മലയാളം: translationQuestions

Updated ? hours ago # views See on DCS

1 Peter

1 Peter 1

1 Peter 1:1-2

പത്രോസ് ആരുടെ അപ്പൊസ്തലന്‍ ആയിരുന്നു?

പത്രോസ് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്‍ ആയിരുന്നു.[1:1].

പത്രോസ് ആര്‍ക്കാണ് എഴുതിയത്?

പത്രോസ് പൊന്തൊസിലും, ഗലാത്യയിലും, കപ്പദോക്യയിലും, ആസ്യയിലും, ബിഥുന്യയിലും ചിതറി പാര്‍ക്കുന്ന അന്യരായ പരദേശികളും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്കുമാണ് എഴുതുന്നത്.[1:1].

എപ്രകാരമാണ് അന്യര്‍ തിരഞ്ഞെടുക്കപ്പെട്ടവരായത്?

പിതാവാം ദൈവത്തിന്‍റെ മുന്നറിവിന്‍പ്രകാരവും പരിശുദ്ധാത്മാവിന്‍റെ നിര്‍മലീകരണത്തില്‍ കൂടെയുമാണ് അന്യര്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയത്.[1:1-2].

1 Peter 1:3-5

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എന്തുണ്ടായിരിക്കണമെന്നാണ് പത്രോസ് ആവശ്യപ്പെടുന്നത്?

പത്രോസ് ആവശ്യപ്പെടുന്നത് അവര്‍ക്ക് കൃപയും വര്‍ദ്ധിച്ച സമാധാനവും ഉണ്ടാകട്ടെ എന്നാണ്. [1:3}

ആര്‍ വാഴ്ത്തപ്പെട്ടവനായിരിക്കണമെന്നു പത്രോസ് ആഗ്രഹിച്ചു?

അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ ആകണമെന്ന് പത്രോസ് ആഗ്രഹിച്ചു.[1:3].

ദൈവം അവര്‍ക്ക് ഒരു പുതുജനനം എപ്രകാരം നല്‍കി:?

ദൈവം തന്‍റെ മഹാകരുണയാല്‍ അവര്‍ക്ക് പുതുജനനം നല്‍കി.[1:3].

എന്തുകൊണ്ട് അവകാശം ക്ഷയം, മാലിന്യം, വാട്ടം ഒന്നുമില്ലാതിരിക്കുന്നത്?

എന്തുകൊണ്ടെന്നാല്‍ ഈ അവകാശം അവര്‍ക്ക് സ്വര്‍ഗ്ഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.[1:4].

അവര്‍ ദൈവത്തിന്‍റെ ശക്തിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ഏതു മുഖാന്തിരമാണ്?

അവര്‍ വിശ്വാസംമൂലം അന്ത്യകാലത്തു വെളിപ്പെടുവാനുള്ള രക്ഷക്കായി സൂക്ഷിക്കപ്പെടുന്നു[1:5].

1 Peter 1:6-7

നിരവധി വിവിധ പരീക്ഷകളില്‍ അവര്‍ ദു:ഖിക്കേണ്ടതായി വരുന്നത് ആവശ്യമായിരിക്കുന്നത്

എന്തുകൊണ്ട്?

അത് ആവശ്യമായിരിക്കുന്നത് എന്തെന്നാല്‍ അവരുടെ വിശ്വാസം പരീക്ഷിക്കപ്പെടുകയും, യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ സ്തോത്രത്തിനും, മഹത്വത്തിനും, ബഹുമാനത്തിനും അവരുടെ വിശ്വാസം ഫലം നല്‍കുന്നതായി കാണപ്പെടെണ്ടതിനും അത്രേ.[1:7]. # പൊന്നിനെക്കാൾ വിലയുള്ളത് വിലയേറിയത് എന്താണ്‌?

പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയതു. [1:7].

1 Peter 1:8-10

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും യേശുവിനെ കണ്ടിട്ടില്ലയെങ്കിലും, അവര്‍ എന്ത് ചെയ്യുന്നു?

അവര്‍ തന്നില്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും പൂര്‍ണമഹത്വമുള്ള പറഞ്ഞുതീരാത്തതുമായ സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു.[1:8].

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവരുടെ വിശ്വാസംനിമിത്തം എന്താണ് ലഭിക്കുന്നത്?

അവരുടെ പ്രാണനു രക്ഷ ലഭിക്കുന്നു.[1:9}

പ്രവാചകന്മാര്‍ വളരെ സൂക്ഷ്മതയോടെ തിരഞ്ഞതും അന്വേഷിച്ചതും എന്താണ്?

അന്യരും, തിരഞ്ഞെടുക്കപ്പെടുന്നവരും പ്രാപിക്കുന്ന രക്ഷയെക്കുറിച്ച്, അവര്‍ക്കുള്ള കൃപയെക്കുറിച്ചു പ്രവാചകന്മാര്‍ ആരാഞ്ഞിരുന്നു.[1:10}.

1 Peter 1:11-12

ക്രിസ്തുവിന്‍റെ ആത്മാവ് പ്രവാചകന്മാര്‍ക്കു മുന്‍കൂട്ടി പറഞ്ഞത് എന്താണ്?

ക്രിത് അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതകളെക്കുറിച്ചും തുടര്‍ന്ന് ലഭ്യമാകുന്ന മഹിമകളെ ക്കുറിച്ചുമാണ് താന്‍ പറഞ്ഞിരുന്നത്.[1:11].

തങ്ങളുടെ അന്വേഷണങ്ങളും തിരച്ചിലുകളും മൂലം പ്രവാചകന്മാര്‍ ആരെയാണ് സേവിച്ചത്?

അവര്‍ അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരെയാണ് സേവിച്ചത്.[1:12].

പ്രവാചകന്മാരുടെ അന്വേഷണങ്ങളും തിരച്ചിലുകളും നല്‍കുന്ന ഫലങ്ങള്‍ വെളിപ്പടണമെന്നു

ആഗ്രഹിച്ചത്‌ ആരാണ്?

അന്വേഷണങ്ങളുടെ ഫലം വെളിപ്പെടണമെന്നു ആഗ്രഹിച്ചത് ദൂതന്മാരാണ്.[1:12].

1 Peter 1:13-14

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവരോട്, അനുസരണമുള്ള ശിശുക്കളെപ്പോലെ ചെയ്യുവാന്‍

പത്രോസ് കല്‍പ്പിക്കുന്നത് എന്താണ്?

പത്രോസ് അവരോടു കല്‍പ്പിക്കുന്നത് അവരുടെ മനസ്സിന്‍റെ അരക്കെട്ട് ഉറപ്പിക്കുവാനും, ചിന്തയില്‍ നിര്‍മ്മദരായിരിപ്പാനും അവര്‍ക്ക് ലഭ്യമാകുവാനുള്ള കൃപയില്‍ പൂര്‍ണ ഉറപ്പുള്ളവരാകുവാനും, അവരുടെ പഴയ മോഹങ്ങള്‍ക്ക് അനുരൂപരാകാതിരിക്കുവാനും ആണ്.[1:13-14].

1 Peter 1:15-17

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരായിരിക്കണമെന്ന് പത്രോസ് എന്തുകൊണ്ട് പറഞ്ഞു?

എന്തുകൊണ്ടെന്നാല്‍ അവരെ വിളിച്ചവന്‍ വിശുദ്ധനാകകൊണ്ട്.[1:15-16].

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ പ്രയാണകാലം ഭയത്തോടെ

ചിലവഴിക്കണം?

കാരണം യാതൊരു പക്ഷഭേദം കൂടാതെ ഓരോരുത്തരുടെ പ്രവര്‍ത്തിക്കുതക്കവിധം ന്യായവിധി നല്കുന്നവനെ "പിതാവ്" എന്ന് വിളിക്കുന്നതുകൊണ്ട്.[1:17].

1 Peter 1:18-19

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും എന്തുകൊണ്ടാണ് വീണ്ടെടുക്കപ്പെട്ടത്‌?

അവര്‍ വെള്ളികൊണ്ടോ, സ്വര്‍ണ്ണംകൊണ്ടോ അല്ല, ക്രിസ്തുവിന്‍റെ ധന്യമായ, യാതൊരു ദോഷവും, കുറ്റവും ഇല്ലാത്ത കുഞ്ഞാടിന്‍റെ രക്തത്താല്‍ തന്നെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.[1:18-19].

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും മൂഡമായ സ്വഭാവം ആരില്‍നിന്നാണ് പഠിച്ചതു?

അവര്‍ മൂഡമായ സ്വഭാവം അവരുടെ പിതാക്കന്മാരില്‍ നിന്നാണ് പഠിച്ചത്.[1:19].

1 Peter 1:20-21

ക്രിസ്തു എപ്പോഴാണ് തിരഞ്ഞെടുക്കപ്പെട്ടത്, എപ്പോഴാണ് താന്‍ വെളിപ്പെട്ടത്?

താന്‍ ലോകസ്ഥാപനത്തിനു മുന്‍പേ തിരഞ്ഞെടുക്കപ്പെട്ടു, അന്യരും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും അന്ത്യനാളുകളില്‍ വെളിപ്പെടുകയും ചെയ്തു.[1:20].

ദൈവത്തില്‍ വിശ്വസിച്ച അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്ക് ദൈവത്തില്‍ വിശ്വാസവും ഉറപ്പും എപ്രകാരം ഉണ്ടായി?

ദൈവം മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുകയും ദൈവം മഹിമ നല്‍കിയവനുമായ ക്രിസ്തു മുഖാന്തിരം തന്നെ.[1:20-21].

1 Peter 1:22-23

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ പ്രാണനെ എപ്രകാരം നിര്‍മ്മലീകരിക്കുന്നു?

സഹോദരസ്നേഹത്തിനായി സത്യത്തെ അനുസരിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ പ്രാണനെ
ശുദ്ധീകരിക്കുന്നു.[1:22].

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍, എപ്രകാരമാണ് വീണ്ടും ജനനം പ്രാപിച്ചത്?

അവര് വീണ്ടും ജനനം പ്രാപിച്ചത് നശിച്ചുപോകുന്ന വിത്തിനാല്‍ അല്ല, നശിച്ചുപോകാത്തതും, ജീവനുള്ളതും നിലനില്‍ക്കുന്നതുമായ ദൈവവചനത്താല്‍ തന്നെ വീണ്ടും ജനനം പ്രാപിച്ചു..[23].

1 Peter 1:24-25

സകലജഡവും എപ്രകാരമായിരിക്കുന്നു, അതിന്‍റെ മഹിമ എപ്രകാരമായിരിക്കുന്നു?

ജഡം പുല്ലിനെപ്പോലെ; അതിന്‍റെ മഹിമ പുല്ലിന്‍റെ പൂവ് പോലെ[1:24]

കര്‍ത്താവിന്‍റെ വചനത്തിനു എന്തു സംഭവിക്കുന്നു?

കര്‍ത്താവിന്‍റെ വചനം എന്നെന്നേക്കും നിലനില്‍ക്കുന്നു[1:25]

1 Peter 2

1 Peter 2:1-3

അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ എന്താണ് നീക്കിക്കളയേണ്ടത്?

എല്ലാ ദുഷ്ടതയും, വ്യാജഭാവവും, അസൂയയും, നുണയും നീക്കിക്കളയുവാന്‍ അവരോടു ആവശ്യ പ്പെട്ടു.[2:1].

എന്തുകൊണ്ട് അന്യരോട് നിഷ്കളങ്കമായ ആത്മീയ പാല്‍ പാനം ചെയ്യുവാന്‍ ആവശ്യപ്പെട്ടത്?

ആവര്‍ രക്ഷയില്‍ വളര്‍ച്ച പ്രാപിക്കുവാനായിട്ടാണ് നിഷ്കളങ്കമായ ആത്മീയ പാലിനായി വാഞ്ചിക്കേണ്ടിയിരുന്നത്.[2:2].

1 Peter 2:4-5

മനുഷ്യരാല്‍ തള്ളപ്പെട്ടതും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതുമായ ജീവനുള്ള കല്ല് ആരാണ്?

യേശുക്രിസ്തുവാണ് ജീവനുള്ള കല്ല്.[2:4-5].

എന്തുകൊണ്ടാണ് അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും ജീവനുള്ള കല്ലുകള്‍ ആയിരിക്കുന്നത്?

അവരും ജീവനുള്ള കല്ലുകളെപ്പോലെ ആത്മീയ ഗൃഹമായിരിക്കുന്നത് ലജ്ജിപ്പാന്‍ വകയില്ലാത്ത ബഹുമാന്യരായ പുരോഹിതവര്‍ഗ്ഗമാകേണ്ടതിനാണ്.[2:5-7].

1 Peter 2:6

1 Peter 2:7-8

വചനം ഉപേക്ഷിക്കുന്നതുമൂലം, പണിയുന്നവര്‍ ഇടറുന്നത് എന്തുകൊണ്ട്?

അവര്‍ അപ്രകാരം ചെയ്യേണ്ടതിനായ് നിയമിക്കപ്പെട്ടവരായതിനാല്‍ പണിയുന്നവര്‍ ഇടറി [2:7-8] [

1 Peter 2:9-10

എന്തുകൊണ്ടാണ് അന്യരായവര്‍ തിരഞ്ഞെടുക്കപ്പെട്ട ജാതിയായും, രാജകീയപുരോ

ഹിതവര്‍ഗ്ഗമായും, വിശുദ്ധജനമായും സ്വന്തജനമായും ആയിരിക്കുന്നത്?

ദൈവത്തിന്‍റെ അത്ഭുതപ്രവര്‍ത്തികളെ ഘോഷിക്കേണ്ടതിനുവേണ്ടി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു[2:9-10]

1 Peter 2:11-12

എന്തുകൊണ്ട് പത്രോസ് ജഡമോഹങ്ങളോട് ഒഴിഞ്ഞുനില്‍ക്കണമെന്നു പ്രിയമുള്ള-

വരെ ആഹ്വാനം ചെയ്തു?

ഇവര്‍ ദുഷ്പ്രവര്‍ത്തിക്കാര്‍ എന്നു ദുഷിക്കുന്നവര്‍ ഇവരുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടു ദൈവത്തെ സ്തുതിക്കേണ്ടതിനു ഇവര്‍ ഒഴിഞ്ഞിരിക്കെണമെന്ന് താന്‍ ആഹ്വാനം ചെയ്തു.[2:11-12]

1 Peter 2:13-17

എല്ലാ മാനുഷിക അധികാരങ്ങള്‍ക്കും അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ എന്തുകൊണ്ട്

അനുസരിക്കണം?

എല്ലാ മാനുഷികാധികാരങ്ങള്‍ക്കും അവര്‍ അനുസരിക്കേണ്ടതെന്തെന്നാല്‍ മൂഡരായ ജനത്തിന്‍റെ അജ്ഞതയെ നിശബ്ദമാക്കേണ്ടതിനു ഇവരുടെ അനുസരണത്തെ ദൈവം ഉപയോഗിക്കേണ്ടതാകയാല്‍ ആണ്.[2:13-15].

സ്വാതന്ത്ര്യം ദുഷ്ടതക്ക് മറയാക്കാതെ, അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും എന്ത് ചെയ്യണം?

അവര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ ദൈവത്തിന്‍റെ ദാസന്മാരായി ഉപയോഗിക്കണം.[2:16].

1 Peter 2:18-20

വേലക്കാര്‍ തങ്ങളുടെ യജമാനന്മാര്‍ക്ക്‌, പ്രത്യേകാല്‍ ദ്രോഹബുദ്ധിയുള്ളവര്‍ക്ക്

പോലും കീഴടങ്ങിയിരിക്കേണ്ടത് എന്തുകൊണ്ട്?

വേലക്കാര്‍ ദ്രോഹബുദ്ധിയുള്ള യജമാനന്മാര്‍ക്ക്‌ കീഴടങ്ങിയിരുന്ന്‍ നന്മ ചെയ്കയും കഷ്ടപ്പെടുകയും,തന്‍നിമിത്തം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ദൈവസന്നിധിയില്‍ പ്രശംസനീയം ആകുന്നതിനാല്‍.[2:18-20]

1 Peter 2:21-23

എന്തുകൊണ്ടാണ് വേലക്കാര്‍ നന്മചെയ്ത് കഷ്ടം സഹിപ്പാന്‍ വിളിക്കപ്പെട്ടത്?

കാരണം ക്രിസ്തു അവര്‍ക്കുവേണ്ടി കഷ്ടം അനുഭവിക്കയും ഒരു നല്ല മാതൃക വയ്ക്കുകയും നീതിയായ് ന്യായംവിധിക്കുന്നവന് തന്നെ ഭരമേല്‍പ്പിക്കുകയും ചെയ്തു [2:21-23]

1 Peter 2:24-25

എന്തുകൊണ്ടാണ് ക്രിസ്തു പത്രോസ്, അന്യര്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍, ശുശ്രൂഷകന്മാര്‍ ആദിയാ

വരുടെ പാപങ്ങള്‍ തന്‍റെ ശരീരത്തില്‍ വഹിച്ചു മരത്തില്‍ കയറിയത്.?

അവര്‍ ഇനി പാപത്തില്‍ പങ്കാളികളാകാതെ നീതിക്കായി ജീവിക്കേണ്ടതിനും, തന്‍റെ അടിപ്പിണ രുകളാല്‍ സൌഖ്യം വരേണ്ടതിനാലും താന്‍ അവരുടെ പാപങ്ങള്‍ വഹിച്ചു.[2:24].

അവര്‍ നഷ്ടപ്പെട്ടുപോയ ആടുകളെപ്പോലെ അലയുന്നതിനാല്‍ ആരുടെ അടുക്കല്‍ വരേണ്ടിയിരിക്കുന്നു?

അവര്‍ അവരുടെ പ്രാണന്‍റെ ഇടയനും സംരക്ഷകനുമായിരിക്കുന്നവന്‍റെ അടുക്കല്‍ വരേണ്ടിയിരിക്കുന്നു.[2:25].

1 Peter 3

1 Peter 3:1-2

എന്തുകൊണ്ട് ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്പെട്ടിരിക്കണം?

ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക്കീഴ്പെട്ടിരിക്കുന്നതുനിമിത്തം അവരില്‍ അനുസരണമി- ല്ലാത്തവരെ വചനംകൂടാതെ തന്നെ നേടുവാന്‍ [3:1]

1 Peter 3:3-4

ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ എപ്രകാരം നേടണം?

ഭാര്യമാര്‍, ബാഹ്യമായ അലങ്കാരം മൂലമല്ല, ഹൃദയത്തിന്‍റെ അകത്തെ മനുഷ്യന്‍ മൂലം അവരെ നേടണം [3:3-4]

1 Peter 3:5-6

പത്രോസ് ഏത് വിശുദ്ധസ്ത്രീയെയാണ് ദൈവത്തില്‍ പ്രത്യാശയുള്ളതും ഭര്‍ത്താവിനുകീഴ്പെട്ടതുമായ ഉദാഹരണമായി സൂചിപ്പിക്കുന്നത്?

പത്രോസ് സാറയെ ഉദാഹരണമായി സൂചിപ്പിക്കുന്നു [3:5-6]

1 Peter 3:7

ഭര്‍ത്താക്കന്മാര്‍ വിവേകപൂര്‍വ്വം ഭാര്യമാരോടൊപ്പം ജീവിക്കേണ്ടത് എന്തുകൊണ്ട്?

പ്രാര്‍ഥനക്ക് മുടക്കം വരാതിരിക്കേണ്ടതിനാണ് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരോടൊപ്പം വിവേകപൂര്‍വ്വം ജീവിക്കേണ്ടിയിരിക്കുന്നത് [3:7}

1 Peter 3:8-9

എന്തുകൊണ്ടാണ് പത്രോസ് തിരഞ്ഞെടുക്കപ്പെട്ടവരായ അന്യരോട് എകമനസ്സുള്ള-

വരായി അനുഗ്രഹിക്കുന്നവരാകണമെന്നു പ്രബോധിപ്പിച്ചത്?

എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു അനുഗ്രഹം അവകാശമാക്കേണ്ടതിനുവേണ്ടി അപ്ര- കാരം വിളിക്കപ്പെട്ടിരിക്കയാല്‍.

1 Peter 3:10-12

ജീവനെ ആഗ്രഹിക്കുന്നവന്‍ എന്തുകൊണ്ട് ദോഷത്തില്‍നിന്നു നാവിനെ സൂക്ഷിക്കുകയും, തിന്മയാ

യതില്‍നിന്നും തിരിഞ്ഞു നന്മ ചെയ്യുകയും വേണ്ടിയിരിക്കുന്നു?

എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ കണ്ണുകള്‍ നീതിമാനെ കാണുന്നു.[3:10:12].

ദോഷകരമായ ഭയത്തെയും പ്രശ്നങ്ങളെയും ചെയ്യുന്നവരെ ഭയപ്പെടുന്നതിനുപകരം, അന്യരും

തിരഞ്ഞെടുക്കപ്പെട്ടവരും എന്താണ് ചെയ്യേണ്ടത്?

അവര്‍ കര്‍ത്താവായ ക്രിസ്തുവിനെ തങ്ങളുടെ ഹൃദയങ്ങളില്‍ അമൂല്യമായി കരുതണം.[3:12-15].

1 Peter 3:13-14

അനുഗ്രഹിക്കപ്പെട്ടവര്‍ ആരായിരുന്നു?

നീതി നിമിത്തം കഷ്ടത അനുഭവിക്കേണ്ടിവന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു‍['3:14]

1 Peter 3:15-17

അന്യരും വിളിക്കപ്പെട്ടവരുമായവര്‍, ദൈവത്തിലുള്ള പ്രത്യാശയെക്കുറിച്ചു

ചോദിക്കുന്ന ഏവരോടും എപ്രകാരം ഉത്തരം പറയണമായിരുന്നു?

സൌമ്യതയോടും, ബഹുമാനത്തോടും എപ്പോഴും ഉത്തരം പറയണമായിരുന്നു [3:15-16]

1 Peter 3:18-20

ക്രിസ്തു ഒരിക്കലായി പാപങ്ങള്‍ക്കുവേണ്ടി കഷ്ടതയനുഭവിച്ചത് എന്തുകൊണ്ട്?

ക്രിസ്തു ഒരിക്കലായി കഷ്ടത അനുഭവിച്ചത് പത്രൊസിനെയും അന്യരെയും, തിരഞ്ഞെടുക്കപ്പെട്ട വരെയും ദൈവത്തിങ്കലേക്കു കൊണ്ടുവരേണ്ടതിനാണ്.[3:18].

എന്തുകൊണ്ടാണ് ക്രിസ്തു ആത്മാവില്‍ പ്രസംഗിച്ചതായ തടവിലുള്ള ആത്മാക്കള്‍ അവിടെയായത്?

അവര്‍ തടവിലായത് നോഹയുടെ കാലത്ത് ദൈവത്തിന്‍റെ ദീര്‍ഘക്ഷമ അവര്‍ക്കുവേണ്ടി കാത്തി രുന്നിട്ടും അവര്‍ അനുസരിക്കായ്ക നിമിത്തമാണ്.[3:19-20].

ചുരുക്കം ചിലരെ ജലത്തില്‍കൂടെ ദൈവം രക്ഷപ്പെടുത്തിയത് എന്തിനു സാദൃശ്യമാണ്?

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടതിനു സാദൃശ്യമായും, യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പുമൂലമുള്ള നല്ല മനസ്സാക്ഷിയുടെ അപേക്ഷയായും കാണുന്നു.[3:20-21].

1 Peter 3:21-22

ചുരുക്കം ചിലരെ ജലത്തില്‍കൂടെ ദൈവം രക്ഷപ്പെടുത്തിയത് എന്തിനു സാദൃശ്യമാണ് ?

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടതിനു സാദൃശ്യമായും, യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പുമൂലമുള്ള നല്ല മനസ്സാക്ഷിയുടെ അപേക്ഷയായും കാണുന്നു.[3:20-21].

യെശു സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കെ, ദൂതന്മാരും, അധികാരങ്ങളും, ശക്തികളും എന്ത് ചെയ്യണം?

അവരെല്ലാവരും തന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കണം.[3:22].

1 Peter 4

1 Peter 4:1-2

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ എന്തു ആയുധമായി ധരിക്കണമെന്നാണ്

പത്രോസ് കല്‍പ്പിക്കുന്നത്?

താന്‍ അവരോടു കല്‍പ്പിക്കുന്നത് അവര്‍ ക്രിസ്തു ജഡത്തില്‍,കഷ്ടമനുഭവിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന അതേ ഭാവം തന്നെ ധരിക്കണമെന്നാണ് [4:1]

1 Peter 4:3-6

എന്തുകൊണ്ടു ജാതികള്‍ അന്യരെയും തിരഞ്ഞെടുക്കപ്പെട്ടവരെയും കുറിച്ച് തിന്മ പറയുന്നു?

അവര്‍ അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ക്കെതിരെ തിന്മ പറയുന്നതെന്തെന്നാല്‍, അവര്‍ കാമാര്‍ത്തികളിലും, മോഹങ്ങളിലും,മദ്യപാനത്തിലും, വെറിക്കൂത്തുകളിലും, ധര്‍മ്മവിരുദ്ധ കാര്യങ്ങളിലും ജാതികളെപ്പോലെ മ്ലേച്ഛമായ വിഗ്രഹാരാധനയിലും സംബന്ധിക്കുന്നില്ല [എന്നതുകൊണ്ടാണ്[4:3-4].

ദൈവം ആരെ ന്യായം വിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു?

ദൈവം ജീവനുള്ളവരേയും മരിച്ചവരെയും ന്യായംവിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു.[4:5].

1 Peter 4:7-9

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ സുബോധമുള്ളവരും

പരസ്പരസ്നേഹത്തില്‍ ഉറ്റിരിക്കുന്നവരുമാകണം?

അവരുടെ പ്രാര്‍ത്ഥനനിമിത്തവും, എല്ലാറ്റിന്‍റെയും അവസാനം വരുന്നത് നിമിത്തവും അവര്‍ അപ്രകാരം ചെയ്യണം [4:7}

1 Peter 4:10-11

അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും തങ്ങള്‍ക്കു ലഭിച്ചതായ വരങ്ങളെ എന്തുകൊ-

ണ്ടു പരസ്പരസേവനത്തിനായി ഉപയോഗിക്കണം?

ദൈവം യേശുക്രിസ്തു മുഖാന്തിരം മഹത്വപ്പെടേണ്ടതിനായി അവര്‍ തങ്ങളുടെ വരങ്ങളെ ഉപയോഗിക്കണം [4:10-11]

1 Peter 4:12-14

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ ക്രിസ്തുവിന്‍ നിമിത്തം

കഷ്ടത അനുഭവിക്കുകയോ ക്രിസ്തുവിന്‍റെ നാമം നിമിത്തം നിന്ദിക്കപ്പെടുകയോ ചെയ്യുമ്പോള്‍ സന്തോഷിക്കണം?

എന്തുകൊണ്ടെന്നാല്‍ അവര്‍ നിന്ദിക്കപ്പെടുമ്പോള്‍ അനുഗ്രഹിക്കപ്പെടുന്നവരാകുന്നു [4:12-14]

1 Peter 4:15-16

എന്തുകൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരുമായവര്‍ ഒരു കുലപാതകനായോ,

കള്ളനായോ, തിന്മപ്രവര്‍ത്തിക്കുന്നവനായോ, പരകാര്യത്തില്‍ ഇടപെടുന്നവനായോ കഷ്ടം അനുഭവിക്കരുത്?

എന്തുകൊണ്ടെന്നാല്‍ ന്യായവിധി ദൈവഭവനത്തില്‍ ആരംഭിക്കുവാന്‍ സമയമായതിനാല്‍ [4:15-17]

1 Peter 4:17-19

എന്തുകൊണ്ട് അഭക്തനും പാപിയുമായ മനുഷ്യന്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കണം?

എന്തുകൊണ്ടെന്നാല്‍ നീതിമാന്‍ പോലും പ്രയാസേനയാണ് രക്ഷപ്പെടുന്നത്.[4:17-18].

ദൈവഹിതപ്രകാരം കഷ്ടത അനുഭവിക്കുന്നവര്‍ എപ്രകാരം പ്രവര്‍ത്തിക്കണം?

അവര്‍ തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സൃഷ്ടാവിങ്കല്‍ ഭരമേല്‍പ്പിക്കണം.[4:19].

1 Peter 5

1 Peter 5:1-4

പത്രോസ് ആരാണ്?

പത്രോസ് ഒരു കൂട്ടുമൂപ്പനും, ക്രിസ്തുവിന്‍റെ കഷ്ടതകളില്‍ ഒരു സാക്ഷിയും, വെളിപ്പെടുവാനുള്ള മഹിമയില്‍ ഒരു പങ്കാളിത്വം ഉള്ളവനും ആകുന്നു.[5:1-2].

പത്രോസ് തന്‍റെ സഹ മൂപ്പന്മാരോട് എന്താണ് പ്രബോധിപ്പിക്കുന്നത്?

തങ്ങളുടെ പക്കല്‍ ഏല്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ ആട്ടിന്‍ കൂട്ടതെ വിചാരണ ചെയ്തു പരിപാലിക്കുവാന്‍ ആണ് താന്‍ ഉപദേശിക്കുന്നത്,[5:1-2].

1 Peter 5:5-7

യൌവനക്കാര്‍ ആര്‍ക്കു കീഴടങ്ങിയിരിക്കണം?

അവര്‍ പ്രായമുള്ളവര്‍ക്ക് കീഴടങ്ങിയിരിക്കണം.[5:5]

എന്തുകൊണ്ട് എല്ലാ അന്യരും, തിരഞ്ഞെടുക്കപ്പെട്ടവരും, താഴ്മയോട് അര മുറുക്കി അന്യോന്യം സേവിക്കുന്നവരായിരിക്കണം?

ദൈവം അവരെ തക്ക സമയത്ത് ഉയര്‍ത്തുവാനായി, താഴ്മയുള്ളവര്‍ക്ക് കൃപ പകരുന്നു.[5:5-7].

1 Peter 5:8-9

എന്താണ്‌ സാത്താന്‍ ?

അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു അവൻ നോക്കിയിരിക്കുന്നു. # തങ്ങളുടെ സഹോദരവര്‍ഗ്ഗവും അതേ കഷ്ടതകളില്‍കൂടെ കടന്നു പോകുന്നതു കൊണ്ട് അന്യരും തിരഞ്ഞെടുക്കപ്പെട്ടവരും അവരുടെ കഷ്ടപ്പാടുകളില്‍ ഉറച്ചു നില്‍ക്കുമെങ്കില്‍ എന്തു സംഭവിക്കും?

ദൈവം അവരെ ഉല്‍കൃഷ്ടരാക്കി, ഉറപ്പിച്ചു, ശക്തീകരിക്കും [5:9-10]

1 Peter 5:10-14

അന്യരായ, തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ സഹോദരവര്‍ഗ്ഗം അനുഭവിക്കുന്ന അതേ കഷ്ടപ്പാ

ടുകള്‍ അല്പകാലത്തേക്ക് സഹിക്കുന്നതിനാല്‍ അവര്‍ക്ക് എന്ത് സംഭവിക്കും?

ദൈവം അവരെ ഉല്‍കൃഷ്ടരാക്കുവാന്‍, യഥാസ്ഥാനപ്പെടുത്തി, ശക്തീകരിക്കും.[5:9-10].