1 Corinthians
1 Corinthians 1
1 Corinthians 1:1-3
പൌലോസിനെ ആരാണ് വിളിച്ചത്, എന്തിനുവേണ്ടിയാണ് താന്‍ വിളിക്കപ്പെട്ടത്?
ഒരു അപ്പോസ്തലനാകേണ്ടതിനായിട്ടാണ് യേശുക്രിസ്തു തന്നെ വിളിച്ചത്.[1:1].
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൊരിന്തു സഭ പ്രാപിക്കണമെന്നു പൌലോസ് ആഗ്രഹിക്കുന്നതെന്താണ്?
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും അവര്‍ പ്രാപിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്. [1:3].
1 Corinthians 1:4-6
ദൈവം കൊരിന്തു സഭയെ ഏതു നിലയില്‍ സമ്പന്നമാക്കിത്തീര്‍ത്തു?
ദൈവം അവരെ സകലത്തിലും, സകല വചനത്തിലും സകല പരിജ്ഞാന ത്തിലും സമ്പന്നാരാക്കിത്തീര്‍ത്തു.[1:5].
1 Corinthians 1:7-9
കൊരിന്തിലെ സഭ എന്തിലാണ് കുറവില്ലാത്തവര്‍ ആയിരുന്നത്?
കൊരിന്തിലെ സഭ ഒരു ആത്മീയ വരത്തിലും കുറവുള്ളവരായിരുന്നില്ല [1:7].
എന്തുകൊണ്ട് കൊരിന്തുസഭയെ ദൈവം അന്ത്യത്തോളം ശക്തീകരിക്കും?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ അവര്‍ കുറ്റമറ്റവ രായിരിക്കേണ്ടതിനു ദൈവം അവര്‍ക്ക് അന്ത്യത്തോളം ശക്തി നല്‍കും.[1:8].
1 Corinthians 1:10-11
കൊരിന്തു സഭ എന്ത് ചെയ്യണമെന്നാണ് പൌലോസ് നിര്‍ബന്ധിക്കുന്നത്?
അവരുടെ ഇടയില്‍ ഭിന്നതകള്‍ ഉളവാകാതെ എല്ലാവരും ഏകാഭിപ്രായമുള്ളവരാ കുകയും, ഏകഭാവമുള്ളവരായി ഏകലക്ഷ്യമുള്ളവരായി ഐക്യത പൂണ്ടവരായി കാണപ്പെടണമെന്നാണ് പൌലോസ് അവരെ നിര്‍ബന്ധിക്കുന്നത്.[1:10].
ക്ലോവയുടെ ആളുകള്‍ പൌലോസിനോട് എന്താണ് പറഞ്ഞത്?
കൊരിന്തുസഭയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉടലെടുത്തിട്ടുണ്ട് എന്നാണു ക്ലോവയുടെ ആളുകള്‍ പൌലോസിനോട് പറഞ്ഞത്.[1:11].
1 Corinthians 1:12-13
വിഭാഗിയത എന്നതുകൊണ്ട് പൌലോസ് എന്താണ് ഉദ്ദേശിച്ചത്?
നിങ്ങള്‍ ഓരോരുത്തരും ,"ഞാന്‍ പൌലോസിന്‍റെ പക്ഷക്കാരന്‍", അല്ല ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍", അല്ലെങ്കില്‍ "ഞാന്‍ കയ്യഫാവിന്‍റെ പക്ഷക്കാ രന്‍" അല്ലെങ്കില്‍,"ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍" എന്ന് പറയുന്നതിനെയാണ് പൗലോസ് വിഭാഗിയത എന്നുദ്ദേശിച്ചത്.[1:12].
1 Corinthians 1:14-16
ക്രിസ്പോസിനെയും ഗായോസിനെയും അല്ലാതെ വേറെ ആരെയും താന്‍ സ്നാന
പ്പെടുത്താത്തതിനാല്‍ പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ്?
ഇതുനിമിത്തം പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൌലോസിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടു എന്ന് ആരും പറയുവാന്‍ ഇടയാകരുത് അയതിനലണ്.[1:14-15].
1 Corinthians 1:17
ക്രിസ്തു എന്തിനാണ് പൌലോസിനെ അയച്ചത്?
ക്രിസ്തു പൌലോസിനെ അയച്ചത് സുവിശേഷം പ്രസംഗിക്കുവാനാണ്.[1:17].
1 Corinthians 1:18-19
നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്?
നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം ഭോഷത്വമാണ്.[1:18].
ദൈവം രക്ഷിക്കുന്നവര്‍ക്ക് ക്രൂശിന്‍റെ വചനം എന്താണ്/
ദൈവം രക്ഷിക്കുന്നവര്‍ക്ക് ഇത് ദൈവത്തിന്‍റെ ശക്തിയാണ്.[1:18].
1 Corinthians 1:20-21
ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം എന്താക്കി മാറ്റി?
ലോകത്തിന്‍റെ ജ്ഞാനത്തെ ദൈവം ഭോഷത്വമാക്കി മാറ്റി.[1:20].
പ്രസംഗത്തിന്‍റെ ഭോഷത്വത്തില്‍ വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവം
പ്രസാദിക്കുവാന്‍ കാരണമെന്ത്?
ദൈവം അപ്രകാരം പ്രസാദിക്കുവാന്‍ കാരണമെന്തെന്നാല്‍ ലോകം തന്‍റെ ജ്ഞാനത്താല്‍ ദൈവത്തെ അറിഞ്ഞില്ല എന്നതാണ്.[1:21].
1 Corinthians 1:22-23
1 Corinthians 1:24-25
1 Corinthians 1:26-27
മാനുഷിക നിലവാരമനുസരിച്ച് ജ്ഞാനികളോ ശക്തന്മാരോ മഹാന്മാരോ ആയ
എത്രപേരെ ദൈവം വിളിച്ചു?
അപ്രകാരമുള്ള അധികം പേരെയൊന്നും ദൈവം വിളിച്ചിരുന്നില്ല.[1:26].
ദൈവം എന്തുകൊണ്ട് ലോകത്തില്‍ ഭോഷത്വമായതിനെയും ബലഹീനമായതിനെയും തിരഞ്ഞെടുത്തു?
ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ഭോഷത്വമായത് തിരഞ്ഞെടുത്തു.{1:28-29].
1 Corinthians 1:28-29
തന്‍റെ മുമ്പാകെ പ്രശംസിക്കുവാന്‍ ആര്‍ക്കും തന്നെ കാരണമില്ലാതിരിക്കത്തക്ക
വിധം ദൈവം എന്ത് ചെയ്തു?
ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവും എതുമില്ലാത്തതുമായതിനെ തിരഞ്ഞെടുത്തു.[1:28-29].
1 Corinthians 1:30-31
എന്തുകൊണ്ടാണ് വിശ്വാസികള്‍ ക്രിസ്തുയേശുവില്‍ ആയിരിക്കുന്നത്?
അവര്‍ ക്രിസ്തുയേശുവിലായിരിക്കുന്നത് ദൈവം ചെയ്ത പ്രവര്‍ത്തിയാണ്.[1:30].
ക്രിസ്തുയേശു നമുക്കുവേണ്ടി എന്തായിത്തീര്‍ന്നു?
നമുക്കുവേണ്ടി-നമ്മുടെ നീതി, വിശുദ്ധി, വീണ്ടെടുപ്പ് എന്നിവക്ക് വേണ്ടി ദൈവത്തില്‍നിന്നുള്ള ജ്നാനമായിത്തീര്‍ന്നു. [1:30].
നാം പ്രശംസിക്കുകയാണെങ്കില്‍, നാം ആരിലാണ് പ്രശംസിക്കേണ്ടത്?
"പ്രശംസിക്കുന്നവന്‍, കര്‍ത്താവില്‍ പ്രശംസിക്കട്ടെ."[1:31].
1 Corinthians 2
1 Corinthians 2:1-2
ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങളെ പ്രഖ്യാപിക്കുവാനായി പൌലോസ്
കൊരിന്തിലേക്ക് ഏതു നിലയിലാണ് വന്നത്?
പൌലോസ് പ്രസംഗത്തിന്‍റെയോ ജ്ഞാനത്തിന്‍റെയോ വൈഭവത്തോടെയല്ല ദൈവ ത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ പ്രസംഗിക്കുവാന്‍ വന്നത്.[2:1].
കൊരിന്ത്യരുടെ ഇടയിലായിരിക്കുമ്പോള്‍ താന്‍ എപ്രകാരം അറിയപ്പെടണമെന്നാണ് പൌലോസ് തീരുമാനിച്ചത്?
ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ വേറൊന്നും അറിയാത്തവനായി ഇരിപ്പാന്‍ പൌലോസ് തീരുമാനിച്ചു.[2:2].
1 Corinthians 2:3-5
എന്തുകൊണ്ടാണ് പൌലോസിന്‍റെ വചനവും പ്രസംഗവും ജ്ഞാനത്തിന്‍റെ വശീക
കരണ വാക്കുകളായിരിക്കാതെ ആത്മാവിന്‍റെയും ശക്തിയുടെയും പ്രദര്‍ശനമായിരു ന്നത്?
ഇപ്രകാരമായിരുന്നതിന്‍റെ കാരണം അവരുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനത്തിലല്ല, ദൈവത്തിന്‍റെ ശക്തിയില്‍ തന്നെ ആധാരമാകേണ്ടതിനാണ് ശക്തിയുടെയും പ്രദര്‍ശനമായിരു ന്നത്.[2:4-5].
1 Corinthians 2:6-7
പൌലോസും കൂടെയുള്ളവരും എപ്രകാരമുള്ള ജ്ഞാനമാണ് സംസാരിച്ചത്?
ദൈവം ലോകസൃഷ്ടിക്കു മുന്‍പേ നമ്മുടെ തേജസ്സിനായി മുന്‍ നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനത്തെയാണ് അവര്‍ സംസാരിച്ചത്.[2:7].
1 Corinthians 2:8-9
പൌലോസിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഭരണാധികാരികള്‍ ദൈവത്തിന്‍റെ
ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എന്ത് ചെയ്യുകയില്ലായിരുന്നു?
ആ ഭരണാധികാരികള്‍ ദൈവത്തിന്‍റെ ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തേജസിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.[2:8].
1 Corinthians 2:10-11
പൌലോസും കൂടെയുള്ളവരും ദൈവത്തിന്‍റെ ജ്ഞാനത്തെ എപ്രകാരം ഗ്രഹിച്ചു?
ദൈവം ആത്മാവിനാല്‍ ആ വസ്തുതകളെ അവര്‍ക്ക് വെളിപ്പെടുത്തി.[2;10].
ആരാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്?
ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത്. [2:11].
1 Corinthians 2:12-13
ദൈവത്തില്‍നിന്നുള്ള ആത്മാവിനെ പൌലോസും കൂടെയുള്ളവരും പ്രാപിക്കുവാ
ന്‍ ഒരു കാരണം എന്തായിരുന്നു?
ദൈവം നമുക്ക് സൗജന്യമായി നല്‍കിയ ആത്മാവിനെ അവര്‍ അറിയേണ്ടതിന് ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ അവര്‍ പ്രാപിച്ചു.[2:12].
1 Corinthians 2:14-16
ദൈവാത്മാവിനുള്‍പ്പെട്ട വസ്തുതകളെ അനാത്മികനായ വ്യക്തിക്ക് എന്തുകൊണ്ട് പ്രാപിക്കുവാനോ അറിയുവാനോ സാധിക്കുന്നില്ല?
അനാത്മികനായ വ്യക്തിക്ക് പ്രാപിക്കുവാന്‍ കഴിയാത്തതിന്‍റെ കാരണം അവനു അവ ഭോഷത്വമായി കാണുന്നതുകൊണ്ടും അവ ആത്മീയമായി വിവേചിക്കേണ്ട താകയാല്‍ അവര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമാണ്.[2:14].
യേശുവിനെ വിശ്വസിക്കുന്നവര്‍ക്ക് ആരുടെ മനസ്സ് ഉണ്ടായിരിക്കുമെന്നാണ്
പൌലോസ് പറയുന്നത്?
അവര്‍ക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[2:16].
1 Corinthians 3
1 Corinthians 3:1-2
കൊരിന്തിലുള്ളവരോട് ആത്മീയരോടെന്നപോലെ സംസാരിക്കുവാന്‍ കഴിയുന്നില്ല
എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ട്?
പൌലോസിനു അവരോടു ആത്മീയരെന്ന നിലയില്‍ സംസാരിക്കാന്‍ കഴിയാഞ്ഞതിന്‍റെ കാരണം, അവര്‍ ഇപ്പോഴും അവര്‍ക്കിടയില്‍ അസൂയയും പിണക്കവും ഉള്ളവരായി ജഡികരായി കാണപ്പെടുന്നു എന്നുള്ളതു കൊണ്ടാണ്.[3:1, 3].
1 Corinthians 3:3-5
പൌലോസും അപ്പോല്ലോസും ആരായിരുന്നു?
കൊരിന്ത്യര്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായവരായി, ക്രിസ്തു വിന്‍റെ ദാസന്മാരും, ദൈവത്തിന്‍റെ കൂട്ടുവേലക്കാരും ആയിരുന്നു അവര്‍.[3:5,9].
1 Corinthians 3:6-7
ആരാണ് വളരുമാറാക്കുന്നത്?
ദൈവമാണ് വളരുമാറാക്കുന്നത്.[3:7].
1 Corinthians 3:8-9
1 Corinthians 3:10-11
എന്താണ് അടിസ്ഥാനം?
യേശുക്രിസ്തുവാണ് അടിസ്ഥാനം.[3:11].
1 Corinthians 3:12-13
യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേല്‍ പണിയുന്നവന്‍റെ പ്രവര്‍ത്തിക്കു എന്തു
സംഭവിക്കും?
അവന്‍റെ പ്രവര്‍ത്തി പകല്‍വെളിച്ചത്തിലും അഗ്നിയിലും വെളിപ്പെടും.[3:12-13].
ഒരുവന്‍റെ പ്രവര്‍ത്തിയെ അഗ്നി എന്ത് ചെയ്യും?
ഓരോരുത്തരുടേയും പ്രവര്‍ത്തിയുടെ പരിണിതഫലം അഗ്നി വെളിപ്പെടുത്തും.[3:13].
1 Corinthians 3:14-15
അഗ്നിയില്‍ ശോധന ചെയ്ത ശേഷം ഒരുവന്‍റെ പ്രവര്‍ത്തി നിലനില്‍ക്കുന്നുവെ
ങ്കില്‍ എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് പ്രതിഫലം ലഭിക്കും.[3:14].
ഒരുവന്‍റെ പ്രവര്‍ത്തി അഗ്നിയില്‍ വെന്തെരിഞ്ഞു പോയാല്‍ ആ വ്യക്തിക്ക് എന്ത് സംഭവിക്കും?
ആ വ്യക്തിക്ക് നഷ്ടം സംഭവിക്കും, എന്നാല്‍ അഗ്നിയില്‍ കൂടെ എന്ന നിലയില്‍ താന്‍ രക്ഷിക്കപ്പെടും.[3:15].
1 Corinthians 3:16-17
ക്രിസ്തുയേശുവിലെ വിശ്വാസികള്‍ എന്ന നിലയില്‍ നാം ആരാണ്, നമ്മില്‍
എന്തു വസിക്കുന്നു?
നാം ദൈവത്തിന്‍റെ ആലയമാണ്, ദൈവത്തിന്‍റെ ആത്മാവ് നമ്മില്‍ വസിക്കുന്നു. [3:16].
ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനു എന്തു സംഭവിക്കും?
ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും.[3:17].
1 Corinthians 3:18-20
ഈ കാലഘട്ടത്തില്‍ ജ്ഞാനിയെന്നു സ്വയം ചിന്തിക്കുന്നവനോട് പൌലോസ്
എന്തു പറയുന്നു?
പൌലോസ് പറയുന്നത്,".....താന്‍ " ജ്ഞാനി" എന്ന് ചിന്തിക്കുന്നവന്‍ തന്നെത്താന്‍ ഒരു "ഭോഷന്‍" നിരൂപിക്കട്ടെ എന്നാണ്,[3:18].
ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ് എന്തെന്ന് അറിയുന്നു?
ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ് വ്യര്‍ത്ഥം എന്നറിയുന്നു.[3:20].
1 Corinthians 3:21-23
കൊരിന്ത്യ വിശ്വാസികളോട് പൌലോസ് എന്തുകൊണ്ട് മനുഷ്യനെക്കുറിച്ച്
പ്രശംസിക്കുന്നത് നിര്‍ത്തുവാന്‍ പറഞ്ഞു?
"സകലവും നിങ്ങള്‍ക്കുള്ളതാകയാലും", "......നിങ്ങള്‍ "ക്രിസ്തുവിനുള്ളവരും", "ക്രിസ്തു ദൈവത്തിനുള്ളവനും" ആകയാലും പൌലോസ് അവരോടു പ്രശംസിക്കു ന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. [3:21-23].
1 Corinthians 4
1 Corinthians 4:1-2
പൌലൊസിനെയും തന്‍റെ കൂട്ടാളികളെയും കൊരിന്ത്യര്‍ എപ്രകാരം കരുതണം
എന്നാണു പൌലോസ് ആവശ്യപ്പെട്ടത്?
കൊരിന്ത്യര്‍ അവരെ ദൈവത്തിന്‍റെ ദാസന്മാരായും ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യത്തിന്‍റെ കാര്യവിചാരകന്മാരായും കരുതണമെന്നാണ് ആവശ്യപ്പെട്ടത്.[4:1].
ഗൃഹവിചാരകന്മാരില്‍ ഉണ്ടായിരിക്കേണ്ടുന്നവയില്‍ ഒന്ന് എന്താണ്?
ഗൃഹവിചാരകന്മാര്‍ വിശ്വാസ യോഗ്യന്മാര്‍ ആയിരിക്കണം.[4:2].
1 Corinthians 4:3-4
തന്‍റെ ന്യായാധിപന്‍ ആരെന്നാണ് പൌലോസ് പറയുന്നത്?
കര്‍ത്താവ് തന്നെ ന്യായധിപന്‍ എന്നാണു പൌലോസ് പറയുന്നത്.[4:4].
1 Corinthians 4:5
കര്‍ത്താവ് വരുമ്പോള്‍ താന്‍ എന്ത് ചെയ്യും?
ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തില്‍ കൊണ്ടുവരികയും ഹൃദയത്തിന്‍റെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും.[4:5].
1 Corinthians 4:6-7
എന്തുകൊണ്ടാണ് പൌലോസ് തനിക്കും അപ്പോല്ലോസിനും ഈ തത്വങ്ങള്‍ പ്രയോ
ഗികമാക്കുന്നത്?
"എഴുതപ്പെട്ടതിനപ്പുറം പോകരുത്"എന്ന പറച്ചലിന്‍റെ അര്‍ത്ഥം അവര്‍ പഠിക്കേണ്ട തിനു പൌലോസ് കൊരിന്ത്യ വിശ്വാസികള്‍ നിമിത്തം ഇത് ചെയ്തു. അതിനാല്‍ ഒരുത്തനു വിരോധമായി ഒരുവന്‍ എന്ന് ആരും തന്നെ ഭാവിക്കാതിരിക്കേണ്ടതിനു അങ്ങനെ ചെയ്തു.[4:6].
1 Corinthians 4:8-9
കൊരിന്ത്യയിലെ വിശ്വാസികള്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചത് എന്തു
കൊണ്ട്?
അവര്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചതിന്‍റെ കാരണം അവരോടൊപ്പം തനിക്കും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും വാഴുവാന്‍ ഇടയാകും എന്നതിനാലാണ്. [4:8].
1 Corinthians 4:10-11
പൌലോസ് തന്നെയും സഹപ്രവര്‍ത്തകരെയും കൊരിന്ത്യരുമായി മൂന്ന് വിധങ്ങ
ളില്‍ വൈരുദ്ധ്യാത്മകമായി പറയുന്നത് ഏവ?
പൌലോസ് പറയുന്നത്,"ക്രിസ്തുനിമിത്തം ഞങ്ങള്‍ ഭോഷന്മാര്‍, എന്നാല്‍ നിങ്ങള്‍ ജ്ഞാനികള്‍.ഞങ്ങള്‍ ബലഹീനര്‍, എന്നാല്‍ നിങ്ങള്‍ ബലവാന്മാര്‍. നിങ്ങള്‍ മഹത്വമുള്ള വര്‍, എന്നാല്‍ ഞങ്ങള്‍ മാനഹീനര്‍" എന്നാണ്.[4:10].
അപ്പൊസ്തലന്മാരുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് പൌലോസ് എന്തുപറയുന്നു?
പൌലോസ് പറഞ്ഞത് അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു, ഉടുപ്പാന്‍ ഇല്ലാതെയും, കഠിനമായി അടിക്കപ്പെട്ടും, സ്ഥിരവാസമില്ലതെയും കാണപ്പെട്ടു എന്നാണ്. [4:11].
1 Corinthians 4:12-13
പൌലോസും സഹപ്രവര്‍ത്തകരും അപമാനിക്കപ്പെട്ടപ്പോള്‍ എപ്രകാരമാണ്
പ്രതികരിച്ചത്?
ശകാരം കേട്ടപ്പോള്‍ അനുഗ്രഹിച്ചു. പീഡനം വന്നപ്പോള്‍ സഹിച്ചു. ദൂഷണം കേട്ട പ്പോള്‍ നല്ലവാക്കു പറഞ്ഞു.[4:12].
1 Corinthians 4:14-16
പൌലോസ് എന്തുകൊണ്ടാണ് ഈവക കാര്യങ്ങള്‍ കൊരിന്ത്യര്‍ക്ക് എഴുതിയത്?
പ്രിയമക്കളെയെന്നപോലെ അവരെ ക്രമപ്പെടുത്തേണ്ടതിനാണ് പൌലോസ് ഇത് എഴുതിയത്.[4:14].
ആരെ അനുകരിക്കണമെന്നാണ് കൊരിന്ത്യന്‍ വിശ്വാസികളോട് പൌലോസ് പറയുന്നത്?
തന്നെ അനുകരിക്കണമെന്നാണ് പൌലോസ് അവരോടു പറയുന്നത്.[4:16].
1 Corinthians 4:17-18
കൊരിന്തിലുള്ള വിശ്വാസികളെ എന്ത് ഓര്‍മ്മപ്പെടുത്തുവാനായിട്ടാണ് പൌലോസ് തിമെഥയോസിനെ അയച്ചത്?
ക്രിസ്തുവിലുള്ള പൌലോസിന്‍റെ വഴികളെ കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുവാനാ യിട്ടാണ് പൌലോസ് തിമോഥിയോസിനെ അയച്ചത്.[4:17].
കൊരിന്ത്യ വിശ്വാസികളില്‍ ചിലര്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നവരായിരുന്നു?
അവരില്‍ ചിലര്‍ ചീര്‍ത്തിരിക്കുന്നവരായി, പൌലോസ് അവരുടെ അടുക്കല്‍ വരി കയില്ല എന്നാ ഭാവേന പ്രവര്‍ത്തിച്ചു വന്നിരുന്നു.[4:18].
1 Corinthians 4:19-21
ദൈവരാജ്യം ഏതിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്?
ദൈവരാജ്യം ശക്തിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.[4:20].
1 Corinthians 5
1 Corinthians 5:1-2
കൊരിന്ത്യസഭയെ കുറിച്ച് പൌലോസ് കേട്ട വിവരണം എന്താണ്?
അവിടെ ലൈംഗിക അരാജകത്വം ഉള്ളതായി പൌലോസ് കേട്ടു. അവരില്‍ ഒരു വന്‍ അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നു എന്നാണ്.[5:1].
തന്‍റെ പിതാവിന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്യുന്നവനെ എന്തു ചെയ്യണമെന്നാ ണ് പൌലോസ് പറയുന്നത്?
അപ്പന്‍റെ ഭാര്യയുമായി പാപം ചെയ്യുന്നവനെ അവരുടെ ഇടയില്‍ നിന്ന് നീക്കി ക്കളയണമെന്നാണ് പൌലോസ് പറഞ്ഞത്.[5:2].
1 Corinthians 5:3-5
അപ്പന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്തവനെ എന്തുകൊണ്ട്
നീക്കം ചെയ്യണം?
കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ കൊരിന്തിലെ സഭ സമ്മേളിക്കുമ്പോള്‍ ജഡസംഹാരത്തിനായി പാപം ചെയ്ത വ്യക്തിയെ സാത്താനെ ഏല്‍പ്പിക്കുകയും, മാത്രമല്ല കര്‍ത്താവിന്‍റെ നാളില്‍ ആ വ്യക്തിയുടെ ആത്മാവ് രക്ഷിക്കപ്പെടുകയും ചെയ്യുവാന്‍ വേണ്ടി നീക്കം ചെയ്യണം .[5:4-5].
1 Corinthians 5:6-8
ദുഷിച്ച സ്വഭാവത്തെയും ദുഷ്ടതയെയും പൌലോസ് എന്തിനോടു താരതമ്യം
ചെയ്യുന്നു?
പൌലോസ് അവയെ പുളിച്ചമാവിനോട് താരതമ്യം ചെയ്യുന്നു.[5:8].
ആത്മാര്‍ത്ഥതയെയും സത്യത്തെയും പൌലോസ് ഏതിനോട് ഉപമിക്കുന്നു?
ആത്മാര്‍ത്ഥതയെയും സത്യത്തെയും പുളിപ്പില്ലാത്ത അപ്പത്തോട് പൌലോസ് ഉപമിക്കുന്നു.[5:8].
1 Corinthians 5:9-10
കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
പറയുന്നത്?
ലൈംഗിക അസന്മാര്‍ഗ്ഗികളോട് കൂട്ടായ്മ അരുതെന്നാണ് പൌലോസ് അവരോടു നിര്‍ദേശിച്ചത്.[5:9].
ഏതു ലൈംഗിക അസന്മാര്‍ഗ്ഗികളോടും ബന്ധം പുലര്‍ത്തരുതെന്നാണോ പൌലോസ് അര്‍ത്ഥമാക്കിയത്?
പൌലോസ് ഈ ലോകത്തിലെ അസാന്മാര്‍ഗ്ഗികളെയല്ല സൂചിപ്പിച്ചത്. അവരില്‍ നിന്ന് അകന്നു കൊള്ളണമെങ്കില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടുപോകണം.[5:10].
കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
അര്‍ത്ഥമാക്കുന്നത്?
ക്രിസ്തുവില്‍ സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കപ്പെടുന്ന ഒരു വ്യക്തി ലൈംഗിക അസന്മാര്‍ഗ്ഗിയായോ, അസൂയാലുവായോ, ദൂഷണം പറയുന്നവനോ, അത്യാഗ്രഹിയോ, മദ്യപാനിയോ, വിഗ്രഹാരാധിയോ ആണെങ്കില്‍ ആ വ്യക്തിയുമാ യുള്ള ബന്ധം പാടില്ല എന്നാണു പൌലോസ് അര്‍ത്ഥമാക്കുന്നത്.[5:10-11].
1 Corinthians 5:11-13
വിശ്വാസികള്‍ ആരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്?
അവര്‍ സഭക്കകത്തുള്ളവരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്.[5:12].
സഭക്കു പുറത്തുള്ളവരെ ആരാണ് ന്യായംവിധിക്കുന്നത്?
പുറത്തുള്ളവരെ ദൈവമാണ് ന്യായംവിധിക്കുന്നത്.[5:13].
1 Corinthians 6
1 Corinthians 6:1-3
വിശുദ്ധന്മാര്‍ ആരെ ന്യായം വിധിക്കും?
വിശുദ്ധന്മാര്‍ ലോകത്തെയും ദൂതന്മാരെയും ന്യായം വിധിക്കും.[6:2-3].
കൊരിന്തിലെ വിശുദ്ധന്‍മാര്‍ ആരെ ന്യായം വിധിക്കുവാന്‍ പ്രാപ്തരാകണമെ
ന്നാണ് പൌലോസ് പറയുന്നത്?
വിശുദ്ധന്‍മാര്‍ തമ്മില്‍ ഈ ജീവിതത്തിലെ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരിഹാരം നടത്തുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകണം എന്നാണു പൌലോസ് പറയുന്നത്.[6:1-3].
1 Corinthians 6:4-6
കൊരിന്ത്യന്‍ വിശ്വാസികള്‍ അവരുടെ പരിഹാരം പരസ്പരം എപ്രകാര
മാണ് കൈകാര്യം ചെയ്തിരുന്നത്?
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്കെതിരായി കോടതിയില്‍ പരിഹാരം പോകുന്നു, ആ പ്രശ്നം അവിശ്വാസിയായ ഒരു ന്യായാധിപന്‍റെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.[6:6].
1 Corinthians 6:7-8
കൊരിന്തിലെ ക്രിസ്ത്യാനികളുടെയിടയില്‍ വ്യവഹാരങ്ങള്‍ ഉണ്ടെന്നുള്ളത് എന്ത്
യാഥാര്‍ത്ഥ്യത്തെയാണ് കാണിക്കുന്നത്?
ഇത് അവരുടെ ഒരു തോല്‍വിയെയാണ് സൂചിപ്പിക്കുന്നത്.[6:7].
1 Corinthians 6:9-11
ആരാണ് ദൈവരാജ്യം അവകാശമാക്കാത്തത്?
അന്യായം ചെയ്യുന്നവന്‍; ദുര്‍ന്നടപ്പുകാരന്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, പുരുഷകാമികള്‍, സ്വവര്‍ഗ്ഗരതിക്കാര്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, ദൂഷണം പറയുന്നവര്‍, പിടിച്ചുപറിക്കാര്‍ ആദിയായവര്‍ ദൈവത്തിന്‍റെ രാജ്യം അവകാശമാക്കുകയില്ല.[6:9-10].
മുന്‍പേ അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊരിന്ത്യ വിശ്വാസികള്‍ക്ക്
എന്ത് സംഭവിച്ചു?
അവര്‍ ശുദ്ധീകരിക്കപ്പെട്ടു വിശുദ്ധരായി; കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവവുമായി നിരപ്പ് പ്രാപിച്ചു.[6:12-13].
1 Corinthians 6:12-13
തന്‍റെമേല്‍ വാഴുവാന്‍ അനുവദിക്കുകയില്ല എന്ന് പൌലോസ് പറയുന്ന രണ്ടു
കാര്യങ്ങള്‍ ഏവ?
ഭക്ഷണവും ലൈംഗികതയും തന്‍റെ മേല്‍ വാഴുവാന്‍ അനുവദിക്കയില്ല എന്നാണ് പൌലോസ് പറയുന്നത്.[6:12-13].
1 Corinthians 6:14-15
വിശ്വാസികളുടെ ശരീരങ്ങള്‍ എന്തിന്‍റെ അവയവങ്ങള്‍ ആണ്?
അവരുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആണ്.[6:15].
വിശ്വാസികള്‍ വേശ്യകളുമായി ബന്ധം പുലര്‍ത്താമോ?
ഇല്ല.ഒരിക്കലും പാടില്ല.[6:15].
1 Corinthians 6:16-17
ഒരുവന്‍ വേശ്യയോടു തന്നെ ബന്ധപ്പെടുത്തിയാല്‍ എന്ത് സംഭവിക്കുന്നു?
അവന്‍ അവളുമായി ഒരു ശരീരമായിത്തീരുന്നു.[6:16].
ഒരുവന്‍ തന്നെ കര്‍ത്താവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു?
അവന്‍ കര്‍ത്താവുമായി ഒരേ ആത്മാവാകുന്നു.[6:17].
1 Corinthians 6:18
മനുഷ്യര്‍ ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ ആര്‍ക്കു വിരോധമായി പാപം ചെയ്യുന്നു?
ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ മനുഷ്യര്‍ അവരുടെ ശരീരങ്ങള്‍ക്ക് വിരോധമായി പാപം ചെയ്യുന്നു.[6:18].
1 Corinthians 6:19-20
എന്തുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടു
ത്തണം?
അവരുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകയാലും അവര്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാകയാലും തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം. [6:19-20].
1 Corinthians 7
1 Corinthians 7:1-2
എന്തുകൊണ്ട് ഓരോ പുരുഷനും തന്‍റെ സ്വന്ത ഭാര്യയും ഓരോ സ്ത്രീക്കും സ്വന്ത
ഭര്‍ത്താവും ഉണ്ടായിരിക്കണം?
വിവിധങ്ങളായ ദുര്‍ന്നടപ്പിന്‍റെ പരീക്ഷകള്‍ നിമിത്തം ഓരോ പുരുഷനും സ്വന്ത ഭാര്യയും ഓരോ ഭാര്യക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കണം.[7:2]..
1 Corinthians 7:3-4
ഒരു ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിനു സ്വന്ത ശരീരത്തിന്മേല്‍ അധികാരമുണ്ടോ?
ഇല്ല. ഒരു ഭര്‍ത്താവിനു തന്‍റെ ഭാര്യയുടെ ശരീരത്തിന്മേലും, അതുപോലെ ഭാര്യക്ക് ഭര്‍ത്താവിന്‍റെ ശരീരത്തിന്മേലും ആണ് അധികാരമുള്ളത്.[7:4]..
1 Corinthians 7:5-7
ഒരു ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം ശാരീരിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞി
രിക്കുവാന്‍ എപ്പോഴാണ് ഉചിതമായ സന്ദര്‍ഭമുള്ളത്?
ഇരുവരും പരസ്പര സമ്മതത്തോടെ പ്രാര്‍ഥനക്ക് അവസരമുണ്ടാകുവാന്‍ നിശ്ചിത സമയത്തേക്ക് വേര്‍തിരിച്ചിരിക്കുന്നത് ഉചിതമായിരിക്കും.[7:5].
1 Corinthians 7:8-9
വിധവമാര്‍ക്കും അവിവാഹിതര്‍ക്കും നല്ലതായിരിക്കുമെന്ന് പൌലോസ് പറയു
ന്നതെന്താണ്?
അവര്‍ അവിവാഹിത നിലയില്‍ തന്നെ നിലകൊള്ളുന്നത് നല്ലതെന്ന് പൌലോസ് പറയുന്നു.[7:8].
ഏതു സാഹചര്യത്തില്‍ അവിവാഹിതരും വിധവമാരും വിവാഹിതരാകണം?
ജിതേന്ദ്രിയത്വമില്ലാത്തവരായി വികാരധിനര്‍ ആകുന്നുവെങ്കില്‍ അവര്‍ വിവാഹി തരാകണം.[7:9].
1 Corinthians 7:10-11
വിവാഹിതരായവര്‍ക്ക് കര്‍ത്താവ് നല്‍കുന്ന കല്‍പ്പന എന്ത്?
ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്പിരിയരുത്. അഥവാ ഭര്‍ത്താവില്‍ നിന്ന് വേര്‍പി രിയുന്നുവെങ്കില്‍ അവള്‍ അവിവാഹിതയായി കഴിയണം അല്ലെങ്കില്‍ ഭര്‍ത്താവു മായി നിരന്നുകൊള്ളണം. ഭര്‍ത്താവ് തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.[7:10-11].
1 Corinthians 7:12-14
വിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ അവിശ്വാസിയായ തന്‍റെ ജീവിത പങ്കാ
ളിയെ വിവാഹമോചനം ചെയ്യാമോ?
അവിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ തന്‍റെ ജീവിതപങ്കാളിയോടുകൂടെ പാര്‍ ക്കുവാന്‍ സമ്മതിക്കുന്നുവെങ്കില്‍, വിശ്വാസിയായ വ്യക്തി അവിശ്വാസിയെ ഉപേക്ഷിക്കരുത്.[7:12-13].
1 Corinthians 7:15-16
അവിശ്വാസിയായ പങ്കാളി വിട്ടുപോകുന്നുവെങ്കില്‍ ഒരു വിശ്വാസിയായ സ്ത്രീ
യോ പുരുഷനോ എന്ത് ചെയ്യണം?
വിശ്വാസി അവിശ്വാസിയായ പങ്കാളിയെ പോകുവാന്‍ അനുവദിക്കണം.[7:15].
1 Corinthians 7:17-19
എല്ലാ സഭകള്‍ക്കും പൌലോസ് നിര്‍ദ്ദേശിക്കുന്ന നിയമമെന്ത്?
ആ നിയമം:കര്‍ത്താവ് അവനവന് നിയമിച്ചിരിക്കുന്നതും, , ദൈവം അവരെ വിളിച്ചിരിക്കുന്നതുമായ ജീവിതം നയിക്കണം എന്നതാണ്.[7:17].
പരിച്ചേദനക്കാര്‍ക്കും അഗ്രചര്‍മ്മക്കാര്‍ക്കും പൌലോസ് നല്‍കുന്ന ആലോചന
എന്താണ്?
പൌലോസ് ആലോചനയായി നല്‍കുന്നത്, അഗ്രച്ചര്‍മ്മിയാകുന്നുവെങ്കില്‍ പരിച്ചേ ദന ഏല്‍ക്കരുത്, പരിച്ചേദന പ്രാപിച്ചുവെങ്കില്‍ ആ അടയാളം നീക്കുവാന്‍ തല്പര്യപ്പെടരുത്.[7:18].
1 Corinthians 7:20-24
ദാസന്മാരെ കുറിച്ച് പൌലോസ് എന്ത് പറയുന്നു?
ദൈവം വിളിക്കുമ്പോള്‍ അടിമയായിരിക്കുന്നുവെങ്കില്‍, തനിക്കു സ്വതന്ത്രനാകുവാ ന്‍ കഴിയുമെങ്കില്‍പ്പോലും അതിനെക്കുറിച്ച് ചിന്തിക്കരുത്.അവര്‍ ദാസന്മാരെങ്കിലും ക്രിസ്തുവില്‍ സ്വതന്ത്രരാണ്. അവര്‍ മനുഷ്യര്‍ക്ക് അടിമകളല്ല.[7:21-23].
1 Corinthians 7:25-26
അവിവാഹിതനായ വ്യക്തി ആ നിലയില്‍ തന്നെ പൌലോസിനെപ്പോലെ തുടര
ണമെന്നു പൌലോസ് ചിന്തിച്ചത് എന്തുകൊണ്ട്?
പൌലോസ് അപ്രകാരം ചിന്തിച്ചത് എന്തുകൊണ്ടെന്നാല്‍ ആസന്നമാകുന്ന കഷ്ടത കള്‍ നിമിത്തം പുരുഷന് വിവാഹമില്ലാതെയിരിക്കുന്നത് നല്ലതാണ്.[7:26].
1 Corinthians 7:27-28
വിവാഹ ഉടമ്പടിയാല്‍ വിശ്വാസികള്‍ സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കില്‍ എന്ത് ചെയ്യണം?
സ്ത്രീയുമായുള്ള വിവാഹ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രനാകുവാന്‍ ശ്രമിക്കരുത്. [7:27].
ഭാര്യയില്‍ നിന്ന് സ്വതന്ത്രരായവരോടും, അവിവാഹിതരോടും "ഭാര്യയെ അന്വേഷി
ക്കരുത്" എന്ന് പൌലോസ് എന്തുകൊണ്ട് പറഞ്ഞു?
വിവാഹിതരായി ജീവിക്കുമ്പോള്‍ സംജാതമാകുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുവാനായിട്ടാണ് പൌലോസ് അപ്രകാരം പറഞ്ഞത്.[7:28].
1 Corinthians 7:29-31
ലോകത്തെ അനുഭവിക്കുന്നവര്‍ ലോകത്തെ അനുഭവിക്കാത്തവരെപ്പോലെ ആയി
രിക്കേണ്ടത് എന്തുകൊണ്ട്?
അവര്‍ അപ്രകാരമായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിനു ഒരു അന്ത്യം വരുവാന്‍ പോകുന്നു.[7:31].
1 Corinthians 7:32-34
എന്തുകൊണ്ടാണ് വിവാഹിതരായ ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനോടുള്ള ഭക്തി
യില്‍ എകാഗ്രതയോടിരിപ്പാന്‍ വൈഷമ്യം ഉണ്ടാകുന്നത്?
വൈഷമ്യം ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന ഒരു ഭര്‍ത്താവോ ഭാര്യയോ തന്‍റെ ഭര്‍ത്താവിനെയോ എപ്രകാരം പ്രസാദിപ്പിക്കണം എന്നുവെച്ചു ലോകത്തിനുള്ളത് ചിന്തിക്കുന്നു.[7:33-34].
1 Corinthians 7:35
1 Corinthians 7:36-38
തന്‍റെ പ്രതിശുതവധുവിനെ വിവാഹം കഴിക്കുന്നവനെക്കാള്‍ ആരാണ് ശ്രേഷ്ടന്‍?
വിവാഹം കഴിക്കുന്നത് തിരഞ്ഞെടുക്കാത്തവനാണ് ശ്രേഷ്ടന്‍.[7:38].
1 Corinthians 7:39-40
ഒരു സ്ത്രീ എത്ര കാലം തന്‍റെ ഭര്‍ത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു?
ഭര്‍ത്താവ് ജീവനോടിരിക്കുന്ന കാലത്തോളം ബന്ധിക്കപ്പെട്ടിരിക്കുന്നു.[7:39].
വിശ്വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയാല്‍ അവള്‍ ആരെ വിവാഹം കഴിക്കണം?
അവള്‍ക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, എന്നാല്‍ കര്‍ത്താവില്‍ ഉള്ള ഒരു വ്യക്തിയെ മാത്രമേ ആകാവു.[7:39].
1 Corinthians 8
1 Corinthians 8:1-3
ഈ അദ്ധ്യായത്തില്‍ പൌലോസ് ഏതു വിഷയമാണ് പ്രതിപാദിക്കുന്നത്?
വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചാണ് പൌലോസ് പ്രതിപാദിക്കുന്നത്.[8:1,4].
അറിവും സ്നേഹവും എന്ത് ഫലമാണ് ഉളവാക്കുന്നത്?
അറിവ് ചീര്‍പ്പിക്കുന്നു, സ്നേഹമോ ആത്മീക വര്‍ദനവ് വരുത്തുന്നു .[8:1].
1 Corinthians 8:4-6
വിഗ്രഹം ദൈവത്തിനു തുല്ല്യമാണോ?
ഇല്ല. ഈ ഭൂമിയിലെ വിഗ്രഹം ഒന്നുമല്ല, ഏകദൈവമല്ലാതെ വേറൊന്നില്ല.[8:4].
ഏക ദൈവം ആരാണ്?
പിതാവായ ഏക ദൈവം മാത്രമേ ഉള്ളു. എല്ലാം അവനില്‍ നിന്നുള്ളതാണ്, നാം അവനായി ജീവിക്കുന്നു.[8:6].
ഏക കര്‍ത്താവ് ആരാണ്?
ഏക കര്‍ത്താവ്‌യേശുക്രിസ്തുവാണ്, താന്‍ മുഖാന്തിരം സകലവും നിലനില്‍ക്കുന്നു, താന്‍ മുഖാന്തിരം നാമും നിലനില്‍ക്കുന്നു.[[8:6].
1 Corinthians 8:7
വിഗ്രഹാര്‍പ്പിതം എന്നുവെച്ചു വിഗ്രഹത്തിനു സമര്‍പ്പിച്ചത് ഭക്ഷിക്കുമ്പോള്‍
അങ്ങനെ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു?
അവരുടെ മന:സാക്ഷി ബലഹീനമാകയാല്‍ അത് മലിനമായിത്തീരുന്നു.[8:7].
1 Corinthians 8:8-10
നാം കഴിക്കുന്ന ഭക്ഷണം ദൈവസന്നിധിയില്‍ നമ്മെ മെച്ചമുള്ളവരോ, തരം കുറ
ഞ്ഞവരോ ആക്കുന്നുണ്ടോ?
ഭക്ഷണം നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നില്ല. നാം ഭക്ഷിക്കുന്നില്ല എങ്കില്‍ മോശക്കാരോ, ഭക്ഷിക്കുന്നതിനാല്‍ മെച്ചമുള്ളവര്‍ എന്നോ ആകുന്നില്ല.[8:8].
നമ്മുടെ സ്വാതന്ത്ര്യം എന്തായിത്തീരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം?
വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് നമ്മുടെ സ്വാതന്ത്ര്യത്താല്‍ ഇടര്‍ച്ച വരുവാന്‍ കാരണമാകാതിരിക്കത്തക്കവണ്ണം നാം ശ്രദ്ധാലുക്കളായിരിക്കണം.[8:9].
വിഗ്രഹാര്‍പ്പിതമായ മാംസാഹാരം സംബന്ധിച്ച് ബലഹീന മന:സ്സാക്ഷിയുള്ള ഒരു സഹോദരനോ സഹോദരിയോ, ആ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ എന്തു
സംഭവിക്കുന്നു?
ബലഹീന മന:സ്സാക്ഷിയുള്ള ആ സഹോദരനോ സഹോദരിയോ നശിച്ചുപോകു വാന്‍ നാം കാരണമായിത്തീരുന്നു.[8:10-11].
1 Corinthians 8:11-13
ക്രിസ്തുവിലുള്ള ഒരു സഹോദരനെയോ സഹോദരിയെയോ അവരുടെ ബലഹീന
മന:സ്സാക്ഷിനിമിത്തം അവര്‍ക്കെതിരെ നാം അറിഞ്ഞുകൊണ്ട് ഇടര്‍ച്ച വരുത്തുമ്പോള്‍ നാം ആര്‍ക്കെതിരെ പാപം ചെയ്യുന്നു?
ഇടര്‍ച്ച സംഭവിച്ച സഹോദരനോ സഹോദരിക്കോ നേരെ നാം പാപം ചെയ്യുന്നു മാത്രമല്ല ക്രിസ്തുവിനെതിരെയും നാം പാപം ചെയ്യുന്നു.[8:11-12].
ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടര്‍ച്ചായായി തീരും എങ്കില്‍ അവൻ എന്തു ചെയ്യും എന്നു പൌലോസ് പറയുന്നു?
ആഹാരം അവന്‍റെ സഹോദരനോ സഹോദരിക്കോ ഇടച്ചയായി തീരും എങ്കില്‍ ഇടര്‍ച്ച വരുത്താതെ ഇരിക്കേണ്ടതിന് ഞാന്‍ ഒരു നാളും മാംസം തിന്നുകയില്ല എന്ന് പൌലോസ് പറയുന്നു
1 Corinthians 9
1 Corinthians 9:1-2
താന്‍ ഒരു അപ്പോസ്തലന്‍ ആണെന്നതിന് പൌലോസ് നല്‍കുന്ന തെളിവെന്ത്?
പൌലോസ് പറയുന്നത്, കൊരിന്ത്യന്‍ വിശ്വാസികള്‍ കര്‍ത്താവില്‍ തന്‍റെ പ്രവര്‍ ത്തിഫലം ആകുന്നതിനാല്‍ ക്രിസ്തുവില്‍ തന്‍റെ അപ്പോസ്തലത്വത്തിന്‍റെ തെളിവ് അവര്‍ തന്നെയാകുന്നു എന്നാണ്.[9:1-2].
1 Corinthians 9:3-6
അപ്പോസ്തലന്മാരുടെയും, കര്‍ത്താവിന്‍റെ സഹോദരന്മാരുടെയും, കേഫാവിന്‍റെയും
ചില അവകാശങ്ങളെന്ന് പൌലോസ് നിരത്തുന്ന പട്ടിക എന്ത്?
പൌലോസ് പറയുന്നത് അവര്‍ക്ക് ഭക്ഷിക്കുവാനും പാനം ചെയ്യുവാനും, വിശ്വാ സിയായ ഒരു ഭാര്യയെ കൂടെ കൊണ്ടുപോകുവാനും അവകാശം ഉണ്ടെന്നാണ്.[9:4-5]
1 Corinthians 9:7-8
തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലം വാങ്ങുന്നവരുടെ ഉദാഹരണമായി ആരെ
യാണ്പൌലോസ് ഉദാഹരണമായി നല്‍കുന്നത്?
പൌലോസ് പട്ടാളക്കാരെ, മുന്തിരികൃഷി ചെയ്യുന്നവരെ, ആട്ടിന്കൂട്ടത്തെ മേയിക്കു ന്നവരെ എല്ലാം തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലമോ നന്മയോ പ്രാപിക്കുന്ന വര്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.[9:7].
1 Corinthians 9:9-11
ഒരുവന്‍റെ ജോലിയില്‍ നിന്നും നന്മകള്‍ അല്ലെങ്കില്‍ ശമ്പളം വാങ്ങുക എന്ന ആശ
യത്തെ പിന്താങ്ങുന്ന ഏതു ഉദാഹരണത്തെയാണ് പൌലോസ് മോശെയുടെ ന്യായ പ്രമാണത്തില്‍ നിന്ന് നല്‍കുന്നത്?
പൌലോസ് തന്‍റെ വാദത്തെ പിന്താങ്ങുവാനായി ഉദ്ധരിക്കുന്ന കല്‍പ്പന, "മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്" എന്നതാണ്[9:9].
അവര്‍ അവകാശപ്പെടുന്നില്ലെങ്കില്‍പ്പോലും, പൌലോസിനും കൂട്ടാളികള്‍ക്കും
കൊരിന്ത്യന്‍ വിശ്വാസികളുടെ അടുത്ത് എന്ത് അവകാശമാണുള്ളത്?
പൌലോസിനും കൂട്ടര്‍ക്കും കൊരിന്ത്യരുടെയിടയില്‍ ആത്മീക കാര്യങ്ങള്‍ വിതെച്ചതിനാല്‍ അവരുടെ പക്കല്‍ നിന്നും ഭൌതിക കാര്യങ്ങള്‍ കൊയ്യുവാന്‍ അവകാശമുണ്ട്.[9:11-12].
1 Corinthians 9:12-14
സുവിശേഷം ഘോഷിക്കുന്നവരോടുള്ള ബന്ധത്തില്‍ കര്‍ത്താവ് എന്താണ് കല്‍പ്പി
ച്ചിരിക്കുന്നത്?
കര്‍ത്താവ് കല്‍പ്പിച്ചിരിക്കുന്നത് സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവനം കഴിക്കണം എന്നാണ്.[9:14].
1 Corinthians 9:15-16
തനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല എന്ന് പൌലോസ് എന്തിനെക്കുറിച്ചാണ് പറയു
ന്നത്, എന്തുകൊണ്ടാണ് പ്രശംസിപ്പാന്‍ വകയില്ലാത്തത്?
പൌലോസ് പറഞ്ഞത് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു തനിക്കു പ്രശം സിപ്പാന്‍ ഒന്നുമില്ല, എന്തുകൊണ്ടെന്നാല്‍ അത് തന്‍റെമേല്‍ ഉള്ള നിര്‍ബന്ധം ആണ്. [9:16].
1 Corinthians 9:17-18
1 Corinthians 9:19-20
എന്തുകൊണ്ട് പൌലോസ് എല്ലാവര്‍ക്കും ഒരു ദാസനായിത്തീര്‍ന്നു?
ഏറ്റവും അധികം പേരെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് എല്ലാവര്‍ ക്കും ദാസനായിത്തീര്‍ന്നു.[9;19].
അധികം ആളുകളെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് ആരെപ്പോലെ യെല്ലാം ആയിത്തീര്‍ന്നു?
ന്യായപ്രമാണത്തിന്‍കീഴ് ഉള്ളവര്‍ക്ക് താന്‍ ഒരു യഹൂദനായും, ന്യായപ്രമാണത്തി നു പുറമെയുള്ളവര്‍ക്ക് താന്‍ ബലഹീനനായും, ഏതുവിധേനയും ഏവരെയും രക്ഷി ക്കേണ്ടതിനു എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.[9:20-22].
1 Corinthians 9:21-23
എന്തുകൊണ്ടാണ് സുവിശേഷം നിമിത്തം പൌലോസ് ഇതൊക്കെയും ചെയ്യുന്നത്?
താന്‍ ഇതൊക്കെയും ചെയ്യുന്നത് സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളില്‍ ഭാഗഭാക്കാകേണ്ടതിനാണ്.[9:23].
1 Corinthians 9:24-27
എപ്രകാരം ഓടണമെന്നാണ് പൌലോസ് പറഞ്ഞിരിക്കുന്നത്?
A;വിരുതു പ്രാപിക്കുവാന്തക്കവിധം ഓടണമെന്നാണ് പൌലോസ് പറഞ്ഞത്.[9:24].
ഏപ്രകാരമുള്ള കിരീടം പ്രാപിക്കുവാനാണ് പൌലോസ് ഓടുന്നത്?
വാടിപ്പോകാത്ത കിരീടം പ്രാപിക്കുവാന്തക്കവിധമാണ് പൌലോസ് ഓടുന്നത്.[9:25]. # എന്തുകൊണ്ടാണ് പൌലോസ് തൻറെ ശരീരം ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത് ?
മറ്റുള്ളവരോട് പ്രസംഗിച്ചശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായി പോകതിരിക്കെണ്ടതിന് വേണ്ടിയാണ് പൌലോസ് തന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത്.
1 Corinthians 10
1 Corinthians 10:1-4
മോശെയുടെ കാലഘട്ടത്തില്‍ പിതാക്കന്മാര്‍ക്കു പൊതുവായ എന്ത് അനുഭവമാണ്
ഉണ്ടായത്?
എല്ലാവരും മേഘത്തിന്‍കീഴെ സമുദ്രത്തില്‍കൂടെ കടന്നുപോയി. എല്ലാവരും മോശെ യില്‍കൂടെ മേഘത്തിലും സമുദ്രത്തിലും സ്നാനപ്പെട്ടു, എല്ലാവരും ഒരേ ആത്മീയ ഭക്ഷണം കഴിക്കുകയും, ഒരേ ആത്മീയപാനം കുടിക്കുകയും ചെയ്തു. [10:1-4].
അവരുടെ പിതാക്കന്മാരെ അനുഗമിച്ച ആത്മീയ പാറ ആരായിരുന്നു?
അവരെ അനുഗമിച്ച പാറ ക്രിസ്തു ആയിരുന്നു.[10:4].
1 Corinthians 10:5-6
1 Corinthians 10:7-8
മോശെയുടെ കാലത്ത് ദൈവം എന്തുകൊണ്ട് പിതാക്കന്മാരില്‍ പ്രസാദിച്ചില്ല?
ദൈവം പ്രസാദിക്കാതിരുന്നതിന്‍റെ കാരണം അവരുടെ പിതാക്കന്മാര്‍ ദുഷ്ടത വകഞ്ഞുണ്ടാക്കുകയും, ലൈംഗിക ദുര്ന്നടപ്പിലാകുകയും, ക്രിസ്തുവിനെ പരീക്ഷിക്കു കയും പിറുപിറുക്കുകയും ചെയ്തു.[10:6-10].
അവരുടെ പിതാക്കന്മാരുടെ സ്വഭാവത്തിനു ദൈവം എന്തു ശിക്ഷയാണ് നല്‍കിയത്?
അവര്‍ വിവിധ നിലകളില്‍ മരിപ്പാനിടയായി, ചിലര്‍ക്ക് സര്‍പ്പ ദംശനം ഏറ്റു, ചിലര്‍ സംഹാരദൂതനാല്‍ കൊല്ലപ്പെട്ടു, അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ ഏറിയപ്പെട്ടു.[10:5&8-10].
1 Corinthians 10:9-10
1 Corinthians 10:11-13
എന്തുകൊണ്ട് ഈക്കാര്യങ്ങള്‍ സംഭവിച്ചു, എന്തുകൊണ്ട് ഇവ രേഖപ്പെടുത്തിയി
രിക്കുന്നു?
അവ നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു, നമ്മുടെ ബുദ്ധിയുപദേശത്തിനായി രേഖപ്പെടുത്തി വെച്ചുമിരിക്കുന്നു.[10:11].
ആശ്ചര്യപ്പെടത്തക്ക ശോധനകള്‍ എന്തെങ്കിലും നമുക്ക് സംഭവിച്ചിട്ടുണ്ടോ?
എല്ലാ മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെയല്ലാത്ത യാതൊരു പരീക്ഷയും നമുക്ക് സംഭവിച്ചിട്ടില്ല.[10:13]. # പരീക്ഷ സഹിപ്പാന്‍ തക്കവണ്ണം നമ്മെ പ്രാപ്തരാക്കുന്നതിന് വേണ്ടി ദൈവം എന്താണു ചെയ്തത്?
പരീക്ഷ സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടു കൂടെ ദൈവം നമുക്ക് പോക്കു വഴിയും ഉണ്ടാക്കും.
1 Corinthians 10:14-17
എന്തില്‍നിന്നു ഓടിപ്പോകണമെന്നാണ് പൌലോസ് കൊരിന്ത്യ വിശ്വാസികളോട്
പറയുന്നത്?
വിഗ്രഹാരാധനയില്‍ നിന്ന് ഓടിപ്പോകുവാന്‍ താന്‍ മുന്നറിയിപ്പ് നല്‍കി.[10:14].
വിശ്വാസികള്‍ അനുഗ്രഹിക്കുന്ന പാനപാത്രം ഏതാണ്, അവര്‍ നുറുക്കുന്ന അപ്പം
ഏതാണ്?
പാനപാത്രം യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പങ്കാണ്, അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പങ്കാണ്.[10:16].
1 Corinthians 10:18-19
1 Corinthians 10:20-22
പുറജാതികള്‍ അവരുടെ യാഗങ്ങളെ ആര്‍ക്കാണ് അര്‍പ്പിക്കുന്നത്?
അവര്‍ യാഗങ്ങളെ ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.[10:20].
കൊരിന്ത്യന്‍ വിശ്വാസികള്‍ ഭൂതങ്ങളുമായി സംസര്‍ഗ്ഗം പാടില്ല എന്നുള്ളതിനാല്‍.
അവര്‍ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് താന്‍ പറയുന്നത് എന്ത്?
പൌലോസ് അവരോടു പറയുന്നത് അവര്‍ കര്‍ത്താവിന്‍റെ പാനപാത്രത്തിലും ഭൂതങ്ങളുടെ പാനപാത്രത്തിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല എന്നും അവര്‍ കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല എന്നുമാണ്.[10:20-21].
കര്‍ത്താവിന്‍റെ വിശ്വാസികളായ നാം ഭൂതങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തിയാല്‍ നാം ചെയ്യുന്നത് എന്താണ്?
നാം കര്‍ത്താവിനെ പ്രകോപിപ്പിക്കുന്നവരായിത്തീരുന്നു.[10:22].
1 Corinthians 10:23-24
നാം നമ്മുടെ ഗുണം അന്വേഷിക്കുന്നവരാകാമോ?
ഓരോരുത്തന്‍ സ്വന്തം ഗുണമല്ല മറ്റുള്ളവന്‍റെ ഗുണം അന്വേഷിക്കണം.[10:24].
1 Corinthians 10:25-27
ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍, നിങ്ങള്‍ക്ക് പോകാന്‍
മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?
മന:സ്സാക്ഷിയുടെ ചോദ്യങ്ങളൊന്നും ചോദിക്കാതെ നിങ്ങളുടെ മുന്‍പില്‍ വിളമ്പിയിരിക്കുന്നത് എന്തായാലും അത് ഭക്ഷിപ്പിന്‍.[10:27].
1 Corinthians 10:28-30
നിങ്ങളുടെ ആതിഥേയന്‍ നിങ്ങളോട്, മുന്‍പില്‍ വെച്ചിരിക്കുന്ന ഭക്ഷണം ഒരു പുറ
ജാതീയ യാഗത്തിന്‍റെ പങ്കായി വന്നിട്ടുള്ളതാണെന്ന് നിങ്ങളോട് പറയുമ്പോള്‍ നിങ്ങ ള്‍ അത് എന്തുകൊണ്ട് ഭക്ഷിക്കാതിരിക്കണം?
നിങ്ങളോടു ഈ വിവരം പറഞ്ഞവന്‍ നിമിത്തവും മറ്റേ മനുഷ്യന്‍റെ മന:സ്സാക്ഷി നിമിത്തവും നിങ്ങള്‍ ആ ഭക്ഷണം കഴിക്കരുത്.[10:28-29].
1 Corinthians 10:31-33
ദൈവമഹത്വത്തിനായി നാം എന്തു ചെയ്യണം?
നാം എല്ലാക്കാര്യങ്ങളും, കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ദൈവ മഹത്വത്തിനായി ചെയ്യണം.10:31].
നാം എന്തുകൊണ്ട് യഹൂദന്മാര്‍ക്കോ, യവനന്മാര്‍ക്കോ, ദൈവസഭക്കോ യാതൊരു ഇടര്‍ച്ചയും വരുത്തരുത്?
അവര്‍ രക്ഷിക്കപ്പെടെണ്ടതാകയാല്‍ നാം യാതൊരു ഇടര്‍ച്ചയും വരുത്തരുത്.[10:32- 33].
1 Corinthians 11
1 Corinthians 11:1-4
കൊരിന്ത്യ വിശ്വാസികളോട് ആരെ അനുകരിക്കുവാന്‍ പൌലോസ് പറഞ്ഞു?
പൌലോസ് അവരോട് പൌലോസിനെ അനുകരിക്കുവാന്‍ പറഞ്ഞു.[11;1].
പൌലോസ് ആരെയാണ് അനുകരിച്ചത്?
പൌലോസ് ക്രിസ്തുവിന്‍റെ ഒരു അനുകാരിയായിരുന്നു.[11:1].
കൊരിന്ത്യന്‍ വിശ്വാസികളെ പൌലോസ് എന്തിനായിരുന്നു പ്രശംസിച്ചത്?
പൌലോസ് അവരെ പ്രശംസിച്ചത് സകലത്തിലും അവര്‍ പൌലോസിനെ ഓര്‍ത്ത തിനാലും താന്‍ അവരെ ഏല്‍പ്പിച്ച കല്‍പ്പനകളെയെല്ലാം കൊരിന്ത്യര്‍ നന്നായി പ്രമാണിക്കയാലും ആണ് പ്രശംസിച്ചത് .[11:2].
ക്രിസ്തുവിന്‍റെ ശിരസ്സ് ആരാകുന്നു?
ക്രിസ്തുവിന്‍റെ ശിരസ്സ് ദൈവമാകുന്നു.[11:3].
പുരുഷന്‍റെ ശിരസ്സ് ആരാകുന്നു?
ഓരോ പുരുഷന്‍റെയും ശിരസ്സ് ക്രിസ്തു ആകുന്നു.[11:3].
സ്ത്രീയുടെ ശിരസ്സ് ആരാണ്?
ഒരു സ്ത്രീയുടെ ശിരസു ഒരു പുരുഷനാണ്.[11:3].
ഒരു പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
പുരുഷന്‍ മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു.[11:4].
1 Corinthians 11:5-6
.ഒരു സ്ത്രീ മൂടുപടമിടാതെ പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
ഏതൊരു സ്ത്രീയും മൂടുപടമില്ലാതെ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ശിരസ്സിനെ അപ മാനിക്കുന്നു.[[11:5].
1 Corinthians 11:7-8
എന്തുകൊണ്ട് ഒരു പുരുഷന്‍ മൂടുപടമിടാതെ ഇരിക്കണം?
പുരുഷന്‍ മൂടുപടമിടാതെ ഇരിക്കണം, കാരണം താന്‍ ദൈവമഹത്വത്തിന്‍റെ പ്രതിമ ആയിരിക്കുന്നു.[11:7].
1 Corinthians 11:9-10
സ്ത്രീ ആര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്?
സ്ത്രീ പുരുഷനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്.[11:9].
1 Corinthians 11:11-12
എന്തുകൊണ്ടാണ് സ്ത്രീയും പുരുഷനും പരസ്പരം ആശ്രിതരായിരിക്കുന്നത്?
സ്ത്രീ പുരുഷനില്‍നിന്നും വരുന്നു, പുരുഷന്‍ സ്ത്രീയില്‍നിന്നും വരുന്നു.[11:11-12].
1 Corinthians 11:13-16
സ്ത്രീകളുടെ പ്രാര്‍ത്ഥന സംബന്ധിച്ച് പൌലോസും തന്‍റെ സഹപ്രവര്‍ത്തകരും,
ദൈവസഭകളും അനുവര്‍ത്തിക്കുന്നത് എന്താണ്?
അവര്‍ അനുവര്‍ത്തിക്കുന്നത് സ്ത്രീകള്‍ പ്രാര്‍ഥിക്കുമ്പോള്‍ മൂടുപടം ധരിക്കണ മെന്നതാണ്,[11:10, 13, 16].
1 Corinthians 11:17-19
കൊരിന്ത്യ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭിന്നപക്ഷങ്ങള്‍ വരേണ്ടത് എന്തിനാണ്?
അവര്‍ക്കിടയില്‍ കൊള്ളാകുന്നവര്‍ വെളിപ്പെടെണ്ടതിനു വേണ്ടിയാണ് അവര്‍ക്കിട യില്‍ ഭിന്നപക്ഷങ്ങള്‍ വെളിവാക്കുന്നത്.[11:19].
1 Corinthians 11:20-22
കൊരിന്ത്യ സഭ ഭക്ഷണത്തിനായി കൂടി വരുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടി
രുന്നത്?
അവര്‍ കൂടിവരുമ്പോള്‍ ചിലര്‍ മറ്റുള്ളവര്‍ക്ക് മുന്‍പേ അവരുടെ ഭക്ഷണം നേരത്തെ തന്നെ കഴിക്കുന്നു, ഒരുവന്‍ വിശന്നും, മറ്റൊരുവന്‍ ലഹരിപിടിച്ചും കാണ പ്പെടുന്നു.[11:21].
1 Corinthians 11:23-24
തന്നെ ഒറ്റികൊടുത്ത രാത്രിയില്‍ അപ്പം നുറുക്കിയശേഷം കര്‍ത്താവു എന്താണ്
പറഞ്ഞത്?
"ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം; ഇത് എന്‍റെ ഓര്‍മ്മക്കായി ചെയ്യു വിന്‍" എന്ന് പറഞ്ഞു.[11;23,24].
1 Corinthians 11:25-26
അത്താഴത്തിനു ശേഷം പാനപാത്രം എടുത്തുകൊണ്ടു കര്‍ത്താവ് എന്താണ് പറ
ഞ്ഞത്?
"ഇത് എന്‍റെ രക്തത്തിന്‍റെ പുതിയ ഉടമ്പടിയാകുന്നു. ഇതില്‍ നിന്ന് കുടിക്കും പോഴെല്ലാം എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍" എന്നു താന്‍ പറഞ്ഞു.[11:25]. # ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴെല്ലാം നിങ്ങള്‍ എന്താണ് ചെയ്യുന്നത്?
കർത്താവ് വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു.
1 Corinthians 11:27-30
എന്തുകൊണ്ട് അയോഗ്യമായ നിലയില്‍ ഒരുവന്‍ അപ്പം തിന്നുകയോ കര്‍ത്താവി
ന്‍റെ പാനപാത്രത്തില്‍ നിന്ന് കുടിക്കുകയോ ചെയ്യരുതെന്ന് പറയുന്നത്?
അപ്രകാരം ചെയ്യുക മൂലം നിങ്ങള്‍ കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബ
ന്ധിച്ചു കുറ്റവാളി ആകും. നിങ്ങള്‍ സ്വയം ശിക്ഷാവിധി തിന്നുകയും
കുടിക്കുകയും ചെയ്യുകയായിരിക്കും.[11:27,29]. # അയോഗ്യമായി അപ്പം തിന്നുകയും കർത്താവിൻറെ പാനപാത്രം കുടിക്കുകയും ചെയ്ത കൊരിന്ത്യസഭയിലെ വ്യകതികള്‍ക്ക് എന്തു സംഭവിച്ചു?
അവരിൽ പലരും ബലഹീനരും രോഗികളും ആയിത്തീർന്നു, അനേകരും നിദ്ര കൊള്ളുന്നു.
1 Corinthians 11:31-32
1 Corinthians 11:33-34
ഭക്ഷണത്തിനായി ഒരുമിച്ചു കൂടിവരുമ്പോള്‍ കൊരിന്ത്യന്‍ വിശ്വാസികളോട്
പൌലോസ് എന്താണ് പറയുന്നത്?
ഒരുത്തനുവേണ്ടി മറ്റൊരുവന്‍ കാത്തിരിക്കണമെന്ന് താന്‍ പറയുന്നു.[11:33].
1 Corinthians 12
1 Corinthians 12:1-3
എന്തിനെക്കുറിച്ച് കൊരിന്ത്യയിലെ ക്രിസ്ത്യാനികള്‍ അറിവുള്ളവരായിരിക്കണ മെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?
അവര്‍ ആത്മീയ വരങ്ങളെക്കുറിച്ചു അറിവുള്ളവരായിരിക്കണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[12:1].
ദൈവാത്മാവിനാല്‍ സംസാരിക്കുന്നവന്‍ എന്തു പറയുവാന്‍ കഴിയുകയില്ല?
"യേശു ശപിക്കപ്പെട്ടവന്‍" എന്നു പറയുവാന്‍ കഴിയുകയില്ല.[12:3].
"യേശു കര്‍ത്താവ്" എന്നു ഒരുവനാല്‍ എപ്രകാരം പറയുവാന്‍ കഴിയും?
പരിശുദ്ധാത്മാവിനാല്‍ മാത്രമേ ഒരുവന് "യേശു കര്‍ത്താവ്" എന്ന് പറയുവാന്‍ കഴികയുള്ളൂ.[12:3].
1 Corinthians 12:4-6
ഓരോ വിശ്വാസികളിലും ദൈവം എന്താണ് സാധ്യമാക്കുന്നത്?
വിവിധ വരങ്ങളും, വിവിധ ശുശ്രൂഷകളും, വിവിധരീതിയിലുള്ള പ്രവര്‍ത്തികളും ദൈവം സാധ്യമാക്കുന്നു.[12:4-6].
1 Corinthians 12:7-8
ആത്മാവിന്‍റെ ബാഹ്യമായ പ്രദര്‍ശനം എന്തുകൊണ്ട് നല്‍കപ്പെട്ടിരിക്കുന്നു?
അത് എല്ലാവരുടെയും നന്മക്കായി നല്‍കപ്പെട്ടിരിക്കുന്നു.[12:7].
1 Corinthians 12:9-11
ആത്മാവിനാല്‍ അരുളപ്പെട്ട ചില വരങ്ങള്‍ ഏതെല്ലാം?
ജ്ഞാനത്തിന്‍റെ വചനം, പരിജ്ഞാനത്തിന്‍റെ വചനം, വിശ്വാസം, രോഗശാന്തിയുടെ വരം, വീര്യപ്രവൃത്തികള്‍, പ്രവചനം, ആത്മാക്കളുടെ വിവേചനം, വിവിധ ഭാഷാവരങ്ങളും, ഭാഷകളുടെ വ്യാഖ്യാനവും എന്നിവയെല്ലാം ചില വരങ്ങള്‍ ആണ്.[12:8-10]. # ആരാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനു അതതു വരം പകുത്തുകൊടുക്കുന്നത്?
പരിശുദ്ധാത്മാവാണ് താന്‍ ഇച്ഛിക്കുംപോലെ ഓരോരുത്തനു അതതു വരം പകുത്തുകൊടുക്കുന്നത്.
1 Corinthians 12:12-13
ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരങ്ങളെ ആരാണ് തിരഞ്ഞെടുക്കുന്നത്?
ആത്മാവാണ് ഓരോരുത്തര്‍ക്കും അതതുവരം പകുത്തു കൊടുക്കുന്നത്.[12:11].
1 Corinthians 12:14-17
1 Corinthians 12:18-20
ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളെയും ആരാണ് രൂപകല്‍പ്പന ചെയ്തു ക്രമീകരിച്ചിരിക്കുന്നത്?
ദൈവമാണ് രൂപകല്‍പന ചെയ്തു ഓരോ അവയവത്തെയും ക്രമീകരിച്ചിരിക്കു ന്നത്.[12:18].
1 Corinthians 12:21-24
കാഴ്ചയില്‍ മാന്യത കുറഞ്ഞ ശരീര അവയവങ്ങള്‍ ഇല്ലാതെ നമുക്ക് പ്രവര്‍ത്തി
ക്കുവാന്‍ കഴിയുമോ?
ഇല്ല.മാന്യത കുറഞ്ഞവ എന്ന് തോന്നുന്ന ശരീര അവയവങ്ങളും അത്യന്താപേക്ഷിതമാണ്.[12:22].
മാന്യത കുറഞ്ഞവയുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് ദൈവം എന്ത് ചെയ്തു?
ദൈവം എല്ലാ അവയവങ്ങളെയും ഒന്നോടൊന്നു സംയോജിപ്പിച്ച്, മാനം കുറഞ്ഞ വയ്ക്ക് അധികം മാനം നല്‍കി.[12:24].
1 Corinthians 12:25-27
എന്തുകൊണ്ട് ദൈവം ശരീരത്തില്‍ മാനം കുറഞ്ഞ അവയവങ്ങള്‍ക്ക് കൂടുതല്‍
മാന്യത നല്‍കി?
ദൈവം അപ്രകാരം ചെയ്തത്, ശരീരത്തില്‍ ഭിന്നത ഉണ്ടാകാതെ, അവയവങ്ങള്‍ പരസ്പരം സ്നേഹത്തോടെ പരിചരണം നല്‍കേണ്ടതിനാണ്.[12:25].
1 Corinthians 12:28-29
ദൈവം സഭയില്‍ ആരെയാണ് നിയമിച്ചത്?
ദൈവം സഭയില്‍ ആദ്യം അപ്പോസ്തലന്മാര്‍. രണ്ടാമതായി പ്രവാചകന്മാര്‍, മൂന്നാമതായി ഉപദേഷ്ടാക്കന്മാര്‍, വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍, രോഗശാന്തിവരം, അഹായം ചെയ്യുന്ന വരമുള്ളവര്‍, പരിപാലനവരമുള്ളവര്‍, വിവിധ ഭാഷാവരമുള്ളവര്‍ ആദിയായവരെ നിയമിച്ചിരിക്കുന്നു.[12:28].
1 Corinthians 12:30-31
കൊരിന്ത്യ ക്രിസ്ത്യാനികളോട് എന്ത് വന്ജിക്കുവനണ് പൌലോസ്
ആവശ്യപ്പെടുന്നത്?
ശ്രേഷ്ടമായ വരങ്ങളെ വന്ജിക്കുവനണ് താന്‍ പറയുന്നത്.[12:31]. # പൌലോസ് എന്ത് മാർഗ്ഗമാണ് കൊരിന്ത്യ സഭക്ക് കാട്ടികൊടുക്കാമെന്ന് പറഞ്ഞത് ?
അതിശ്രേഷ്ഠമായോരു മാർഗ്ഗം കാണിച്ചുതരാം എന്നാണ് പൌലോസ് പറയുന്നത്.
1 Corinthians 13
1 Corinthians 13:1-3
മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ താന്‍ എന്തായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്?
താന്‍ ഒരു മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[13:1].
തനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹി
ച്ചാലും, വിലയേറിയ വിശ്വാസം ഉണ്ടായാലും, സ്നേഹമില്ല എങ്കില്‍ താന്‍ എന്തായി രിക്കുമെന്നാണ് പൌലോസ് പറയുന്നത്?
താന്‍ ഏതുമില്ല എന്നാകും.[13:3].
തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രരെ പുലര്‍ത്തിയാലും തന്‍റെ ശരീരം ചുടുവാന്‍
ഏല്‍പ്പിച്ചു കൊടുത്താലും എപ്രകാരം താന്‍ ഒന്നും നേടാതിരിക്കുന്നു?
മേല്‍പ്പറഞ്ഞ ഏതു കാര്യങ്ങള്‍ ചെയ്താലും തന്നില്‍ സ്നേഹമില്ലായെങ്കില്‍ ഒന്നും നേടുവാന്‍ കഴിയുകയില്ല.[13:3].
1 Corinthians 13:4-7
സ്നേഹത്തിന്‍റെ ചില ഗുണവിശേഷങ്ങള്‍ എന്തെല്ലാം?
സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്; സ്നേഹം പകെയ്ക്കയോ ചീര്‍ക്കുകയോ ചെയ്യുന്നില്ല; സ്നേഹം അഹങ്കരിക്കുകയോ, പരുഷമായിരിക്കുകയോ ചെയ്യുന്നില്ല;അത് സ്വാര്‍ഥത ഉള്ളതല്ല, പെട്ടെന്ന് ദ്വേഷപ്പെടുന്നില്ല, അത് തെറ്റുകളെ കണക്കിടുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. അത് എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാറ്റിനെക്കുറിച്ചും പ്രത്യാശയുള്ള തായിരിക്കുന്നു, എല്ലാം സഹിക്കുന്നു. അതിനു അവസാനമുണ്ടാകയുമില്ല.[13:4-8].
1 Corinthians 13:8-10
ഒഴിഞ്ഞുപോകുന്നതോ നിന്നുപോകുന്നതോ ആയവ ഏതെല്ലാം?
പ്രവചനങ്ങളും, ജ്ഞാനവും അപൂര്‍ണമായവയും ഒഴിഞ്ഞുപോകുന്നവയും, അന്യ ഭാഷകള്‍ നിന്നു പോകുകയും ചെയ്യുന്നു.[13:8-10].
ഒരിക്കലും അവസാനിക്കാത്തത് എന്താണ്?
സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.[13:8].
1 Corinthians 13:11-13
പുരുഷനായിത്തീര്‍ന്നപ്പോള്‍ താനെന്തു ചെയ്തുവെന്നാണ് പൌലോസ് പറയുന്നത്?
താന്‍ പുരുഷനായിത്തീര്‍ന്നപ്പോള്‍, ശിശുത്വമായവ എല്ലാം ഉപേക്ഷിച്ചു.[13:11].
നിലനില്‍ക്കുന്ന മൂന്നു കാര്യങ്ങള്‍ ഏവ, അവയില്‍ വലുത് ഏതാണ്?
വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാണ് നിലനില്‍ക്കുന്നത്. ഇവയില്‍ വലുത് സ്നേഹം തന്നെ.[13:13].
1 Corinthians 14
1 Corinthians 14:1-4
വിശേഷാല്‍ വാഞ്ചിക്കെണ്ടതായ ആത്മീയ വരം ഏതാണെന്നാണ് പൌലോസ്
പറയുന്നത്?
പൌലോസ് പറയുന്നത് നാം പ്രത്യേകാല്‍ പ്രവചനവരം വാഞ്ചിക്കണം എന്നാണ്. [14:1].
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ ആരോടാണ് സംസാരിക്കുന്നത്?
താന്‍ മനുഷ്യരോടല്ല ദൈവത്തോടാണ് സംസാരിക്കുന്നത്.[14:2].
അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ പ്രവചിക്കുന്നത് മേന്മയുള്ളതായിരിക്കു
ന്നത് എന്തുകൊണ്ടാണ്?
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ സ്വയം ആത്മിക വര്‍ധന വരുത്തുകയും, പ്രവചിക്കുന്നവന്‍ സഭയെ പണിതുയര്‍ത്തുകയും ചെയ്യുന്നു . ആയതിനാല്‍ പ്രവചിക്കുന്നവന്‍ മേന്മയുള്ളവനായിരിക്കുന്നു.[14:3-5].
1 Corinthians 14:5-6
1 Corinthians 14:7-9
വ്യക്തതയില്ലാത്ത സംസാരത്തെ പൌലൌസ് ഏതിനോടാണ് പൌലോസ് താരതമ്യം ചെയ്യുന്നത്?
പുല്ലാങ്കുഴല്‍, വീണ തുടങ്ങിയ സവിശേഷമായ ശബ്ദം പ്രകടിപ്പിക്കാത്ത ഉപകരണ ങ്ങളോടും, അവ്യക്തമായ ശബ്ദം പുറപ്പെടുവിക്കുന്ന കാഹളത്തോടും താന്‍ താരത മ്യം ചെയ്യുന്നു.[14:7-9].
1 Corinthians 14:10-11
1 Corinthians 14:12-14
കൊരിന്ത്യന്‍ വിശ്വാസികളോട് എന്തിനു അത്യുല്‍സാഹികളായിരിക്കണമെന്നാണ്
പൌലോസ് ആവശ്യപ്പെടുന്നത്?
ദൈവസഭയെ ഏറ്റവും നല്ല നിലയില്‍ പണിതുയര്‍ത്തുന്നതില്‍ അത്യുല്‍സാഹിതര്‍ ആയിരിക്കണമെന്നാണ് താന്‍ പറയുന്നത്.[14:12].
അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ എന്തിനായി പ്രാര്‍ഥിക്കണം?
താന്‍ അത് വ്യാഖ്യാനിക്കുവാന്‍ കഴിയെണ്ടതിനു പ്രാര്‍ഥിക്കണം.[[14:13].
അന്യഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ആത്മാവും മനസ്സും എന്ത് ചെയ്യുന്നു
എന്നാണു പൌലോസ് പറയുന്നത്?
അന്യഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ആത്മാവ് പ്രാര്‍ഥിക്കുന്നു, എന്നാല്‍ തന്‍റെ മനസ്സ് നിഷ്ഫലമായിരിക്കുന്നു എന്നാണു പൌലോസ് പറഞ്ഞത്.[14:14].
1 Corinthians 14:15-16
താന്‍ എപ്രകാരം പ്രാര്‍ഥിക്കുകയും പാടുകയും ചെയ്യൂമെന്നാണ് പൌലോസ്
പറയുന്നത്?
ആത്മാവ് കൊണ്ടും, ബുദ്ധികൊണ്ടും താന്‍ പ്രാര്‍ഥിക്കുകയും പാടുകയും ചെയ്യുമെന്നാണ് പൌലോസ് പറഞ്ഞത്.[14:15].
1 Corinthians 14:17-19
അന്യഭാഷയില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനേക്കാള്‍ താന്‍ ചെയ്യുന്നത്
എന്താണെന്നാണ് പൌലോസ് പറയുന്നത്?
മറ്റുള്ളവരെ പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചു വാക്ക് പറയുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണു പൌലോസ് പറഞ്ഞത്.[14:15].
1 Corinthians 14:20-21
1 Corinthians 14:22-23
അന്യഭാഷയും പ്രവചനവും ആര്‍ക്കാണ് അടയാളമായിരിക്കുന്നത്?
അന്യഭാഷ അവിശ്വാസികള്‍ക്കും പ്രവചനം വിശ്വാസികള്‍ക്കും അടയാളമായിരിക്കുന്നു.[14:22].
എല്ലാവരും അന്യഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍ പുറമേയുള്ളവരും അവി
ശ്വാസികളും സഭയ്ക്കകത്തു വന്നാല്‍ എന്ത് പറയും?
വിശ്വാസികള്‍ക്കെല്ലാം ഭ്രാന്തുണ്ട് എന്ന് അവര്‍ പറയും.[14:23].
1 Corinthians 14:24-25
സഭയിലുള്ള എല്ലാവരും പ്രവചിക്കുകയാണെങ്കില്‍ ഒരു അവിശ്വാസിയോ, പുറമെ
യുള്ളവനോ അകത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ് പൌലോസ് പറയുന്നത്?
പൌലോസ് പറയുന്നത് അവിശ്വാസിയോ പുറമേയുള്ളവനോ താന്‍ കേള്‍ക്കുന്നവ എല്ലാം നിമിത്തം ഉണര്‍ത്തപ്പെടുകയും പറയപ്പെട്ടവ നിമിത്തം ന്യായം വിധിക്ക പ്പെടുകയും ചെയ്യും..[14:24].
അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെയും പ്രവചനത്താല്‍ അവൻറെ ഹൃദയത്തിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടാല്‍ അവന്‍ എന്ത് ചെയ്യും ?
അവന്‍ കവിണ്ണു വീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
1 Corinthians 14:26-28
വിശ്വാസികള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ അന്യഭാഷയില്‍ സംസാരിക്കുന്നവരെ
ക്കുറിച്ച് പൌലോസ് നല്‍കുന്ന നിര്‍ദേശം എന്താണ്?
താന്‍ പറയുന്നത്, പരമാവധി രണ്ടോ മൂന്നോ പേര്‍, ഓരോരുത്തരായി സംസാരി ക്കട്ടെ എന്നാണ്. അന്യഭാഷയെ വ്യാഖ്യാനിക്കുവാന്‍ ആരുമില്ലെങ്കില്‍ സഭയില്‍ എല്ലാവരും മൌനമായിരിക്കട്ടെ എന്നാണ്.[14:27-28].
1 Corinthians 14:29-30
സഭ കൂടിവരുമ്പോള്‍ പ്രവാചകന്മാരെക്കുറിച്ചുള്ള പൌലോസിന്‍റെ നിര്‍ദേശം
എന്താണ്?
പൌലോസ് പറയുന്നത് രണ്ടോ മൂന്നോ പ്രവാചകന്മാര്‍ സംസാരിക്കുകയും മറ്റുള്ളവര്‍ പറയുന്നതു ശ്രദ്ധിക്കുകയും വിവേചിക്കുകയും വേണം. മറ്റൊരു പ്രവാ ചകന് വെളിപ്പാട് ഉണ്ടായാല്‍ സംസാരിക്കുന്നവന്‍ ശാന്തമാകണം. അവര്‍ ഒരോരുത്ത രായി പ്രവചിക്കണം.[14:29-31].
1 Corinthians 14:31-33
ഏതു സഭകളിലാണ് സ്ത്രീകള്‍ സംസാരിക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്ന്
പൌലോസ് പറയുന്നത്?
പൌലോസ് പറയുന്നത് വിശുദ്ധന്മാരുടെ സര്‍വ സഭകളിലും സ്ത്രീകള്‍ സംസാരി ക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ്.[14:33-34].
1 Corinthians 14:34-36
സ്ത്രീകള്‍ എന്തെങ്കിലും പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ത്രീകള്‍ എന്തു
ചെയ്യണമെന്നാണ് പൌലോസ് പറഞ്ഞത്?
അവര്‍ ഭവനത്തില്‍ അവരുടെ ഭര്‍ത്താക്കന്മാരോട് ചോദിക്കണം എന്ന് പൌലോസ് പറഞ്ഞു.[14:35].
സഭയില്‍ സംസാരിക്കുന്ന സ്ത്രീയെ ജനം എപ്രകാരം വീക്ഷിക്കുന്നു?
അത് അനുചിതമായി കാണപ്പെടുന്നു.[14:35].
1 Corinthians 14:37-38
തങ്ങളെ പ്രവാചകന്മാരെന്നോ ആത്മീയരെന്നോ ചിന്തിക്കുന്നവര്‍ എന്ത് ഏറ്റുപറ
യണമെന്നാണ് പൌലോസ് പറയുന്നത്?
താന്‍ കൊരിന്ത്യ വിശ്വാസികള്‍ക്ക് എഴുതിയവ എല്ലാം കര്‍ത്താവിന്‍റെ കല്‍പ്പന ആണെന്ന് ഏറ്റുപറയണം എന്ന് പൌലോസ് പറയുന്നത്.[14:37].
1 Corinthians 14:39-40
ദൈവസഭയില്‍ എല്ലാം എപ്രകാരം നടക്കണം?
എല്ലാ കാര്യങ്ങളും ചന്തമായും ഉചിതമായും നടക്കണം.[14:40].
1 Corinthians 15
1 Corinthians 15:1-2
സഹോദരന്മാരെയും സഹോദരിമാരെയും പൌലോസ് എന്ത് ഓര്‍മ്മപ്പെടുത്തി?
താന്‍ അവരോടു പ്രസംഗിച്ച സുവിശേഷത്തെയാണ് ഓര്‍മ്മപ്പെടുത്തിയത്.[15:1].
പൌലോസ് അവരോടു പ്രസംഗിച്ച സുവിശേഷത്താല്‍ കൊരിന്ത്യര്‍ രക്ഷിക്കപ്പെ
ടണമെങ്കില്‍ നിറവേറ്റപ്പെടെണ്ട നിബന്ധന എന്ത്?
താന്‍ അവരോടു പറഞ്ഞതായ വചനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുമെങ്കില്‍ അവര്‍ രക്ഷിക്കപ്പെടുമെന്നു പൌലോസ് അവരോടു പറഞ്ഞു.[15:2].
1 Corinthians 15:3-4
പ്രമുഖ പ്രാധാന്യമുള്ള സുവിശേഷത്തിന്‍റെ ഭാഗങ്ങള്‍ ഏതൊക്കെയായിരുന്നു?
സുവിശേഷത്ത്തിന്‍റെ പ്രമുഖ പ്രാധാന്യമുള്ള ഭാഗങ്ങള്‍, തിരുവെഴുത്തുകളിന്‍ പ്രകാരം ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു അടക്കപ്പെടുകയും, തിരുവെഴു ത്തുകളിന്‍ പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.[15:3].
1 Corinthians 15:5-7
1 Corinthians 15:8-9
ഉയിര്‍ത്തെഴുന്നേറ്റ ശേഷം ക്രിസ്തു ആര്‍ക്കാണ് പ്രത്യക്ഷപ്പെട്ടത്?
മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ക്രിസ്തു കേഫാവിനും, പന്ത്രണ്ടു പേര്‍ക്കും, ഒരിക്കലായി അഞ്ഞൂറിലധികം സഹോദരീ സഹോദരന്മാര്‍ക്കും, യാക്കോ ബിനും, എല്ലാ അപ്പോസ്ഥലന്മാര്‍ക്കും പൌലോസിനും പ്രത്യക്ഷനായി.[15:8].
എന്തുകൊണ്ടാണ് അപ്പൊസ്തലന്മാരിൽ താന്‍ ഏറ്റവും ചെറിയവൻ എന്ന് പൌലോസ് പറഞ്ഞത്?
ദൈവസഭയെ ഉപദ്രവിച്ചതിനാലാണ് താൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ് എന്ന് പൌലോസ് പറയുന്നത് .
1 Corinthians 15:10-11
1 Corinthians 15:12-14
ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചു കൊരിന്ത്യന്‍ വിശ്വാസികളില്‍ ചിലര്‍ പറയു
ന്നതിനെ പൌലോസ് എന്താണ് സൂചിപ്പിക്കുന്നത്?
അവരില്‍ ചിലര്‍ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പ് ഇല്ലെന്നും അവരില്‍ ചിലര്‍ പറയുന്നതായി പൌലോസ് സൂചിപ്പിച്ചു.[15:12].
മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് ഇല്ലെങ്കില്‍ എന്തുംകൂടെ സത്യമാകണം എന്നാണ് പൌലോസ് പറയുന്നത്?
പൌലോസ് പറയുന്നത് അങ്ങനെയാകുന്നുവെങ്കില്‍ ക്രിസ്തു മരിച്ചരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാകുകയില്ല, പൌലോസും തന്നെപ്പോലെ മറ്റുള്ളവരും പ്രസംഗിക്കുന്നത് വ്യര്‍ത്ഥവും കൊരിന്ത്യരുടെ വിശ്വാസവും വ്യര്‍ത്ഥം [15:13-14].
1 Corinthians 15:15-17
1 Corinthians 15:18-19
ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍, ക്രിസ്തുവില്‍ മരിച്ചവര്‍ക്ക് എന്തു സംഭവിക്കും?
അവര്‍ നശിച്ചു പോകും.[15:18].
നാം ഈ ആയുസില്‍ മാത്രം ക്രിസ്തുവില്‍ ഭാവിയില്‍ പ്രത്യാശ വെച്ചിരിക്കുന്ന
വരായിരിക്കുന്നുവെങ്കില്‍ പൌലോസ് പറയുന്ന യാഥാര്‍ത്ഥ്യം എന്താണ്?
അങ്ങനെയാകുന്നുവെങ്കില്‍, സകല മനുഷ്യരിലും വെച്ച് നാം ഏറ്റവും അരിഷ്ടന്‍ മാരായിരിക്കുന്നു എന്നാണു പൌലോസ് പറയുന്നത്.[15:19].
1 Corinthians 15:20-21
പൌലോസ് ക്രിസ്തുവിനെ എപ്രകാരം അഭിസംബോധന ചെയ്യുന്നു?
"മരിച്ചവരില്‍ നിന്നുള്ള ആദ്യ ജാതന്‍" എന്നാണു ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത്.[15:20].
ലോകത്തില്‍ മരണം പ്രവേശിപ്പാനിടയായ മനുഷ്യന്‍ ആരാണ്, ആര്‍ മൂലമാണ്
മരിച്ചവരുടെ ഇടയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വന്നത്?
ആദം ലോകത്തിലേക്ക് മരണം കൊണ്ടുവന്നു, ക്രിസ്തുവില്‍ എല്ലാവരും ജീവനുള്ള വരായിത്തീര്‍ന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.[15:21-22].
1 Corinthians 15:22-23
എപ്പോഴാണ് ക്രിസ്തുവിനുള്ളവര്‍ ജീവന്‍ പ്രാപിക്കുന്നവരാകുന്നത്?
ക്രിസ്തു ആഗതനാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.[15:23].
1 Corinthians 15:24-26
അവസാനത്തിങ്കല്‍ എന്തു സംഭവിക്കും?
ക്രിസ്തു രാജ്യത്തെ പിതാവാം ദൈവത്തിനു ഏല്‍പ്പിക്കും, അനന്തരം താന്‍ എല്ലാ വാഴ്ചയെയും അധികാരത്തെയും ശക്തിയെയും ഇല്ലാതാക്കും.[15:24].
ക്രിസ്തു എത്ര കാലം വാഴണം?
സകല ശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം താന്‍ വാഴണം.[15:25].
നശിപ്പിക്കപ്പെടുന്ന അവസാനത്തെ ശത്രു എന്താണ്?
നശിപ്പിക്കപ്പെടുന്ന അവസാനത്തെ ശത്രു മരണമാണ്.[15:26].
1 Corinthians 15:27-28
"സകലത്തെയും താന്‍ തന്‍റെ കാല്‍ക്കീഴാക്കി" എന്ന് പറയുമ്പോള്‍ ആരാണ് അതില്‍ ഉള്‍പ്പെടാതിരിക്കുന്നത്?
പുത്രന്‍റെ അധീനതയിലേക്ക് സകലത്തെയും വരുത്തിയവന്‍ [താന്‍ തന്നെ] അധീന പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നില്ല [പുത്രന്]. [15:27].
പിതാവാം ദൈവം സകലത്തിലും സകലവും ആകേണ്ടതിനു പുത്രന്‍ എന്താണ്
ചെയ്യുന്നത്?
തനിക്കു എല്ലാം കീഴ്പ്പെടുത്തി തന്നവന് പുത്രന്‍ താനും സ്വയം കീഴ്പ്പെട്ടവന്‍ ആയിരിക്കും.[15:28].
1 Corinthians 15:29-30
1 Corinthians 15:31-32
മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എങ്കില്‍ അവര്‍ ചെയ്തുവരുന്നതു പോലെ എന്ത്
ചെയ്‌താല്‍ മതി എന്നാണ് പൌലോസ് പ്രഖ്യാപിക്കുന്നത്?
"തിന്നുക, കുടിക്കുക, നാളെ നാം മരിക്കുമല്ലോ" എന്നാണ് പൌലോസ് പ്രഖ്യാപി ക്കുന്നത്." [15:32].
1 Corinthians 15:33-34
കൊരിന്ത്യര്‍ ചെയ്യണമെന്നു പൌലോസ് കല്‍പ്പിക്കുന്നത് എന്താണ്?
നിര്‍മ്മദരായിരിപ്പാനും, നീതിയായി ജീവിപ്പാനും, പാപം ചെയ്യാതിരിപ്പാനുമാണ് പൌലോസ് അവരോടു കല്‍പ്പിച്ചത്.[15:34].
കൊരിന്ത്യരുടെ ലജ്ജക്കായി പൌലോസ് പറയുന്നത് എന്താണ്?
താന്‍ പറഞ്ഞത് അവരില്‍ ചിലര്‍ക്ക് ദൈവത്തെക്കുറിച്ചു പരിജ്ഞാനം ഇല്ല എന്നാണ്,[15:36].
1 Corinthians 15:35-36
മരിച്ചവരുടെ ഉയിര്‍പ്പിനെ പൌലോസ് ഏതിനോടാണ് താരതമ്യം ചെയ്യുന്നത്?
വിതയ്ക്കപ്പെട്ട വിത്തിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.[15:35-42].
വളരുവാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു വിത്തിനു എന്ത് സംഭവിക്കണം?
അതു ചാകണം.[15:36].
1 Corinthians 15:37-39
വിതെക്കപ്പെട്ട വിത്ത് അതില്‍ നിന്ന് മുളക്കുന്ന ശരീര[ചെടി]വുമായി അനുരൂപമായതാണോ?
വിതെക്കുന്നതു ഉണ്ടാകുവാനുള്ള ശരീരവുമായി അനുരൂപമായതല്ല.[15:37].
എല്ലാ മാംസവും ഒരുപോലെയാണോ?
അല്ല. എല്ലാ മാംസവും ഒരുപോലെയുള്ളതല്ല, മനുഷ്യരുടെ മാംസം വേറെ, മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയുടെ മാംസവും ഒന്നിനോടൊന്നു വ്യത്യസ്തമായ താണ്.[15:39].
1 Corinthians 15:40-41
വേറെ വിധമായുള്ള ശരീരങ്ങള്‍ ഉണ്ടോ?
സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമിക ശരീരങ്ങളും ഉണ്ട്.[15:40].
സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവ ഒരേ മഹിമ ഉള്ളവയാണോ?
സൂര്യന് ഒരു തേജസ്, ചന്ദ്രനു വേറൊരു തേജസ്, നക്ഷത്രങ്ങള്‍ക്ക് വേറെ തേജസ്, നക്ഷത്രത്തിനും നക്ഷത്രത്തിനും തേജസ് കൊണ്ട് വ്യത്യാസമുണ്ട്.[15:41].
1 Corinthians 15:42-44
നമ്മുടെ ക്ഷയമുള്ള ശരീരം എപ്രകാരമാണ് വിതെക്കപ്പെടുന്നത്?
അവ അപമാനത്തിലും ബലഹീനതയിലും പ്രാകൃത ശരീരമായി വിതെക്കപ്പെടുന്നു. [15:42-44].
മരിച്ചവരില്‍ നിന്നുയിര്‍ക്കുമ്പോള്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും?
ഉയിര്‍പ്പിക്കപ്പെടുന്നത് ദ്രവത്വമില്ലാത്ത ആത്മ ശരീരമായിരിക്കും; അത് മഹിമയിലും ശക്തിയോടെയും ആയിരിക്കും.[15:42-44].
1 Corinthians 15:45-46
:ആദ്യ മനുഷ്യനായ ആദാം എന്തായിത്തീര്‍ന്നു?
താന്‍ ജീവിക്കുന്ന ആത്മാവായിത്തീര്‍ന്നു,[15:45].
ഒടുക്കത്തെ ആദാം എന്തായിത്തീര്‍ന്നു?
താന്‍ ജീവന്‍ നല്‍കുന്ന ആത്മാവായിത്തീര്‍ന്നു.[15:45].
1 Corinthians 15:47-49
ആദ്യ മനുഷ്യനും രണ്ടാം മനുഷ്യനും എവിടെ നിന്നു വന്നു?
ആദ്യ മനുഷ്യന്‍ പൊടിയില്‍നിന്നു നിര്‍മ്മിക്കപ്പെട്ടവനായി, ഭൂമിയില്‍ നിന്നുവന്നു. രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു.[15:47].
നാം ആരുടെ സാദൃശ്യത്തിലാണ് ജനിപ്പിക്കപ്പെട്ടത്, നാം ആരുടെ സാദൃശ്യം പ്രാപിക്കും?
നാം പൊടികൊണ്ടു നിര്‍മ്മിക്കപ്പെട്ടവന്‍റെ സാദൃശ്യം പ്രാപിച്ചതുപോലെ, സ്വര്‍ഗ്ഗീയന്‍റെ സാദൃശ്യവും പ്രാപിക്കും.[15:48].
1 Corinthians 15:50-51
എന്തിനു ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുകില്ല?
മാംസത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കുവാന്‍ കഴിയുകില്ല.[15:50]
നമുക്കെല്ലാവര്‍ക്കും എന്ത് സംഭവിക്കും?
നാം എല്ലാവരും രൂപാന്തരം പ്രാപിക്കും.[15;51]..
1 Corinthians 15:52-53
എപ്പോള്‍ എത്ര വേഗത്തില്‍ നമുക്ക് രൂപാന്തരം സംഭവിക്കും?
അന്ത്യ കാഹളം ധ്വനിക്കുമ്പോള്‍, കണ്ണിമയ്ക്കുന്ന സമയത്തിനുള്ളില്‍ നമുക്ക് രൂപാന്തരം ഉണ്ടാകും.[15:54].
1 Corinthians 15:54-55
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും, മര്‍ത്യമായത് അമര്‍ത്യതയെയും ധരിക്കുമ്പോ
ള്‍ എന്താണ് സംഭവിക്കുക?
മരണം നീങ്ങി ജയം വന്നിരിക്കുന്നു.[15:54].
1 Corinthians 15:56-57
മരണത്തിന്‍റെ വിഷമുള്ള് എന്താണ്, പാപത്തിന്‍റെ ശക്തി എന്താണ്?
മരണത്തിന്‍റെ വിഷമുള്ള് പാപവും, പാപത്തിന്‍റെ ശക്തി ന്യായപ്രമാണവും ആണ്. [15:56].
ആര്‍ മുഖാന്തിരമാണ് ദൈവം നമുക്ക് വിജയം നല്‍കുന്നത്?
കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരമാണ് ദൈവം നമുക്ക് ജയം നല്‍കുന്നത്. [15:58].
1 Corinthians 15:58
എന്തു കാരണം കൊണ്ടാണ് പൌലോസ് കൊരിന്ത്യയിലെ സഹോദരന്മാരോടും
സഹോദരിമാരോടും കര്‍ത്താവിന്‍റെ പ്രവര്‍ത്തിയില്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും വരും എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകണമെന്നു പറഞ്ഞത്?
താന്‍ അവരോടു അപ്രകാരം പറഞ്ഞതെന്തുകൊണ്ടെന്നാല്‍, കര്‍ത്താവില്‍ അവരുടെ പ്രയത്നം വ്യര്‍ത്ഥമല്ല എന്ന് അവര്‍ അറിഞ്ഞിരിക്കകൊണ്ടാണ്.[15:5 8].
1 Corinthians 16
1 Corinthians 16:1-2
വിശുദ്ധന്മാര്‍ക്കു വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്‍റെ കാര്യത്തില്‍ കൊരിന്ത്യ സഭ
യെപ്പോലെ വേറെ ആരെയാണ് നിര്‍ദേശിക്കുന്നത്?
കൊരിന്ത്യ സഭയെപ്പോലെ ഗലാത്യയിലെ സഭകള്‍ക്കും ഇതേ രീതിയില്‍ പൌലോസ് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നു.[16:1].
കൊരിന്ത്യ സഭയോട് അവരുടെ ധര്‍മ്മശേഖരം എപ്രകാരം നടത്തണമെന്നാണ് പൌലോസ് നിര്‍ദേശിക്കുന്നത്?
താന്‍ അവരോടു പറഞ്ഞത്, ആഴ്ചയുടെ ഒന്നാം ദിവസം ഓരോരുത്തരും എന്തെ ങ്കിലും തങ്ങളാലാവുന്നത് പോലെ നീക്കിവെച്ചു കരുതുകയും, അതിനാല്‍ പൌലോസ് വരുമ്പോള്‍ പിരിവു നടത്താതിരിക്കുകയും ചെയ്യണം. എന്നാണ്.[16:2].
1 Corinthians 16:3-4
ഈ ധര്‍മ്മശേഖരം ആര്‍ക്കു വേണ്ടിയായിരുന്നു പോയിച്ചേരുന്നത്?
ഇത് യെരുശലേമിലുള്ളവിശുദ്ധന്മാര്‍ക്കായിരുന്നു പോയിച്ചേര്‍ന്നത്.[16:1,3].
1 Corinthians 16:5-6
കൊരിന്തിലുള്ള സഭയിലേക്ക് പൌലോസ് എപ്പോള്‍ വരുമെന്നായിരുന്നു പറഞ്ഞി
രുന്നത്?
താന്‍ മക്കദോന്യ വഴിയായി കടന്നുപോകുമ്പോള്‍ അവരുടെ അടുക്കല്‍ കടന്നു വരാമെന്നു പൌലോസ് പറഞ്ഞു.[16:5].
എന്തുകൊണ്ട് പൌലോസ് കൊരിന്തിലുള്ള വിശുദ്ധന്‍മാരെ അല്‍പ്പസമയത്തേ
ക്കായി പെട്ടെന്നു കാണുവാന്‍ ആവശ്യപ്പെട്ടില്ല?
അല്‍പ്പ സമയത്തേക്കാളുപരിയായി, കഴിയുമെങ്കില്‍ ശീതകാലം അവരോടൊപ്പം ചിലവഴിക്കണമെന്നു പൌലോസ് ആഗ്രഹിച്ച നിലയില്‍ അവരെ സന്ദര്‍ശിപ്പാന്‍ തീരുമാനിച്ചു.[16:8-9].
1 Corinthians 16:7-9
എന്തുകൊണ്ടാണ് പൌലോസ് പെന്തക്കോസ്ത് വരെ എഫസോസില്‍ താമസിക്കു
വാന്‍ ഒരുങ്ങിയത്?
തനിക്കു വിശാലമായ ഒരു വാതില്‍ തുറന്നിരുന്നതുകൊണ്ടു പൌലോസ് എഫസോസില്‍ താമസിച്ചു, അവിടെ നിരവധി എതിരാളികളും ഉണ്ടായിരുന്നു. [16:8-9].
1 Corinthians 16:10-12
തിമൊഥിയോസ് എന്തു ചെയ്യുകയായിരുന്നു?
പൌലോസിനെപ്പോലെ താനും കര്‍ത്താവിന്‍റെ വേല ചെയ്യുകയായിരുന്നു.[16:10].
തിമൊഥിയോസിനെ സംബന്ധിച്ച് എന്ത് ചെയ്യണമെന്നാണ് കൊരിന്ത്യ സഭയോട്
പൌലോസ് കല്‍പ്പിച്ചത്?
തിമൊഥിയോസ് അവരോടൊപ്പം നിര്‍ഭയനായിരിക്കുവാന്‍ കൊരിന്തിലെ സഭ ശ്രദ്ധിക്കണമെന്നു പൌലോസ് പറഞ്ഞു. തിമൊഥിയോസിനെ അലക്ഷ്യമാക്കരുത് എന്നും, സമാധാനത്തോടെ യാത്രചെയ്യുവാന്‍ സഹായിക്കണമെന്നും പൌലോസ് അവരോടു പറഞ്ഞു.[16:10-11].
പൌലോസ് അപ്പോല്ലോസിനെ എന്ത് ചെയ്യുവാനായിട്ടാണ് ശക്തമായി പ്രോത്സാ
ഹിപ്പിച്ചത്?
കൊരിന്തിലുള്ള വിശുദ്ധന്മാരെ സന്ദര്‍ശിക്കുവാനായിട്ടു പൌലോസ് അപ്പൊല്ലോസിനെ പ്രോത്സാഹിപ്പിച്ചു.[16:12].
1 Corinthians 16:13-14
1 Corinthians 16:15-16
കൊരിന്ത്യരില്‍ വിശുദ്ധന്മാരുടെ ശുശ്രൂഷക്കായി തങ്ങളെത്തന്നെ വേര്‍തിരിച്ചവര്‍
ആരായിരുന്നു?
സ്തെഫാനോസിന്‍റെ കുടുംബക്കാര്‍ ആയിരുന്നു വിശുദ്ധന്മാരുടെ ശുശ്രൂഷക്കായി തങ്ങളെവേര്‍തിരിച്ചവര്‍.[16:15].
സ്തേഫാനോസിന്‍റെ കുടുംബക്കാരോട് എപ്രകാരം നടന്നുകൊള്ളണമെന്നാണ്
പൌലോസ് കൊരിന്ത്യയിലെ വിശുദ്ധന്മാരോട് പറയുന്നത്?
അപ്രകാരമുള്ളവര്‍ക്ക് കീഴ്പ്പെട്ടിരിക്കണം എന്നാണ് പൌലോസ് പറഞ്ഞത്.[16:16].
1 Corinthians 16:17-18
സ്തേഫാനോസും ഫൊര്‍ത്തുനാതോസും അഖായിക്കൊസും പൌലോസിനു എന്ത്
ചെയ്തു?
അവര്‍ കൊരിന്ത്യയിലെ വിശുദ്ധന്മാരുടെ അസാന്നിധ്യത്തെ നികത്തി പൌലോസിന്‍റെ ഹൃദയത്തെ തണുപ്പിച്ചു.[16:19-20].
1 Corinthians 16:19-24
കൊരിന്ത്യയിലെ സഭയ്ക്ക് വന്ദനങ്ങള്‍ അയച്ചത് ആരായിരുന്നു?
ആസ്യയിലെ സഭകള്‍, അക്വിലാവും പ്രിസ്കയും, മറ്റു എല്ലാ സഹോദരന്മാരും സഹോദരിമാരും അവരുടെ വന്ദനങ്ങളെ കൊരിന്തു സഭയ്ക്ക് അയച്ചു.[16:19-20].