല്ല സന്തുലനം ഉണ്ടാകണം എന്നാണ് പൌലോസ് പറഞ്ഞത് [8:13-14].

2 Corinthians 8:16-17

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ക്കു വേണ്ടി പൌലോസിന്‍റെ ഹൃദ-

യത്തില്‍ ഉത്സാഹം നല്‍കപ്പെട്ടതുപോലെ തീത്തോസിന്‍റെയും ഹൃദയത്തില്‍ ദൈവം നല്‍കിയപ്പോള്‍ താന്‍ എന്താണ് ചെയ്തത്?

തീത്തോസ് പൌലോസിന്‍റെ അഭ്യര്‍ത്ഥന സ്വീകരിക്കുകയും വളരെ താല്‍ പ്പര്യപ്പെടുകയും, താന്‍ സ്വമേധേയ കൊരിന്തിലേക്ക് വരികയും ചെയ്തു. [8:16-17].

2 Corinthians 8:18-19

അവര്‍ ശേഖരിക്കുന്ന ഉദാരസംഭാവന സംബന്ധിച്ച് മറ്റുള്ളവര്‍ ഉയര്‍-

ത്തിയേക്കാവുന്ന പരാതിയുടെ സാദ്ധ്യത ഒഴിവാക്കേണ്ടതിനായി പൌലോസും മറ്റു വിശുദ്ധന്മാരും എന്താണ് ചെയ്തത്?

പൌലോസും മറ്റു വിശുദ്ധന്മാരും തീത്തോസിനെ മാത്രമല്ല അയച്ചത്, സുവിശേഷഘോഷണ പ്രവര്‍ത്തി സംബന്ധിച്ച് എല്ലാ സഭകളിലും പ്രശംസാപാത്രനായ വേറൊരു സഹോദരനെയും കൂടെയാണ്. ഈ
സഹോദരനും പരീക്ഷിക്കപ്പെട്ടവനുമായ വേറൊരു സഹോദരനുംകൂടെയാണ് ഈ സംഭാവന എത്തിക്കുവാന്‍ സഹായിച്ചത്.[8:18-22].

2 Corinthians 8:20-21

2 Corinthians 8:22-24

കൊരിന്തിലെ വിശുദ്ധന്മാരോട് അവരുടെ അടുക്കലേക്കു അയക്കപ്പെട്ട മറ്റു സഭകളിലെ സഹോദരന്മാരെക്കുറിച്ചു എന്താണ് പൌലോസ്

പറഞ്ഞത്?

കൊരിന്ത്യസഭ തന്‍റെ സ്നേഹത്തെ അവര്‍ക്ക് പ്രദര്‍ശിപ്പിക്കാനും, കൊരിന്ത്യന്‍ സഭയെക്കുറിച്ചു പൌലോസ് അവരോടു പ്രശംസിച്ച പ്രകാരം തന്നെ കാണിക്കുവാനും കൊരിന്ത്യ സഭയോട് പൌലോസ് പറഞ്ഞു. [8:24].

2 Corinthians 9

2 Corinthians 9:1-2

എന്തിനെക്കുറിച്ചാണ് കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ക്കു എഴുതേണ്ട

തായ ആവശ്യമില്ല എന്നു പൌലോസ് പറയുന്നത്?

വിശുധന്മാര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ സംബന്ധിച്ചാണ് എഴുതേണ്ട ആവ ശ്യമില്ല എന്നു പൌലോസ് പറയുന്നത്.[9:1].

2 Corinthians 9:3-5

എന്തുകൊണ്ടാണ് പൌലോസ് സഹോദരന്മാരെ കൊരിന്തിലേക്ക്

അയച്ചത്?

കൊരിന്തിലുള്ള വിശുദ്ധന്മാരെക്കുറിച്ച് പൌലോസ് പ്രശംസിച്ചുപറഞ്ഞ തൊന്നും വ്യര്‍ത്ഥമാകാതിരിക്കേണ്ടതിനും, കൊരിന്തിലുള്ള വിശുദ്ധന്മാര്‍ പൌലോസ് പറഞ്ഞതുപോലെത്തന്നെ ഒരുങ്ങിയിരിക്കെണ്ടതിനും വേണ്ടിയാണ് താന്‍ സഹോദരന്മാരെ പറഞ്ഞയച്ചത്. [9:3].

കൊരിന്ത്യര്‍ വാഗ്ദത്തം ചെയ്ത ഉപഹാരം മുന്‍കൂട്ടി ഒരുക്കിവെക്കേ ണ്ടതിനുള്ള ക്രമീകരണത്തിനായിട്ടു സഹോദരന്മാരെ പറഞ്ഞയക്കുവാന്‍ പൌലോസ് ചിന്തിച്ചത് എന്തുകൊണ്ട്?

ഏതെങ്കിലും മക്കദോന്യര്‍ തന്നോടൊപ്പം വരികയും കൊരിന്ത്യര്‍ ഒരുക്ക മില്ലാത്തവരായി കാണുകനിമിത്തം പൌലോസും കൂട്ടാളികളും ലജ്ജിതരാ കരുത് എന്ന ചിന്തയാല്‍ പൌലോസ് അത് ആവശ്യമെന്ന് കരുതി. കൊരിന്ത്യര്‍ നിര്‍ബന്ധിതരായി അപ്രകാരം ചെയ്തു എന്നു വരാതെ അവരുടെ ഉപഹാരം സ്വമേധയായി നല്‍കുവാന്‍ ഒരുക്കത്തോടെ കാണപ്പെടണമെന്നു പൌലോസ് നിര്‍ണ്ണയിച്ചു.[9:4-5].

2 Corinthians 9:6-7

അവരുടെ കൊടുക്കലിനെക്കുറിച്ചു പൌലോസ് എന്താണ് പറയുന്നത്?

പൌലോസ് പ്രസ്താവിക്കുന്ന സൂചിക ഇപ്രകാരമാണ്:"ലോഭമായി വിതെയ്ക്കുന്നവന്‍ ലോഭാമായിക്കൊയ്യും; ധാരാളമായി വിതെക്കുന്നവന്‍ധരാലമായിക്കൊയ്യും."[9:7].

ഓരോരുത്തരും എപ്രകാരമാണ് നല്‍കേണ്ടത്?

ഓരോരുത്തരും അവരവരുടെ ഹൃദയത്തില്‍ നിശ്ചയിച്ചവിധം നല്‍കണം- കൊടുക്കുമ്പോള്‍ നിര്‍ബന്ധത്താലോ വ്യസനത്തോടുകൂടെയോ നല്‍കുന്നതാകരുത്.[9:7 ].

2 Corinthians 9:8-9

2 Corinthians 9:10-11

വിതെക്കുന്നവന് വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്‍കുന്നവന്‍

കൊരിന്ത്യയിലുള്ള വിശുദ്ധന്മാര്‍ക്കുവേണ്ടി എന്താണ് നല്‍കുന്നത്?

താന്‍ അവര്‍ക്ക് വിതെപ്പാന്‍ ആവശ്യമായ വിത്ത് നല്‍കുകയും അവരുടെ നീതിയുടെ വിളവു വര്‍ധിപ്പിക്കുകയും ചെയ്യും. അവര്‍ സകലത്തിലും ഔദാര്യമായി നല്‍കുവാന്തക്കവണ്ണം സംബന്നരാകുകയും ചെയ്യും. [9:10-11].

2 Corinthians 9:12-15

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ എപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തിയത്?

ക്രിസ്തുവിന്‍റെ സുവിശേഷം ഏറ്റുപറയുന്നതിലൂടെയുള്ള അനുസരണ ത്തിനാലും ഔദാര്യ ദാനങ്ങള്‍ നിമിത്തവും അവര്‍ ദൈവത്തെ മഹത്വ പ്പെടുത്തി [9:13].

എന്തുകൊണ്ടാണ് ആ വിശുദ്ധന്മാര്‍ കൊരിന്ത്യയിലുള്ള വിശുദ്ധന്മാരെ കാണ്മാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചത്?

കൊരിന്ത്യയിലുള്ളവരുടെ മേല്‍ ഉണ്ടായിരുന്ന അതിമഹത്വമായ ദൈവ കൃപ നിമിത്തം അവര്‍ അവരെ കാണ്മാന്‍ ആഗ്രഹിച്ചു.[9:14].

2 Corinthians 10

2 Corinthians 10:1-2

കൊരിന്ത്യയിലെ വിശുദ്ധന്മാരോട് പൌലോസ് എന്താണ് അപേക്ഷി

ച്ചത്?

പൌലോസ് അവരുടെ സമക്ഷത്ത് ആയിരിക്കുമ്പോള്‍, താന്‍ ഖണ്ഡിതമായ ആത്മധൈര്യം കാണിപ്പാന്‍ ഇടയാകരുത് എന്നാണ് അവരോടു അപേക്ഷിച്ചത്.[10:2]

ഏതു സാഹചര്യത്തിലാണ് താന്‍ ഖണ്ഡിതമായ ആത്മധൈര്യം കാണിക്കേണ്ടിവരുമെന്ന് പൌലോസ് ചിന്തിച്ചിരുന്നത്?

പൌലോസും തന്‍റെ കൂട്ടാളികളും ജഡപ്രകാരം ജീവിക്കുന്നു എന്നു പറയുന്നവരുമായി എതിരിടേണ്ടിവരുമ്പോള്‍ താന്‍ ഖണ്ഡിതമായ ആത്മ ധൈര്യം പ്രകടിപ്പിക്കേണ്ടിവരുമെന്നു പൌലോസ് ചിന്തിച്ചു.[10:2].

2 Corinthians 10:3-4

പൌലോസും കൂട്ടരും യുദ്ധം ചെയ്യേണ്ടിവന്നപ്പോള്‍ എപ്രകാരമുള്ള

ആയുധങ്ങളാണ് അവര്‍ ഉപയോഗിക്കാതിരുന്നത്?

പൌലോസും കൂട്ടരും യുദ്ധം ചെയ്തപ്പോള്‍ ജഡികമായ ആയുധങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല [10:4].

2 Corinthians 10:5-6

പൌലോസ് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ക്ക് എപ്രകാരമുള്ള

ശക്തിയാണ് ഉണ്ടായിയിരൂന്നത്?

കോട്ടകളെ തകര്‍ക്കുവാന്‍ തക്കവിധമുള്ള ദൈവീകശക്തി പൌലോസിന്‍റെ ആയുധങ്ങള്‍ക്കുണ്ടായിരുന്നു-വഴിതെറ്റിച്ചു കളയുന്ന തര്‍ക്കങ്ങളെ ഇല്ലാതാ- ക്കിത്തീര്‍ക്കുന്നതും, ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരുദ്ധമായി ഉയരുന്ന ഏതു ഉയര്‍ച്ചകളെയും തകര്‍ക്കുന്നതുമായിരുന്നു.[10:4=5]

2 Corinthians 10:7-8

എന്തു കാരണം കൊണ്ടാണ് പൌലൊസിനും കൂട്ടര്‍ക്കും കര്‍ത്താവ്

അധികാരം നല്‍കിയത്?

കൊരിന്തിലുള്ള വിശുദ്ധന്മാരെ നശിപ്പിച്ചുകളയാതെ അവരെ പണിയുവാന്‍ വേണ്ടിയാണ് കര്‍ത്താവ് പൌലൊസിനും കൂട്ടര്‍ക്കും അധികാരം നല്‍കിയിരുന്നത്.[10:8].

2 Corinthians 10:9-10

പൌലൊസിനെയും തന്‍റെ ലേഖനങ്ങളെയും കുറിച്ച് ചിലര്‍ പറയുന്ന

തെന്താണ്?

ചിലര്‍ പറയുന്നത് പൌലോസിന്‍റെ ലേഖനങ്ങള്‍ ഗൌരവമുള്ളതും ശക്തവുമാണ്, എന്നാല്‍ ശാരീരികമായി ബലഹീനനും ഭാഷണം ശ്രവിക്കുവാന്‍ കൊള്ളാത്തതുമാണ്‌ എന്നാണ്.[10:10].

2 Corinthians 10:11-12

ലേഖനത്തില്‍ സൂചിപ്പിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തനായ

വ്യക്തിയാണ് പൌലോസ് എന്നു ചിന്തിക്കുന്നവരോട് തനിക്കു എന്താണ് പറയുവാനുള്ളത്?

പൌലോസിനു പറയുവാനുള്ളത് താന്‍ ദൂരത്തായിരിക്കുമ്പോള്‍ ലേഖന ത്തില്‍ എപ്രകാരം പറഞ്ഞിരുന്നുവോ അപ്രകാരം തന്നെയായിരിക്കും കൊരിന്തിലുള്ള വിശുദ്ധന്മാരുടെ അടുക്കല്‍ ആയിരിക്കുമ്പോഴും എന്നാണ്. [10:12].

സ്വയം തങ്ങളെത്തന്നെ പ്രശംസിക്കുന്നവര്‍ തങ്ങള്‍ക്കു ഉള്‍ക്കാഴ്ച ഇല്ലെന്നു കാണിക്കുന്നതിനായി എന്താണ് ചെയ്തത്?

അവര്‍ തങ്ങള്‍ക്കു ഉള്‍ക്കാഴ്ച ഇല്ലെന്നു കാണിച്ചത് അവര്‍ സ്വയം തങ്ങളെത്തന്നെ അളക്കുകയും പരസ്പരം താരതമ്യം ചെയ്യുകയും ചെയ്യന്നതിനാല്‍ തന്നെ.[10:12].

2 Corinthians 10:13-14

പൌലോസിന്‍റെ പ്രശംസയിലെ പരിമിതികള്‍ എന്തൊക്കെ ആയി

രുന്നു?

കൊരിന്ത്യയിലുള്ളവരുടെ അടുക്കലോളം എത്തിച്ചേരത്തക്കവിധം, ദൈവം അവരില്‍ എല്പിച്ചവയെക്കുറിച്ചു പ്രശംസിക്കും എന്നു പൌലോസ് പറഞ്ഞു. പൌലോസ് പറഞ്ഞത് മറ്റുള്ളവരുടെ അദ്ധ്വാനത്തെകുറിച്ചോ, മറ്റു ള്ളവരുടെ അതിരിനകത്ത് പ്രവര്‍ത്തിച്ചതിനെക്കുറിച്ചോ പ്രശംസിക്കയില്ല എന്നായിരുന്നു.[10:13,15, 16].

2 Corinthians 10:15-16

2 Corinthians 10:17-18

ആരാണ്‌ അംഗീകരിക്കപ്പെട്ടവന്‍?

ദൈവം അംഗീകരിച്ചവന്‍ ആണ്‌ അംഗീകരിക്കപ്പെട്ടവന്‍.[10:18].

2 Corinthians 11

2 Corinthians 11:1-2

കൊരിന്ത്യയിലെ വിശുദ്ധന്മാരെക്കുറിച്ച് പൌലോസിനു ഒരു ദൈവീക

മായ എരിവു ഉണ്ടായത് എന്തുകൊണ്ട്?

അവര്‍ക്കുവേണ്ടി താന്‍ എരിവുള്ളവനായത് എന്തുകൊണ്ടെന്നാല്‍ താന്‍ അവരെ ഏക ഭര്‍ത്താവിനു വിവാഹനിശ്ചയം ചെയ്ത, നിര്‍മ്മല കന്യകയായി നിശ്ചയിച്ചതിനാല്‍ ആണ്.[11:2].

2 Corinthians 11:3-4

കൊരിന്ത്യയിലെ വിശുദ്ധന്മാരെ സംബന്ധിച്ച് പൌലോസ് എന്താണ്

ഭയപ്പെട്ടത്?

അവര്‍ ക്രിസ്തുവിനോടുള്ള യഥാര്‍ത്ഥ ഭക്തിയില്‍ നിന്നും ഏകാഗ്രത യില്‍ നിന്നും വ്യതിചലിച്ചു പോകുമോ എന്നാണ് പൌലോസ് ഭയപ്പെട്ടത്. [11:2].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ പൊറുത്തത് എന്തായിരുന്നു?

പൌലോസും തന്‍റെ കൂട്ടാളികളും പ്രസംഗിച്ചതിന് വ്യത്യസ്തമായ നിലയില്‍ വേറൊരുവന്‍ വന്നു വേറൊരു യേശുവിനെ പ്രസംഗിക്കുകയും വേറൊരു സുവിശേഷം പറയുകയും ചെയ്യുന്നതിനെ അവര്‍ പൊറുത്തിരുന്നു.[11:4].

2 Corinthians 11:5-6

2 Corinthians 11:7-9

കൊരിന്ത്യരോട് പൌലോസ് സുവിശേഷം പ്രസംഗിച്ചത് എപ്രകാരം

ആയിരുന്നു?

പൌലോസ് സൌജന്യമായിട്ടായിരുന്നു കൊരിന്ത്യരോട് സുവിശേഷം പ്രസംഗിച്ചത്.[11:7].

പൌലോസ് എപ്രകാരമായിരുന്നു മറ്റു സഭകളെ കവര്‍ന്നത്?

കൊരിന്ത്യരെ സേവിക്കേണ്ടതിനു അവരില്‍ നിന്ന് സഹായം സ്വീകരിക്ക വഴി താന്‍ അവരെ കവര്‍ന്നു.[11:8].

2 Corinthians 11:10-11

2 Corinthians 11:12-13

2 Corinthians 11:14-15

പൌലോസും തന്‍റെ കൂട്ടാളികളും പ്രശംസിക്കുന്ന വിഷയങ്ങളില്‍

അവരോടൊപ്പം തുല്യത അവകാശപ്പെടുന്നവരെ കുറിച്ചു പൌലോസ് എന്താണ് പ്രസ്താവിക്കുന്നത്?

അപ്രകാരമുള്ളവരെക്കുറിച്ചു പൌലോസ് വിവരിക്കുന്നത് സാത്താന്‍റെ സേവകര്‍, കള്ള അപ്പോസ്തലന്മാര്‍, വഞ്ചകരായ വേലക്കാര്‍, ക്രിസ്തു വിന്‍റെ അപ്പോസ്തലന്മാര്‍ എന്നു ഭാവിക്കുന്നവര്‍ എന്നാണ് [11:13-15].

സാത്താന്‍ തന്നെ എപ്രകാരമാണ് പ്രദര്‍ശിപ്പിക്കുന്നത്?

സാത്താന്‍ തന്നെ വെളിച്ചദൂതന്‍റെ വേഷത്തില്‍ പ്രദര്‍ശിപ്പിക്കുന്നു[11:14].

2 Corinthians 11:16-18

പൌലോസ് എന്തുകൊണ്ടാണ് തന്നെ ഒരു ബുദ്ധിഹീനനെപ്പോലെ

സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്?

തനിക്കും അല്പം പ്രശംസിക്കുവാന്‍ വകയുണ്ടാകേണ്ടതിനു വേണ്ടിയാണ് പൌലോസ് തന്നെ ഒരു ബുദ്ധിഹീനനെപ്പോലെ സ്വീകരിപ്പാന്‍ ആവശ്യ പ്പെട്ടത്{11:16].

2 Corinthians 11:19-21

കൊരിന്തിലെ വിശുദ്ധന്മാര്‍ ആരെ സന്തോഷത്തോടെ സഹിക്കുന്നു

എന്നാണു പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത്, അവര്‍ ബുദ്ധിഹീനരെ പൊറുക്കുന്നു, അവരെ അടിമപ്പെടുത്തുന്നവരെയും, അവരുടെയിടയില്‍ ഭിന്നതവരുത്തുന്നവരെയും, അവരുടെമേല്‍ മേല്‍കോയ്മ കൊള്ളുന്നവരെയും, അഹങ്കരിക്കുന്നവരെയും, മുഖത്തടിക്കുന്നവരെയും സഹിക്കുന്നു എന്നാണ് [11:19-20].

2 Corinthians 11:22-23

പൌലോസ് തന്നോടൊപ്പം തുല്യത അവകാശപ്പെടുവാന്‍ ആഗ്രഹിക്കുന്നവരോട് താരതമ്യം ചെയ്ത് പറയുന്ന തന്‍റെ പ്രശംസകള്‍ ഏവ?

പൌലോസിനോടൊപ്പം തുല്യത അവകാശപ്പെടുന്നവരോട് പൌലോസ് പ്രശംസിച്ചത് താന്‍ ഒരു എബ്രായനും, ഇസ്രയെല്യനും അബ്രഹാമിന്‍റെ വംശക്കാരനും ആണെന്നാണ്‌. അവരെക്കാളുമുപരിയായി ക്രിസ്തുവിന്‍റെ വേലക്കാരന്‍ ആണെന്നും താന്‍ പറഞ്ഞു-ഏറ്റവും അധികമായി കഠിനാ- ധ്വാനം ചെയ്തു, ഏറ്റവുമധികം തടവിലായി, പരിധിക്കപ്പുറമായി അടി കൊണ്ടു, മരണകരമായ നിരവധി ആപത്തുകളെ അഭിമുഖീകരിച്ചു.[11:22-23].

2 Corinthians 11:24-26

പൌലോസ് തന്നോടൊപ്പം തുല്യത അവകാശപ്പെടുവാന്‍ ആഗ്രഹിക്കുന്നവരോട് താരതമ്യം ചെയ്ത് പറയുന്ന തന്‍റെ പ്രശംസകള്‍ ഏവ?

യഹൂദന്‍മാരില്‍നിന്നും "ഒന്ന് കുറയ നാല്‍പ്പത് അടികള്‍" അഞ്ചു തവണ പൌലോസിനു ലഭിച്ചു. മൂന്ന് പ്രാവശ്യം കോലിനാല്‍ അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലേറ് കൊണ്ടു. മൂന്ന് പ്രാവശ്യം കപ്പല്‍ ചേതത്തില്‍ അകപ്പെട്ടു. സമുദ്രത്തില്‍ ഒരു രാത്രിയും ഒരുപകലും ചിലവഴിച്ചു. താന്‍ നദികളിലെ ആപത്തുകളിലും, കള്ളന്മാരാലും, സ്വന്തജനങ്ങളാലും, ജാതികളാലും ഉള്ള അപകടങ്ങളില്‍ അകപ്പെട്ടു. പട്ടണങ്ങളിലും, മരുഭൂമിയിലും, കടലിലും, കള്ള സഹോദരന്മാര്‍ നിമിത്തവും അപകടത്തിലായി. മാത്രമല്ല, ദമസ്കൊസിലെ നാടുവാഴി മൂലവും അപകടമുണ്ടായി. [11:24-26,32].

2 Corinthians 11:27-29

തന്‍റെ ഉള്ളില്‍ ചിന്താഭാരം ഉളവാക്കിയത് എന്താണെന്നാണ്

പൌലോസ് പറയുന്നത്?

ഒരുവന്‍ നിമിത്തം വേറൊരുവന്‍ പാപത്തില്‍ വീഴുവാന്‍ ഇടയാകുന്നു എന്നതാണ് പൌലോസിനു ചിന്താഭാരം ഉളവാക്കിയത്.[11:29].

2 Corinthians 11:30-31

തനിക്കു പ്രശംസിപ്പാനുണ്ടെങ്കില്‍, എന്തിനെക്കുറിച്ച് പ്രശംസിക്കും

എന്നാണു പൌലോസ് പറയുന്നത്?

തന്‍റെ ബലഹീനതകളെ വെളിപ്പെടുത്തുന്നവയെക്കുറിച്ചു പ്രശംസിക്കും എന്നാണു പൌലോസ് പറഞ്ഞത്.[11:30].

2 Corinthians 11:32-33

2 Corinthians 12

2 Corinthians 12:1-2

ഇപ്പോള്‍ പൌലോസ് എന്തിനെക്കുറിച്ച് പ്രശംസിക്കുമെന്നാണ് പറ-

യുന്നത്?

കര്‍ത്താവിങ്കല്‍നിന്നു പ്രാപിച്ചതായ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പ്രശംസിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[12:1].

2 Corinthians 12:3-5

പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്രിസ്തുവിലുള്ളതായ മനുഷ്യന്

എന്തു സംഭവിച്ചു?

താന്‍ മൂന്നാം വാനത്തോളം എടുക്കപ്പെട്ടു, പറുദീസയിലേക്ക് എടുക്കപ്പെടുകയും ആര്‍ക്കും ഉച്ചരിച്ചുകൂടാന്‍ വയ്യാത്ത കാര്യങ്ങള്‍ കേള്‍ക്കുകായും ചെയ്തു.[12:2-4].

2 Corinthians 12:6-7

താന്‍ പ്രശംസിക്കുന്നെങ്കില്‍ അത് ബുദ്ധിഹീനം ആയിരിക്കയില്ല

എന്നു പൌലോസ് പറയുന്നതെന്തുകൊണ്ട്?

താന്‍ പ്രശംസിക്കുന്നെങ്കില്‍ അത് ബുദ്ധിഹീനമായിരിക്കയില്ല എന്നു പൗലോസ്‌ പറയുന്നതെന്തുകൊണ്ടെന്നാല്‍ താന്‍ സംസാരിക്കുന്നത് സത്യം തന്നെ ആയിരിക്കും എന്നതിനാലാണ്.[12:6].

താന്‍ നിഗളിച്ചുപോകാതിരിക്കാനായി പൌലോസിനു എന്തു സംഭ

വിച്ചു?

സാത്താന്‍റെ ഒരു ദൂതന്‍ കുത്തേണ്ടതിനായി, ജഡത്തില്‍ പൌലോസിനു ഒരു ശൂലം നല്‍കപ്പെട്ടിരുന്നു[12:7].

2 Corinthians 12:8-10

ജഡത്തില്‍ ഉള്ള മുള്ള് നീക്കം ചെയ്യുവാനായി പൌലോസ് ആവശ്യ

പ്പെട്ടപ്പോള്‍ കര്‍ത്താവ് പൌലോസിനോട്‌ എന്താണ് പറഞ്ഞത്?

കര്‍ത്താവ് പൌലോസിനോട്‌,"എന്‍റെ കൃപ നിനക്ക് മതി, എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു" എന്നു പറഞ്ഞു.[12:9].

തന്‍റെ ബലഹീനതകളെക്കുറിച്ച് പ്രശംസിക്കുന്നതിനു മുന്‍ഗണന എന്തു കൊണ്ട് പൌലോസ് നല്‍കി?

പൌലോസ് പറയുന്നത് അപ്രകാരം മുന്‍ഗണന നല്‍കുകയാല്‍ ക്രിസ്തു വിന്‍റെ ശക്തി തന്‍റെമേല്‍ ആവസിക്കും എന്നാണ്[12:9].

2 Corinthians 12:11-13

എല്ലാ സഹിഷ്ണുതയോടുംകൂടെ കൊരിന്ത്യരുടെ ഇടയില്‍ പ്രകടമാ

യത് എന്താണ്?

അടയാളങ്ങളും അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളുമായി, യഥാര്‍ത്ഥ അപ്പോസ്തലന്‍ന്‍റെ അടയാളങ്ങള്‍ എല്ലാ സഹിഷ്ണുതയോടുകൂടെ അവരുടെ ഇടയില്‍ പ്രകടമായി.[12:12].

2 Corinthians 12:14-15

താന്‍ അവര്‍ക്ക് ഒരു ഭാരമാകയില്ല എന്നു പൌലോസ് കൊരിന്ത്യ

രോട് പറഞ്ഞത് എന്തുകൊണ്ട്?

പൌലോസ് ഇത് അവരോടു പറഞ്ഞത്, അവരുടെതൊന്നുമല്ല തനിക്കാ- വശ്യം, പ്രത്യുത അവരെത്തന്നെ ആണെന്ന് അവര്‍ക്ക് കാണിക്കുവാനാണ് [12:14].

കൊരിന്തിലെ വിശുദ്ധന്‍മാര്‍ക്കായി വളരെ സന്തോഷത്തോടെ എന്തു

ചെയ്യുമെന്നാണ് പൌലോസ് പറഞ്ഞത്?

അവരുടെ പ്രാണനുവേണ്ടി താന്‍ വളരെ സന്തോഷത്തോടുകൂടെ ചിലവിടുകയും ചിലവായ്പ്പോകുകയും ചെയ്യും എന്നാണു പൌലോസ് പറഞ്ഞത്'[12:15].

2 Corinthians 12:16-18

2 Corinthians 12:19

ഈ വക കാര്യങ്ങളെല്ലാം കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട്

പറയുവാനുള്ള കാരണമെന്ത്?

കൊരിന്ത്യയിലെ വിശുദ്ധന്മാരെ പണിയേണ്ടതിനാണ് ഈ വക കാര്യങ്ങളെല്ലാം പൌലോസ് പറഞ്ഞത്[12:19]

2 Corinthians 12:20-21

കൊരിന്ത്യയിലെ വിശുദ്ധന്‍മാരുടെ അടുക്കല്‍ തിരികെ വരുമ്പോള്‍

താന്‍ കാണേണ്ടിവരുമോ എന്നു പൌലോസ് ഭയപെട്ടതെന്താണ്?

പൌലോസ് ഭയപ്പെട്ടതെന്തെന്നാല്‍ അവരുടെ ഇടയില്‍ തര്‍ക്കങ്ങളും, അസൂയ, കോപപ്രകടനം, ദുരാഗ്രഹം, കിംവദന്തി, അഹങ്കാരം,ക്രമക്കേട് ആദിയായവ ഉണ്ടാകുമോ എന്നായിരുന്നു.[12:20].

ദൈവം തന്നോട് എന്തു ചെയ്യുമെന്നാണ് പൌലോസ് ഭയപ്പെട്ടത്?

കൊരിന്ത്യയിലെ വിശുദ്ധന്‍മാരുടെ മുന്‍പാകെ പൌലോസിനെ ദൈവം താഴ്ച വരുത്തുമെന്നാണ് പൌലോസ് ഭയപ്പെട്ടത്[12:21].

മുന്‍കാലങ്ങളില്‍ പാപം ചെയ്തിരുന്നവരായിരുന്ന കൊരിന്തിലെ വിശുദ്ധന്മാരായവര്‍ നിമിത്തം ദു:ഖിതനാകേണ്ടിവരുമോ എന്നു പൌലോസ്ചിന്തിക്കുവാന്‍ കാരണമെന്തു?

അവര്‍ അശുദ്ധി, ലൈംഗികഅസാന്മാര്‍ഗ്ഗം, ദുഷ്കാമം തുടങ്ങി മുന്‍ കാല ങ്ങളില്‍ പ്രവര്‍ത്തിച്ചവയില്‍നിന്നു മാനസ്സാന്തരപ്പെടാതെ ഇരിക്കുന്നുവോ എന്നു പൌലോസ് ഭയപ്പെട്ടിരുന്നു[12:21].

2 Corinthians 13

2 Corinthians 13:1-2

കൊരിന്ത്യര്‍ 2-)o ലേഖനം എഴുതുന്നതിനു മുന്‍പേ പൌലോസ് എത്ര

പ്രാവശ്യം കൊരിന്ത്യയിലെ വിശുദ്ധന്മാരുടെ അടുക്കല്‍ വന്നിട്ടുണ്ട്?

കൊരിന്ത്യര് 2 ‍-)o ലേഖനം എഴുതുന്നതിനു മുന്‍പേ പൌലോസ് രണ്ടു പ്രാവശ്യം അവരുടെ അടുക്കല്‍ വന്നിട്ടുണ്ട്.[13:1-2].

2 Corinthians 13:3-4

പാപം ചെയ്തവരെയും ശേഷമുള്ളവരെയും താന്‍ വീണ്ടും വരു

മ്പോള്‍ വെറുതെ വിടുകയില്ല എന്നു കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട് പൌലോസ് പറഞ്ഞതെന്തുകൊണ്ട്?

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ ക്രിസ്തു പൌലോസില്‍ക്കൂടെ സംസാരി ക്കുന്നതിന് തെളിവ് അന്വേഷിക്കുന്നവരാകകൊണ്ട് പൌലോസ് ഇപ്രകാരം പറയുവാനിടയായി. [13:3].

2 Corinthians 13:5-6

കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട് പൌലോസ് എന്താണ് പരിശോ

ധിക്കുവാനും പരീക്ഷിക്കുവാനും ആവശ്യപ്പെട്ടത്?

അവര്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുവോ എന്നു പരിശോധിക്കുവാനും പരീക്ഷിക്കുവാനും ആണ് പൌലോസ് പറഞ്ഞത്.[13:5].

കൊരിന്ത്യയിലെ വിശുദ്ധന്മാര്‍ പൌലൊസിനെയും കൂട്ടരെയും കുറിച്ച് ചിന്തിക്കുന്നതിനെക്കുറിച്ചുള്ള പൌലോസിന്‍റെ ഉറപ്പു എന്താണ്?

തങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു കൊരിന്ത്യയിലുള്ള വിശുദ്ധന്‍-മാര്‍ മനസിലാക്കും എന്നതായിരുന്നു പൌലോസിന്‍റെ ഉറപ്പ് [13:6].

2 Corinthians 13:7-8

തനിക്കും തന്‍റെ കൂട്ടാളികള്‍ക്കും ചെയ്യുവാന്‍ കഴിയുകയില്ല എന്നു

പൌലോസ് പറഞ്ഞത് എന്താണ്?

സത്യത്തിനു വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ കഴികയില്ല എന്നാണ് പൌലോസ് പറഞ്ഞത്.[13:8}.

2 Corinthians 13:9-10

കൊരിന്ത്യയിലെ വിശുദ്ധന്മാരില്‍ നിന്നും ദൂരത്തിലായിരിക്കുമ്പോള്‍

എന്തുകൊണ്ട് പൌലോസ് ഈ കാര്യങ്ങള്‍ അവര്‍ക്കെഴുതി?

താന്‍ അവരുടെ അടുക്കല്‍ ആയിരിക്കുമ്പോള്‍ കഠിനമായി അവരോടു ഇടപെടാതിരിക്കുവാന്‍ വേണ്ടിയാണ് അപ്രകാരം ചെയ്തത്.[13;10].

കൊരിന്ത്യയിലെ വിശുദ്ധന്‍മാരോട് കര്‍ത്താവ്‌ തനിക്കു നല്‍കിയ അധികാരത്തെ എപ്രകാരമാണ് പൌലോസ് ഉപയോഗിച്ചത്?

കൊരിന്ത്യയിലെ വിശുദ്ധന്‍മാരെ ഇടിച്ചുകളയാതെ പണിയുവാനാണ് പൌലോസ് ഉപയോഗിക്കുവാനാഗ്രഹിച്ചത്.[13:10].

2 Corinthians 13:11-14

സമാപ്തിയായി, കൊരിന്ത്യര്‍ എന്തു ചെയ്യണമെന്നാണ് പൌലോസ്

ആവശ്യപ്പെട്ടത്?

സന്തോഷിക്കുവാനും, യഥാസ്ഥാനപ്പെടുവാനും, പരസ്പരം ഏകമസുള്ളവരാകുവാനും, സമാധാനമുള്ളവരാകുവാനും, അന്യോന്യം വിശുദ്ധ ചുംബനത്താല്‍ വന്ദനം ചെയ്യുവാനും പൌലോസ് ആവശ്യപ്പെട്ടു [13:11-12].