John
John 1
John 1:1-3
ആദിയില്‍ എന്തുണ്ടായിരുന്നു?
ആദിയില്‍ വചനമുണ്ടായിരുന്നു.[1:1].
വചനം ആരോടുകൂടെ ആയിരുന്നു?
വചനം ദൈവത്തോടുകൂടെ ആയിരുന്നു.[1:1-2].
വചനം എന്തായിരുന്നു?
വചനം ദൈവമായിരുന്നു.[1:1].
വചനം കൂടാതെ എന്തെങ്കിലും സൃഷ്ടിച്ചിരുന്നുവോ?
സകലവും അവന്‍ മുഖാന്തിരം ഉളവായി, ഉളവായത് ഒന്നും അവനെക്കൂടാതെ ഉളവായതല്ല'[1:3].
John 1:4-5
വചനത്തില്‍ എന്തുണ്ടായിരുന്നു?
അവനില്‍ . ജീവനുണ്ടായിരുന്നു.[1:4].
John 1:6-8
ദൈവത്താല്‍ അയക്കപ്പെട്ട മനുഷ്യന്‍റെ പേര് എന്തായിരുന്നു?
അവന്‍റെ പേര് യോഹന്നാന്‍ എന്നായിരുന്നു.[1:6].
യോഹന്നാന്‍ എന്ത് ചെയ്യുവാന്‍ വേണ്ടി വന്നു?
അവന്‍ വെളിച്ചത്തെകുറിച്ചു സാക്ഷ്യം പറയേണ്ടതായ സാക്ഷിയായി, താന്‍ മുഖാന്തിരം എല്ലാവരും വിശ്വസിക്കേണ്ടതിനായി വന്നു.[1:7],
John 1:9
John 1:10-11
യോഹാന്നാന്‍ സാക്ഷ്യം പറഞ്ഞതായ വെളിച്ചത്തെ ലോകം അറിയുകയോ സ്വീകരിക്കുകയോ ചെയ്തിരിന്നുവോ?
യോഹന്നാന്‍ സാക്ഷ്യം പറഞ്ഞതായ വെളിച്ചത്തെ ലോകം അറിയുകയോ, ആ വെളിച്ചത്തെ സ്വന്തജനം സ്വീകരിക്കുകയോ ചെയ്തില്ല.[1:10-11]..
John 1:12-13
തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കായി വെളിച്ചമായവന്‍ എന്തു ചെയ്തു?
തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കള്‍ ആകുവാന്‍ അധി കാരം കൊടുത്തു.[1:13].
തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എപ്രകാരം ദൈവമക്കളാകുവാന്‍
സാധിക്കും?
ദൈവത്താല്‍ ജനിക്കുന്നതുമൂലം അവര്‍ക്ക് ദൈവമക്കളാകുവാന്‍ സാധിക്കും.[1:1:3].
John 1:14-15
പിതാവിങ്കല്‍ നിന്നുവന്ന വചനമായവനെപ്പോലെ ഒരുവന്‍ ഇപ്പോഴോ
ഇതിനു മുന്‍പോ ഉണ്ടായിട്ടുണ്ടോ?
ഇല്ല!വചനമായവന്‍ മാത്രമാണ് പിതാവിങ്കല്‍ നിന്നുവന്ന തികഞ്ഞവനായ ഏക വ്യക്തി.[1:14].
John 1:16-18
യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നവന്‍റെ നിറവില്‍നിന്നു നമുക്കെന്താണ്
ലഭ്യമായത്?
അവന്‍റെ നിറവില്‍ നിന്ന് നമുക്ക് സൌജന്യ ദാനങ്ങള്‍ക്കുമേല്‍ സൌജന്യ ദാനങ്ങള്‍ ലഭിച്ചിരിക്കുന്നു.[1:16].
യേശുക്രിസ്തു മുഖാന്തിരം നമുക്ക് എന്താണ് വന്നത്?
യേശുക്രിസ്തു മുഖാന്തിരം കൃപയും സത്യവും വന്നു.[1:17].
ആരെങ്കിലും ദൈവത്തെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ഒരു മനുഷ്യനും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല.[1:18].
ആരാണ് ദൈവത്തെ നമുക്ക് വെളിപ്പെടുത്തി തന്നത്?
പിതാവിന്‍റെ മടിയില്‍ ഇരുന്നവനാണ് ദൈവത്തെ നമുക്ക് വെളിപ്പെടുത്തി തന്നത്.[[1:18].
John 1:19-21
John 1:22-23
യെരുശലേമില്‍നിന്നുള്ള പുരോഹിതന്മാരും ലേവ്യരും ചോദിച്ചപ്പോള്‍ താന്‍ ആരാണെന്നാണ് യോഹന്നാന്‍ പറഞ്ഞത്?
അവന്‍ പറഞ്ഞത്,"മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണ് ഞാന്‍",യെശ്ശയ്യ പ്രവാചകന്‍ പറഞ്ഞതുപോലെ "കര്‍ത്താവിന്‍റെ വഴി നേരെയാക്കുന്നവന്‍റെ ശബ്ദം ഞാന്‍ തന്നെ" എന്ന് പറഞ്ഞു.[1:19-23].
John 1:24-25
John 1:26-28
John 1:29-31
യേശു തന്‍റെ അടുക്കലേക്കു വരുന്നത് കണ്ടപ്പോള്‍ യോഹന്നാന്‍ പറഞ്ഞ
തെന്താണ്?
താന്‍ പറഞ്ഞത്,"നോക്കുക, ലോകത്തിന്‍റെ പാപത്തെ ചുമന്നൊഴിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്നാണ്.[1:29].
ജലത്താല്‍ സ്നാനപ്പെടുത്തുവാനായി യോഹന്നാന്‍ വന്നത് എന്തുകൊണ്ട്?
താന്‍ ജലത്താല്‍ സ്നാനപ്പെടുത്തുന്നവനായി വന്നത് എന്തെന്നാല്‍, യേശു, ലോകത്തിന്‍റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ഇസ്രായേലിനു വെളിപ്പെടേണ്ടതുണ്ടായിരുന്നു.[1:31].
John 1:32-34
യേശുവാണ് ദൈവപുത്രന്‍ എന്ന് യോഹന്നാനു വെളിപ്പെടുത്തിയത്
എന്ത് അടയാളമാണ്?
ആത്മാവ് ആരുടെമേല്‍ വന്നിറങ്ങി ആവസിക്കുന്നതായി യോഹന്നാന്‍ കാണുന്നതാണ് അടയാളം, ആ വ്യക്തി പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവനായിരിക്കും.[1:32-34].
John 1:35-36
John 1:37-39
യോഹന്നാന്‍ യേശുവിനെ "ദൈവത്തിന്‍റെ കുഞ്ഞാട്" എന്ന് വിളിക്കുന്നത് കേട്ട തന്‍റെ രണ്ടു ശിഷ്യന്മാര്‍ എന്ത് ചെയ്തു?
അവര്‍ യേശുവിനെ അനുഗമിച്ചു.[1:35-37].
John 1:40-42
യോഹന്നാന്‍ പറയുന്നതു കേട്ട് യേശുവിനെ പിന്‍ഗമിച്ച രണ്ടുപേരില്‍
ഒരാളുടെ പേര് എന്തായിരുന്നു?
രണ്ടുപേരില്‍ ഒരാളുടെ പേര് അന്ത്രെയാസ് എന്നായിരുന്നു.[1:40].
അന്ത്രെയോസ് തന്‍റെ സഹോദരനായ ശീമോനോട് യേശുവിനെ കുറിച്ച്
എന്താണ് പറഞ്ഞത്?
അന്ത്രെയാസ് ശീമോനോട്,"ഞങ്ങള്‍ മശീഹായെ കണ്ടു" എന്നു പറഞ്ഞു.[1:41].
ശീമോനെ എപ്രകാരം വിളിക്കുമെന്നാണ് യേശു പറഞ്ഞത്?
ശീമോനെ കേഫാ എന്ന് വിളിക്കുമെന്ന് യേശു പറഞ്ഞു. (അതിന്‍റെ അര്‍ഥം പത്രോസ് എന്നാണ്) [1:42].
John 1:43-45
അന്ത്രെയാസിന്‍റെയും പത്രോസിന്‍റെയും പട്ടണത്തിന്‍റെ പേരെന്ത്?
അന്ത്രെയാസിന്‍റെയും പത്രോസിന്‍റെയും പട്ടണം ബേത്ത്സയിദ ആണ്.[1:44].
John 1:46-48
John 1:49-51
നഥനയേല്‍ യേശുവിനെ കുറിച്ച് എന്താണ് പറഞ്ഞത്?
നഥനയേല്‍ പറഞ്ഞത്,"റബ്ബി, അങ്ങ് ദൈവപുത്രന്‍; യിസ്രായേലിന്‍റെ രാജാവ്."[1:49],
നഥനയേല്‍ എന്തു കാണുമെന്നാണ് യേശു പറഞ്ഞത്?
യേശു നഥനയേലിനോട് പറഞ്ഞത്, താന്‍ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും, എല്ലാ ദൈവദൂതന്മാരും മനുഷ്യപുത്രന്‍റെയടുക്കല്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് നിങ്ങള്‍ കാണുമെന്നും പറഞ്ഞു.[1:51].
John 2
John 2:1-2
ഗലീലയിലെ കാനാവില്‍ നടന്ന വിവാഹത്തില്‍ ആരുണ്ടായിരുന്നു?
യേശുവും, അമ്മയും, ശിഷ്യന്മാരും ഗലീലയിലെ കാനാവില്‍ നടന്ന വിവാഹത്തില്‍ ഉണ്ടായിരുന്നു.[2:1&11].
John 2:3-5
യേശുവിന്‍റെ അമ്മ യേശുവിനോട്," അവര്‍ക്ക് വീഞ്ഞില്ല" എന്ന് എന്തു കൊണ്ട് പറഞ്ഞു?
അവള്‍ യേശുവിനോട് പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ യേശു ആ സാഹ ചര്യത്തിനനുസൃതമായി എന്തെങ്കിലും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചു.[2:5].
John 2:6-8
യേശു വേലക്കാരോട് ചെയ്യുവാന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഏവ?
ആദ്യം കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറക്കുവാന്‍ പറഞ്ഞു. അനന്തരം വിരുന്നു വാഴിക്കു കൊണ്ട് പോയി "വെള്ളം" കൊടുക്കുവാന്‍ പറഞ്ഞു.[2:7-8].
John 2:9-10
വീഞ്ഞായിത്തീര്‍ന്ന വെള്ളം രുചിച്ചുനോക്കിയ പ്രധാന വിരുന്നുവാഴി
എന്താണ് പറഞ്ഞത്?
പ്രധാന വിരുന്നുവാഴി പറഞ്ഞത്,"എല്ലാവരും നല്ല വീഞ്ഞ് ആദ്യം കൊടുക്കുകയും ലഹരിപിടിച്ചതിനുശേഷം വീര്യം കുറഞ്ഞത് പിന്നീട് കൊടുക്കും. എന്നാല്‍ താങ്കള്‍ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷി ച്ചുവെച്ചുവല്ലോ" എന്നാണ്.[2:10].
John 2:11
ഈ അത്ഭുതകരമായ അടയാളം കണ്ടപ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാരുടെ
പ്രതികരണം എന്തായിരുന്നു?
യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു.[2:11].
John 2:12
John 2:13-14
യെരുശലേമിലെ ദേവാലയത്തിലേക്ക് പോയപ്പോള്‍ യേശു അവിടെ കണ്ട
തെന്താണ്?
താന്‍ അവിടെ നാണയ കൈമാറ്റക്കാരെയും കാളകളെയും ആടുകളെയും, പ്രാവുകളെയും വില്‍ക്കുന്നവരെയും കണ്ടു.[2:14].
John 2:15-16
വില്‍പ്പനക്കാരോടും നാണയ കൈമാറ്റക്കാരോടും യേശു എന്തു ചെയ്തു?
താന്‍ കയറുകൊണ്ട് ഒരു ചാട്ടവാറുണ്ടാക്കി അവരുടെ കാളകളെയും ആടുകളെയും ദേവാലയത്തില്‍ നിന്നും പുറത്താക്കി. നാണയ കൈമാറ്റം ചെയ്തവരുടെ മേശകള്‍ മറിച്ചിട്ട് നാണയങ്ങള്‍ ചിതറിച്ചു കളഞ്ഞു. [2:15].
പ്രാവുകളെ വില്‍ക്കുന്നവരോട് യേശു എന്താണ് പറഞ്ഞത്?
അവന്‍ പറഞ്ഞത്:"ഇത് ഇവിടെനിന്നു എടുത്തുകൊണ്ടു പോകുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ വ്യാപാരസ്ഥലമാക്കരുത്"[2:16].
John 2:17-19
യേശുവിന്‍റെ ഈ പ്രവര്‍ത്തിയോട് യഹൂദ മേധാവികള്‍ എപ്രകാരം
പ്രതികരിച്ചു?
അവര്‍ യേശുവിനോട്, "ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നീ ഞങ്ങള്‍ക്ക് എന്ത് അടയാളം കാണിക്കുന്നു?" എന്ന് ചോദിച്ചു.[2:18].
യഹൂദ മേധാവികളോട് യേശു എന്ത് മറുപടി നല്‍കി?
യേശു അവരോടു പറഞ്ഞത്, "ഈ മന്ദിരം നശിപ്പിക്കുക, ഞാന്‍ അതിനെ മൂന്നു ദിവസംകൊണ്ട് അത് പണിയും" എന്നാണ്.[2:19].
John 2:20-22
യേശു ഏതു ആലയത്തെയാണ് സൂചിപ്പിച്ചത്?
യേശു തന്‍റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്.[2:21].
John 2:23-25
എന്തുകൊണ്ട് അനേകര്‍ യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചു?
താന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടതുകൊണ്ടു അവര്‍ വിശ്വസിച്ചു.[2:23].
എന്തുകൊണ്ട് യേശു തന്നെത്താന്‍ വിശ്വസിച്ചു ജനത്തിലാശ്രയിച്ചില്ല?
യേശു തന്നെത്താന്‍ ജനത്തില്‍ ആശ്രയിക്കാതിരുന്നത് എന്തുകൊണ്ടെന്നാല്‍, യേശു സകലരെയും അറിഞ്ഞിരുന്നതുകൊണ്ടും, മനുഷ്യരില്‍ എന്താണ് ഉള്ളത് അറിയാവുന്നതുകൊണ്ടും, മനുഷ്യരെക്കുറിച്ചുള്ള ആരുടേയും സാക്ഷ്യം തനിക്കാവശ്യം ഇല്ലാതിരുന്നതിനാലും ആണ്.[2:24:25].
John 3
John 3:1-2
നിക്കൊദേമോസ് ആരായിരുന്നു?
നിക്കൊദേമോസ് ഒരു പരീശനും, യഹൂദ ആലോചന സംഘത്തിലെ ഒരു അംഗവുമായിരുന്നു.[3:1].
നിക്കൊദേമോസ് യേശുവിനോട് എന്താണ് സാക്ഷീകരിച്ചത്?
നിക്കൊദേമോസ് യേശുവിനോട്, "റബ്ബി, നീ ആന്ന് ദൈവത്തിന്‍റെ അടുക്കല്‍നിന്ന് വന്ന ഗുരുവെന്നു ഞങ്ങള്‍ അറിയുന്നു; ദൈവം അങ്ങയോടുകൂടെ ഇല്ലെങ്കില്‍ അങ്ങ് ചെയ്യുന്ന ഈ അടയാള ങ്ങളെ ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല" എന്ന് പറഞ്ഞു.[3:2].
John 3:3-4
യേശുവിന്‍റെ പ്രസ്താവനകള്‍ നിക്കൊദേമോസിനു ആശയക്കുഴപ്പവും
അമ്പരപ്പും ഉണ്ടാക്കിയെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന നിക്കൊദേമോസിന്‍റെ ചോദ്യങ്ങള്‍ ഏവ?
നിക്കൊദേമോസ് പറഞ്ഞവ, "ഒരു മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതെ ങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കുവാന്‍ സാധിക്കു മോ?"" ഇതൊക്കെ എപ്രകാരം സംഭവിക്കും എന്നും" നിക്കൊദേമോസ് പറഞ്ഞു.[3:.4&9].
John 3:5-6
John 3:7-8
John 3:9-11
യേശു എപ്രകാരമാണ് നിക്കൊദേമോസിനെ ശാസിച്ചത്?
യേശു നിക്കൊദേമോസിനെ ശാസിച്ചു പറഞ്ഞത്, "നീ യിസ്രയേലില്‍ ഒരു ഗുരുവല്ലയോ, ഈക്കാര്യങ്ങളൊന്നും ഗ്രഹിക്കുന്നില്ലയോ?" മാത്രമല്ല, നിക്കൊദേമോസിനെ ശാസിച്ചു പറഞ്ഞത്, ഞാന്‍ ഭുമിയിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലയെങ്കില്‍, സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ എപ്രകാരം വിശ്വസിക്കും?"[3:10-12].
John 3:12-13
ആരാണ് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയവന്‍?
സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നവനായ മനുഷ്യപുത്രന്‍ അല്ലാതെ വേറെ ആരുംതന്നെ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയിട്ടില്ല.[3:13].
John 3:14-15
എന്തുകൊണ്ട് മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം?
അവനില്‍ വിശ്വസിക്കുന്ന ഏവരും നിത്യജീവന്‍ പ്രാപിക്കേണ്ടതിന് താന്‍ ഉയര്‍ത്തപ്പെടെണ്ടതാകുന്നു.[3:14-15].
John 3:16-18
ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന് എപ്രകാരം പ്രദര്‍ശിപ്പിച്ചു?
തന്‍റെ അതുല്യനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുവാന്തക്കവണ്ണം പുത്രനെ നല്‍കിക്കൊണ്ട് ദൈവം തന്‍റെ സ്നേഹത്തെ പ്രദര്‍ശിപ്പിച്ചു.[3:16].
ലോകത്തിനു ശിക്ഷാവിധി നല്കുവനാണോ ദൈവം തന്‍റെ പുത്രനെ
അയച്ചത്?
അല്ല. തന്‍റെ പുത്രന്‍ മുഖാന്തിരം ലോകം രക്ഷപ്പെടുവാനാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്.[3:17].
John 3:19-21
എന്തുകൊണ്ട് ജനം ശിക്ഷാവിധിയില്‍ അകപ്പെടുന്നത്?
ജനം ശിക്ഷാവിധിയിലകപ്പെടുന്നത് എന്തുകൊണ്ടെന്നാല്‍, വെളിച്ചം ലോകത്തില്‍ വന്നിട്ടും, മനുഷ്യന്‍ തന്‍റെ പ്രവര്‍ത്തികള്‍ ദോഷകരമായതിനാല്‍ വെളിച്ചത്തെക്കാളും അധികമായി ഇരുളിനെ സ്നേഹിച്ചതിനാല്‍ തന്നെ ജനം ന്യായവിധിയില്‍ അകപ്പെടുന്നു.[3:19].
എന്തുകൊണ്ട് തിന്മ പ്രവര്‍ത്തിക്കുന്നവര്‍ വെളിച്ചത്തിലേക്ക് വരുന്നില്ല?
തിന്മ പ്രവര്‍ത്തിക്കുന്നവര്‍ വെളിച്ചത്തെ വെറുക്കുകയും തങ്ങളുടെ പ്രവ ര്‍ത്തി വെളിപ്പെടുവാന്‍ ആഗ്രഹിക്കതിരിക്കയും ചെയ്യുന്നതുകൊണ്ട് വെളി ച്ചത്തിലേക്ക് വരാതിരിക്കയും ചെയ്യുന്നു.[3:20].
സത്യത്തെ അനുസരിക്കുന്നവര്‍ എന്തുകൊണ്ട് വെളിച്ചത്തിലേക്ക് വരുന്നു?
അവരുടെ പ്രവര്‍ത്തികള്‍ വ്യക്തമായി പ്രത്യക്ഷപ്പെടേണ്ടതിനും അവരുടെ പ്രവര്‍ത്തികളൊക്കെയും ദൈവത്തിനു അനുസരണമായതെന്നു ബോധ്യപ്പെടു ത്തേണ്ടതിനുംഅവര്‍ വെളിച്ചത്തിലേക്ക് വരുന്നു.[3:21].
John 3:22-24
John 3:25-26
John 3:27-28
John 3:29-36
യേശു സ്നാനപ്പെടുത്തുന്നുവെന്നും നിരവധിയാളുകള്‍ അങ്ങോട്ടുപോകുന്നു വെന്നും തന്‍റെ ശിഷ്യന്മാര്‍ പരാതി പറഞ്ഞപ്പോള്‍ യോഹന്നാന്‍ എന്താണ്
പറഞ്ഞത്?
"അവന്‍ വളരേണം, ഞാനോ കുറയേണം" എന്നു യോഹന്നാന്‍ പറഞ്ഞു. 3:26&30].
John 4
John 4:1-3
യേശു എപ്പോഴാണ് യഹൂദ്യ വിട്ടു ഗലീലയിലേക്ക് പോയത്?
യോഹന്നാനെക്കാള്‍ കൂടുതല്‍ പേരെ യേശു സ്നാനപ്പെടുത്തുന്നു എന്ന് പരീശന്മാര്‍ കേട്ടുവെന്നു അറിഞ്ഞപ്പോഴാണ് യേശു യഹൂദ്യ വിട്ടു ഗലീല യിലേക്ക് പോയത്.[4:1-3].
John 4:4-5
ഗലീലയിലേക്ക് പോകുന്ന വഴി യേശു എവിടെയാണ് നിന്നത്?
സുഖാര്‍ എന്നു പേരുള്ള ശമര്യപട്ടണത്തിനടുത്തുള്ള യാക്കോബിന്‍റെ കിണറിനരികെയാണ് യേശു നിന്നത്.[4:5-6].
John 4:6-8
യാക്കോബിന്‍റെ കിണറിനരികെ യേശു നില്‍ക്കുമ്പോള്‍ ആരവിടെ വന്നു?
ഒരു ശമര്യസ്ത്രീ വെള്ളം കോരുവാന്‍ അവിടെ വന്നു.[4:7].
യേശുവിന്‍റെ ശിഷ്യന്മാര്‍ എവിടെയായിരുന്നു?
അവര്‍ ഭക്ഷണം വാങ്ങേണ്ടതിനു പട്ടണത്തിലേക്ക് പോയിരുന്നു.[4:8].
യേശു ശമര്യസ്ത്രീയോടു ആദ്യം പറഞ്ഞത് എന്താണ്?
താന്‍ അവളോട്,"എനിക്ക് കുടിപ്പാന്‍ അല്‍പ്പം വെള്ളം തരുമോ" എന്ന് പറഞ്ഞു.[4:7].
John 4:9-10
യേശു തന്നോട് സംസാരിക്കുന്നതില്‍ ശമര്യസ്ത്രീ ആശ്ച്ചര്യപ്പെട്ടത് എന്തു
കൊണ്ട്?
യഹൂദന്മാര്‍ ശമര്യക്കാരോട് ഇടപഴകാറില്ലാത്തതുകൊണ്ടാണ് അവള്‍ ആശ്ച്ചര്യപ്പെട്ടത്.[4:9].
ദൈവസംബന്ധമായ കാര്യങ്ങളിലേക്ക് സംഭാഷണം തിരിച്ചുവിടേണ്ടതിനു
യേശു എന്താണ് പറഞ്ഞത്?
യേശു അവളോട് പറഞ്ഞത്, അവള്‍ ദൈവത്തിന്‍റെ ദാനത്തെയും അവളോട് സംസാരിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, അവള്‍ ആവശ്യപ്പെടു കയും താന്‍ അവള്‍ക്കു ജീവജലം നല്‍കുകയും ചെയ്യുമായിരുന്നു.[4:10].
John 4:11-12
യേശുവിന്‍റെ പ്രസ്താവനകളുടെ ആത്മീയ അര്‍ഥം ഈ സ്ത്രീ മനസിലാക്കിയിരുന്നില്ല എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയേതാണ്?
സ്ത്രീ മറുപടിയായി,"യജമാനനേ, നിനക്ക് കോരുവാന്‍ പാത്രമില്ലല്ലോ; കിണര്‍ ആഴമുള്ളതു ആകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്ന്?....."എന്ന് പറഞ്ഞു.[4:11].
John 4:13-14
John 4:15-16
യേശു താന്‍ നല്‍കുന്ന ജലത്തെ കുറിച്ച് സ്ത്രീയോട് എന്ത് പറഞ്ഞു?
യേശു സ്ത്രീയോട് പറഞ്ഞത്, താന്‍ നല്‍കുന്ന ജലം കുടിക്കുന്നവന് ഒരി ക്കലും ദാഹിക്കയില്ലെന്നും അത് അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവയായിത്തീരുമെന്നും ആണ്.[4:15].
എന്തുകൊണ്ട് യേശു നല്‍കുന്ന ജലം വേണമെന്നു ആ സ്ത്രീ ആവശ്യപ്പെട്ടു?
തനിക്കു വീണ്ടും ദാഹിക്കാതിരിക്കേണ്ടതിനും വെള്ളം കോരേണ്ടതിനു കിണറുവരെ വരാതിരിക്കേണ്ടതിനുമാണ് അവള്‍ ആവശ്യപ്പെട്ടത്.[4:15].
അനന്തരം യേശു സംഭാഷണ വിഷയം മാറ്റി. യേശു ആ സ്ത്രീയോട്
എന്താണ് പറഞ്ഞത്?
യേശു അവളോട് പറഞ്ഞത്, "പോയി നിന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടു വരിക" എന്നാണ്.[4:16].
John 4:17-18
യേശു സ്ത്രീയോട് തന്‍റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരുവാന്‍ പറ
ഞ്ഞപ്പോള്‍ സ്ത്രീ യേശുവിനോട് എന്ത് മറുപടി പറഞ്ഞു?
ആ സ്ത്രീ യേശുവിനോട് തനിക്കു ഭര്‍ത്താവ് ഇല്ല എന്നുത്തരം പറഞ്ഞു. [4:17].
യേശു ഒരു പ്രവാചകനാണെന്ന് വിശ്വസിക്കത്തക്കവിധം യേശു അവളോട് എന്ത് പറഞ്ഞു?
യേശു അവളോട് അവള്‍ക്കു അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോഴുള്ളവന്‍ ഭര്‍ത്താവല്ലെന്നും പറഞ്ഞു.[4:18-19].
John 4:19-20
യേശു ഒരു പ്രവാചകനാണെന്ന് വിശ്വസിക്കത്തക്ക വിധം യേശു അവളോട് എന്ത് പറഞ്ഞു?
യേശു അവളോട് അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്നും ഇപ്പോഴുള്ളവനോ ഭര്‍ത്താവല്ലെന്നും പറഞ്ഞു.[4:18-19].
:ആരാധനയോടനുബന്ധിച്ചു എന്ത് ചേര്‍ച്ചയിലായ്മയാണ് സ്ത്രീ യേശുവിന്‍റെ
അടുക്കല്‍ കൊണ്ടുവന്നത്?
അവള്‍ കൊണ്ടുവന്നതായ ചേര്‍ച്ചയിലായ്മ എവിടെയാണ് ഉചിതമായ ആരാധന സ്ഥലം എന്നത് സംബന്ധിച്ചാണ്. [4:20].
John 4:21-22
John 4:23-24
പിതാവ് അന്വേഷിക്കുന്ന ആരാധകര്‍ എപ്രകാരമുള്ളവര്‍ ആണെന്നാണ്
യേശു സ്ത്രീയോട് പറയുന്നത്?
യേശു അവളോട് പറഞ്ഞത് ദൈവം ആത്മാവാകുന്നുവെന്നും സത്യനമസ്കാരികള്‍ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്നും ആണ്. [4:23-24].
John 4:25-26
മശ്ശീഹ[ക്രിസ്തു] വരുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം അറിയിച്ചു തരും എന്ന് അവള്‍ പറഞ്ഞപ്പോള്‍ യേശു എന്താണ് പറഞ്ഞത്?
യേശു അവളോട് താന്‍ തന്നെയാണ് മശ്ശീഹ എന്ന് പറഞ്ഞു.[4:25-26].
John 4:27
John 4:28-30
യേശുവുമായുള്ള സംഭാഷണത്തിനു ശേഷം ആ സ്ത്രീ എന്തുചെയ്തു?
സ്ത്രീ തന്‍റെ പാത്രം താഴെ വെച്ചിട്ട്, പട്ടണത്തിലേക്ക് പോയി ജനങ്ങളോട്, "ഞാന്‍ ചെയ്തവയെല്ലാം എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണ്മിന്‍. അവന്‍ ഒരുപക്ഷെ ക്രിസ്തുവായിരിക്കാം."എന്ന് പറഞ്ഞു.[4:28-29].
സ്ത്രീയുടെ വിവരണം കേട്ട ശേഷം പട്ടണത്തിലെ ജനം എന്തുചെയ്തു?
അവര്‍ പട്ടണം വിട്ടു പുറത്തു യേശുവിന്‍റെ അടുക്കല്‍ വന്നു.[4:30].
John 4:31-33
John 4:34-36
തന്‍റെ ഭക്ഷണം എന്താണെന്നാണ് യേശു പറഞ്ഞത്?
തന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുന്നതും അവന്‍റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതുമാണ് തന്‍റെ ഭക്ഷണം എന്ന് യേശു പറഞ്ഞു.[4:34].
കൊയ്ത്തിന്‍റെ പ്രയോജനം എന്താണ്?
വിതെക്കുന്നവരും കൊയ്യുന്നവരും ഒരുമിച്ചു സന്തോഷിക്കുവാന്തക്കവിധം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവനിലേക്ക് ഫലം ചേര്‍ത്തുവെക്കുന്നു. [4:36].
John 4:37-38
John 4:39-40
യേശുവില്‍ വിശ്വസിക്കുവാന്തക്കവിധം ആ പട്ടണത്തിലുള്ള നിരവധി ശമര്യക്കാര്‍ക്ക് സംഭവിച്ച രണ്ടു കാര്യങ്ങള്‍ ഏവ?
സ്ത്രീയുടെ വിവരണം പട്ടണത്തിലെ നിരവധി ശമര്യക്കാര്‍ യേശുവില്‍ വിശ്വസിക്കുവാന്‍ കാരണമായി. വളരെയധികം ആളുകള്‍ യേശുവിന്‍റെ വചനം നിമിത്തവും യേശുവില്‍ വിശ്വസിപ്പാനിടയായി.[4:39&41].
John 4:41-42
യേശുവിനെക്കുറിച്ച് നിരവധി ശമര്യക്കാര്‍ വിശ്വസിച്ചിരുന്നത് എന്താണ്?
യേശുവാണ് വാസ്തവമായും ലോകരക്ഷകന്‍ എന്ന് അറിയുന്നു എന്ന് അവര്‍ പറയുവാനിടയായി.[4:42].
John 4:43-45
ഗലീലയിലേക്ക് യേശു വന്നപ്പോള്‍ ഗലീലക്കാര്‍ തന്നെ ഹാര്‍ദവമായി സ്വീകരിക്കുവാന്‍ കാരണമെന്ത്?
ഉത്സവസമയത്തു യെരുശലേമില്‍ യേശു ചെയ്ത അത്ഭുതങ്ങള്‍ അവര്‍ കണ്ടിരുന്നതിനാല്‍ യേശുവിനെ സ്വീകരിച്ചു.[4:45].
John 4:46-47
യഹൂദ്യയില്‍നിന്നും ഗലീലയിലേക്ക് മടങ്ങിവന്നതിനുശേഷം, ആരാണ്
യേശുവിന്‍റെ അടുക്കല്‍ വരികയും എന്താണ് താന്‍ ആവശ്യപ്പെടുകയും ചെയ്തത്?
ഒരു രോഗിയായ മകനുള്ള രാജകീയ അധികാരി യേശുവിന്‍റെ അടുക്കല്‍ വരികയും, തന്‍റെ മകനെ സൌഖ്യമാക്കേണ്ടത്തിനു മുട്ടിപ്പായി അപേക്ഷിക്കു കയും ചെയ്തു.[4::46-47].
John 4:48-50
അത്ഭുതങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും യേശു ആ രാജകീയ
അധികാരിയോടു എന്താണ് പറഞ്ഞത്?
അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടല്ലാതെ ജനം വിശ്വസിക്കയില്ല എന്ന് യേശു ആ വ്യക്തിയോട് പറഞ്ഞു.[4:48]. യേശു ആ അധികാരിയോടുകൂടെ പോകാതെ, "പോക, നിന്‍റെ മകന്‍ ജീവിച്ചി രിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍ താന്‍ എന്ത് ചെയ്തു?
യേശു തന്നോട് പറഞ്ഞതായ വാക്ക് താന്‍ വിശ്വസിക്കുകയും, തന്‍റെ വഴിക്ക് പോകുകയും ചെയ്തു.[4:50].
John 4:51-52
John 4:53-54
"നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു" എന്ന് യേശു പറഞ്ഞതായ കഴിഞ്ഞ
ദിവസം ഏഴാം മണി നേരത്തുതന്നെ തന്‍റെ മകന്‍റെ പനി വിട്ടുമാറുകയും മകന്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തുവെന്ന്‍ പിതാവിനെ അറിയിച്ചപ്പോള്‍ അതിന്‍റെ അനന്തരഫലം എന്തായിരുന്നു?
അതിന്‍റെഅനന്തരഫലം ആ രാജകീയ അധികാരിയും തന്‍റെ മുഴുവന്‍ കുടുംബവും വിശ്വസിച്ചു എന്നുള്ളതാണ്.[[4:53].
John 5
John 5:1-4
അഞ്ചു മണ്ഡപങ്ങളോടു കൂടെ ആട്ടുവാതിലിനരികെയുള്ള കുളത്തിന്‍റെ
പേരെന്താണ്?
ആ കുളത്തിനു ബെഥെസ്ദ എന്നാണു പേര്.[5:2].
ബെഥെസ്ദയില്‍ ആരാണ് ഉണ്ടായിരുന്നത്?
നാനാവ്യാധിക്കാര്‍, അന്ധര്‍, മുടന്തര്‍, തളര്‍വാതക്കാര്‍ എന്നിങ്ങനെ വളരെ യധികം പേര്‍ ബെഥെസ്ദയിലെ മണ്ഡപങ്ങളില്‍ കാണപ്പെട്ടിരുന്നു.[5:3-4].
John 5:5-6
" നിനക്ക് സൌഖ്യമാകുവാന്‍ മനസ്സുണ്ടോ" എന്ന് ബെഥെസ്ദയിലുള്ള
ആരോടാണ് യേശു ചോദിച്ചത്?
മുപ്പത്തിയെട്ടു ദീര്‍ഘ വര്‍ഷങ്ങള്‍ അവിടെ രോഗിയായിക്കിടന്ന ഒരു മനുഷ്യനോടാണ് യേശു ചോദിച്ചത്.[5:5-6].
John 5:7-8
"നിനക്ക് സൌഖ്യമാകുവാന്‍ മനസുണ്ടോ" എന്ന യേശുവിന്‍റെ ചോദ്യത്തിനു ആ മനുഷ്യന്‍റെ പ്രതികരണം എന്തായിരുന്നു?
ആ രോഗി മറുപടിയായി പറഞ്ഞത്,"യജമാനനേ, വെള്ളം കലക്കുമ്പോള്‍ എന്നെ കുളത്തില്‍ ഇറക്കുവാന്‍ സഹായിക്കുന്ന ആരും എനിക്കില്ല. ഞാന്‍ പരിശ്രമിക്കുമ്പോഴേക്കും എനിക്ക് മുന്‍പായി വേറൊരുവന്‍ ഇറങ്ങുന്നു." [5:7].
John 5:9
"എഴുന്നേല്‍ക്ക, നിന്‍റെ കിടക്ക എടുത്തു നടക്ക" എന്ന് ആ രോഗിയോട്
യേശു പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്?
ഉടനെ തന്നെ ആ മനുഷ്യന്‍ സൌഖ്യമാകുകയും, തന്‍റെ കിടക്കയെടുത്തു നടക്കുകയും ചെയ്തു.[5:8-9].
John 5:10-11
രോഗി ആയിരുന്ന മനുഷ്യന്‍ കിടക്ക {പായ} എടുത്തുകൊണ്ടു നടക്കുന്നത്
കണ്ടപ്പോള്‍ യഹൂദ നേതാക്കന്മാര്‍ പരിഭ്രാന്തായത് എന്തുകൊണ്ട്?
ഇത് അവരെ പരിഭ്രാന്തരാക്കിയത് എന്തുകൊണ്ടെന്നാല്‍ അത് ശബ്ബത്ത് ദിനമായിരുന്നു, ശബ്ബത്തില്‍ ഒരു മനുഷ്യനും തന്‍റെ കിടക്ക എടുത്തുകൊണ്ടു നടക്കുവാന്‍ പാടില്ലായിരുന്നു.[5:9-10].
John 5:12-13
John 5:14-15
താന്‍ സൗഖ്യമാക്കിയ മനുഷ്യനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ യേശു അവനോടു എന്താണ് പറഞ്ഞത്?
യേശു അവനോടു പറഞ്ഞത്, "നോക്കു, നിനക്ക് സൌഖ്യം വന്നു! അധികം തിന്മയാ യതൊന്നും സംഭവിക്കാതിരിപ്പാന്‍ ഇനിമേല്‍ പാപം ചെയ്യരുത് എന്ന് പറഞ്ഞു". [5:14].
പാപം ചെയ്യുന്നത് നിര്‍ത്തണമെന്ന് യേശു പറഞ്ഞതിനുശേഷം സൌഖ്യം പ്രാപിച്ച ആ മനുഷ്യന്‍ എന്താണ് ചെയ്തത്?
സൌഖ്യം പ്രാപിച്ച മനുഷ്യന്‍ ചെന്ന് യഹൂദ നേതാക്കന്മാരോട് യേശുവാണ് തന്നെ സൌഖ്യമാക്കിയത് എന്നു പറഞ്ഞു.[5:15].
John 5:16-18
ശബ്ബത്തു നാളില്‍ ഈ വക കാര്യങ്ങള്‍{സൌഖ്യമാക്കല്‍} ചെയ്യുക നിമിത്തം തന്നെ ഉപദ്രവിക്കുന്ന യഹൂദ നേതാക്കന്മാരോട് യേശു എപ്രകാ
രമാണ് പ്രതികരിച്ചത്?
യേശു അവരോടു,"എന്‍റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു" എന്ന് പറഞ്ഞു.[5:17].
യഹൂദ നേതാക്കന്മാരോടുള്ള യേശുവിന്‍റെ പ്രതികരണം എന്തുകൊണ്ട് അവരെ യേശുവിനെ കൊല്ലുവാന്‍ പ്രേരിപ്പിച്ചു?
യേശു ശബ്ബത്തിനെ ലംഘിച്ചത് കൊണ്ടും[അവരുടെ ചിന്തയില്‍], ദൈവത്തെ തന്‍റെ പിതാവായി വിളിക്കുകയും, തന്നെ ദൈവത്തിനു സമനായി പറയു കയും ചെയ്യുകയാല്‍ ഇപ്രകാരം സംഭവിച്ചു.[5:18].
John 5:19-20
യേശു എന്താണ് ചെയ്തത്?
തന്‍റെ പിതാവ് ചെയ്യുന്നതായി കണ്ടതാണ് താന്‍ ചെയ്തത്.[5:19].
John 5:21-23
യഹൂദ നേതാക്കന്മാര്‍ ആശ്ച്ചര്യപ്പെടത്തക്കവിധം എന്ത് വലിയ പ്രവര്‍
ത്തികളാണ് പിതാവ് പുത്രനെ കാണിച്ചത്?
പിതാവ് മരിച്ചവരെ ഉയിര്‍പ്പിച്ചു അവര്‍ക്കു ജീവന്‍ നല്‍കിയതുപോലെ പുത്രനും താന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ജീവന്‍ നല്‍കുവാന്‍ കഴിയുമാ യിരുന്നു.[5:20-21].
എന്തുകൊണ്ട് പിതാവ് എല്ലാ ന്യായവിധിയും പുത്രനെ ഭാരമേല്‍പ്പിച്ചു?
പിതാവിനെ എല്ലാവരും ബഹുമാനിക്കുന്നതുപോലെ പുത്രനെയും എല്ലാവരും ബഹുമാനിക്കേണ്ടതിനു പിതാവ് എല്ലാ ന്യായവിധിയും പുത്രനെ ഭരമേല്‍പ്പിച്ചു. [5:22-23].
പുത്രനെ ബഹുമാനിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു എന്ത് സംഭവിക്കും?
നിങ്ങള്‍ പുത്രനെ ബഹുമാനിച്ചില്ലെങ്കില്‍ പുത്രനെ അയച്ച പിതാവിനെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല.[5:23].
John 5:24
യേശുവിന്‍റെ വചനത്തിലും തന്നെ അയച്ചതായ പിതാവിലും നിങ്ങള്‍
വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കും?
അപ്രകാരമാണെങ്കില്‍, നിങ്ങള്‍ക്ക് ശിക്ഷാവിധി ഇല്ലാതിരിക്കുകയും നിത്യ ജീവന്‍ ഉണ്ടാകുകയും മരണത്തില്‍നിന്നും ഒഴിഞ്ഞവരായി നിത്യജീവനില്‍ പ്രവേ ശിക്കുകയും ചെയ്യും.[5:24].
John 5:25
John 5:26-27
കല്ലറകളില്‍ കഴിയുന്ന എല്ലാവരും പിതാവിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍
എന്ത് സംഭവിക്കും?
പുത്രന് തന്നില്‍തന്നെ ജീവന്‍ ഉണ്ടാകുവാന്‍ പിതാവ് വരം നല്‍കിയി ട്ടുണ്ട് [5:26].
John 5:28-29
കല്ലറകളില്‍ കഴിയുന്ന എല്ലാവരും പിതാവിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍
എന്ത് സംഭവിക്കും?
അവര്‍ പുനരുദ്ധാനം പ്രാപിക്കും. നന്മ ചെയ്തവര്‍ ജീവനിലേക്കുള്ള പുനരുദ്ധാരണവും, തിന്മ ചെയ്തവര്‍ ന്യായവിധിക്കുള്ള പുനരുദ്ധാരണവും പ്രാപിക്കും.[5:28-29].
John 5:30-32
എന്തുകൊണ്ടാണ് യേശുവിന്‍റെ ന്യായവിധി നീതിപൂര്‍വമാകുന്നത്?
തന്‍റെ ന്യായവിധി നീതിപൂര്‍വമാകുന്നത് എന്തുകൊണ്ടെന്നാല്‍ താന്‍ തന്‍റെ സ്വന്ത ഇഷ്ടം നടപ്പിലാക്കാതെ തന്നെ അയച്ച പിതാവിന്‍റെ ഹിതം തന്നെ നിവര്‍ത്തിക്കുന്നു,[5:30].
John 5:33-35
John 5:36-38
യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നതായി മനുഷ്യനില്‍ നിന്നല്ലാത്ത
രണ്ടു കാര്യങ്ങള്‍ ഏവ?
യേശു രണ്ടു കാര്യങ്ങള്‍ ചെയ്തു, പിതാവ് തന്നില്‍ ഭരമേല്‍പ്പിച്ചവ താന്‍ ചെയ്തത് പിതാവ് യേശുവിനെ അയച്ചുവെന്ന് സാക്ഷീകരിക്കുന്നു. പിതാവ് തന്നെയും യേശുവിനെക്കുറിച്ച് സാക്ഷീകരിക്കുന്നു.[5:34-37].
ഒരിക്കല്‍പോലും പിതാവിന്‍റെ ശബ്ദം കേള്‍ക്കുകയോ തന്‍റെ രൂപം കാണുകയോ ചെയ്യാത്തവര്‍ ആരാണ്?
യഹൂദ നേതാക്കന്മാര്‍ ഒരിക്കലും ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുകയോ ദൈവത്തിന്‍റെ രൂപം കാണുകയോ ചെയ്തിട്ടില്ല.[5:3:7].
John 5:39-40
യഹൂദ നേതാക്കന്മാര്‍ എന്തുകൊണ്ട് തിരുവെഴുത്തുകളെ അന്വേഷിച്ചു?
അവയില്‍ നിത്യജീവന്‍ ഉണ്ടാകുമെന്ന് അവര്‍ ചിന്തിച്ചിരുന്നത് കൊണ്ടാണ് അവര്‍ അന്വേഷിച്ചത്.[5:39].
തിരുവെഴുത്തുകള്‍ ആരെക്കുറിച്ച് സാക്ഷീകരിക്കുന്നു?
തിരുവെഴുത്തുകള്‍ യേശുവിനെക്കുറിച്ച് സാക്ഷീകരിക്കുന്നു.[5:39].
John 5:41-42
John 5:43-44
ആരില്‍നിന്നുള്ള പ്രശംസ യഹൂദ നേതാക്കന്മാര്‍ അന്വേഷിക്കാതിരുന്നു?
ഏക ദൈവത്തില്‍നിന്നുള്ള പ്രശംസയാണ് അവര്‍ അന്വേഷിക്കാതിരുന്നത്. [5:44].
John 5:45-47
പിതാവിന്‍റെ മുന്‍പില്‍ യഹൂദ നേതാക്കന്മാരെ കുറ്റാരോപണം ചെയ്യുവാന്‍ പോകുന്നത് ആരാണ്?
പിതാവിന്‍റെ മുന്‍പില്‍ യഹൂദ നേതാക്കന്മാരെ കുറ്റാരോപണം ചെയ്യുവാന്‍ പോകുന്നത് മോശേയാണ്.[5:45].
യഹൂദ നേതാക്കന്മാര്‍ മോശെയെ വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ എന്തു
ചെയ്യുമായിരുന്നുവെന്നാണ് യേശു പറയുന്നത്?
മോശെ യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നതിനാല്‍ യഹൂദ നേതാക്ക ന്മാര്‍ മോശെയെ വിശ്വസിച്ചിരുന്നെങ്കില്‍ യേശുവിനെയും വിശ്വസിക്കുമായി രുന്നുവെന്നു യേശു പറഞ്ഞു.[5:46-47].
John 6
John 6:1-3
ഗലീലക്കടലിന്‍റെ മറ്റൊരു പേരെന്ത്?
ഗലീലക്കടല്‍ തിബെര്യാസ് ക്കടലെന്ന പേരിലും അറിയപെട്ടിരുന്നു.[6:1].
എന്തുകൊണ്ടാണ് വലിയ ജനക്കൂട്ടം യേശുവിനെ പിന്‍ഗമിച്ചിരുന്നത്?
അവര്‍ പിന്‍ഗമിച്ചത് എന്തുകൊണ്ടെന്നാല്‍ രോഗികളുടെമേലും മറ്റും യേശു ചെയ്തുവന്ന അടയാളങ്ങളെ അവര്‍ കണ്ടിരുന്നതിനാലാണ്.[6:2].
John 6:4-6
യേശു ശിഷ്യന്മാരോടൊപ്പം മലഞ്ചരിവില്‍ ഇരുന്നു തല ഉയര്‍ത്തി നോക്കി
യപ്പോള്‍ എന്താണ് കണ്ടത്?
ഒരു വലിയ ജനസമൂഹം തന്‍റെയടുക്കലേക്ക് വരുന്നത് കണ്ടു.[6:4-5].
"ഈ വലിയ പുരുഷാരം ഭക്ഷിക്കത്തക്ക നിലയില്‍ നാം എവിടെപ്പോയി
അപ്പം വാങ്ങി കൊണ്ടുവരുവാന്‍ കഴിയും?" എന്ന് ഫിലിപ്പോസിനോട് എന്തുകൊണ്ട് യേശു ചോദിച്ചു?
ഫിലിപ്പോസിനെ പരീക്ഷിക്കുവാനായാണ് യേശു ഇത് ചോദിച്ചത്.[6:5-6].
John 6:7-9
"ഈ ജനം ഭക്ഷിക്കത്തക്ക നിലയില്‍ നാം എവിടെ നിന്ന് അപ്പം വാങ്ങുവാന്‍ കഴിയും" എന്ന യേശുവിന്‍റെ ചോദ്യത്തിനു ഫിലിപ്പോസിന്‍റെ മറുപടി എന്തായിരുന്നു?
"ഇരുനൂറു പണത്തിനു അപ്പം വാങ്ങിയാല്‍പ്പോലും ഓരോരുത്തര്‍ക്കും ഓരോ അപ്പം വീതം പോലും കൊടുക്കുവാന്‍ തികയുകയില്ല" എന്നാണു ഫിലിപ്പോസ് പറഞ്ഞത്.[6:7].
"ഇവരെല്ലാവരും ഭക്ഷിക്കത്തക്കവിധം നാം എവിടെനിന്ന് ഭക്ഷണം വാങ്ങിക്കും" എന്ന യേശുവിന്‍റെ ചോദ്യത്തിനു അന്ത്രെയോസിന്‍റെ പ്രതികരണമെന്താണ്?
ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കും അതു എന്തുള്ളു എന്നു പറഞ്ഞു. [6: 8-9]
John 6:10-12
അവിടെ ഏകദേശം എത്ര പുരുഷന്മാര്‍ ഉണ്ടായിരുന്നു?
അവിടെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു.[6:10].
അപ്പവും മീനും കൊണ്ട് യേശു എന്ത് ചെയ്തു?
യേശു അപ്പം കയ്യിലെടുത്തു സ്തോത്രം ചെയ്ത് ഇരിക്കുന്നവര്‍ക്ക് പങ്കിട്ടു കൊടുത്തു. അപ്രകാരം തന്നെ മീനും പങ്കിട്ടു കൊടുത്തു.[6:11].
ജനത്തിന് ഭക്ഷിപ്പാനായി എന്തുമാത്രം ലഭിച്ചു?
അവര്‍ക്ക് വേണ്ടിന്നിടത്തോളം ഭക്ഷിപ്പാന്‍ ലഭിച്ചു.[6:11].
John 6:13-15
ഭക്ഷണത്തിനു ശേഷം എത്ര അപ്പം ശേഖരിച്ചു?
ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം ശേഷിച്ച അപ്പ നുറുക്കുകള്‍- അഞ്ചു യവ ത്തപ്പങ്ങളില്‍ നിന്നും ലഭ്യമായവ ശിഷ്യന്മാര്‍ പന്ത്രണ്ടു കൂടകള്‍ നിറച്ചെടുത്തു.[6:13].
യേശു എന്തുകൊണ്ട് പിന്നെയും മലയിലേക്കു പിന്‍വാങ്ങിപ്പോയി.?
യേശു ചെയ്ത അടയാളം കണ്ടിട്ടു (5000 പെരേ പോഷിപ്പിച്ചത്)ജനങ്ങള്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്ന് അറിഞ്ഞിട്ടു യേശു അവിടെ നിന്ന് മടങ്ങി പോയി [6:14-15].
John 6:16-18
ശിഷ്യന്മാര്‍ പടകുകയറി കഫര്‍ന്നഹൂമിലേക്ക് യാത്രയായപ്പോള്‍ കാലാ
വസ്ഥക്ക് എന്ത് സംഭവിച്ചു?
ഒരു ശക്തമായ കൊടുങ്കാറ്റ് വീശുകയും കടല്‍ ഏറ്റവും ക്ഷോഭിക്കുകയും ചെയ്തു.[6:18].
John 6:19-21
ശിഷ്യന്മാര്‍ ഏറ്റവും ഭയപ്പെടുവാന്‍ തുടങ്ങിയത് എന്തുകൊണ്ട്?
ശിഷ്യന്മാര്‍ ഭയപ്പെട്ടതിനു കാരണമെന്തെന്നാല്‍ യേശു കടലിന്മേല്‍ നടക്കു ന്നതും അവരുടെ അടുക്കല്‍ വരുന്നതും അവര്‍ കണ്ടു.[6:19].
യേശുവിനെ പടകില്‍ കയറ്റുവാന്‍ അവര്‍ ഒരുങ്ങന്നതിനു മുന്‍പ് യേശു അവരോടു പറഞ്ഞതെന്താണ്?
"ഇതു ഞാന്‍ തന്നെ! ഭയപ്പെടേണ്ട."എന്ന് യേശു അവരോടു പറഞ്ഞു.[6:20].
John 6:22-23
John 6:24-25
John 6:26-27
ജനക്കൂട്ടം യേശുവിനെ അന്വേഷിക്കുന്നതിനു കാരണം എന്താണെന്നാണ് യേശു പറഞ്ഞത്?
യേശു പറഞ്ഞത്, അവര്‍ അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല തന്നെ അന്വേഷി ച്ചത്, പ്രത്യുത അവര്‍ അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്.[6:26].
യേശു ജനത്തെ നോക്കി എന്തിനുവേണ്ടി അധ്വാനിക്കണമെന്നും, എന്തിനു
അരുതെന്നും പറഞ്ഞു?
യേശു അവരോടു, നശിച്ചുപോകുന്ന ആഹാരത്തിനായി അധ്വാനിക്കാതെ, നിത്യജീവനിലേക്കു എന്നെന്നും നിലനില്‍ക്കുന്ന ആഹാരത്തിനായി അധ്വാനി ക്കണമെന്ന് പറഞ്ഞു.[6:27].
John 6:28-29
ജനത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ പ്രവര്‍ത്തിയെ യേശു എപ്രകാരം നിര്‍വചിച്ചു?
യേശു ജനത്തോടു പറഞ്ഞത്,"ഇതാണ് ദൈവത്തിന്‍റെ പ്രവര്‍ത്തി: താന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുക എന്നതത്രേ"[6:29].
John 6:30-31
John 6:32-34
ജനം യേശുവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്ന്, അവരുടെ പിതാക്കന്മാര്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ നല്‍കിയ മന്ന പോലെയുള്ള അടയാളത്തെ ചോദിച്ചു.
അപ്പോള്‍ യേശു അവരോടു എന്താണ് സംസാരിച്ചത്?
ദൈവം ലോകത്തിനു ജീവന്‍ നല്‍കുന്ന സാക്ഷാല്‍ അപ്പത്തെക്കുറിച്ചു യേശു സംസാരിച്ചു.. അനന്തരം താനാണ് ജീവന്‍റെ അപ്പം എന്ന് അവരോടു പറയുകയും ചെയ്യുന്നു.[[6:30-35].
John 6:35-37
ആരാണ് യേശുവിന്‍റെ അടുക്കല്‍ വരുന്നത്?
പിതാവ് ആരെയെല്ലാം യേശുവിന്‍റെ പക്കല്‍ ഏല്‍പ്പിക്കുന്നുവോ അവരൊക്കെ തന്‍റെ അടുക്കല്‍ വരും.[6:37].
John 6:38-40
യേശുവിനെ അയച്ച പിതാവിന്‍റെ ഇഷ്ടം എന്താണ്?
പിതാവ് യേശുവിനു നല്‍കിയവരില്‍ ഒരുവന്‍പോലും നഷ്ടപ്പെടുവാന്‍ പാടില്ല എന്നള്ളതും പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ടാകുകയും, അന്ത്യനാളില്‍ യേശു അവനെ ഉയിര്‍പ്പിക്കുകയും വേണമെന്നുള്ളത് പിതാവിന്‍റെ ഇഷ്ടമാണ്.[6:39-40].
John 6:41-42
John 6:43-45
ഒരുവന് എപ്രകാരം യേശുവിന്‍റെ അടുക്കല്‍ സമീപിക്കുവാന്‍ കഴിയും?
ഒരുവന് യേശുവിന്‍റെ അടുക്കല്‍ വരേണ്ടതിനു തന്‍റെ പിതാവ് ആകര്‍ഷി ച്ചെങ്കില്‍ മാത്രമേ സാധിക്കയുള്ളൂ.[6:44].
John 6:46-47
പിതാവിനെ കണ്ടിട്ടുള്ളവന്‍ ആരാണ്?
ദൈവത്തിങ്കല്‍ നിന്നുമുള്ളവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു.[6:46].
John 6:48-49
John 6:50-51
ലോകത്തിന്‍റെ ജീവനുവേണ്ടി യേശു നല്‍കുന്ന അപ്പം എന്താണ്?
ലോകത്തിന്‍റെ ജീവനുവേണ്ടി യേശു നല്‍കുന്ന അപ്പം തന്‍റെ ശരീരമാണ്. [6:51].
John 6:52-53
നിങ്ങളുടെ ഉള്ളില്‍ ജീവന്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ എന്തുചെയ്യണം?
നിങ്ങളുടെയുള്ളില്‍ ജീവന്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം ഭക്ഷിക്കയും തന്‍റെ രക്തം കുടിക്കുകയും വേണം.[6:53].
John 6:54-56
എപ്രകാരം നമുക്ക് യേശുവിലും, യേശുവിനു നമ്മുടെ ഉള്ളിലും വസിക്കുവാന്‍ സാധിക്കും?
നാം അവന്‍റെ മാംസം ഭക്ഷിക്കുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുകയും ആണെങ്കില്‍ നാം യേശുവിലും യേശു നമ്മിലും വസിക്കും.[6:56].
John 6:57-63
യേശു എന്തുകൊണ്ട് ജീവിക്കുന്നു?
യേശു ജീവിക്കുന്നത് പിതാവ് നിമിത്തമാണ്.[6:57].
John 6:64-65
എപ്രകാരം ഒരു മനുഷ്യന് യേശുവിന്‍റെ അടുക്കല്‍ വരുവാന്‍ കഴിയും?
പിതാവ് ആകര്‍ഷിക്കുന്നെങ്കില്‍ മാത്രമേ ഒരുവന് യേശുവിന്‍റെ അടുക്കല്‍ വരുവാന്‍ കഴിയുകയുള്ളു.[6:44].
John 6:66-69
യേശു പന്ത്രണ്ടു പേരോട്, "നിങ്ങള്‍ക്കും പോകുവാന്‍ മനസ്സുണ്ടോ?" എന്ന്
ചോദിച്ചപ്പോള്‍ ആര് എന്ത് ഉത്തരം പറഞ്ഞു?
ശിമോന്‍ പത്രോസ് ഉത്തരമായി അവനോടു പറഞ്ഞത്,"കര്‍ത്താവേ, അങ്ങേ വിട്ടു ഞങ്ങള്‍ എവിടെ പ്പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ട്, അങ്ങ് ദൈവത്തിന്‍റെ പരിശുദ്ധന്‍ ആണെന്നും അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും" പറഞ്ഞു.[6:67-69].
John 6:70-71
പന്ത്രണ്ടുപേരില്‍ ഒരുവന്‍ പിശാചു ആകുന്നുവെന്ന് യേശു പറഞ്ഞപ്പോള്‍
താന്‍ എന്താണ് അര്‍ത്ഥമാക്കിയത്?
ശിമോന്‍ ഇസ്കര്യോത്തിന്‍റെ മകനായ യൂദാസിനോടാണ് യേശു സംസാരി ച്ചത്, കാരണം, പന്ത്രണ്ടു പേരില്‍ താനായിരുന്നു യേശുവിനെ ഒറ്റിക്കൊടുക്കു വാനായി കാണപ്പെട്ടത്.[6:70-71].
John 7
John 7:1-2
യേശു എന്തുകൊണ്ട് യെഹൂദ്യയിലേക്ക് പോകുവാന്‍ വിസ്സമ്മതിച്ചു?
യെഹൂദന്മാര്‍ യേശുവിനെ കൊല്ലുവാന്‍ ഭാവിച്ചിരുന്നതുകൊണ്ടാണ് യേശു അങ്ങോട്ട് പോകുവാന്‍ വിസ്സമ്മതിച്ചത്.[7:1].
John 7:3-4
എന്തുകൊണ്ടാണ് തന്‍റെ സഹോദരന്മാര്‍ യേശുവിനെ കൂടാര പെരുന്നാളി
നു പോകുവാന്‍ പ്രേരിപ്പിച്ചത്?
അവര്‍ പ്രേരിപ്പിച്ചതിന്‍റെ കാരണം, തന്മൂലം യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുവാന്‍ സാധിക്കുകയും അത് ലോകം മുഴുവന്‍ അറിയുകയും ചെയ്യും.[7:2-4].
John 7:5-7
ഉത്സവത്തിനു പോകാതിരിക്കുന്നതിനു യേശു നല്‍കിയ കാരണമെന്താണ്?
യേശു തന്‍റെ സഹോദരന്മാരോട് പറഞ്ഞത്, തന്‍റെ സമയം ഇതുവരെയും വന്നിട്ടില്ലയെന്നും, തന്‍റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുമാണ്.[7:6&8].
എന്തുകൊണ്ടാണ് ലോകം യേശുവിനെ പകെച്ചത്?
ലോകത്തിന്‍റെ പ്രവര്‍ത്തികള്‍ ദോഷമുള്ളവയാകുന്നു എന്ന് താന്‍ സാക്ഷീ കരിക്കുന്നതിനാല്‍ ലോകം തന്നെ പകെക്കുന്നു എന്ന് യേശു പറഞ്ഞു.[7:7].
John 7:8-9
John 7:10-11
എപ്പോള്‍ എങ്ങനെയാണ് യേശു ഉത്സവത്തിനു പോയത്?
തന്‍റെ സഹോദരന്മാര്‍ പോയതിനുശേഷമാണ് യേശു ഉത്സവത്തിനു പോയത്, പരസ്യമായി പോകാതെ രഹസ്യമായിട്ടാണ് താന്‍ പോയത്.[7:10].
John 7:12-13
ജനക്കൂട്ടത്തിലുള്ളവര്‍ യേശുവിനെക്കുറിച്ച് എന്താണ് പറഞ്ഞത്?
"ചിലര്‍ അവനെ നല്ല മനുഷ്യന്‍" എന്നു പറഞ്ഞു. മറ്റു ചിലര്‍, "അല്ല, താന്‍ ജനത്തെ വഴി തെറ്റിക്കുന്നു" എന്ന് പറഞ്ഞു.[7:12].
എന്തുകൊണ്ടാണ് ആരും തന്നെ യേശുവിനെക്കുറിച്ച് തുറന്നു സംസാരിക്കാതിരുന്നത്?
യഹൂദന്മാരെക്കുറിച്ചുള്ള ഭയം ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ആരുംതന്നെ യേശുവിനെ കുറിച്ച് തുറന്നു സംസാരിക്കാതിരുന്നത്.[7:13].
John 7:14-16
യേശു എപ്പോഴാണ് ദേവാലയത്തിലേക്ക് പോയതും ഉപദേശിക്കയും
ചെയ്തത്?
ഉത്സവം പകുതി കഴിഞ്ഞപ്പോള്‍, യേശു ദേവാലയത്തിലേക്ക് പോകുകയും ഉപദേശിക്കുകയും ചെയ്തു.[ 7:14].
John 7:17-18
യേശുവിന്‍റെ ഉപദേശം ദൈവത്തിന്‍റെ പക്കല്‍നിന്നുള്ളതാണോ, അല്ല താന്‍
സ്വയത്തില്‍നിന്നു സംസാരിക്കുന്നതാണോ എന്ന് ഒരുവന് എപ്രകാരം അറിയൂവാന്‍ കഴിയുമെന്ന് യേശു പറഞ്ഞു?
യേശു പറഞ്ഞത് യേശുവിനെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഒരുവന്‍ ആഗ്രഹിച്ചാല്‍, അവന്‍ ഈ ഉപദേശം ദൈവത്തീല്‍നിന്നു വന്നതാണോ അല്ലയോ എന്ന് ഗ്രഹിക്കും.[7:17].
തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവനെക്കുറിച്ചു യേശു എന്തു
പറഞ്ഞു?
യേശു പറഞ്ഞത് ആ വ്യക്തി സത്യവാന്‍ ആകുന്നു, അവനില്‍ അനീതി ഇല്ല എന്നാണു.[7:18].
John 7:19-20
യേശുവിന്‍റെ അഭിപ്രായപ്രകാരം, ആരാണ് ന്യായപ്രമാണം ആചരിക്കുന്നത്?
യേശു പറഞ്ഞത് നിങ്ങള്‍ ആരും ന്യായപ്രമാണം അച്ചരിക്കുന്നില്ല എന്നാണു.[7:19].
John 7:21-22
John 7:23-24
ശബ്ബത്തില്‍ സൌഖ്യമാക്കുന്നതില്‍ യേശുവിന്‍റെ വാദം എന്താണ്?
യേശുവിന്‍റെ വാദം:ശബ്ബത്തില്‍ നിങ്ങള്‍ ഒരുവനെ പരിച്ചേദന ചെയ്യുന്നു എന്നാല്‍ മോശെയുടെ പ്രമാണം ലംഘിക്കപ്പെടുന്നില്ല. അങ്ങനെയെങ്കില്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ പൂര്‍ണമായി സൌഖ്യമാക്കിയതിനാല്‍ നിങ്ങള്‍ എന്നോട് കോപിക്കുന്നത് എന്ത് എന്നായിരുന്നു.[7:22-2 3].
എപ്രകാരം വിധിക്കണമെന്നാണ് യേശു ജനത്തോടു പറഞ്ഞത്?
കാഴ്ച പ്രകാരം വിധിക്കാതെ നീതിപൂര്‍വ്വം വിധിക്കണമെന്നാണ് യേശു അവരോടു പറഞ്ഞത്.[7:24].
John 7:25-27
യേശു ക്രിസ്തുവാണെന്ന് വിശ്വസിക്കാതിരിക്കുവാന്‍ ജനം പറയുന്ന കാരണങ്ങളിലൊന്ന് എന്താണ്?
ജനം പറയുന്നത് യേശു എവിടെനിന്ന് വന്നുവെന്ന് അവര്‍ക്കറിയാം, എന്നാല്‍ ക്രിസ്തു വരുമ്പോള്‍ താന്‍ എവിടെ നിന്ന് വരുന്നുവെന്ന് ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല എന്നാണ്.[7:27].
John 7:28-29
John 7:30-32
യേശുവിനെ ബന്ധിക്കുവാനായി ആരാണ് ഉദ്യോഗസ്ഥന്മാരെ അയച്ചത്?
മഹാപുരോഹിതന്മാരും പരീശന്മാരുമാണ് യേശുവിനെ ബന്ധിക്കുവാനായി ഉദ്യോഗസ്ഥന്‍മാരെ അയച്ചത്.[7:32].
John 7:33-34
John 7:35-36
"ഞാന്‍ ഇനി അല്‍പ്പകാലം നിങ്ങളോടൊപ്പം ഉണ്ടായിരിക്കും, അനന്തരം
എന്നെ അയച്ചവന്‍റെയടുക്കലേക്ക് ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേ ഷിക്കും എന്നാല്‍ കണ്ടെത്തുകയില്ല; ഞാന്‍ പോകുന്നിടത്തേക്ക് വരുവാന്‍ നിങ്ങള്‍ക്കു സാധ്യവുമല്ല" എന്നു യേശു പറഞ്ഞപ്പോള്‍ എന്താണ് അര്‍ത്ഥമാ ക്കിയതെന്നു യഹൂദന്മാര്‍ ഗ്രഹിച്ചിരുന്നുവോ?
അവര്‍ക്കിടയില്‍ നടന്ന സംഭാഷണം മൂലം അവര്‍ സൂചിപ്പിക്കുന്നത് അവര്‍ യേശുവിന്‍റെ പ്രസ്താവന എന്തെന്ന് ഗ്രഹിചിരുന്നില്ല എന്നാണ്. [7:35-6].
John 7:37-38
John 7:39
"ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍
വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്ന് തിരുവെഴുത്തു പറയുന്ന പ്രകാരം ജീവജലത്തിന്‍റെ നദികള്‍ ഒഴുകും" എന്ന് പറഞ്ഞപ്പോള്‍ യേശു എന്താണ് സൂചിപ്പിച്ചത്?
തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ലഭിക്കുവാനുള്ള പരിശുദ്ധത്മാവിനെക്കുറിച്ചാണ് യേശു പ്രസ്താവിച്ചത്.[7:39].
John 7:40-42
John 7:43-44
John 7:45-46
"നിങ്ങള്‍ എന്തുകൊണ്ട് അവനെ[യേശുവിനെ] കൊണ്ടുവന്നില്ല എന്ന് പുരോഹിതന്മാരും പരീശന്മാരും ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ എന്ത് മറുപടിയാണ് പറഞ്ഞത്?
ഉദ്യോഗസ്ഥര്‍ പറഞ്ഞത്, "ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ഒരുവനും ഒരിക്കലും സംസാരിച്ചിട്ടില്ല" എന്നാണ്.[7:4 5].
John 7:47-49
John 7:50-52
"നിങ്ങളും തെറ്റിപ്പോയോ? പ്രമാണികളിലോ പരീശന്മാരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ" എന്ന് പരീശന്മാര്‍ യേശുവിനെ ബന്ധിക്കു വാന്‍ പോയ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ പരീശന്മാരോട് നിക്കൊദേമോസ് പ്രതിവചിച്ചത് എപ്രകാരമാണ്?
നിക്കൊദേമോസ് പരീശന്മാരോട്, "ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ട്, അവന്‍ ചെയ്യുന്നത് ഇന്നത് എന്നറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ?" എന്ന് പറഞ്ഞു.[7:50-51].
John 7:53
John 8
John 8:1-3
:# യേശു ദേവാലയത്തില്‍ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും എന്തുചെയ്തു?
അവര്‍ വ്യഭിചാരകര്‍മ്മത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ അവരുടെ മധ്യത്തില്‍ നിറുത്തി അവളെ ക്കുറിച്ച് {എന്തു വിധിക്കണമെന്ന്} എന്തു ചെയ്യണമെന്നു യേശുവിനോട് ചോദിച്ചു.[8:2-3].
John 8:4-6
വാസ്തവത്തില്‍ ആ സ്ത്രീയെ ശാസ്ത്രിമാരും പരീശന്മാരും യേശുവിന്‍റെ
അടുക്കല്‍ എന്തിനാണ് കൊണ്ടുവന്നത്?
യേശുവിനെക്കുറിച്ച് എന്തെങ്കിലും ആരോപണവിഷയം കണ്ടെത്തി കുടുക്കിലകപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ ആ സ്ത്രീയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നത്.[8:6].
John 8:7-8
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെക്കുറിച്ച് യേശുവിനോട് ചോദിച്ചു കൊണ്ടിരുന്ന ശാസ്ത്രിമാരോടും പരീശന്മാരോടും യേശു എന്ത് മറുപടി പറഞ്ഞു?
യേശു അവരോട്," നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ" എന്ന് പറഞ്ഞു.[8:7].
John 8:9-11
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ആദ്യം കല്ലെറിയേണ്ടത് ആരെന്ന കാര്യം യേശു പറഞ്ഞ ശേഷം ജനം എന്ത് ചെയ്തു?
യേശു അത് പറഞ്ഞ ശേഷം അവര്‍ വലിയവര്‍ മുതല്‍ ചെറിയവര്‍ വരെ ഓരോരുത്തരായി പിരിഞ്ഞുപോയി.[8:9].
സ്ത്രീയോട് {വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട} യേശു എന്താണ് പറഞ്ഞത്?
യേശു അവളോട് പറഞ്ഞത് പോക, ഇനിമേല്‍ പാപം ചെയ്യരുത് എന്നാണ്. [8:11].
John 8:12-13
"ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവരായിരിക്കുമെന്നു" യേശു പറഞ്ഞപ്പോള്‍ പരീശന്മാര്‍ ഉന്നയിച്ച പരാതി എന്താണ്?
പരീശന്മാരുടെ പരാതി യേശു തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു വെന്നും തന്‍റെ സാക്ഷ്യം സത്യമല്ലെന്നും ആയിരുന്നു.[8:13].
John 8:14-16
John 8:17-18
തന്‍റെ സാക്ഷ്യം സത്യമാണെന്ന് യേശു എപ്രകാരം സ്ഥാപിച്ചെടുത്തു?
രണ്ടുപേര്‍ പറയുന്ന സാക്ഷ്യം സത്യമായിരിക്കുമെന്നു അവരുടെ ന്യായ പ്രമാണത്തില്‍ എഴുതിയിരിക്കുന്നുവെന്നു യേശു പറഞ്ഞു. അതിനാല്‍ താനും തന്നെ അയച്ച പിതാവും യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുന്നതായി പ്രസ്താവിച്ചു.[8:17-18].
John 8:19-20
John 8:21-22
John 8:23-24
Q; പരീശന്മാര്‍ അവരുടെ പാപങ്ങളില്‍ മരിക്കുമെന്നുള്ള യേശുവിന്‍റെ പ്രസ്താവന ഏതിലാണ് അടിസ്ഥാനപ്പെട്ടിട്ടുള്ളത്?
യേശു തന്‍റെ പ്രസ്താവനയെ അവരെക്കുറിച്ചുള്ള തന്‍റെ അറിവിനെ അടിസ്ഥാനപ്പെടുത്തിയത്, അവര്‍ താഴെ നിന്നുള്ളവര്‍, താന്‍ മുകളില്‍ നിന്നുമുള്ളവന്‍ എന്നു പറഞ്ഞു. അവര്‍ ഈ ലോകത്തിനുള്ളവരും താന്‍ ഈ ലോകത്തിനുള്‍പ്പെടാത്തവനുമായിരുന്നു.[8:23-24].
പരീശന്‍ തന്‍റെ പാപങ്ങളില്‍ മരിക്കുന്നതില്‍നിന്നും എങ്ങനെ രക്ഷപ്പെടാം?
ഞാന്‍ ആകുന്നു എന്ന് അവര്‍ വിശ്വസിക്കാത്ത പക്ഷം അവര്‍ അവരുടെ പാപങ്ങളില്‍ മരിക്കുമെന്ന് യേശു പറഞ്ഞു.[8:24]. not properly tranlsated
John 8:25-27
യേശു ലോകത്തോട് പറഞ്ഞ കാര്യങ്ങള്‍ ഏവ?
യേശു പിതാവിങ്കല്‍ നിന്നും കേട്ടവയാണ് ലോകത്തോട് പറഞ്ഞത്.[8:26-27].
John 8:28-30
യേശുവിനെ അയച്ച പിതാവ് എന്തുകൊണ്ട് അവനെ ഏകനായി വിടാതെ കൂടെ ഇരിക്കുന്നത്?
പിതാവ് യേശുവിനെ ഏകനായി വിടാതെ കൂടെ ഇരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ യേശു എപ്പോഴും പിതാവിന് പ്രസാദകരമായത് ചെയ്യുന്നതുകൊണ്ടാണ്.[8:29].
John 8:31-33
തന്നില്‍ വിശ്വസിച്ചതായ യഹൂദന്മാര്‍ വാസ്തവത്തില്‍ തന്‍റെ ശിഷ്യന്മാ രാണെന്ന് എപ്രകാരം അറിയുവാന്‍ കഴിയുമെന്നാണ് യേശു പറഞ്ഞത്?
തന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ വാസ്തവമായും യേശുവിന്‍റെ ശിഷ്യന്മാരാണെന്ന് അവര്‍ക്ക് അറിയുവാന്‍ കഴിയും.[8:31].
"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" എന്ന് യേശു പ്രസ്താവിച്ചപ്പോള്‍ യേശു എന്ത് സൂചിപ്പിക്കുന്നു എന്നാണു യഹൂദന്മാര്‍ ചിന്തിച്ചത്?
യഹൂദന്മാര്‍ ചിന്തിച്ചിരുന്നത്, യേശു അടിമത്തത്തെക്കുറിച്ചോ, അല്ലെങ്കില്‍ മനുഷ്യന് അടിമയായിരിക്കുന്നതിനെക്കുറിച്ചോ പ്രസ്താവിച്ചുവെന്നാണ്[8:33].
John 8:34-36
"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ വിടുവിക്കുകയും ചെയ്യുമെന്ന്"യേശു എന്തിനെ സൂചിപിച്ചാണ് പറഞ്ഞത്?
പാപത്തിന്‍റെ അടിമകളായിരിക്കുന്നതില്‍ നിന്നും സ്വതന്ത്രരാകുന്നതിനെ കുറിച്ചാണ് യേശു സൂചിപ്പിച്ചത്.[8:34].
John 8:37-38
യേശുവിനെ സംബന്ധിച്ച്, യഹൂദന്മാര്‍ യേശുവിനെ കൊല്ലുവാന്‍ അന്വേഷി
ക്കുന്നതിനു കാരണമെന്താണ്?
അവര്‍ യേശുവിനെ കൊല്ലുവാന്‍ അന്വേഷിച്ചതിനു കാരണം തന്‍റെ വചനത്തിനു അവരില്‍ സ്ഥാനമില്ലായിരുന്നു.[8:37].
John 8:39-41
എന്തുകൊണ്ടാണ് ഈ യഹൂദന്മാര്‍ അബ്രഹാമിന്‍റെ സന്തതി അല്ല എന്ന്
യേശു പറഞ്ഞത്?
അവര്‍ അബ്രഹാമിന്‍റെ സന്തതിയല്ല എന്ന് യേശു പറയുവാന്‍ കാരണം അവര്‍ അബ്രഹാമിന്‍റെ പ്രവര്‍ത്തികള്‍ ചെയ്തിരുന്നില്ല. പകരം അവര്‍ യേശുവിനെ കൊല്ലുവാന്‍ അന്വേഷിച്ചു.[8:39-40].
John 8:42-44
ഈ യഹൂദന്മാര്‍ തങ്ങള്‍ക്ക് ദൈവമെന്ന, ഒരേ പിതാവ് ഉണ്ടെന്നു പറയു
മ്പോള്‍, യേശു അതിനെ എപ്രകാരം നിരാകരിക്കുന്നു?
യേശു അവരോടു പറഞ്ഞത്, "ദൈവം നിങ്ങളുടെ പിതാവാകുന്നുവെങ്കില്‍, ഞാന്‍ വന്നിരിക്കുന്നത് ദൈവത്തിങ്കല്‍ നിന്നാകയാല്‍, നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു;ഞാന്‍ സ്വയമായി വരാതെ അവന്‍ എന്നെ അയച്ച താകുന്നു."[8:42].
ഈ യഹൂദന്മാരുടെ പിതാവ് ആരെന്നാണ് യേശു പറയുന്നത്?
യേശു പറയുന്നത് പിശാചു ആണ് അവരുടെ പിതാവ്.[8:44].
പിശാചിനെ കുറിച്ച് യേശു എന്താണ് പറഞ്ഞത്?
യേശു പറഞ്ഞത് ആരംഭം മുതല്‍ പിശാചു ഒരു കുലപാതകന്‍ ആണെന്നും അവനില്‍ സത്യമില്ലായ്കയാല്‍ സത്യത്തില്‍ നില്‍ക്കാത്തവനും ആകുന്നു.
പിശാചു ഒരു കള്ളം പറയുമ്പോള്‍, തന്‍റെ സ്വന്ത പ്രകൃതിയില്‍ നിന്ന് സംസാരിക്കുന്നു, കാരണം താന്‍ നുണയനും നുണകളുടെ പിതാവും ആകുന്നു.
[8:44].
John 8:45-47
ദൈവവചനം കേള്‍ക്കുന്നത് ആരാണ്?
ദൈവത്തിനുള്ളവര്‍ ദൈവത്തിന്‍റെ വചനം കേള്‍ക്കും.[8:47].
John 8:48-49
John 8:50-51
യേശുവിന്‍റെ വചനം പ്രമാണിക്കുന്നവന് എന്തു സംഭവിക്കുമെന്നാണ് യേശു പറയുന്നത്?
യേശുവിന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരിക്കലും മരണം കാണുകയില്ല. [8:51].
John 8:52-53
ഒരിക്കലും മരണം കാണുകയില്ല എന്ന യേശുവിന്‍റെ പ്രസ്താവനയെ
യഹൂദന്മാര്‍ വിചിത്രമെന്നു ചിന്തിക്കുവാന്‍ കാരണമെന്ത്?
അവര്‍ ഇപ്രകാരം ചിന്തിച്ചത് അവര്‍ ശാരീരിക മരണത്തെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. അബ്രഹാമും പ്രവാചകന്മാരും മരിച്ചിരുന്നുവല്ലോ(അവരുടെ ശാരീരിക മരണം) [8:5 2-53].
John 8:54-56
John 8:57-59
അബ്രഹാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അബ്രഹാമിനെക്കാളും
യേശു വലിയവന്‍ എന്നും സ്ഥാപിക്കുവാന്‍ യേശു എന്താണ് പറഞ്ഞത്?
യേശു പറഞ്ഞത്,"നിങ്ങളുടെ പിതാവായ അബ്രഹാം എന്‍റെ ദിവസം കാണുമെന്നുള്ളതുകൊണ്ട് സന്തോഷിച്ചു,; താന്‍ കണ്ടു ആഹ്ലാദിക്കുകയും ചെയ്തിരിക്കുന്നു." മാത്രമല്ല "ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു: അബ്രഹാം ജനിക്കുന്നതിനു മുന്‍പേ ഞാന്‍ ഉണ്ട്" എന്നാണു. ഈ പ്രസ്താവ നകള്‍ അബ്രഹാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും യേശു അബ്രഹാമി നെക്കാള്‍ വലിയവനാനെന്നും സൂചിപ്പിക്കുന്നു.[8:56-58].
John 9
John 9:1-2
ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ കാരണമെന്തെന്നാണ് ശിഷ്യന്മാര്‍ ഊഹിച്ചത്?
ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ ശിഷ്യന്മാര്‍ ഊഹിച്ചെടുത്ത കാരണം ആ മനുഷ്യനോ അല്ലെങ്കില്‍ തന്‍റെ മാതാപിതാക്കന്മാരോ പാപം ചെയ്തതിനാല്‍ ആണെന്നായിരുന്നു.[9:2].
John 9:3-5
ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ യേശു പറയുന്ന കാരണമെന്താണ്?
ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ യേശു പറയുന്ന കാരണം ദൈവ പ്രവര്‍ത്തി തന്നില്‍ വെളിപ്പെടെണ്ടതിനു ആകുന്നു എന്നാണു.[9:3].
John 9:6-7
യേശു ചെയ്തതും ആ മനുഷ്യനോടു പറഞ്ഞതും എന്താണ്?
യേശു നിലത്തു തുപ്പുകയും അതിനാല്‍ ചേറുണ്ടാക്കി ആ മനുഷ്യന്‍റെ കണ്ണുകളില്‍ തേക്കുകയും ചെയ്തു. അനന്തരം യേശു ആ മനുഷ്യനോടു ശിലോഹാം കുളത്തില്‍ ചെന്ന് കഴുകുവാനും പറഞ്ഞു.[9:6-7].
ശീലോഹാം കുളത്തില്‍ കഴുകിയ ശേഷം ആ അന്ധന് എന്ത് സംഭവിച്ചു?
തന്‍റെ കാഴ്ച തിരികെ ലഭിച്ചു.[9:7].
John 9:8-9
അവിടെയിരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഇവന്‍ തന്നെ ആണോ അല്ലയോ എന്ന തര്‍ക്കമുണ്ടായപ്പോള്‍ താന്‍ സാക്ഷീകരിച്ചത് എന്ത്?
താന്‍ തന്നെയാണ് ആ അന്ധനായിരുന്ന യാചകന്‍ എന്ന് ആ മനുഷ്യന്‍ സാക്ഷീകരിച്ചു.[9:9].
John 9:10-12
John 9:13-15
മുന്‍പേ അന്ധനായിരുന്ന യാചകനെ കൂടെയുണ്ടായിരുന്ന ജനം എന്തു ചെയ്തു?
അവര്‍ ആ മനുഷ്യനെ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.[9:13].
ഈ സൌഖ്യമാകല്‍ എപ്പോഴാണ് നടന്നത്?
ശബ്ബത്തിലാണ് ഈ അന്ധന് സൌഖ്യമുണ്ടായത്.[9:14].
മുന്‍പേ അന്ധനായ ഈ മനുഷ്യനോടു പരീശന്മാര്‍ എന്ത് ചോദിച്ചു?
തനിക്കു എപ്രകാരം കാഴ്ച ലഭിച്ചു എന്ന് ചോദിച്ചു.[9:15].
John 9:16-18
പരീശന്മാര്‍ക്കിടയില്‍ ഉണ്ടായ ഭിന്നത എന്തായിരുന്നു?
യേശു ശബ്ബത്തിനെ ആചരിക്കാഞ്ഞതിനാല്‍ [ശബ്ബത്തില്‍ സൌഖ്യമാക്കി] താന്‍ ദൈവത്തില്‍ നിന്നുള്ളവനല്ലെന്നു ചില പരീശന്മാരും, അല്ല പാപിയായ ഒരാള്‍ക്ക് ഇപ്രകാരം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയുമോ എന്ന് ഒരു വിഭാഗവും പറഞ്ഞു.[9:16].
മുന്‍പ് അന്ധനായിരുന്ന മനുഷ്യനോട് ചോദിച്ചപ്പോള്‍ യേശുവിനെക്കുറിച്ച് താന്‍ എന്താണ് പറഞ്ഞത്?
മുന്‍പ് അന്ധനായ മനുഷ്യന്‍ പറഞ്ഞത്,"അവന്‍ ഒരു പ്രവാചകന്‍" എന്നാണ്.[9:17].
കാഴ്ച ലഭിച്ച അന്ധന്‍റെ മാതാപിതാക്കന്മാരെ യഹൂദന്മാര്‍ എന്തുകൊണ്ട്
വിളിച്ചുവരുത്തി?
അന്ധനായ മനുഷ്യന്‍ ആ വ്യക്തി തന്നെ ആയിരുന്നു എന്ന് അവര്‍ക്ക് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് മാതാപിതാക്കന്മാരെ വിളിച്ചത്[9:18-19].
John 9:19-21
മകനെക്കുറിച്ചു മാതാപിതാക്കന്മാരുടെ സാക്ഷ്യം എന്തായിരുന്നു?
മാതാപിതാക്കന്മാരുടെ സാക്ഷ്യം അത് അവരുടെ അന്ധനായി ജനിച്ച മകന്‍ തന്നെയാണെന്നു ആയിരുന്നു.[9:20].
തങ്ങള്‍ക്കു അറിയില്ല എന്ന് മാതാപിതാക്കന്മാര്‍ എന്തിനെക്കുറിച്ചാണ്
പറഞ്ഞത്?
മകന് എപ്രകാരം കാഴ്ച ലഭിച്ചുവെന്നോ ആരാണ് സൌഖ്യമാക്കിയ തെന്നോ അറിയില്ല എന്നാണു അവര്‍ പറഞ്ഞത്.[9:21].
John 9:22-23
എന്തുകൊണ്ട് ആ മനുഷ്യന്‍റെ മാതാപിതാക്കന്മാര്‍, "അവനു പ്രായമുണ്ടല്ലോ
അവനോടു ചോദിച്ചുകൊള്ളുക" എന്ന് പറഞ്ഞു?
യഹൂദന്മാരെ ഭയപ്പെടുകകൊണ്ടാണ് അവര്‍ അപ്രകാരം പറഞ്ഞത്. യേശു വിനെ ആരെങ്കിലും ക്രിസ്തു എന്ന് പറയുകയാണെങ്കില്‍ അവനെ പള്ളി ഭ്രഷ്ടനാക്കണമെന്നു യഹൂദന്മാര്‍ സമ്മതിച്ചിരുന്നു.[9:22].
John 9:24-25
മുന്‍പേ അന്ധനായ മനുഷ്യനെ രണ്ടാമതും പരീശന്മാര്‍ വിളിച്ചുവരുത്തി
എന്താണ് പറഞ്ഞത്?
അവര്‍ പറഞ്ഞത്,"ദൈവത്തിനു മഹത്വം കൊടുക്കുക. ഈ മനുഷ്യന്‍[യേശു] ഒരു പാപി എന്ന് ഞങ്ങള്‍ അറിയുന്നു.[9:24]എന്നാണ്.
യേശുവിനെ പാപി എന്ന് പരീശന്മാര്‍ അഭിസംബോധന ചെയ്തപ്പോള്‍ അന്ധനായിരുന്ന മനുഷ്യന്‍റെ പ്രതികരണം എന്തായിരുന്നു?
താന്‍ പ്രതികരിച്ചത്, "അവന്‍ ഒരു പാപിയാണോ എന്നത് ഞാന്‍ അറിയുന്നില്ല. ഒന്നെനിക്കറിയാം:ഒരിക്കല്‍ ഞാന്‍ അന്ധനായിരുന്നു, ഇപ്പോള്‍ ഞാന്‍ കാണുന്നു" എന്നാണ്[9:25].
John 9:26-27
അന്ധനായിരുന്ന വ്യക്തിയോട് പരീശന്മാര്‍ ക്ഷോഭിച്ചത് എന്തുകൊണ്ടാണ്?
പരീശന്മാര്‍ അന്ധനായ വ്യക്തിയോട് ക്ഷോഭിക്കുവാന്‍ കാരണം താന്‍ ഇപ്രകാരം പറഞ്ഞു:"ഞാന്‍ നിങ്ങളോട് പറഞ്ഞുവല്ലോ;നിങ്ങള്‍ ശ്രദ്ധിച്ചില്ല;വീണ്ടും കേള്‍പ്പാന്‍ ആഗ്രഹിക്കുന്നത് എന്ത്? നിങ്ങള്‍ക്കും അവന്‍റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ?"[9:26-28].
John 9:28-29
John 9:30-31
John 9:32-34
പരീശന്മാര്‍ അന്ധനായിരുന്ന മനുഷ്യനെ ശകാരിച്ചപ്പോള്‍, ആ മനുഷ്യന്‍
പരീശന്മാരോട് എന്താണ് പ്രത്യുത്തരം പറഞ്ഞത്?
ആ മനുഷ്യന്‍ പ്രത്യുത്തരം പറഞ്ഞത്:"എന്‍റെ കണ്ണു തുറന്നിട്ടും അവന്‍ എവിടെനിന്ന് എന്ന് നിങ്ങള്‍ അറിയാത്തത് ആശ്ചര്യം! പാപികളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവത്തെ ആരാധിക്കുന്നവനായി അവന്‍റെഇഷ്ടം ചെയ്യുന്നവന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്‍റെ കണ്ണ് ആരെങ്കിലും തുറന്നതായി ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല. ഈ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് വന്നിട്ടുള്ള വനല്ലെങ്കില്‍, തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയുന്നതല്ല."[9:30-33].
അന്ധനായിരുന്ന വ്യക്തിയുടെ പ്രത്യുത്തരത്തിനു പരീശന്മാരുടെ പ്രതികരണം എന്തായിരുന്നു?
അവര്‍ ആ മനുഷ്യനോടു, "താന്‍ മുഴുവനും പാപത്തില്‍ ജനിച്ചവന്‍ ഞങ്ങളെ ഉപദേശിക്കുന്നുവോ" എന്ന് പറഞ്ഞു. അനന്തരം ദേവാലയത്തില്‍ നിന്ന് ആ വ്യക്തിയെ പുറത്താക്കി..[9:34].
John 9:35-38
അന്ധനായിരുന്ന വ്യക്തിയെ ദേവാലയത്തില്‍ നിന്നു പുറത്താക്കിയെന്ന്
കേട്ടപ്പോള്‍ യേശു എന്തു ചെയ്തു?
യേശു ആ മനുഷ്യനെ തേടിച്ചെന്നു കണ്ടുപിടിച്ചു.[9:35].
കണ്ടുപിടിച്ച ശേഷം അന്ധനായിരുന്ന മനുഷ്യനോടു യേശു എന്താണ്
പറഞ്ഞത്?
അന്ധനായിരുന്ന മനുഷ്യനോടു നീ മനുഷ്യപുത്രനെ വിശ്വസിക്കുന്നുവോ എന്നും, അനന്തരം താനാണ്[യേശു] മനുഷ്യപുത്രന്‍ എന്നും പറഞ്ഞു.[9:35-36].
യേശുവാണ് ദൈവപുത്രന്‍ എന്ന വിവരം തനിക്കു ലഭിച്ചപ്പോള്‍ അന്ധ
നായിരുന്ന മനുഷ്യന്‍ എപ്രകാരമാണ് പ്രതികരിച്ചത്?
അന്ധനായിരുന്ന മനുഷ്യന്‍ യേശുവിനോട് താന്‍ വിശ്വസിക്കുന്നുവെന്ന് പറയുകയും യേശുവിനെ ആരാധിക്കുകയും ചെയ്തു.[9:38].
John 9:39-41
പരീശന്മാരുടെ പാപങ്ങളെക്കുറിച്ചു യേശു എന്താണ് പറഞ്ഞത്?
യേശു അവരോടു പറഞ്ഞത്,"നിങ്ങള്‍ അന്ധരായിരുന്നുവെങ്കില്‍, നിങ്ങള്‍ക്ക്പാപമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാണുന്നു എന്ന് പറയുക കൊണ്ട് നിങ്ങളുടെ പാപം നിലനില്‍ക്കുന്നു" എന്നാണ്.[9:41].
John 10
John 10:1-2
യേശുവിന്‍റെ അഭിപ്രായത്തില്‍ കള്ളനും കവര്‍ച്ചക്കാരനും ആരാണ്?
ആട്ടിന്‍തൊഴുത്തില്‍ വാതിലില്‍ക്കൂടെയല്ലാതെ, വേറെ വഴിയായി വരുന്ന മനുഷ്യന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു.[10:1].
വാതിലില്‍കൂടെ തൊഴുത്തില്‍ പ്രവേശിക്കുന്നവന്‍ ആരാണ്?
വാതിലില്‍കൂടെ തൊഴുത്തില്‍ പ്രവേശിക്കുന്നവന്‍ ആട്ടിടയന്‍ ആകുന്നു. [10:2].
John 10:3-4
ഇടയന്‍ വിളിക്കുമ്പോള്‍ ആടുകള്‍ എന്തുകൊണ്ടാണ് തന്നെ പിന്തുടരുന്നത്?
തന്‍റെ ശബ്ദം അറിയാവുന്നതുകൊണ്ടാണ് ആടുകള്‍ ഇടയനെ പിന്തുടരുന്നത്. [10:3-4].
John 10:5-6
ആടുകള്‍ അന്യനെ പിന്‍ഗമിക്കുമോ?
ഇല്ല. ആടുകള്‍ അന്യനെ പിന്‍ഗമിക്കുകയില്ല.[10:5].
John 10:7-8
യേശുവിനു മുന്‍പേ വന്നവരെല്ലാം ആരായിരുന്നു?
യേശുവിനു മുന്‍പേ വന്നവര്‍ കള്ളന്മാരും കവര്‍ച്ചക്കാരും ആയിരുന്നു. ആടുകള്‍ അവരുടെ ശബ്ദം ശ്രദ്ധിച്ചിരുന്നില്ല.[10:7].
John 10:9-10
യേശു പറഞ്ഞു താനാണ് വാതില്‍. വാതിലില്‍കൂടെ പ്രവേശിക്കുന്നവന്
എന്താണ് സംഭവിക്കുന്നത്?
യേശുവാകുന്ന വാതിലില്‍കൂടെ പ്രവേശിക്കുന്നവന്‍ രക്ഷിക്കപ്പെടും; അങ്ങ നെയുള്ളവര്‍ അകത്തും പുറത്തും ചെല്ലുകയും മേച്ചില്‍ കണ്ടെത്തുകയും ചെയ്യും.[10:9].
John 10:11-13
നല്ലയിടനായ യേശു, എന്താണ് ചെയ്യുവാനൊരുക്കമായിട്ടുള്ളത്, ആടുകള്‍ക്കു
വേണ്ടി താന്‍ എന്ത് ചെയ്തു? A;നല്ലയിടനായ യേശു, ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്‍കുവാന്‍ ഒരുക്കമുള്ളവനായിരുന്നു, ജീവന്‍ നല്‍കുകയും ചെയ്തു.[10:11&15].
John 10:14-16
യേശുവിനു വേറെയും ആട്ടിന്‍കൂട്ടങ്ങള്‍ ഉണ്ടായിരുന്നുവോ, അവയ്ക്ക്
എന്ത് സംഭവിക്കും?
ആട്ടിന്‍ കൂട്ടത്തില്‍ കാണപ്പെടാത്ത വേറെയും ആടുകള്‍ തനിക്കുണ്ടെന്ന് യേശു പറഞ്ഞു. അവയെയും കൊണ്ടുവരികയും തന്‍റെ ശബ്ദം കേള്‍ക്കുകയും അങ്ങനെ ഒരു ഇടയനും ഒരു ആട്ടിന്‍കൂട്ടവും ആയിത്തീരണം എന്നു യേശു പറഞ്ഞു.[10:16].
John 10:17-18
എന്തുകൊണ്ട് പിതാവ് യേശുവിനെ സ്നേഹിക്കുന്നു?
പിതാവ് യേശുവിനെ സ്നേഹിക്കുന്നതെന്തുകൊണ്ടെന്നാല്‍ യേശു തന്‍റെ ജീവനെ തിരികെ പ്രാപിക്കേണ്ടതിന് അതിനെ നല്‍കുന്നതിനാല്‍ തന്നെ.[10:17] .# ആര്‍ക്കെങ്കിലും യേശുവിന്‍റെ ജീവനെ എടുക്കുവാന്‍ കഴിയുമോ?
ഇല്ല. താന്‍ തന്നെ അതിനെ സ്വയം അര്‍പ്പിക്കുന്നു.[10:18].
തന്‍റെ ജീവനെ അര്‍പ്പണം ചെയ്യുവാനും അതിനെ വീണ്ടും തിരികെ പ്രാപിക്കുവാനും ഉള്ള അധികാരം യേശുവിനു എവിടെനിന്ന് ലഭിച്ചു?
ഈ കല്‍പ്പന യേശുവിനു പിതാവിങ്കല്‍ നിന്ന് ലഭിച്ചു.[10:18].
John 10:19-21
യേശുവിന്‍റെ വാക്കുകള്‍ നിമിത്തം യഹൂദന്മാര്‍ എന്താണ് പറഞ്ഞത്?
അനേകര്‍ പറഞ്ഞത്,"തനിക്കു ഭൂതം പിടിച്ചിരിക്കുന്നു ഭ്രാന്തുമുണ്ട്. എന്തിനു അവനെ ശ്രദ്ധിക്കണം?' മറ്റു ചിലര്‍,"ഇത് പിശാചു ബാധിച്ചവരുടെ പ്രസ്താവനകളല്ല. ഭൂതത്തിന് അന്ധന്‍റെ കണ്ണുകള്‍ തുറക്കാന്‍ കഴിയുമോ?" എന്ന് പറഞ്ഞു.[10:19-21].
John 10:22-24
ദേവാലയത്തില്‍ ശാലോമോന്‍റെ മണ്ഡപത്തില്‍ ചുറ്റും കൂടിനിന്ന യഹൂദ
ന്മാര്‍ യേശുവിനോട് എന്താണ് പറഞ്ഞത്?
അവര്‍ പറഞ്ഞത്, "നീ എത്രത്തോളം ഞങ്ങളെ ആശിപ്പിച്ചുകൊണ്ടിരിക്കും? നീ ക്രിസ്തുവെങ്കില്‍ ഞങ്ങളോട് തുറന്നു പറയുക" എന്നാണു.[10:24].
John 10:25-26
ശലോമോന്‍റെ മണ്ഡപത്തില്‍വെച്ച് യേശു യഹൂദന്മാര്‍ക്ക് എപ്രകാരം
മറുപടി നല്‍കി?
യേശു പറഞ്ഞത്, മുന്‍പുകൂട്ടി ഞാന്‍ പറഞ്ഞുകഴിഞ്ഞു(താന്‍ ക്രിസ്തു ആണെന്ന്), എങ്കിലും അവര്‍ തന്‍റെആടുകള്‍ അല്ലാത്തതിനാല്‍ അവര്‍ അവനെ വിശ്വസിച്ചില്ല.[10:25-26].
John 10:27-28
യേശു തന്‍റെആടുകളുടെ പരിപാലനവും സുരക്ഷയും സംബന്ധിച്ചു എന്താണ് പറഞ്ഞത്?
യേശു പറഞ്ഞത്, താന്‍ അവര്‍ക്ക് നിത്യജീവന്‍ നല്കുന്നു, അവര്‍ ഒരിക്കലുംനശിച്ചുപോകയില്ല എന്നും, തന്‍റെ കൈകളില്‍നിന്നും ഒരുവനും അവരെ പറിച്ചു കൊണ്ടുപോകയില്ല എന്നുമാണ്.[10:28].
John 10:29-31
യേശുവിനു ഈ ആടുകളെ നല്‍കിയത് ആരാണ്?
പിതാവാണ് ഈ ആടുകളെ യേശുവിനു നല്‍കിയത്.[10:29].
പിതാവിനേക്കാള്‍ വലിയവനായി ആരെങ്കിലുമുണ്ടോ?
മറ്റുള്ള എല്ലാവരെക്കാളും പിതാവ് വലിയവനാണ്.[10:29].
John 10:32-33
"ഞാനും പിതാവും ഒന്നായിരിക്കുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍ യേശുവിനെ എറിയുവാന്‍ വീണ്ടും യഹൂദന്മാര്‍ കല്ലെടുത്തത് എന്തുകൊണ്ട്?
യേശു മനുഷ്യനായിരിക്കെ തന്നെ ദൈവമാക്കിക്കൊണ്ട് ദൈവദൂഷണം പറയുന്ന തായി അവര്‍ വിശ്വസിച്ചിരുന്നു.[10:30-33].
John 10:34-36
ദൈവദൂഷണമെന്ന ആരോപണത്തിനു എതിരെ യേശുവിന്‍റെ പ്രതിരോധം എന്തായിരുന്നു?
യേശു ഇപ്രകാരം പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു, "നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാട് ലഭിച്ചവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍(തിരുവെഴുത്തു ലംഘിച്ചുകൂടരുതല്ലോ) , ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നുവെന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ?"[10:34-36].
John 10:37-39
തന്നില്‍ വിശ്വസിക്കണമോ വേണ്ടയോ എന്ന് വിവേചിച്ചറിയേണ്ടതിനു
എന്ത് ചെയ്യണമെന്നാണ് യേശു യഹൂദന്മാരോട് പറഞ്ഞത്?
യേശു യഹൂദന്മാരോട് തന്‍റെ പ്രവര്‍ത്തികളെ നോക്കുവിന്‍. യേശു തന്‍റെ പിതാവിന്‍റെ പ്രവര്‍ത്തികളെ ചെയ്യുന്നില്ലെങ്കില്‍, തന്നെ വിശ്വസിക്കണ്ട. താന്‍ പിതാവിന്‍റെ പ്രവര്‍ത്തികളെ ചെയ്യുന്നുവെങ്കില്‍ അവനില്‍ വിശ്വസിക്കുവിന്‍ എന്ന് പറഞ്ഞു.[ 10:37-38].
യേശു ചെയ്ത പ്രവര്‍ത്തികളെ യഹൂദന്മാര്‍ വിശ്വസിക്കുമെങ്കില്‍ അവര്‍ എന്ത് അറിയുകയും മനസിലാക്കുകയും ചെയ്യുമെന്നാണ് യേശു പറഞ്ഞത്?
പിതാവ് യേശുവിലും യേശു പിതാവിലും ആണെന്ന വസ്തുത അവര്‍ അറിയുവാനും മനസിലാക്കുവാനും ഇടയാകുമായിരുന്നു എന്നാണ് യേശു പറഞ്ഞത്.[10:38].
പിതാവ് യേശുവിലും യേശു പിതാവിലും ആണെന്നുള്ള യേശുവിന്‍റെ
പ്രസ്താവനക്കുള്ള യഹൂദന്മാരുടെ പ്രതികരണം എന്തായിരുന്നു?
യഹൂദന്മാര്‍ വീണ്ടും യേശുവിനെ പിടിക്കുവാന്‍ ശ്രമിച്ചു.[10:39].
John 10:40-42
ഈ സംഭവത്തിനു ശേഷം യേശു എവിടേക്ക് പോയി?
യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുവന്നിരുന്ന യോറദ്ദാന്‍ പ്രദേശങ്ങള്‍ക്കു അപ്പുറമായി കടന്നുപോയി.[10:40].
യേശുവിന്‍റെ അടുക്കല്‍ വന്നിരുന്ന നിരവധി ജനം യേശുവിനോട് പറഞ്ഞ
തും ചെയ്തതും എന്തായിരുന്നു?
അവര്‍ പറഞ്ഞുകൊണ്ടിരുന്നത്,"യോഹന്നാന്‍ അടയാളങ്ങളൊന്നും ചെയ്തിട്ടില്ല; എന്നാല്‍ ഈ മനുഷ്യനെക്കുറിച്ച് അവന്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു." അവിടെ നിരവധിപേര്‍ യേശുവില്‍ വിശ്വസിച്ചു.[10:41-42].
John 11
John 11:1-2
ഈ ലാസര്‍ ആരായിരുന്നു?
ലാസര്‍ ബേഥാന്യയില്‍ നിന്നുള്ള മനുഷ്യന്‍ ആയിരുന്നു. മാര്‍ത്തയും മറിയയും തന്‍റെ സഹോദരിമാര്‍ ആയിരുന്നു. ഈ മറിയ ആയിരുന്നു യേശു വിന്‍റെ പാദങ്ങളെ പരിമളതൈലം പൂശി തലമുടികൊണ്ടു തുടച്ചത്.[11:1-2].
John 11:3-4
ലാസര്‍ രോഗിയായിരിക്കുന്നു എന്ന വര്‍ത്തമാനം കേട്ടപ്പോള്‍ ലാസറിനെ കുറിച്ചും തന്‍റെ രോഗത്തെക്കുറിച്ചും യേശു എന്താണ് പറഞ്ഞത്?
യേശു പറഞ്ഞത്,"ഈ രോഗം മരണത്തില്‍ പര്യവസാനിക്കയില്ല;പകരമായിദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിനു ദൈവമഹത്വത്തിനായിട്ടത്രേ എന്ന് പറഞ്ഞു."[11:4].
John 11:5-7
ലാസര്‍ രോഗിയായിരിക്കുന്നു എന്ന വര്‍ത്തമാനം കേട്ടപ്പോള്‍ യേശു എന്ത് ചെയ്തു?
താനായിരുന്ന സ്ഥലത്തു തന്നെ വീണ്ടും രണ്ടു ദിവസംകൂടെ താമസിച്ചു. [11:6].
John 11:8-9
"നാം യഹൂദ്യയിലേക്ക് വീണ്ടും പോക" എന്ന് യേശു പറഞ്ഞപ്പോള്‍
ശിഷ്യന്മാര്‍ എന്താണ് പറഞ്ഞത്?
ശിഷ്യന്മാര്‍ യേശുവിനോട്, റബ്ബി, യഹൂദന്മാര്‍ ഇപ്പോഴാണല്ലോ അങ്ങയെ കല്ലെറിയുവാന്‍ ശ്രമിച്ചത്, വീണ്ടും അങ്ങോട്ടുതന്നെ മടങ്ങിപ്പോകുകയാണോ?" എന്നാണ് പറഞ്ഞത്.[11:8].
രാത്രിയിലും പകലിലും നടക്കുന്നതിനെക്കുറിച്ച് യേശു എന്തുപറഞ്ഞു?
പകല്‍വെളിച്ചത്തില്‍ നടക്കുന്നവന്‍ പകലില്‍ കാണുന്നതിനാല്‍ ഇടറുന്നില്ല. എങ്കിലും ഇരുളില്‍ നടക്കുന്നവന്‍, തന്നില്‍ വെളിച്ചമില്ലായ്കയാല്‍ ഇടറുന്നു. [11:9-10].
John 11:10-11
John 11:12-14
ലാസര്‍ ഗാഡനിദ്രയിലായിരിക്കുന്നു, അവനെ ഞാന്‍ എഴുന്നേല്‍പ്പിക്കുവാന്‍
പോകുന്നു എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞപ്പോള്‍, താന്‍ എന്തു അര്‍ത്ഥ മാക്കുന്നു എന്നാണു ശിഷ്യന്മാര്‍ കരുതിയത്?
ശിഷ്യന്മാര്‍ ചിന്തിച്ചത് യേശു അര്‍ത്ഥമാക്കിയത് പ്രകൃതിയലുള്ള നിദ്രയെ ക്കുറിച്ചെന്ന നിലയില്‍ യേശുവിനോട് അവര്‍, "കര്‍ത്താവേ, അവന്‍ ഗാഡ നിദ്രയിലായിരിക്കുന്നുവെങ്കില്‍, അവനു സൗഖ്യം വരും."[11:11-12].
ലാസര്‍ ഗാഡനിദ്രചെയ്യുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ യേശു എന്താണ് അര്‍ത്ഥമാക്കിയത്?
ലാസര്‍ ഗാഡനിദ്ര ചെയ്യുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ ലാസറിന്‍റെ മരണത്തെക്കുറിച്ചാണ് പറഞ്ഞത്.[11:13].
John 11:15-16
ലാസര്‍ മരിച്ചപ്പോള്‍ യേശു അവിടെ ഇല്ലാതിരുന്നതു നിമിത്തം താന്‍
എന്തുകൊണ്ട് സന്തോഷിച്ചു?
യേശു പറഞ്ഞു,"നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു, എന്തെന്നാല്‍ ഞാന്‍ അവിടെയില്ലാതിരുന്നതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇടയാകും. [11:15].
യെഹൂദ്യയിലേക്ക് തിരികെ പോയാല്‍ എന്ത് സംഭവിക്കുമെന്നാണ് തോമസ് ചിന്തിച്ചത്?
തോമസ് ചിന്തിച്ചത് അവര്‍ എല്ലാവരും മരിക്കുമെന്നാണ്.[11:16].
John 11:17-20
യേശു വന്നെത്തിയപ്പോള്‍ ലാസര്‍ എത്ര ദിവസമായി കല്ലറയില്‍ ആയിരുന്നു?
ലാസര്‍ നാലുദിവസമായി കല്ലറയില്‍ ആയിരുന്നു.[11:17].
യേശു വരുന്നു എന്ന് കേട്ടപ്പോള്‍ മാര്‍ത്ത എന്ത് ചെയ്തു?
യേശു വരുന്നു എന്ന് കേട്ടപ്പോള്‍ മാര്‍ത്ത യേശുവിനെ എതിരേറ്റുചെന്നു. [11:20].
John 11:21-23
യേശുവിനു വേണ്ടി ദൈവം എന്തുചെയ്യുമെന്നാണ് മാര്‍ത്ത ചിന്തിച്ചത്?
മാര്‍ത്ത പറഞ്ഞത്,"ഇപ്പോഴാണെങ്കിലും, അങ്ങ് ദൈവത്തിങ്കല്‍നിന്നു എന്ത് അപേക്ഷിച്ചാലും, അത് അങ്ങേക്ക് ലഭ്യമാകും.[11:22].
John 11:24-26
"നിന്‍റെ സഹോദരന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും" എന്ന് മാര്‍ത്തയോട്
പറഞ്ഞപ്പോള്‍, യേശുവിനോടുള്ള അവളുടെ പ്രതികരണമെന്തായിരുന്നു?
അവള്‍ യേശുവിനോടു പറഞ്ഞത്,"അന്ത്യനാളില്‍ ഉയിര്‍പ്പിന്‍ വേളയില്‍ ലാസര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും" എന്നാണ്.[11:24].
തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
യേശു പറഞ്ഞത് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവന്‍ മരിച്ചാലും, അവന്‍ ജീവിക്കും, ജീവിച്ചിരുന്നു യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കയുമില്ല.[11:25-26].
John 11:27-29
യേശു ആരെന്നാണ് മാര്‍ത്തയുടെ സാക്ഷ്യം?
മാര്‍ത്ത യേശുവിനോട് പറഞ്ഞത്, "അതെ കര്‍ത്താവേ,അങ്ങ് ക്രിസ്തു ആണെന്നും, ദൈവപുത്രനാണെന്നും, ലോകത്തിലേക്ക് വരുവാനുള്ളവന്‍ ആണെന്നും ഞാന്‍ വിശ്വസിക്കുന്നു." എന്നാണ്.[11:27].
John 11:30-32
മറിയ പെട്ടെന്നെഴുന്നേറ്റു പുറത്തുപോയപ്പോള്‍, കൂടെ ഉണ്ടായിരുന്ന യെഹൂദന്മാര്‍ ചിന്തിച്ചതും ചെയ്തതും എന്താണ്?
മറിയയോടൊപ്പം ഭവനത്തിലുണ്ടായിരുന്ന യഹൂദന്മാര്‍ അവള്‍ കല്ലറക്കല്‍ കരയുവാന്‍ പോകുന്നു എന്ന് ചിന്തിക്കയും, അതിനാല്‍ അവളെ പിന്തുടരുക യും ചെയ്തു.[11:31].
മറിയ എവിടെക്കാണ് പോയിരുന്നത്?
മറിയ യേശുവിനെ കാണുവാനായിട്ടാണ് പോയിരുന്നത്.[11:29&32].
John 11:33-35
യേശു ആത്മാവില്‍ ഞരങ്ങുവാനും കലങ്ങുവാനും കരയുവാനും ഇടയാക്കിയത് എന്താണ്?
യേശു മറിയയെയും തന്നോടൊപ്പമുള്ള യെഹൂദന്മാരെയും കരയുന്നവരായി കണ്ടപ്പോള്‍ ആത്മാവില്‍ ഞരങ്ങി, കലങ്ങുന്നവനായി കരയുവാനിടയായി. [11:33&35].
John 11:36-37
യേശു കരയുന്നതു കണ്ടപ്പോള്‍, യഹൂദന്മാരുടെ നിഗമനം എന്തായിരുന്നു?
യേശു ലാസറിനെ വളരെയധികം സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞു.[11:36].
John 11:38-40
ലാസറിനെ അടക്കം ചെയ്തിരുന്ന കല്ലറയുടെ വാതില്‍ക്കല്‍ വെച്ചിരുന്ന
കല്ല് നീക്കം ചെയ്യുവാന്‍ കല്‍പ്പിച്ചപ്പോള്‍ മാര്‍ത്തയുടെ പ്രതികരണം എന്താ യിരുന്നു?
മാര്‍ത്ത പറഞ്ഞത്,"കര്‍ത്താവേ, ഈ സമയം ശരീരംഅഴുകിത്തുടങ്ങിയിരിക്കു മല്ലോ, മരിച്ചു നാല് ദിനങ്ങളായല്ലോ" എന്നാണ്.[11:39].
കല്ലെടുത്തു മാറ്റുന്നതിനോടുള്ള മാര്‍ത്തയുടെ പ്രതികരണത്തിനോട് യേശുവിന്‍റെ മറുപടി എന്തായിരുന്നു?
യേശു മാര്‍ത്തയോടു പറഞ്ഞത്, "ഞാന്‍ നിന്നോട് പറഞ്ഞില്ലേ, നീ വിശ്വസി ക്കുമെങ്കില്‍, ദൈവത്തിന്‍റെ മഹത്വം കാണും." എന്നാണ്.[11:40].
John 11:41-42
ഗുഹയില്‍ നിന്ന് കല്ല് മാറ്റിയ ഉടന്‍ യേശു എന്താണ് ചെയ്തത്?
യേശു മുകളിലേക്ക് കണ്ണുകളുയര്‍ത്തി ഉച്ചത്തില്‍ പിതാവിനോട് പ്രാര്‍ഥിച്ചു.[11:41].
യേശു ഉറക്കെ പ്രാര്‍ഥിച്ചു, തന്‍റെ പിതാവിനോട് പറഞ്ഞതെന്താണ്?
അവന്‍ ഉറക്കെ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാല്‍, പിതാവ് എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം പറയുന്നു.[11:42].
John 11:43-44
"ലാസറെ, പുറത്തു വരിക!" എന്നു യേശു ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ എന്തു സംഭവിച്ചു?
കൈകളും കാലുകളും ശീലകളാല്‍ ചുറ്റപ്പെട്ടും, മുഖം ശീലകളാല്‍ ചുറ്റ പ്പെട്ടുമുള്ള നിലയില്‍ മരിച്ചവന്‍ പുറത്തുവന്നു.[11:44].
John 11:45-46
ഗുഹയില്‍ നിന്നും ലാസര്‍ പുറത്തുവന്നപ്പോള്‍ യഹൂദന്മാരുടെ പ്രതിക
രണം എന്തായിരുന്നു?
യേശു ചെയ്തതു കണ്ട അനേകം യഹൂദന്മാര്‍ അവനില്‍ വിശ്വസിച്ചു, എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ ചെന്ന് യേശു ചെയ്തത് പറയു വാനിടയായി.[11:45-46].
John 11:47-48
John 11:49-50
മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും ആലോചനായോഗത്തില്‍
കയ്യഫാസ് എന്താണ് പ്രവചിച്ചത്?
കയ്യഫാസ് പറഞ്ഞത് മുഴുവന്‍ ജാതിയും നശിച്ചുപോകുന്നതിനേക്കാള്‍ ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നത് ഉചിതം എന്നാണ്.[11:50-51].
John 11:51-53
ആ ദിവസം മുതല്‍ ആലോചനസംഘം എന്തു പദ്ധതി ഉണ്ടാക്കി?
യേശുവിനെ എപ്രകാരം കുല ചെയ്യണമെന്നു ചിന്തിച്ചുതുടങ്ങി.[11:53].
John 11:54-55
ലാസറിനെ ഉയിര്‍പ്പിച്ച ശേഷം യേശു എന്തു ചെയ്തു?
തുടര്‍ന്നു യേശു യഹൂദന്മാരുടെയിടയില്‍ പരസ്യമായി നടക്കാതെ, ബേഥാന്യയില്‍ നിന്നും പുറപ്പെട്ടു മരുഭൂമിയ്ക്കു സമീപം എഫ്രയീം എന്ന പട്ടണത്തില്‍ ചെന്നു. അവിടെ തന്‍റെ ശിഷ്യന്മാരുമായി താമസിച്ചു. [11:54].
John 11:56-57
മഹാപുരോഹിതന്മാരും പരീശന്മാരും എന്തു കല്‍പ്പനയാണ് നല്‍കിയത്?
യേശു എവിടെയാണെന്ന വിവരം ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, യേശുവിനെ പിടിക്കേണ്ടതിനു അവര്‍ അത് അറിയിക്കണമെന്ന കല്‍പ്പനയാണ് നല്‍കിയത്.[11:57].
John 12
John 12:1-3
യേശു ബേഥാന്യയിലേക്ക് എപ്പോഴാണ് മടങ്ങിവന്നത്?
പെസഹക്കു ആറു ദിവസം മുന്‍പാണ് യേശു ബേഥാന്യയില്‍ വന്നത്.[12:1].
യേശുവിനു വേണ്ടി ഒരുക്കിയ അത്താഴത്തില്‍ മറിയ എന്ത് ചെയ്തു?
മറിയ വിലയേറിയ സ്വച്ചജടമാംസിത്തൈലം ഒരു റാത്തല്‍ എടുത്തു യേശു വിന്‍റെ കാല്‍ കഴുകി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി.[12:3].
John 12:4-6
എന്തുകൊണ്ടാണ് യേശുവിന്‍റെ ശിഷ്യന്മാരിലൊരുവനായ ഇസ്കര്യൊത്ത യൂദ ആ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രര്‍ക്ക് കൊടുക്കാഞ്ഞത് എന്ന് പറഞ്ഞത്?
യൂദ അപ്രകാരം പറഞ്ഞത് ദരിദ്രരോടുള്ള കരുതല്‍ നിമിത്തമല്ല, പ്രത്യുത താന്‍ ഒരു കള്ളനായിരുന്നു; പണസഞ്ചി തന്‍റെ പക്കല്‍ ആയതിനാലും തനിക്കായി അതില്‍ നിന്നും എടുത്തുവന്നതിനാലും ആണ്.[12:4-6].
John 12:7-8
മറിയ സുഗന്ധതൈലം ഇപ്രകാരം ഉപയോഗിച്ചതിനെ യേശു എപ്രകാരം
ന്യായീകരിച്ചു?
യേശു പറഞ്ഞു, "അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിനായി
അതു അവള്‍ ചെയ്തതായിരിക്കട്ടെ. ദരിദ്രര്‍ ഇപ്പോഴും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ഞാനോ എപ്പോഴും നിങ്ങളോടുകൂടെ ഇല്ല താനും."[12:7-8].
John 12:9-11
എന്തുകൊണ്ടാണ് വലിയ ജനക്കൂട്ടം ബേഥാന്യയില്‍ കൂടിയത്?
ജനം യേശുവിന്‍റെ നിമിത്തവും, താന്‍ മരണത്തില്‍ നിന്നുയിര്‍പ്പിച്ച ലാസറിനെ കാണുവാനുമായി ജനം കൂടിവന്നു.[12:9].
എന്തുകൊണ്ടാണ് മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലണമെന്നു ആവശ്യപ്പെട്ടത്?
അവര്‍ ലാസറിനെ കൊല്ലുവാന്‍ ആവശ്യപ്പെട്ടതിന് കാരണം, താന്‍ നിമിത്തം നിരവധി യെഹൂദന്മാര്‍ യേശുവില്‍ വിശ്വസിപ്പാനിടയായി.[12:10-11].
John 12:12-13
യേശു വരുന്നുവെന്ന് കേട്ടപ്പോള്‍ ഉത്സവത്തിനു വന്ന ജനം എന്തുചെയ്തു?
അവര്‍ ഈത്തപ്പനയുടെ കുരുത്തോല വെട്ടി യേശുവിനെ സ്വീകരിപ്പാന്‍ ചെല്ലുകയും,"ഹോശന്ന! ഇസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമ ത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍" എന്ന് ആര്‍പ്പിടുകയും ചെയ്തു. [12:13].
John 12:14-15
യേശുവിന്‍റെ ശിഷ്യന്മാര്‍ ആദ്യം ഗ്രഹിക്കാതിരുന്നതും എന്നാല്‍ യേശു മഹത്വീകരിക്കപ്പെട്ടശേഷം ഓര്‍ത്തതുമായ, അവര്‍ യേശുവിനു ചെയ്‌തതായ കാര്യങ്ങള്‍ എന്തായിരുന്നു?
"ഭയപ്പെടേണ്ട, സീയോന്‍ പുത്രീ, നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറി വരുന്നു" എന്ന് യേശുവിനെക്കുറിച്ചു എഴുതിയിരിക്കുന്നത് ശിഷ്യന്മാര്‍ ഓര്‍ത്തു.[12:13-16].
John 12:16
John 12:17-19
എന്തുകൊണ്ടാണ് ഉത്സവത്തിനു വന്ന ജനം യേശുവിനെ കാണുവാനായി
എതിരേറ്റു ചെന്നത്?
അവര്‍ യേശുവിനെ കാണുവാന്‍ എതിരേറ്റു ചെന്നതിന്‍റെ കാരണം ദൃക് സാക്ഷികള്‍ മൂലം യേശു കല്ലറയില്‍ നിന്നും മരിച്ച ലാസറിനെ ജീവനോടെ ഉയിര്‍പ്പിച്ച വിവരം കേട്ടറിഞ്ഞിരുന്നു.[12:17-18].
John 12:20-22
John 12:23-24
ചില യവനായക്കാര്‍ യേശുവിനെ കാണണമെന്ന് ആഗ്രഹിക്കുന്നതായി അന്ത്രെയോസും ഫിലിപ്പോസും യേശുവിനോട് പറഞ്ഞപ്പോള്‍ യേശു എന്തു
പറഞ്ഞു?
യേശു അവരോട്,"മനുഷ്യപുത്രന്‍ മഹത്വപ്പെടുവനുള്ള നാഴിക വന്നിരിക്കുന്നു"....... എന്ന് പറഞ്ഞു.[12:23].
ഒരു ഗോതമ്പുമണി നിലത്തു വീണു ചത്താല്‍ അതിനു എന്ത് സംഭവിക്കു മെന്നാണ് യേശു പറഞ്ഞത്?
യേശു പറഞ്ഞത് അത് ചത്തുവെങ്കില്‍ വളരെ ഫലം നല്‍കുമെന്നാണ്. [12:24].
John 12:25-26
ഈ ലോകത്തില്‍ തന്‍റെ ജീവനെ സ്നേഹിക്കുന്നവനും തന്‍റെ ജീവനെ പകെക്കുന്നവനും എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
തന്‍റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുമെന്നും, എന്നാല്‍ തന്‍റെ ജീവനെ പകെക്കുന്നവന് അത് നിത്യജീവനായി സൂക്ഷിക്കപ്പെടുമെന്നും യേശു പറഞ്ഞു.[12:26].
John 12:27-29
"പിതാവേ, അങ്ങയുടെ നാമത്തെ മഹാത്വീകരിക്കണമേ" എന്നു യേശു പറഞ്ഞപ്പോള്‍ എന്തു സംഭവിച്ചു?
സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു ശബ്ദമുണ്ടായി പറഞ്ഞത്, "ഞാന്‍ മഹത്വീകരിച്ചിരി ക്കുന്നു, ഇനിമേലും മഹത്വീകരിക്കും" എന്നാണു.[12:28].
John 12:30-31
സ്വര്‍ഗ്ഗത്തില്‍നിന്നു ശബ്ദമുണ്ടാകുവാന്‍ കാരണമെന്തെന്നാണ് യേശു പറഞ്ഞത്?
യേശു പറഞ്ഞു,"എന്‍റെ നിമിത്തം ഈ ശബ്ദമുണ്ടായതല്ല, എന്നാല്‍ നിങ്ങള്‍ [യഹൂദന്മാര്‍] നിമിത്തമാണ് ഉണ്ടായത്.[12:30].
ഇപ്പോള്‍ എന്ത് സംഭവിക്കുവാന്‍ പോകുന്നുവെന്നാണ് യേശു പറഞ്ഞത്?
"ഇപ്പോള്‍ ലോകത്തിന്‍റെ ന്യായവിധി ആകുന്നു ; ഇപ്പോള്‍ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും.[12:31].
John 12:32-33
"ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടാല്‍, എല്ലാവരെയും എങ്കലേക്കു
ആകര്‍ഷിക്കും" എന്ന് യേശു എന്തുകൊണ്ട് പറഞ്ഞു?
താന്‍ എപ്രകാരം മരിക്കുവാന്‍ പോകുന്നു എന്ന് തന്‍റെ മരണവിധം സൂചിപ്പിക്കുവാന്‍ യേശു ഇതു പറഞ്ഞു.[12:33].
John 12:34-36
"മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം, എന്ന് നിനക്ക് എപ്രകാരം പറയാം?, ആരാണ് ഈ മനുഷ്യ പുത്രന്‍?"എന്നിങ്ങനെ ജനം ചോദ്യങ്ങളുന്നയിച്ചപ്പോള്‍
യേശു അവര്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കിയിരുന്നുവോ?
ഇല്ല.താന്‍ അവര്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കിയിരുന്നില്ല.[12:35-36].
വെളിച്ചത്തെ കുറിച്ച് യേശു എന്താണ് പറഞ്ഞത്?
ഇനി കുറേക്കാലം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കും, വെളിച്ചമുള്ളപ്പോള്‍ നടന്നുകൊള്‍വിന്‍....."എന്നും, നിങ്ങള്‍ക്കു വെളിച്ചമുള്ള പ്പോള്‍, വെളിച്ചത്തില്‍ വിശ്വസിപ്പിന്‍, അതിനാല്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആയിത്തീരും".[12:35-36].
John 12:37-38
എന്തുകൊണ്ട് ജനം യേശുവില്‍ വിശ്വസിച്ചില്ല?
യെശയ്യാ പ്രവാചകന്‍ പറഞ്ഞ "കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?" എന്ന വചനം നിവര്‍ത്തിയാകുവാന്തക്കവണ്ണം അവര്‍ വിശ്വസിച്ചില്ല. [12:37-38].
John 12:39-40
എന്തുകൊണ്ട് ജനത്തിനു യേശുവില്‍ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല?
യെശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ,"അവര്‍ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനംതിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിനു അവന്‍ അവരുടെ കണ്ണ് കുരുടാക്കി, ഹൃദയം കഠിനപ്പെടുത്തിയിരിക്കുന്നു.[12:39-40].
John 12:41-43
എന്തുകൊണ്ട് യെശയ്യാവ് ഈ കാര്യങ്ങള്‍ പറഞ്ഞു?
യേശുവിന്‍റെ മഹിമ താന്‍ കണ്ടതിനാലാണ് ഈക്കാര്യങ്ങള്‍ താന്‍ പറഞ്ഞത്.[12:41].
യേശുവില്‍ വിശ്വസിച്ച അധികാരികള്‍ എന്തുകൊണ്ട് അത് സമ്മതിച്ചില്ല?
തങ്ങളെ പള്ളിഭ്രഷ്ടരാക്കുമെന്നു പരീശന്മാര്‍ നിമിത്തം ഭയപ്പെട്ടതിനാല്‍ അവര്‍ അത് സമ്മതിച്ചിരുന്നില്ല. അവര്‍ ദൈവത്തില്‍നിന്നു വരുന്ന മാനത്തേ ക്കാള്‍ മനുഷ്യരില്‍ നിന്ന് ലഭിക്കുന്ന മാനത്തെ സ്നേഹിച്ചു.[12:42=43].
John 12:44-45
തന്നെക്കുറിച്ചും പിതാവിനെക്കുറിച്ചും യേശു എന്ത് പ്രസ്താവനയാണ്
ചെയ്തത്?
"എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നില്‍ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു, എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു" എന്നു പറഞ്ഞു.[12:44-45].
John 12:46-47
താന്‍ ഈ ലോകത്തേക്ക് വന്നത് എന്തിനാണെന്നാണ് യേശു പറഞ്ഞത്?
ലോകത്തെ രക്ഷിപ്പാനായാണ് താന്‍ വന്നതെന്ന് യേശു പറഞ്ഞു.[12:47].
John 12:48-50
യേശുവിനെതിരസ്കരിച്ചവര്‍ക്കും തന്‍റെ വചനം സ്വീകരിക്കാത്തവര്‍ക്കും എന്താണ് ന്യായവിധി നല്‍കുന്നത്?
യേശു പറഞ്ഞതായ വചനങ്ങള്‍ തന്നെ യേശുവിനെ തിരസ്കരിച്ചവരെ അന്ത്യനാളില്‍ ന്യായംവിധിക്കും.[12:48].
യേശു തന്‍റെ സ്വന്തത്തില്‍ നിന്നാണോ സംസാരിച്ചത്?
ഇല്ല. യേശുവിനെ അയച്ചതായ പിതാവ് എന്തു പറയണമെന്നും എന്തു സംസാരിക്കണമെന്നും കല്‍പ്പിച്ചിരുന്നു. [12:49].
യേശു എന്തുകൊണ്ട് പിതാവ് തന്നോട് പറഞ്ഞതുപോലെത്തന്നെ ജനങ്ങ
ളോടു സംസാരിച്ചു?
യേശു അപ്രകാരം ചെയ്തതെന്തുകൊണ്ടെന്നാല്‍ പിതാവിന്‍റെ കല്‍പ്പന നിത്യമായ ജീവന്‍ ആണെന്ന് യേശു അറിഞ്ഞിരുന്നു.[12:50].
John 13
John 13:1-2
തനിക്ക് സ്വന്തമായവരെ യേശു എന്തുമാത്രം സ്നേഹിച്ചു?
താന്‍ അവരെ അന്ത്യത്തോളം സ്നേഹിച്ചു.[13:1].
പിശാചു ഇസ്കര്യോത്ത് യൂദയോട് എന്തു ചെയ്തു?
പിശാചു ഇസ്കര്യോത്ത് യൂദായുടെ ഹൃദയത്തില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ ഹൃദയത്തില്‍ പ്രേരണ നല്‍കി.[13:2].
John 13:3-5
പിതാവ് യേശുവിനു നല്‍കിയത് എന്താണ്?
പിതാവ് എല്ലാവറ്റെയും യേശുവിന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.[13:3].
യേശു എവിടെ നിന്നു വന്നു, എവിടേക്ക് പോകുന്നു?
യേശു പിതാവിന്‍റെ അടുക്കല്‍ നിന്ന് വരികയും തിരികെ പിതാവിന്‍റെ അടുക്കലേക്കു പോകുകയും ചെയ്തു.[13:3].
അത്താഴത്തില്‍നിന്നു എഴുന്നേറ്റപ്പോള്‍ യേശു എന്താണ് ചെയ്തത്?
തന്‍റെ മേലങ്കി മാറ്റിവെച്ചു, ഒരു തുവര്‍ത്തു എടുത്ത് അരയ്ക്കു ചുറ്റി, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകള്‍ കഴുകുവാനും തുവ ര്‍ത്തുവാനും തുടങ്ങി.[13:4-5].
John 13:6-9
പത്രോസ് തന്‍റെ കാലുകള്‍ യേശു കഴുകുവാന്‍ പാടില്ല എന്ന് തടുത്ത
പ്പോള്‍ യേശു എന്താണ് പറഞ്ഞത്?
"ഞാന്‍ നിന്നെ കഴുകുന്നില്ലായെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല" എന്ന് യേശു പറഞ്ഞു.[13:8].
John 13:10-11
"നിങ്ങള്‍ എല്ലാവരും ശുദ്ധിയുള്ളവരല്ല" എന്നു യേശു എന്തുകൊണ്ട് തന്‍റെ
ശിഷ്യന്മാരോട് പറഞ്ഞു?
തന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആരെന്നു അറിഞ്ഞിരുന്നതിനാല്‍ യേശു ഇപ്രകാരം പറഞ്ഞു.[13:11].
John 13:12-15
എന്തുകൊണ്ടാണ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്?
ശിഷ്യന്മാര്‍ താന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ മാതൃക കാണിക്കേണ്ടതി നായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി.[13:14-15].
John 13:16-18
വേലക്കാരന്‍ യജമാനനെക്കാള്‍ വലിയവനാണോ, അയക്കപ്പെട്ടവന്‍ അയച്ച
വനെക്കാള്‍ വലിയവനാണോ?
വേലക്കാരന്‍ തന്‍റെ യജമാനനെക്കാളും അയക്കപ്പെട്ടവന്‍ അയച്ചവനെ ക്കാളും വലിയവനല്ല.[13:16].
യേശുവിനു നേരെ കുതികാല്‍ ഉയര്‍ത്തിയവന്‍ ആര്?
യേശുവിനോടുകൂടെ അപ്പം തിന്നവന്‍ തന്നെ തനിക്കെതിരെ കുതികാല്‍ ഉയര്‍ത്തി.[13:18].
John 13:19-20
"നിങ്ങള്‍ എല്ലാവരും ശുദ്ധിയുള്ളവരല്ല" എന്നും "എന്നോടൊപ്പം അപ്പം ഭക്ഷിച്ചവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയെന്നും" എന്തുകൊണ്ട്
യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു?
ഇത് സംഭവിക്കുന്നതിനു മുന്‍പേ യേശു അവരോടു പറഞ്ഞത്, ഇത് സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ ആകുന്നു എന്ന് അവര്‍ വിശ്വസിക്കേ ണ്ടതിനു ആയിരുന്നു.[13:19].
യേശുവിനെ നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആരെയാണ് നിങ്ങള്‍ സ്വീകരിക്കുന്നത്?
നിങ്ങള്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ താനയയ്ക്കുന്ന എല്ലാവരെയും സ്വീകരിക്കുന്നതിനോടൊപ്പം യേശുവിനെ അയച്ചവനെയും നിങ്ങള്‍ സ്വീക രിക്കുന്നു.[13:20].
John 13:21-22
John 13:23-25
നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റു കൊടുക്കുമെന്ന് യേശു പറഞ്ഞപ്പോള്‍ ശീമോന്‍ പത്രോസ് എന്തു ചെയ്തു?
യേശു സ്നേഹിച്ച ശിഷ്യനോട് ആംഗ്യം കാണിച്ചു ശീമോന്‍ പത്രോസ് പറഞ്ഞത്,"താന്‍ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നമ്മോട് പറയുവാന്‍ ആവശ്യപ്പെടുക" എന്നാണ്.[13:24].
John 13:26-30
യേശുവിനെ ഒറ്റുക്കൊടുക്കുന്നവന്‍ ആരെന്നു പറയണമെന്ന് യേശു വളരെയധികം സ്നേഹിച്ച ശിഷ്യന്‍ ചോദിച്ചപ്പോള്‍ യേശു എപ്രകാരമാണ്
പ്രതികരിച്ചത്?
"ഞാന്‍ അപ്പകഷ്ണം മുക്കി ആര്‍ക്കു കൊടുക്കുന്നുവോ, അവന്‍ തന്നെ."എന്ന് യേശു പറഞ്ഞു. അനന്തരം യേശു അപ്പകഷ്ണം എടുത്തു മുക്കി ശീമോന്‍ ഇസ്കര്യോത്താവിന്‍റെ മകനായ യൂദാസിനു കൊടുത്തു.[13:26].
യൂദാസിനു യേശു അപ്പം നല്‍കിയതിനു ശേഷം അവനു എന്ത് സംഭവിച്ചു, അവന്‍ എന്തു ചെയ്തു?
യൂദാസ് അപ്പം എടുത്തശേഷം സാത്താന്‍ അവന്‍റെ ഉള്ളില്‍ പ്രവേശി ക്കുകയും, താന്‍ പെട്ടെന്നുതന്നെ പുറത്തേക്ക് പോകുകയും ചെയ്തു.[13:27,30].
John 13:31-33
ദൈവം എപ്രകാരമാണ് മഹത്വീകരിക്കപ്പെടുവാന്‍ പോകുന്നത്?
ദൈവം മനുഷ്യപുത്രനില്‍കൂടെയാണ് മഹാത്വീകരിക്കപ്പെടുവാന്‍ പോകുന്നത്. എപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടുമോ അപ്പോള്‍ ദൈവവും മഹത്വീകരിക്കപ്പെടുന്നു.]13:31].
John 13:34-37
യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ പുതിയ കല്‍പ്പന എന്താണ്?
യേശു അവരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണം എന്നതായിരുന്നു ആ പുതിയ കല്‍പ്പന.[13:34].
തന്‍റെ ശിഷ്യന്മാര്‍ പരസ്പരം സ്നേഹിക്കണമെന്ന കല്‍പ്പന അനുസരിച്ചാല്‍ എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
അവര്‍ ഈ കല്‍പ്പന അനുസരിക്കുന്നതുമൂലം, എല്ലാ ജനങ്ങളും യേശുവിന്‍റെ ശിഷ്യന്മാര്‍ എന്ന് അറിയുവാനിടയാകും.[13:35].
"ഞാന്‍ പോകുന്നിടത്തേക്ക് നിങ്ങള്‍ക്ക് വരുവാന്‍ കഴികയില്ല" എന്ന് യേശു പറഞ്ഞപ്പോള്‍ യേശു എവിടേക്ക് പോകുന്നുവെന്ന കാര്യം പത്രോസ്
മനസ്സിലാക്കിയിരുന്നുവോ?
ഇല്ല. പത്രോസ് മനസ്സിലാക്കിയിരുന്നില്ല, അതിനാലാണ് യേശുവിനോട് "കര്‍ ത്താവേ, നീ എവിടെ പോകുന്നു" എന്ന് ചോദിച്ചത്.[13:33,36].
John 13:38
"ഞാന്‍ എന്‍റെ ജീവന്‍ വേണെമെങ്കിലും നിനക്കായി വച്ചുകളയും" എന്നു
ശീമോന്‍ പത്രോസ് പറഞ്ഞപ്പോള്‍ യേശു എന്തു മറുപടിയാണ് പറഞ്ഞത്?
യേശു പറഞ്ഞ മറുപടി,"നിന്‍റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? സത്യമായും, സത്യമായും ഞാന്‍ നിന്നോട് പറയുന്നു, നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല" എന്നാണ്.[13:38].
John 14
John 14:1-3
പിതാവിന്‍റെ ഭവനത്തില്‍ എന്താണ് ഉള്ളത്?
പിതാവിന്‍റെ ഭവനത്തില്‍ അനേക വാസസ്ഥലങ്ങള്‍ ഉണ്ട്.[14:2].
യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് എന്ത് ചെയ്യുവാനാണു പോയത്?
യേശു അവര്‍ക്ക് വേണ്ടി വാസസ്ഥലം ഒരുക്കുവാന്‍ വേണ്ടിയാണു പോയത്.[14:3]
എന്തുകൊണ്ട് ശിഷ്യന്മാരുടെ ഹൃദയം കലങ്ങരുത്?
യേശു അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാനായി പോകുന്നതുകൊണ്ടും യേശു ഇരിക്കുന്നിടത്ത് അവരും ഇരിക്കേണ്ടതിന് അവരെ കൂട്ടിച്ചേര്‍ക്കുവാനായ് വീണ്ടും യേശു വരുന്നതിനാല്‍ അവരുടെ ഹൃദയം കലങ്ങരുത്.[14:1-3].
John 14:4-7
പിതാവിന്‍റെ അടുക്കല്‍ വരുവാനുള്ള ഏക മാര്‍ഗ്ഗം ഏതാണ്?
പിതാവിന്‍റെ അടുക്കല്‍ വരുവാനുള്ള ഏക മാര്‍ഗ്ഗം യേശുക്രിസ്തുവില്‍കൂടെയാണ്.[14:6].
John 14:8-9
ശിഷ്യന്മാര്‍ക്ക് മതിയായതാകും എന്ന് ഫിലിപ്പോസ് യേശുവിനോട്
പറഞ്ഞ വസ്തുത എന്താണ്?
ഫിലിപ്പോസ് യേശുവിനോട് പറഞ്ഞത്,"കര്‍ത്താവേ, ഞങ്ങള്‍ക്ക് പിതാവിനെ കാണിച്ചു തരണമേ, ഞങ്ങള്‍ക്ക് അത് മതിയാകും" എന്നാണ്." [14:8].
John 14:10-11
യേശു ശിഷ്യന്മാരോട് സ്വന്ത ഇഷ്ടപ്രകാരമുള്ളവയാണോ സംസാരിച്ചത്?
യേശു തന്‍റെ സ്വന്ത ഇഷ്ടപ്രകാരമുള്ളവയല്ല സംസാരിച്ചത്, പകരം പിതാ വിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്ന, തന്നില്‍ വസിക്കുന്ന പിതാവാണ് അത് ചെയ്യുന്നത്.[14:10].
:മറ്റു കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍, എന്തുകൊണ്ടാണ് യേശു ശിഷ്യന്മാരോട് യേശു പിതാവിലും പിതാവ് യേശുവിലും ആണെന്ന് വിശ്വസിക്കുവാന്‍
പറയണം?
മറ്റു വേറൊരു കാരണവുംകൊണ്ടല്ല യേശു അവര്‍ അത് വിശ്വസിക്കണമെന്ന് പറയുന്നത്, തന്‍റെ പ്രവര്‍ത്തികള്‍ നിമിത്തം മാത്രമാണ്.[14:11].
John 14:12-14
താന്‍ ചെയ്തവയെക്കാളും വലിയ കാര്യങ്ങളെ ചെയ്യുവാന്‍ ശിഷ്യന്മാര്‍ക്ക് കഴിയും എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്?
യേശു പിതാവിന്‍റെ അടുക്കല്‍ പോകുന്നത് കൊണ്ടാണ് ശിഷ്യന്മാര്‍ ഏറ്റവും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് യേശു പറഞ്ഞത്.[14:12].
തന്‍റെ നാമത്തില്‍ അപേക്ഷിക്കുന്നതെന്തും എന്തുകൊണ്ടാണ് യേശു ചെയ്യുമെന്ന് പറയുന്നത്?
പിതാവ് പുത്രനില്‍ മഹത്വപ്പെടേണ്ടതിനാണ് യേശു അപ്രകാരം ചെയ്യു ന്നത്.[14:13].
John 14:15-17
നിങ്ങള്‍ അവനെ സ്നേഹിക്കുമെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്
യേശു പറയുന്നത്?
നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെങ്കില്‍ തന്‍റെ കല്‍പ്പനകള്‍ നിങ്ങള്‍ കൈക്കൊള്ളുമെന്നാണ് യേശു പറയുന്നത്.[14:15].
ശിഷ്യന്മാരോടൊപ്പം എന്നേക്കും ഇരിക്കേണ്ടതിന് പിതാവ് നല്‍കുന്ന വേറൊരു ആശ്വാസപ്രദന് യേശു വിളിക്കുന്നതെന്ത്?
യേശു അവനെ സത്യത്തിന്‍റെ ആത്മാവ് എന്ന് വിളിക്കുന്നു.[14:17].
എന്തുകൊണ്ട് ലോകത്തിനു സത്യാത്മാവിനെ പ്രാപിക്കാന്‍ കഴിയുന്നില്ല?
ലോകത്തിനു സത്യാത്മാവിനെ പ്രാപിക്കാന്‍ കഴിയാത്തതെന്തെന്നാല്‍ അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല.[14:17].
സത്യാത്മാവു എവിടെയായിരിക്കുമെന്നാണ് യേശു പറയുന്നത്?
സത്യാത്മാവു ശിഷ്യന്മാരുടെ ഉള്ളില്‍ ആയിരിക്കുമെന്നാണ് യേശു പറഞ്ഞത്.[14:17].
John 14:18-20
John 14:21-22
യേശുവിന്‍റെ കല്‍പ്പനകള്‍ ഉള്ളവര്‍ക്കും അവയെ പിന്‍പറ്റുന്നവര്‍ക്കും
എന്തു സംഭവിക്കും?
അപ്രകാരമുള്ളവര്‍ യേശുവിനാലും തന്‍റെ പിതാവിനാലും സ്നേഹിക്കപ്പെടുകയും അവര്‍ക്ക് തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.[14:21].
John 14:23-24
John 14:25-27
പിതാവ് ആശ്വാസപ്രദനായ, പരിശുദ്ധാത്മാവിനെ, അയക്കുമ്പോള്‍ താന്‍ എന്തുചെയ്യും?
ആശ്വാസപ്രദനായ, പരിശുദ്ധാത്മാവ് ശിഷ്യന്മാരെ എല്ലാം പഠിപ്പിക്കയും യേശു അവരെ പഠിപ്പിച്ചതൊക്കെയും അവര്‍ക്ക് ഓര്‍മപ്പെടുത്തുകയും ചെയ്യും.[14:26].
John 14:28-29
യേശു പോകുന്നതുകൊണ്ട് ശിഷ്യന്മാര്‍ എന്തുകൊണ്ട് സന്തോഷിക്കണം?
അവര്‍ സന്തോഷിക്കണമെന്നു യേശു പറഞ്ഞതെന്തുകൊണ്ടെന്നാല്‍, യേശു പിതാവിന്‍റെ അടുക്കല്‍ പോകുന്നു, പിതാവ് യേശുവിനേക്കാള്‍ വലിയവനാകുന്നു.[14:28].
John 14:30-31
ഇനി ശിഷ്യന്മാരോട് അധികം സംസാരിക്കുന്നില്ല എന്ന് യേശു പറയുവാന്‍ എന്തു കാരണമാണ് യേശു നല്‍കുന്നത്?
യേശു നല്‍കുന്ന കാരണം ഈ ലോകത്തിന്‍റെ പ്രഭു വരുന്നു എന്നതാണ്. [14:30].
John 15
John 15:1-2
ആരാണ് സാക്ഷാല്‍ മുന്തിരിവള്ളി?
യേശുവാണ് സാക്ഷാല്‍ മുന്തിരിവള്ളി.[15:1].
ആരാണ് ചെത്തിവെടിപ്പാക്കുന്നവന്‍?
ചെത്തിവെടിപ്പാക്കുന്നവന്‍ പിതാവാകുന്നു.[15:1].
ക്രിസ്തുവിലുള്ള ശാഖകളെ പിതാവ് എന്ത് ചെയ്യുന്നു?
ഫലം നല്‍കാത്ത ശാഖകളെ പിതാവ് നീക്കിക്കളയുകയും ഫലം നല്‍കുന്ന വയെ അധികം ഫലം നല്‍കേണ്ടതിനു ചെത്തി വെടിപ്പാക്കുകയും ചെയ്യുന്നു. [15:2].
John 15:3-4
എന്തുകൊണ്ടാണ് ശിഷ്യന്മാര്‍ ശുദ്ധിയുള്ളവരായിരിക്കുന്നത്?
അവരോടു യേശു പറഞ്ഞതായ വചനങ്ങള്‍ നിമിത്തം അവര്‍ ശുദ്ധിയുള്ള വരായിരിക്കുന്നു.[15:3].
John 15:5-7
ആരാകുന്നു ശാഖകള്‍?
നാമാകുന്നു ശാഖകള്‍.[15:5].
ഫലം നല്‍കുന്നതിനായി നാം എന്തു ചെയ്യണം?
ഫലം നല്‍കേണ്ടതിനായി നിങ്ങള്‍ യേശുവില്‍ നിലനില്‍ക്കണം.[15:5].
നിങ്ങള്‍ യേശുവില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ എന്തു സംഭവിക്കും?
ആരെങ്കിലും യേശുവില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍, ഒരു കൊമ്പുപോലെ എറിയപ്പെടുകയും അത് ഉണങ്ങിപ്പോകുകയും ചെയ്യും.[15:6].
നാം ചോദിക്കുന്നതൊക്കെയും നമുക്ക് ലഭ്യമാകണമെങ്കില്‍ നാം എന്തു
ചെയ്യണം?
നാം യേശുവില്‍ നിലനില്‍ക്കുകയും തന്‍റെ വചനം നമ്മില്‍ നിലനില്‍ക്കു കയും വേണം. അനന്തരം നാം ആഗ്രഹിക്കുന്നതെന്തു ചോദിച്ചാലും അത് നമുക്കുവേണ്ടി ചെയ്തിരിക്കും. [15:7].
John 15:8-9
പിതാവ് മഹത്വീകരിക്കപ്പെടുന്ന രണ്ടു മാര്‍ഗ്ഗങ്ങള്‍ ഏവ?
നാം വളരെ ഫലം പുറപ്പെടുവിക്കുമ്പോഴും നാം യേശുവിന്‍റെ ശിഷ്യന്മാ രായിരിക്കുമ്പോഴുമാണ് പിതാവ് മഹത്വീകരിക്കപ്പെടുന്നത്.[15:10].
John 15:10-11
യേശുവിന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുവാന്‍ നാമെന്തു ചെയ്യണം?
നാം അവന്‍റെ കല്‍പ്പനകള്‍ സൂക്ഷിക്കണം.[15:10].
John 15:12-13
ഒരു മനുഷ്യനു ലഭ്യമാകാവുന്ന ഏറ്റവും വലിയ സ്നേഹമെന്ത്?
തന്‍റെ സ്നേഹിതന്മാര്‍ക്കായി സ്വന്ത ജീവനെ നല്‍കുന്നതിലും വലിയ സ്നേഹം വേറൊന്നില്ല.[15:13].
John 15:14-15
നാം യേശുവിന്‍റെ സ്നേഹിതന്മാരാണോ അല്ലയോ എന്ന് എപ്രകാരം അറിയാം?
നമ്മോടു കല്‍പ്പിച്ചവ നാം ചെയ്യുന്നതില്‍ക്കൂടെ നാം യേശുവിന്‍റെ സ്നേഹിതന്മാര്‍ ആണോ എന്നറിയാം.[15:14].
എന്തുകൊണ്ട് യേശു ശിഷ്യന്മാരെ സ്നേഹിതന്മാരെന്നു വിളിച്ചു?
തന്‍റെ പിതാവിങ്കല്‍നിന്നു താന്‍ കേട്ടവയെല്ലാം അവരെ അറിയിച്ചതു കൊണ്ട് അവരെ സ്നേഹിതന്മാര്‍ എന്ന് വിളിച്ചു.[15:15].
John 15:16-17
John 15:18-19
എന്തുകൊണ്ട് ലോകം യേശുവിന്‍റെ അനുഗാമികളെ വെറുക്കുന്നു.?
ലോകം യേശുവിന്‍റെ അനുഗാമികളെ വെറുക്കുന്നതെന്തുകൊണ്ടെന്നാല്‍, അവര്‍ ഈ ലോകത്തിനുള്ളവരല്ലാത്തതിനാലും യേശു അവരെ ലോകത്തി ല്‍ നിന്നും തിരഞ്ഞെടുത്തതിനാലും ആണ്.[15:19].
John 15:20-22
John 15:23-25
ലോകത്തിനു അവരുടെ പാപത്തെക്കുറിച്ചു ഒഴിവുകഴിവ് പറയാതിരിക്കത്തക്കവിധം യേശു എന്താണ് ചെയ്തത്?
വേറെയാരും ചെയ്തിട്ടില്ലാത്ത പ്രവര്‍ത്തികള്‍ യേശു ലോകത്തില്‍ വന്നു ചെയ്തിട്ടുള്ളതാകയാല്‍ ലോകത്തിനു അവരുടെ പാപത്തെക്കുറിച്ചു ഒഴിവു കഴിവ് പറയുവാന്‍ സാദ്ധ്യമല്ല.15:24].
John 15:26-27
യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കുന്നത് ആര്?
ആശ്വാസപ്രദനായ, സത്യത്തിന്‍റെ ആത്മാവും, യേശുവിന്‍റെ ശിഷ്യന്മാരുമാണ് യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കേണ്ടത്.[15:26-27].
എന്തുകൊണ്ട് ശിഷ്യന്മാര്‍ യേശുവിനെക്കുറിച്ചു സാക്ഷ്യം വഹിക്കണം?
ശിഷ്യന്മാര്‍ യേശുവിനോടൊപ്പം ആദ്യം മുതല്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ യേശു വിനെക്കുറിച്ചുള്ള സാക്ഷ്യം വഹിക്കണം.[15:27].
John 16
John 16:1-2
എന്തുകൊണ്ടാണ് യേശു ഈക്കാര്യങ്ങള്‍ ശിഷ്യരോട് സംസാരിച്ചത്?
അവര്‍ ഇടറിപ്പോകാതിരിപ്പാനായിട്ടാണ് യേശു ഈക്കാര്യങ്ങള്‍ ശിഷ്യന്മാ രോട് സംസാരിച്ചത്.[16:1].
John 16:3-4
എന്തുകൊണ്ട് ജനം യേശുവിന്‍റെ ശിഷ്യന്മാരെ പള്ളിഭ്രഷ്ടരാക്കുകയും
ചിലരെ കുല ചെയ്യുകയും ചെയ്യുന്നത്?
അവര്‍ ഇപ്രകാരം ചെയ്യുന്നതെന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് യേശുവിന്‍റെ പിതാവിനെ അറിയുന്നില്ല എന്നതിനാലാണ്.[16:3].
എന്തുകൊണ്ട് യേശു ഈ കാര്യങ്ങളെ സംബന്ധിച്ച് പ്രാരംഭത്തില്‍ പറഞ്ഞില്ല?
യേശു ഈ കാര്യങ്ങളെ സംബന്ധിച്ച് പ്രാരംഭത്തില്‍ പറയാതിരുന്നത് എന്തുകൊ ണ്ടെന്നാല്‍ താന്‍ അവരോടൊപ്പം ഉണ്ടായിരുന്നു എന്നതിനാലാണ്.[16:4].
John 16:5-7
എന്തുകൊണ്ട് യേശു കടന്നു പോകുന്നത് നല്ലതായിരുന്നു?
യേശു കടന്നുപോകുന്നത് നല്ലതായിരുന്നത് എന്തുകൊണ്ടെന്നാല്‍, താന്‍ പോയിരുന്നില്ലയെങ്കില്‍ ആശ്വാസപ്രദന്‍ വരികയില്ലായിരുന്നു; എന്നാല്‍ യേശു പോകുമെങ്കില്‍, താന്‍ ആശ്വാസപ്രദനെ അവര്‍ക്ക് അയക്കുമായിരുന്നു,[16:7].
John 16:8-11
ആശ്വാസപ്രദന്‍ എന്തിനെക്കുറിച്ചാണ് ലോകത്തിനു ബോധം വരുത്തുന്നത്?
പാപം, നീതി, ന്യായവിധി എന്നിവയെക്കുറിച്ച് ആശ്വാസപ്രദന്‍ ലോകത്തിനു ബോധം വരുത്തും.[16:8].
John 16:12-14
സത്യത്തിന്‍റെ ആത്മാവ് വരുമ്പോള്‍ താന്‍ ശിഷ്യന്മാര്‍ക്കുവേണ്ടി എന്ത് ചെയ്യും?
താന്‍ സകല സത്യത്തിലും അവരെ വഴി നടത്തും; താന്‍ സ്വയമായി ഒന്നും സംസാരിക്കാതെ കേള്‍ക്കുന്നവ മാത്രം സംസാരിക്കും. വരുവാനുള്ളവയെ അവര്‍ക്ക് അറിയിക്കുകയും ചെയ്യും. [16:13].
സത്യത്തിന്‍റെ ആത്മാവ് എപ്രകാരമാണ് യേശുവിനെ മഹത്വപ്പെടുത്തുന്നത്?
യേശുവിന്‍റെ വസ്തുതകള്‍ താന്‍ എടുത്തു ശിഷ്യന്മാര്‍ക്ക് പ്രഖ്യാപിക്കുന്ന തു മൂലം താന്‍ യേശുവിനെ മഹത്വപ്പെടുത്തും.[16:14].
John 16:15-16
സത്യത്തിന്‍റെ ആത്മാവ് യേശുവിന്‍റെ ഏതെല്ലാം വസ്തുതകള്‍ കൈകാര്യം ചെയ്യും?
സത്യത്തിന്‍റെ ആത്മാവ് പിതാവിനുല്ലവയില്‍ നിന്നും കൈകാര്യം ചെയ്യും. പിതാവി നുള്ളവയെല്ലാം യേശുവിനുള്ളവയാണ്.[[16:15].
John 16:17-18
യേശു പറഞ്ഞ ഏതു കാര്യമാണ് ശിഷ്യന്മാര്‍ക്ക് മനസിലാകാഞ്ഞത്?
"ഇനി കുറച്ചുകഴിഞ്ഞതിനുശേഷം നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറച്ചു കഴിഞ്ഞശേഷം വീണ്ടും നിങ്ങള്‍ എന്നെ കാണും" എന്നും "ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട്" എന്നും യേശു പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല.[16:17-18].
John 16:19-21
ശിഷ്യന്മാരുടെ ദു:ഖത്തിനു എന്തു സംഭവിക്കും?
ദുഃഖം സന്തോഷമായി ഭവിക്കും.[16:20].
John 16:22-24
ശിഷ്യന്മാര്‍ സന്തോഷിക്കുവാന്‍ കാരണമാകുന്നത് എന്താണ്?
അവര്‍ യേശുവിനെ വീണ്ടും കാണുകയും അവരുടെ ഹൃദയം സന്തോഷിക്കുകയും ചെയ്യും.[16:22].
അപേക്ഷിക്കുവാനും പ്രാപിക്കുവാനും യേശു ശിഷ്യന്മാരോട് പറഞ്ഞത്
എന്തുകൊണ്ട്?
അവരുടെ സന്തോഷം പൂര്‍ണമാകേണ്ടതിനായി ഇപ്രകാരം ചെയ്യുവാന്‍ യേശു പറഞ്ഞു.[16:24].
John 16:25
John 16:26-28
എന്തുകൊണ്ട് പിതാവു താനും യേശുവിന്‍റെ ശിഷ്യന്മാരെ സ്നേഹിച്ചു?
ശിഷ്യന്മാര്‍ യേശുവിനെ സ്നേഹിക്കുകയും താന്‍ പിതാവിന്‍റെയടുക്കല്‍ നിന്ന് വന്നുവെന്ന് വിശ്വസിക്കയും ചെയ്യുകയാല്‍ പിതാവ് അവരെ സ്നേഹിക്കുന്നു.[16:27].
യേശു എവിടെനിന്നു വന്നു, എവിടേക്ക് പോയി?
ഈ ലോകത്തിലേക്ക് യേശു പിതാവിന്‍റെയടുക്കല്‍ നിന്നു വന്നു, ഈ ലോക ത്തില്‍നിന്ന് പിതാവിന്‍റെ അടുക്കലേക്കു തിരികെ പോകുകയായിരുന്നു. [16:28].
John 16:29-31
John 16:32-33
ആ നാഴികയില്‍ ശിഷ്യന്മാര്‍ എന്ത് ചെയ്യുമെന്നാണ് യേശു പറഞ്ഞത്?
ശിഷ്യന്മാര്‍ എല്ലാവരും അവരവരുടെ സ്വന്തത്തിലേക്ക് ചിതറിപ്പോകുകയും, അവര്‍ യേശുവിനെ ഏകനായി വിട്ടുകളയുകയും ചെയ്യും എന്ന് യേശു പറഞ്ഞു.[16:32].
ശിഷ്യന്മാരെല്ലാവരും യേശുവിനെ ഏകനായി വിട്ടുകളഞ്ഞാലും തന്നോടൊപ്പം ഉണ്ടായിരിക്കുന്നവന്‍ ആരായിരിക്കും?
പിതാവ് യേശുവിനോടൊപ്പം ഉണ്ടായിരിക്കും.[[16:32].
ലോകത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ധൈര്യമായിരിപ്പിന്‍ എന്ന് യേശു
പറഞ്ഞത് എന്തുകൊണ്ട്?
താന്‍ ലോകത്തെ ജയിച്ചതിനാല്‍ യേശു അവരോട് ധൈര്യമായിരിപ്പാന്‍ പറഞ്ഞു. [16:33].
John 17
John 17:1-2
എന്തുകൊണ്ട് പിതാവ് സകല ജഡത്തിന്മേലും യേശുവിനു അധികാരം
നല്‍കി?
പിതാവ് ഇപ്രകാരം ചെയ്തതിന്‍റെ കാരണം താന്‍ യേശുവിനു നല്‍കിയ എല്ലാവര്‍ക്കും അവന്‍ നിത്യജീവന്‍ നല്‍കുവാനിടയാകേണ്ടതിനു ആകുന്നു.. [17:2].
John 17:3-5
നിത്യജീവന്‍ എന്നാല്‍ എന്ത്?
എകസത്യ ദൈവമായ പിതാവിനെയും, താന്‍ അയച്ചവനായ യേശുക്രിസ്തുവിനെയും അറിയുക എന്നതാകുന്നു നിത്യജീവന്‍.[17:3].
യേശു ഏതുവിധത്തിലാണ് ഭൂമിയില്‍ ദൈവത്തെ മഹത്വീകരിച്ചത്?
പിതാവ് തനിക്കു ചെയ്യുവാനായി ഏല്‍പ്പിച്ചിരുന്ന ദൌത്യമൊക്കെയും പൂര്‍ത്തീക രിച്ചുകൊണ്ട് താന്‍ ഇത് ചെയ്തു.[17:4].
യേശുവിനു ഏതുവിധ മഹത്വമാണ് വേണ്ടിയിരുന്നത്?
ലോകസൃഷ്ടിക്കു മുന്‍പ് പിതാവിനോടൊപ്പം അവന്‍റെ സന്നിധിയില്‍ ഉണ്ടായിരുന്ന മഹത്വമാണ് താന്‍ ആവശ്യപ്പെട്ടത്.[17:5].
John 17:6-8
ആര്‍ക്കാണ് യേശു പിതാവിന്‍റെ നാമം വെളിപ്പെടുത്തുന്നത്?
പിതാവു ലോകത്തില്‍നിന്നും യേശുവിനു നല്കിയവര്‍ക്കാണ് യേശു പിതാവിന്‍റെ നാമം വെളിപ്പെടുത്തിയത്.[17:6].
പിതാവ് യേശുവിനു നല്‍കിയ ജനം യേശുവിന്‍റെ വചനത്തോട് എപ്രകാരം പ്രതികരിച്ചു?
അവര്‍ യേശുവിന്‍റെ വചനം സ്വീകരിക്കുകയും താന്‍ സാക്ഷാല്‍ പിതാവി ന്‍റെ അടുക്കല്‍നിന്നും വന്നുവെന്ന് അറിയുകയും പിതാവാണ് അവനെ അയ ച്ചതെന്നു വിശ്വസിക്കുകയും ചെയ്തു.[17:8].
John 17:9-26
താന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നില്ല എന്നാണു യേശു പറയുന്നത്?
ലോകത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നില്ല എന്നാണു യേശു പറഞ്ഞത്.[17:9].
John 17:11,15,21,24-11
ചുരുക്കത്തില്‍ പിതാവ് യേശുവിനു നല്‍കിയവര്‍ക്കുവേണ്ടി യേശു പിതാവിനോട് എന്താണപേക്ഷിച്ചത്?
യേശു പിതാവിനോടപേക്ഷിച്ചത് അവരെ പിതാവിന്‍റെ നാമത്തില്‍ സൂക്ഷിക്കണമെന്നും, ദുഷ്ടനില്‍ നിന്ന് സംരക്ഷിക്കണമെന്നും, അവരെ സത്യത്തില്‍ വിശുദ്ധീകരിക്കണമെന്നും, അവര്‍ യേശുവിലും പിതാവിലും ആയിരിക്കണമെന്നും, താനായിരിക്കുന്നിടത്ത് പിതാവ് നല്‍കിയവരും ആയിരിക്കണമെന്നും ആയിരുന്നു.[17:11, 15, 21, 24].
John 17:12-14
യേശു ലോകത്തില്‍ ആയിരുന്നപ്പോള്‍, പിതാവ് തനിക്കു നല്‍കിയിരുന്ന
വര്‍ക്കുവേണ്ടി യേശു എന്തു ചെയ്തു?
യേശു അവരെ കാത്തുസൂക്ഷിച്ചു.[17:12].
John 17:15-17
John 17:18-19
യേശു എന്തുകൊണ്ടാണ് തന്നെത്തന്നെ വിശുദ്ധീകരിച്ചത്?
പിതാവ് തനിക്കു നല്‍കിയവരും സത്യത്തില്‍ വിശുദ്ധീകരിക്കപ്പെടെണ്ട തിനു, യേശു തന്നെത്താന്‍ വിശുദ്ധീകരിച്ചു.[17:19].
John 17:20-21
വേറെ ആര്‍ക്കുവേണ്ടി യേശു പ്രാര്‍ഥിച്ചു?
ആ സമയത്ത് തന്നെ അനുഗമിക്കുന്നവരുടെ വചനം മൂലം തന്നില്‍ വിശ്വ സിക്കുന്നവര്‍ക്കു വേണ്ടി യേശു പ്രാര്‍ഥിച്ചു.[17:20].
John 17:22-23
യേശുവിനു നല്‍കിയവരെ പിതാവ് എപ്രകാരം സ്നേഹിച്ചു?
യേശുവിനെ എപ്രകാരം സ്നേഹിച്ചുവോ അതുപോലെ പിതാവ് അവരെ സ്നേഹിച്ചു.[17:23].
John 17:24
John 17:25-26
പിതാവ് തനിക്കു നല്‍കിയവര്‍ക്ക് എന്തുകൊണ്ട്, എന്തിനായി പിതാവിന്‍റെ
നാമത്തെ അവര്‍ക്ക് അറിയിക്കും?
പിതാവ് തനിക്കു നല്‍കിയവര്‍ക്ക് പിതാവിന്‍റെ നാമം അറിയിച്ചതും അറിയിക്കുന്നതും, പിതാവ് യേശുവിനെ സ്നേഹിച്ച സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും യേശു അവരില്‍ ഉണ്ടാകേണ്ടതിനും ആകുന്നു.[17:26].
John 18
John 18:1-3
ഈ വചനങ്ങള്‍ സംസാരിച്ചതിനു ശേഷം യേശു എവിടേക്ക് പോയി?
യേശു തന്‍റെ ശിഷ്യന്മാരുമായി കെദ്രോന്‍ തോടിനക്കരെയുള്ള തോട്ടത്തി ലേക്ക് പോയി അതില്‍ പ്രവേശിച്ചു.[18:1].
യൂദായ്ക്ക് ആ തോട്ടത്തെക്കുറിച്ച് എങ്ങനെ അറിയാം?
യേശു ശിഷ്യരുമൊത്തു ആ തോട്ടത്തില്‍ അടിക്കടി പോകുന്നത് അവന്‍ അറിഞ്ഞിരുന്നു.[[18:2].
വിളക്കുകളോടും, പന്തങ്ങളോടും, ആയുധങ്ങളോടും ആ തോട്ടത്തിലേക്ക് വന്ന മറ്റു ചിലര്‍ ആരാണ്?
യൂദ, ഒരു സംഘം പട്ടാളക്കാര്‍, മഹാപുരോഹിതന്മാരുടെയും പരീശന്മാരു ടെയും ഉദ്യോഗസ്ഥന്മാര്‍ ആദിയായവരാണ് തോട്ടത്തിലേക്ക് വന്നത്.[18:3].
John 18:4-5
തോട്ടത്തില്‍ വെച്ച് ഈ സംഘത്തോട് യേശു എന്താണ് ചോദിച്ചത്?
"നിങ്ങള്‍ ആരെ അന്വേഷിക്കുന്നു" എന്നാണ് അവരോടു യേശു ചോദിച്ചത്.[18:4].
John 18:6-7
ഞങ്ങള്‍ നസറായനായ യേശുവിനെ അന്വേഷിക്കുന്നു എന്ന് ആ സംഘം പറയുകയും, "ഞാന്‍ തന്നെ" എന്ന് യേശൂ പ്രതികരിക്കുകയും ചെയ്തപ്പോള്‍
എന്തു സംഭവിച്ചു?
പട്ടാളക്കാരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും പുറകോട്ടു പോകുകയും നിലത്തു വീഴുകയും ചെയ്തു.[18:6].
John 18:8-9
"ഞാന്‍ തന്നെ അവന്‍ എന്ന് പറഞ്ഞുവല്ലോ; എന്നെ ആകുന്നുവെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ" എന്ന് യേശു എന്തുകൊണ്ട് പറഞ്ഞു?
യേശു ഇപ്രകാരം പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ "നീ എനിക്ക് തന്നിട്ടുള്ള വരില്‍ ആരും നഷ്ടപ്പെട്ടു പോയിട്ടില്ല" എന്ന വചനം നിവര്‍ത്തിയാകേണ്ടതിനു ആയിരുന്നു.[18:8-9].
John 18:10-11
മഹാപുരോഹിതന്‍റെ ദാസനായ മല്ക്കോസിന്‍റെ ചെവി പത്രോസ് അറുത്തുകളഞ്ഞപ്പോള്‍, യേശു പത്രോസിനോട് പറഞ്ഞതെന്താണ്?
പത്രോസിനോട് യേശു പറഞ്ഞത്:"നിന്‍റെ വാള്‍ ഉറയില്‍ തിരിച്ചിടുക. എന്‍റെ പിതാവ് എനിക്ക് കുടിപ്പാന്‍ തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ട തല്ലയോ? " എന്നാണ്.[18:10-11].
John 18:12-14
പട്ടാളക്കാരും, അവരുടെ തലവനും, യഹൂദന്മാരുടെ ഉദ്യോഗസ്ഥന്മാരും
യേശുവിനെ ബന്ധിച്ചശേഷം എവിടെക്കാണ് തന്നെ കൊണ്ടുപോയത്?
അവര്‍ യേശുവിനെ ആദ്യം ഹന്നാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി.[18:13].
ഹന്നാവ് ആരായിരുന്നു?
ഹന്നാവ് ആ വര്‍ഷത്തെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അമ്മായ പ്പന്‍ ആയിരുന്നു.[18:13].
John 18:15-16
പത്രോസ് എപ്രകാരമാണ് മഹാപുരോഹിതന്‍റെ അങ്കണത്തില്‍ എത്തി
ചേര്‍ന്നത്?
മഹാപുരോഹിതനു പരിചയമുള്ള വേറൊരു ശിഷ്യന്‍ കാവല്‍ കാക്കുന്ന പരിചാരികയോടു സംസാരിക്കുകയും പത്രോസിനെ അകത്തു പ്രവേശിപ്പിക്കുകയും ചെയ്തു.[18:16].
John 18:17-18
ആരാണ് പത്രോസിനോട് താന്‍ യേശുവിന്‍റെ ശിഷ്യനാണോ അല്ലെങ്കില്‍
യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നുവോ എന്ന് ചോദിച്ചത്?
അങ്കണത്തിലേക്കുള്ള വാതില്‍ കാത്തുകൊണ്ടിരുന്ന സ്ത്രീയും, തീ കാഞ്ഞു കൊണ്ടിരുന്ന ജനങ്ങളും മഹാപുരോഹിതന്‍റെ വേലക്കാരില്‍ ഒരുവനും പത്രോസ് ചെവിയറുത്തവന്‍റെ ബന്ധുവും പത്രോസിനോട് താന്‍ യേശുവിനോടു കൂടെ ഉണ്ടായവനല്ലേ അല്ലെങ്കില്‍ യേശുവിന്‍റെ ശിഷ്യനല്ലേ എന്ന് ചോദിച്ചുകൊണ്ടിരുന്നു.[18:17].
John 18:19-21
തന്‍റെ ശിഷ്യന്മാരെക്കുറിച്ചും തന്‍റെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹി
തന്‍ ചോദിച്ചപ്പോള്‍ യേശു സംക്ഷിപ്തമായി എപ്രകാരം മറുപടി പറഞ്ഞു?
യേശു പറഞ്ഞ മറുപടി, താന്‍ ലോകത്തോട് പരസ്യമായാണ് സംസാരിച്ചത്. താന്‍ സംസാരിച്ചത് കേട്ടതായ അവരോടു ചോദിക്കുവാന്‍ യേശു മഹാപുരോഹിതനോട് പറഞ്ഞു.[18:19-21].
John 18:22-24
ചോദ്യം ചെയ്തതിനു ശേഷം ഹന്നാവ് യേശുവിനെ എങ്ങോട്ടാണ് അയ
ച്ചത്?
ചോദ്യം ചെയ്തതിനുശേഷം ഹന്നാവ് യേശുവിനെ കയ്യഫാവിന്‍റെ അടുക്ക ലേക്കാണ് അയച്ചത്.[18:24].
John 18:25-27
മൂന്നാം പ്രാവശ്യവും ക്രിസ്തുവുമായുള്ള ബന്ധത്തെ പത്രോസ് നിഷേധിച്ച
ഉടനെ എന്താണ് സംഭവിച്ചത്?
ക്രിസതുവിനോടുകൂടെയുള്ള ബന്ധത്തെ മൂന്നാം പ്രാവശ്യം പത്രോസ് നിഷേധിച്ച ഉടനെ കോഴി കൂവി.[18:27].
John 18:28-30
എന്തുകൊണ്ട് യേശുവിനെ കൊണ്ടുപോയവര്‍ ആസ്ഥാനത്തില്‍ പ്രവേശിച്ചില്ല?
അവര്‍ പെസഹ ആചരിക്കേണ്ടതായതിനാല്‍ അശുദ്ധമാകാതിരിക്കേണ്ടതിനു വേണ്ടി അവര്‍ ആസ്ഥാനത്തില്‍ പ്രവേശിച്ചില്ല.[18:28].
"ഈ മനുഷ്യനെതിരെ നിങ്ങള്‍ എന്ത് ആരോപണം കൊണ്ടുവരുന്നു" എന്ന്
പീലാത്തോസ് ചോദിച്ചതിനു യേശുവിനെ കുറ്റം ചുമത്തുന്നവര്‍ എന്താണ് പറഞ്ഞത്?
ഉത്തരമായി അവര്‍ അവനോടു പറഞ്ഞത്, "ഈ മനുഷ്യന്‍ ഒരു തിന്മ പ്രവ ര്‍ത്തിക്കുന്നവനല്ലായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ അവനെ നിന്‍റെ പക്കല്‍ ഏല്‍പ്പ ക്കുകയില്ലായിരുന്നു." എന്നാണ്.[18:31].
John 18:31-32
അവര്‍തന്നെ യേശുവിനെ ശിക്ഷിക്കുന്നതിനുപകരം യഹൂദന്മാര്‍ യേശു
വിനെ പീലാത്തോസിന്‍റെ അടുക്കല്‍ എന്തുകൊണ്ട് കൊണ്ടുപോയി?
ഒരു മനുഷ്യനും റോമന്‍ അധികാരികളുടെ [പീലാത്തോസിന്‍റെ] അനുവാദ മില്ലാതെ മരണശിക്ഷ നടത്തുവാന്‍ അധികാരമില്ലാഞ്ഞതുകൊണ്ട് യഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആവശ്യപ്പെട്ടു.[18:31].
John 18:33-35
:പീലാത്തോസ് യേശുവിനോട് എന്താണ് ചോദിച്ചത്?
നീ യഹൂദന്മാരുടെ രാജാവാണോ എന്നും യേശു എന്താണ് ചെയ്തതെന്നും പീലാത്തോസ് യേശുവിനോട് ചോദിച്ചു.[18:33-35].
John 18:36-37
യേശുവിന്‍റെ രാജ്യത്തെ ക്കുറിച്ച് പിലാത്തോസിനോട് യേശു എന്താണ് പറഞ്ഞത്?
പിലാത്തോസിനോട് യേശു പറഞ്ഞത് തന്‍റെ രാജ്യം ഐഹികമല്ല, അത് ഇവിടെനിന്നും ഉളവാകുന്നതുമല്ല എന്നാണ്.[18:36].
എന്തിനുവേണ്ടിയാണ് യേശു ജനിച്ചത്?
യേശു രാജാവാകുവാന്‍ വേണ്ടിയാണ് ജനിച്ചത്.[18:37].
John 18:38-40
യേശുവിനോട് സംസാരിച്ചതിനുശേഷം യേശുവിനെക്കുറിച്ചുള്ള പിലാത്തോ
സിന്‍റെ വിധി എന്തായിരുന്നു?
"ഈ മനുഷ്യനില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ല" എന്നാണു പിലാത്തോസ് യഹൂദന്മാരോട് പറഞ്ഞത്.[18:38].
യേശുവിനെ വിട്ടയക്കാമെന്ന ഔദാര്യം ` പിലാത്തോസ് നല്‍കിയപ്പോള്‍, പിലാത്തോസിനോട് യഹൂദന്മാര്‍ ഉറക്കെ വിളിച്ചു പറഞ്ഞതെന്ത്?
വീണ്ടും യഹൂദന്‍മാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്," ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ മതി" എന്നാണ്.[18:39-40].
John 19
John 19:1-3
പീലാത്തൊസ് യേശുവിനെ ചാട്ടവാര്‍ കൊണ്ട് അടിപിച്ച ശേഷം പടയാളികള്‍ യേശുവിനെ എന്ത് ചെയ്തു?
പട്ടാളക്കാര്‍ മുള്ളുകൊണ്ട് മെടഞ്ഞു ഒരു കിരീടം ഉണ്ടാക്കി, അത് യേശു വിന്‍റെ ശിരസ്സില്‍ വെച്ചു, ചുവപ്പ് വസ്ത്രം ധരിപ്പിച്ചു. അവന്‍റെയടുക്കല്‍ വന്നു, "യഹൂദന്മാരുടെ രാജാവേ, ജയ" എന്ന് പറഞ്ഞു മുഷ്ടികൊണ്ട് ഇടിച്ചു. 19:2-3].
John 19:4-6
എന്തുകൊണ്ടാണ് പിലാത്തോസ് വീണ്ടും യേശുവിനെ ജനമദ്ധ്യത്തില്‍
കൊണ്ടുവന്നത്?
പിലാത്തോസ് യേശുവില്‍ യാതൊരു കുറ്റവും കണ്ടുപിടിച്ചില്ല എന്ന് ജനം മനസിലാക്കേണ്ടാതിനാണ് പിലാത്തോസ് യേശുവിനെ പുറത്ത് ജനമധ്യത്തില്‍ കൊണ്ടുവന്നത്.[19:4].
പിലാത്തോസ് യേശുവിനെ പുറത്തു ജനമധ്യേ കൊണ്ടുവന്നപ്പോള്‍ യേശു
എന്താണ് ധരിച്ചിരുന്നത്?
യേശു മുള്‍ക്കിരീടം ധരിച്ചു ചുവന്ന വസ്ത്രമണിഞ്ഞിരുന്നു. [19:5].
യേശുവിനെ കണ്ടപ്പോള്‍ മഹാപുരോഹിതന്മാരും ;മറ്റുദ്യോഗസസ്ഥന്മാരും
എന്തു ചെയ്തു?
"അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക" എന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.[19:6].
John 19:7-9
പിലാത്തോസിനെ കൂടുതല്‍ ഭയപ്പെടുത്തുവാന്‍ തക്കവിധം യഹൂദന്മാര്‍
എന്താണ് പറഞ്ഞത്?
യഹൂദന്മാര്‍ പിലാത്തോസിനോട്, "ഞങ്ങള്‍ക്ക് ഒരു ന്യായപ്രമാണമുണ്ട്, അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതിനാല്‍ ആ പ്രമാണമനുസരിച്ചു അവന്‍ മരിക്കണം" എന്നാണു പറഞ്ഞത്.[19:7-8].
"നീ എവിടെ നിന്ന് വരുന്നു" എന്ന് പിലാത്തോസ് ചോദിച്ചപ്പോള്‍ യേശു
എന്താണ് പറഞ്ഞത്?
യേശു പിലാത്തോസിനു മറുപടി നല്‍കിയില്ല.[19:9].
John 19:10-11
യേശുവിന്മേല്‍ പിലാത്തോസിനു അധികാരം നല്‍കിയത് ആരാണെന്നാണ്
യേശു പറഞ്ഞത്?
"മുകളില്‍നിന്നു നിനക്ക് നല്കിയിട്ടില്ലായെങ്കില്‍ നിനക്ക് എന്‍റെമേല്‍ യാതൊരു അധികാരവും ഇല്ല" യേശു പറഞ്ഞു.[19:11].
John 19:12-13
യേശുവിനെ വിട്ടയക്കുവാന്‍ പിലാത്തോസിനു മനസുണ്ടായിരുന്നുവെങ്കിലും തന്നെ തടുക്കുവാന്തക്കവിധം യഹൂദന്മാര്‍ എന്താണ് പറഞ്ഞത്?
യഹൂദന്മാര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്,"നീ ഈ മനുഷ്യനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല:തന്നെത്താന്‍ രാജാവാകുവാന്‍ ആഗ്രഹിക്കുന്നവനെല്ലാം കൈസര്‍ക്കെതിരായി സംസാരിക്കുന്നു" എന്നാണ്.[19:12].
John 19:14-16
യേശുവിനെ ക്രൂശിക്കുവാനായി യഹൂദന്മാരുടെ പക്കല്‍ എല്പ്പിക്കപ്പെടുന്നതിനു മുന്‍പായി മഹാപുരോഹിതന്മാര്‍ അവസാനമായി
പറഞ്ഞതെന്താണ്?
"ഞങ്ങള്‍ക്ക് കൈസര്‍ അല്ലാതെ വേറെ രാജാവ് ഇല്ല" എന്നാണു മഹാ പുരോഹിതന്മാര്‍ പറഞ്ഞത്.[19:15-16].
John 19:17-18
അവര്‍ യേശുവിനെ എവിടെയാണ് ക്രൂശിച്ചത്?
അവര്‍ യേശുവിനെ തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്‍ഗോഥായിലാണ് ക്രൂശിച്ചത്.[19:17-18].
ആ ദിവസം യേശു മാത്രമാണോ അവിടെ ക്രൂശിക്കപ്പെട്ടത്?
അല്ല. വേറെ രണ്ടു പേര്‍, യേശുവിന്‍റെ ഓരോ വശത്തുമായി കൂടെ ക്രൂശിക്കപ്പെട്ടിരുന്നു.[19:18].
John 19:19-20
യേശുവിന്‍റെ ക്രൂശിന്‍റെ മുകളില്‍ അടയാളമായി പിലാത്തോസ് എന്താണ് എഴുതി
യിരുന്നത്?
"നസറായനായ യേശു, യഹൂദന്മാരുടെ രാജാവ്" എന്നാണ് ആ അടയാളത്തില്‍ എഴുതിയിരുന്നത്.[19:19}.
യേശുവിന്‍റെ ക്രൂശിനു മുകളിലുണ്ടായിരുന്ന അടയാളത്തില്‍ ഏതെല്ലാം
ഭാഷകളില്‍ എഴുതിയിരുന്നു?
ഏബ്രായ, റോമ, യവനായ ഭാഷകളില്‍ എഴുതിയിരുന്നു.[19:20].
John 19:21-22
John 19:23-24
പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രവുമായി എന്ത് ചെയ്തു?
പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രത്തെ നാലായി പകുത്തു, ഓരോരുത്തരും എന്നാല്‍ ഓരോ ഭാഗം എടുത്തു. തയ്യല്‍ എതുമില്ലാത്ത മേലങ്കി ആര്‍ക്കു
ലഭിക്കുമെന്നറിവാനായി ചീട്ടിടുകയും ചെയ്തു.[19:23-24].
എന്തുകൊണ്ട് പട്ടാളക്കാര്‍ യേശുവിന്‍റെ വസ്ത്രത്തോട് ഇപ്രകാരം ചെയ്തു?
"എന്‍റെ വസ്ത്രം അവര്‍ പങ്കിട്ടെടുത്തു, എന്‍റെ അങ്കിക്കായി ചീട്ടിട്ടു" എന്ന തിരുവെഴുത്തു നിവര്‍ത്തിയാകുവാന്‍ ആയിട്ടാണ് ഇപ്രകാരം സംഭവിച്ചത്. [19:23-24].
John 19:25-27
യേശുവിന്‍റെ ക്രൂശിന്‍റെ അരികില്‍ ആരാണ് നിന്നിരുന്നത്?
യേശുവിന്‍റെ അമ്മ, തന്‍റെ അമ്മയുടെ സഹോദരി, ക്ലെയോപ്പാവിന്‍റെ ഭാര്യ യായ മറിയ, മഗ്ദലനമറിയം, യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍, ആദിയായവര്‍ യേശുവിന്‍റെ ക്രൂശിന്‍റെ അരികില്‍ നിന്നിരുന്നു.[19:25-26].
തന്‍റെ അമ്മയെയും താന്‍ സ്നേഹിച്ച ശിഷ്യനെയും അരികില്‍ നില്‍ക്കുന്ന
തായി കണ്ടപ്പോള്‍ യേശു അമ്മയോട് എന്താണ് പറഞ്ഞത്?
യേശു അമ്മയോട്, "സ്ത്രീയേ, നോക്കൂ, ഇതാ നിന്‍റെ മകന്‍!" എന്ന് പറഞ്ഞു. [19:26].
യേശുവിനെ സ്നേഹിച്ച ശിഷ്യനോട് യേശു, "നോക്കൂ, ഇതാ നിന്‍റെ അമ്മ!"
എന്ന് പറഞ്ഞപ്പോള്‍ ആ ശിഷ്യന്‍ എന്ത് ചെയ്തു?
ആ നാഴിക മുതല്‍ യേശു സ്നേഹിച്ച ആ ശിഷ്യന്‍ യേശുവിന്‍റെ അമ്മയെ തന്‍റെ സ്വന്ത ഭവനത്തില്‍ കൈക്കൊണ്ടു.[19-27].
John 19:28-30
"ഞാന്‍ ദാഹമായിരിക്കുന്നു" എന്ന് എന്തുകൊണ്ട് പറഞ്ഞു?
തിരുവെഴുത്തുകള്‍ സത്യമായിത്തീരേണ്ടതിനു വേണ്ടി യേശു അപ്രകാരം പറഞ്ഞു.[19:28].
തന്‍റെ വായിലേക്ക് നീട്ടപ്പെട്ട സ്പോങ്ങില്‍ നിന്നും പുളിച്ച വീഞ്ഞ് കുടിച്ച ശേഷം യേശു എന്താണ് പറഞ്ഞത്?
യേശു പുളിച്ച വീഞ്ഞ് കുടിച്ചശേഷം,"എല്ലാം നിവര്‍ത്തിയായി" എന്ന് പറഞ്ഞു. അനന്തരം തന്‍റെ ശിരസ്സ് ചായ്ച്ചു തന്‍റെ പ്രാണനെ വിട്ടു.[19:29-30].
John 19:31-33
എന്തുകൊണ്ടാണ് യഹൂദന്മാര്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കാലുകള്‍ ഒടിച്ചുകളയുവാന്‍ പിലാത്തോസിനോട് ആവശ്യപ്പെട്ടത്?
അത് ഒരുക്ക നാളായതിനാല്‍, ശബ്ബത്തു നാളില്‍ ശരീരം ക്രൂശില്‍ തൂങ്ങുന്നത് അനുവദനീയമല്ലായ്കയാല്‍ [ശബ്ബത്ത് ഒരു പ്രധാന ദിവസമാകയാല്‍], യഹൂദന്മാര്‍ പിലാത്തോസിനോട് ശിക്ഷിക്കപ്പെട്ടവരുടെ കാലുകള്‍ ഒടിച്ചുകളയുകയും മൃതശരീരം താഴെ ഇറക്കുകയും ചെയ്യണമെന്നു ആവശ്യ പ്പെടുകയും ചെയ്തു.[19:31].
എന്തുകൊണ്ട് പട്ടാളക്കാര്‍ യേശുവിന്‍റെ കാലുകള്‍ ഒടിച്ചില്ല?
യേശു മരിച്ചു കഴിഞ്ഞതിനാലാണ് അവര്‍ യേശുവിന്‍റെ കാലുകള്‍ ഒടിക്കാതിരുന്നത്.[19:33].
John 19:34
യേശു മരിച്ചു കഴിഞ്ഞിരുന്നതിനാല്‍ യേശുവിനോട് പട്ടാളക്കാര്‍ എന്താണ് ചെയ്തത്?
പട്ടാളക്കാരില്‍ ഒരുവന്‍ കുന്തംകൊണ്ടു യേശുവിന്‍റെ വിലാപ്പുറം കുത്തി.[19:34].
John 19:35-37
എന്തുകൊണ്ടാണ് യേശുവിന്‍റെ കാലുകള്‍ ഒടിക്കാതെയും, യേശുവിന്‍റെ
വിലാപ്പുറം കുത്തിത്തുളക്കുകയും ചെയ്തത്?
"അവന്‍റെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല" എന്നും "അവര്‍ കുത്തിയ വങ്കലേക്ക് നോക്കും" എന്നും എഴുതപ്പെട്ടിട്ടുള്ള തിരുവെഴുത്തുകള്‍ നിറവേ റ്റപ്പെടുവാനായി ഈ കാര്യങ്ങള്‍ സംഭവിച്ചു. [19:36-37].
എന്തുകൊണ്ടാണ് ഈ സംഭവങ്ങളോക്കെയും കണ്ടതായ വ്യക്തി യേശു
വിന്‍റെ ക്രൂശീകരണത്തിനു സാക്ഷ്യം വഹിക്കുന്നു?
ഈ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് നിങ്ങളും വിശ്വസിക്കേണ്ട തിനായിട്ടാണ്.[19:35].
John 19:38-39
ആരാണ് യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടു പോകണമെന്ന് ആവശ്യ
പ്പെട്ടു വന്നു ചോദിച്ചത്?
അരിമത്യക്കാരനായ യോസേഫാണ് പിലാത്തോസിനോട് യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടത്.19:38].
യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ അരിമത്യക്കാരനായ
യോസേഫിനോടൊപ്പം വന്നത് ആരാണ്?
അരിമത്യക്കാരനായ യോസേഫിനോടൊപ്പം നിക്കൊദേമോസും വന്നു.[19:39].
John 19:40-42
യേശുവിന്‍റെ ശരീരവുമായി അരിമത്യ യോസേഫും നിക്കൊദേമോസും
എന്ത് ചെയ്തു?
അവര്‍ യേശുവിന്‍റെ ശരീരം സുഗന്ധവര്‍ഗ്ഗമിട്ടു ശീലകളാല്‍ പൊതിഞ്ഞു. അനന്തരം തോട്ടത്തില്‍ ഉള്ള പുതിയ കല്ലറയില്‍ യേശുവിന്‍റെ ശരീരം കിടത്തി.[19:40].
John 20
John 20:1-2
മഗ്ദലനമറിയം എപ്പോഴാണ് കല്ലറക്കല്‍ എത്തിയത്?
ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതിരാവിലെ അവള്‍ കല്ലറക്കല്‍ എത്തി.[20:1].
കല്ലറക്കല്‍ എത്തിയപ്പോള്‍ മഗ്ദലനമറിയം എന്താണ് കണ്ടത്?
കല്ലറവാതിലില്‍നിന്നും കല്ല് നീങ്ങിപ്പോയിരിക്കുന്നത് കണ്ടു.[20:1].
മഗ്ദലനമറിയം രണ്ടു ശിഷ്യന്മാരോട് എന്താണ് പറഞ്ഞത്?
അവള്‍ അവരോടു പറഞ്ഞത്, "അവര്‍ കര്‍ത്താവിനെ കല്ലറയില്‍നിന്നു എടുത്തുകൊണ്ടുപോയി, അവനെ എവിടെ വെച്ചുവെന്നു അറിയുന്നില്ല" എന്നാണ്.{20:2].
John 20:3-5
മഗ്ദലനമറിയം പറഞ്ഞത് കേട്ടതിനുശേഷം ശീമോന്‍ പത്രോസും മറ്റേ
ശിഷ്യനും എന്തു ചെയ്തു?
അവര്‍ ഇരുവരും ഒരുമിച്ചു കല്ലറയിലേക്ക് ഓടി.[20:3-4].
John 20:6-7
ശീമോന്‍ പത്രോസ് കല്ലറയില്‍ എന്താണ് കണ്ടത്?
പത്രോസ് നേരിയ വസ്ത്രം കിടക്കുന്നത് കണ്ടു. തന്‍റെ ശിരസില്‍ ചുറ്റിയി രുന്ന വസ്ത്രം അവിടെ കാണാതെ അതു അതിന്‍റെ സ്ഥലത്തായി ചുറ്റിവെച്ചിരിക്കുന്നത് കണ്ടു.[20:6-7].
John 20:8-10
കല്ലറയില്‍ താന്‍ കണ്ട കാഴ്ചയ്ക്ക് മറ്റേ ശിഷ്യന്‍ എപ്രകാരമാണ് പ്രതി
കരിച്ചത്?
താന്‍ കാണുകയും വിശ്വസിക്കുകയും ചെയ്തു.[20:8].
John 20:11-13
മറിയ കല്ലറക്കല്‍ വന്നു കുനിഞ്ഞു നോക്കിയപ്പോള്‍ എന്താണ് കണ്ടത്?
വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍, യേശുവിന്‍റെ ശരീരം വെച്ചിരുന്നിടത്ത് ഒരുവന്‍ തലയ്കലും, ഒരുവന്‍ പാദത്തിലുമായി ഇരിക്കുന്നത് അവള്‍ കണ്ടു.[20-12].
ദൂതന്മാര്‍ മറിയയോടു എന്താണ് പറഞ്ഞത്?
അവര്‍ അവളോട്,"സ്ത്രീയേ, നീ എന്തിനു കരയുന്നു?"എന്നാണു ചോദിച്ചത്. [20:13].
John 20:14-15
മറിയ തിരിഞ്ഞു നോക്കിയപ്പോള്‍ എന്താണ് കണ്ടത്?
യേശു നില്‍ക്കുന്നതായി അവള്‍ കണ്ടു, എങ്കിലും അത് യേശുവാണെന്നു അവള്‍ ഗ്രഹിച്ചില്ല.[20:14].
യേശു ആരായിരുന്നു എന്നാണു മറിയ ചിന്തിച്ചത്?
തോട്ടക്കാരന്‍ ആയിരിക്കും എന്നാണ് അവള്‍ ചിന്തിച്ചത്.[20:15].
John 20:16-18
മറിയ എപ്പോഴാണ് യേശുവിനെ തിരിച്ചരിഞ്ഞത്?
"മറിയേ" എന്ന് യേശു അവളുടെ പേര് പറഞ്ഞപ്പോഴാണ് അവള്‍ തിരി ച്ചറിഞ്ഞത്.[20:16].
എന്തുകൊണ്ടാണ് യേശു മറിയയോട് തന്നെ തൊടരുത് എന്ന് പറഞ്ഞത്?
യേശു അവളോട് തന്നെ തൊടരുത് എന്ന് പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ താന്‍ ഇതുവരെയും പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോയിരുന്നില്ല.[20:17].
തന്‍റെ സഹോദരന്മാരോട് എന്തു പറയണമെന്നാണ് മറിയയോട് യേശു
പറഞ്ഞത്?
തന്‍റെ സഹോദരന്മാരോട് പറയേണ്ടതിനു യേശു മറിയയോട് പറഞ്ഞത്, എന്‍റെ പിതാവും നിങ്ങളുടെ പിതാവും, എന്‍റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്‍റെ അടുക്കലേക്കു ഞാന്‍ ആരോഹണം ചെയ്യും.[20:17].
John 20:19
ആഴ്ചയുടെ ഒന്നാം ദിനം വൈകുന്നേരം ശിഷ്യന്മാര്‍ ഒരുമിച്ചു കൂടിയിരി
ക്കുമ്പോള്‍ എന്താണ് സംഭവിച്ചത്?
യേശു അവരുടെ നടുവില്‍ വന്നു നിന്നു.[20:19].
യേശു ശിഷ്യന്മാരെ കാണിച്ചത് എന്താണ്?
യേശു തന്‍റെ കൈകളും വിലാപ്പുറവും അവരെ കാണിച്ചു.[20:20].
John 20:20
കല്ലറക്കല്‍ നിന്നും കല്ല് ഉരുട്ടിമാറ്റിയതായി കണ്ടശേഷം മഗ്ദലനമറിയം
എന്ത് ചെയ്തു?
താന്‍ ശീമോന്‍ പത്രോസിന്‍റെയും യേശു അധികമായി സ്നേഹിച്ച മറ്റേ ശിഷ്യന്‍റെയും അടുക്കല്‍ ഓടിച്ചെന്നു.[20:20].
John 20:21-23
ശിഷ്യന്മാരോട് താന്‍ എന്ത് ചെയ്യുവാന്‍ പോകുന്നുവെന്നാണ് യേശു പറഞ്ഞത്?
തന്‍റെ പിതാവ് തന്നെ അയച്ചതുപോലെ താനും ശിഷ്യന്മാരെ അയക്കുന്നു എന്നാണ് യേശു പറഞ്ഞത്.[20:21].
അവരുടെ മേല്‍ ഊതിയതിനു ശേഷം യേശു ശിഷ്യന്മാരോട് എന്താണ് പറഞ്ഞത്?
"പരിശുദ്ധാത്മാവിനെ പ്രാപിക്കുവിന്‍. ആരുടെ പാപങ്ങള്‍ നിങ്ങള്‍ ക്ഷമി ക്കുന്നുവോ അത് അവര്‍ക്ക് ക്ഷമിക്കപ്പെടും; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നു വോ അത് അവര്‍ക്കു നിര്‍ത്തപ്പെടും."[20:22-23].
John 20:24-25
ശിഷ്യന്മാര്‍ യേശുവിനെ കണ്ടതായ സമയം അവരോടൊപ്പം കാണപ്പെടാ
തിരുന്ന ഒരു ശിഷ്യന്‍ ആരായിരുന്നു?
പന്ത്രണ്ടു ശിഷ്യന്മാരിലൊരുവനായി, ദിദിമോസ് എന്നറിയപ്പെട്ടിരുന്ന തോമസ് ആണ് യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ മറ്റു ശിഷ്യന്മാരോടൊപ്പം ഉണ്ടാകാതിരുന്നത്?
യേശു ജീവനോടിരിക്കുന്നു എന്ന് വിശ്വസിക്കേണ്ടതിനു തനിക്ക് എന്ത് വേണമെന്നാണ് തോമസ് പറഞ്ഞത്?
താന്‍ വിശ്വസിക്കുന്നതിനു മുന്‍പായി യേശുവിന്‍റെ കൈകളിലുള്ള ആണിപ്പാടുകളെ കാണുകയും തന്‍റെ വിരലുകളിടുകയും,യേശുവിന്‍റെ വിലാപുറത്തുള്ള മുറിവില്‍ തൊടുകയും വേണമെന്ന് തോമസ് പറഞ്ഞു. [20:25].
John 20:26-27
തോമസ് എപ്പോഴാണ് യേശുവിനെ കണ്ടത്?
എട്ടു ദിവസങ്ങള്‍ക്ക് ശേഷം തോമസ് മറ്റു ശിഷ്യന്മാരോടുകൂടെ ഇരിക്കു മ്പോള്‍ കതകു അടച്ചിരിക്കെ, യേശു അവരുടെ നടുവില്‍ വന്നു.[20:26].
തോമസിനോട് എന്തു ചെയ്യുവാനാണ് യേശു പറഞ്ഞത്?
യേശു തോമസിനോട്, നിന്‍റെ വിരല്‍ നീട്ടി എന്‍റെ കൈകള്‍ കാണുകയും എന്‍റെ വിലാപ്പുറത്തു നിന്‍റെ വിരല്‍ ഇടുകയും ചെയ്യുക. അനന്തരം തോമസിനോട് യേശു അവിശ്വാസിയായി ഇരിക്കാതെ വിശ്വാസമുള്ളവനായിരിക്കുക എന്നു പറഞ്ഞു.[20:27].
John 20:28-29
തോമസ് യേശുവിനോട് എന്താണ് പറഞ്ഞത്?
"എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്നാണ് തോമസ് പറഞ്ഞത്.[20:28].
അനുഗ്രഹിക്കപ്പെട്ടവര്‍ ആരെന്നാണ് യേശു പറഞ്ഞത്?
"കാണാതെ വിശ്വസിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍" എന്നാണ് യേശു പറഞ്ഞത്.[20:29].
John 20:30-31
ഈ പുസ്തകത്തില്‍ എഴുതപ്പെടാത്ത വേറെ അത്ഭുതങ്ങള്‍ യേശു ചെയ്തിട്ടുണ്ടോ?
അതെ. ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ ചെയ്‌തതായ മറ്റുള്ള നിരവധി അത്ഭുതങ്ങള്‍ യോഹന്നാന്‍റെ പുസ്തകത്തില്‍ എഴുതപ്പെടാത്തതായുണ്ട്.[20:30].
എന്തുകൊണ്ടാണ് അത്ഭുതങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്?
യേശു തന്നെയാണ് ക്രിസ്തു എന്നും, താന്‍ ദൈവപുത്രനെന്നും നിങ്ങള്‍ വിശ്വസിക്കേണ്ടതിനും, വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനും അവ എഴുതിവെച്ചിരിക്കുന്നു.[20:31].
John 21
John 21:1-3
യേശു വീണ്ടും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ എവിടെയായിരുന്നു?
വീണ്ടും യേശു ശിഷ്യന്മാര്‍ക്ക് തന്നെ പ്രത്യക്ഷപ്പെടുത്തിയപ്പോള്‍ അവര്‍ തിബെര്യാസ് കടലില്‍ ആയിരുന്നു.[21:1].
തിബെര്യാസ് കടലില്‍ ഏതെല്ലാം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു?
ശീമോന്‍ പത്രോസ്, ദിദിമസ് എന്നു വിളിക്കപ്പെട്ടിരുന്ന തോമസ്, ഗലീലയിലെ കാനയിലെ നഥനയേല്‍, സെബെദിപുത്രന്മാര്‍, യേശുവിന്‍റെ മറ്റു രണ്ടു ശിഷ്യന്മാര്‍ എന്നിവര്‍ തിബെര്യാസ് കടലില്‍ ഉണ്ടായിരുന്നു.[21:2].
ഈ ശിഷ്യന്മാര്‍ എന്തു ചെയ്യുകയായിരുന്നു?
അവര്‍ മീന്‍ പിടിക്കുവാന്‍ പോയി, എന്നാല്‍ രാത്രി മുഴുവന്‍ അദ്ധ്വാനി ച്ചിട്ടും ഒന്നും കിട്ടിയില്ല.[21:3].
John 21:4-6
യേശു ശിഷ്യന്മാരോട് എന്തു ചെയ്യുവാനാണ് ആവശ്യപ്പെട്ടത്?
മീന്‍ പിടിക്കേണ്ടതിനായി പടകിന്‍റെ വലത്തുവശത്തു വല വീശുവാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്.[21:6].
ശിഷ്യന്മാര്‍ അവരുടെ വല വീശിയപ്പോള്‍ എന്താണ് സംഭവിച്ചത്?
അവര്‍ക്ക് വല വലിച്ചുകയറ്റുവാന്‍ കഴിയാത്തവിധം ധാരാളം മത്സ്യം വലയിലുണ്ടായിരുന്നു.[21:6].
John 21:7-9
"ഇത് കര്‍ത്താവ് ആകുന്നു" എന്ന് യേശു സ്നേഹിച്ച ശിഷ്യന്‍ പറഞ്ഞപ്പോള്‍ ശീമോന്‍ പത്രോസ് എന്തു പറഞ്ഞു?
:താന്‍ തന്‍റെ പുറം വസ്ത്രം ചുറ്റി കടലില്‍ ചാടി.[21:7].
മറ്റു ശിഷ്യന്മാര്‍ എന്തു ചെയ്തു?
മറ്റു ശിഷ്യന്മാര്‍ മീന്‍ നിറഞ്ഞ വല വലിച്ചുകൊണ്ട് പടകില്‍ വന്നു.[21:8].
John 21:10-11
അവര്‍ പിടിച്ചതായ മത്സ്യത്തില്‍ നിന്ന് കുറച്ചെടുത്ത് എന്തു ചെയ്യുവാ നാണ് യേശു അവരോടു ആവശ്യപ്പെട്ടത്?
യേശു അവരോടു ഇപ്പോള്‍ പിടിച്ചതായ മത്സ്യത്തില്‍ നിന്ന് ചിലത് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു.[21:10].
John 21:12-14
ഉയിര്‍ത്തെഴുന്നേറ്റ ശേഷം യേശു ശിഷ്യന്മാര്‍ക്ക് എത്രാമത്തെ പ്രാവശ്യ മാണ് തന്നെ കാണിക്കുന്നത്?
ഉയിര്‍പ്പിനുശേഷം ഇപ്പോള്‍ മൂന്നാമത്തെ പ്രാവശ്യമാണ് യേശു തന്നെ ശിഷ്യന്മാര്‍ക്ക് കാണിക്കുന്നത്.[21:14].
John 21:15-16
ഇവരിലധികമായി ശീമോന്‍ യേശുവിനെ അധികമായി സ്നേഹിക്കുന്നു വോ എന്നാണു യേശു ശീമോന്‍ പത്രോസിനോട് ചോദിച്ചത്.[21:15].
John 21:17-18
യേശുവിനെ സ്നേഹിക്കുന്നുവോ എന്ന് മൂന്നാം പ്രാവശ്യവും ചോദിച്ചപ്പോള്‍ ശീമോന്‍ പത്രോസ് എപ്രകാരം മറുപടി നല്‍കി?
മൂന്നാം പ്രാവശ്യം ചോദിച്ചതിനു പത്രോസ് ദുഖിച്ച് പ്രതികരിച്ചത്,"കര്‍ത്താവേ, അങ്ങ് സകലവും അറിയുന്നു, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നതും അങ്ങ് അറിയുന്നു" എന്നാണ്.[21:17].
യേശുവിന്‍റെ "നീ എന്നെ സ്നേഹിക്കുന്നുവോ" എന്ന ചോദ്യത്തിനു മൂന്നാം പ്രാവശ്യം പത്രോസ് പ്രതികരിച്ചപ്പോള്‍ പത്രോസിനോട് എന്ത് ചെയ്യുവാനാണ് യേശു പറഞ്ഞത്?
"എന്‍റെ ആടുകളെ മേയ്ക്ക"എന്നാണു മൂന്നാം പ്രാവശ്യം യേശു പറഞ്ഞത്. {21:17].
ശീമോന് പ്രായമാകുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് ശീമോന്‍ പത്രോസിനോട് യേശു പറഞ്ഞത്?
യേശു ശീമോന്‍ പത്രോസിനോടു പറഞ്ഞത്, നീവയസ്സനായ ശേഷം നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്നെ വസ്ത്രം ധരിപ്പിക്കുകയും നിനക്ക് ഇഷ്ടമി ല്ലാത്ത ഇടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും.[21:18].
John 21:19
വയസ്സനാകുമ്പോള്‍ പത്രോസിനു എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നതിനെ എന്തുകൊണ്ട് യേശു പത്രോസിനോട് പറഞ്ഞു?
ദൈവത്തെ മഹത്വപ്പെടുത്തുവാന്തക്കവിധം പത്രോസിന്‍റെ മരണം ഇന്നവിധം ആയിരിക്കുമെന്ന് സൂചിപ്പിക്കേണ്ടതിനാണ് യേശു ഇത് പറഞ്ഞത്.[21:19].
John 21:20-25
യേശു സ്നേഹിച്ച ശിഷ്യനെ സംബന്ധിച്ചു എന്താണ് പത്രോസ് ചോദിച്ചത്?
"കര്‍ത്താവേ, ഈ മനുഷ്യന് എന്ത് സംഭവിക്കും" എന്നാണു പത്രോസ് യേശുവിനോട് ചോദിച്ചത്.[21:21].
"കര്‍ത്താവേ, ഈ മനുഷ്യന് എന്ത് സംഭവിക്കും" എന്ന ചോദ്യത്തിനു യേശു എപ്രകാരം പ്രതികരിച്ചു?
യേശു പത്രോസിനോട്, എന്നെ അനുഗമിക്ക" എന്ന് പറഞ്ഞു.[21:22].