മലയാളം: translationQuestions

Updated ? hours ago # views See on DCS

Acts

Acts 1

Acts 1:1-3

പുതിയ നിയമത്തില്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങള്‍ ഏവ?

ലൂക്കോസ് എഴുതിയ സുവിശേഷവും അപ്പോസ്തലപ്രവര്‍ത്തികളും ആണ് ലൂക്കോസ് എഴുതിയ പുസ്തകങ്ങള്‍.[൧1:1}.

യേശു കഷ്ടാനുഭവങ്ങള്‍ക്കു ശേഷം നാല്‍പ്പതു ദിവസങ്ങള്‍ എന്ത് ചെയ്തു?

യേശു അപ്പോസ്തലന്മാര്‍ക്ക്‌ ജീവനോടെ പ്രത്യക്ഷപ്പെടുകയും, ദൈവരാജ്യത്തെ ക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കയും ചെയ്തു.[1:3].

Acts 1:4-5

യേശു തന്‍റെ അപ്പോസ്തലന്മാരോട് എന്തിനായി കാത്തിരിക്കു

വാനാണ് കല്‍പ്പിച്ചത്?

പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കുവാനാണ് അപ്പോസ്ത ലന്മാരോട് യേശു പറഞ്ഞത്.[1:4].

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപ്പോസ്തലന്മാര്‍ക്ക് ഏത്

സ്നാനം ലഭിക്കുവാന്‍ ഇടയാകും?

അപ്പോസ്തലന്മാര്‍ക്ക് പരിശുദ്ധാത്മാവിനാല്‍ സ്നാനം ലഭിക്കുവാന്‍ ഇടയാകും[1:5].

Acts 1:6-8

രാജ്യപുന:സ്ഥാപനത്തിന്‍റെ സമയം അറിയുവാന്‍ അപ്പോസ്തലന്മാര്‍ ആവശ്യപ്പെ

ട്ടപ്പോള്‍, യേശു അവരോടു എന്ത് ഉത്തരം പറഞ്ഞു?

ആ സമയം അറിയുന്നത് നിങ്ങള്‍ക്ക് ആവശ്യമില്ല എന്ന് യേശു പറഞ്ഞു.[1:7].

പരിശുദ്ധാത്മാവില്‍ നിന്നും അപ്പോസ്തലന്മാര്‍ക്ക്‌ എന്ത് ലഭിക്കുമെന്നാണ് യേശു

പറഞ്ഞത്?

അപ്പോസ്തലന്മാര്‍ക്ക്‌ ശക്തി ലഭിക്കുമെന്നാണ് യേശു പറഞ്ഞത്.[1:8].

Acts 1:9-11

യേശു തന്‍റെ അപ്പൊസ്തലന്മാരുടെ അടുക്കല്‍നിന്നും എപ്രകാരമാണ് വിട്ടുപിരിഞ്ഞത്?

യേശു ഉയര്‍ത്തപ്പെടുകയും ഒരു മേഘം അവരുടെ കണ്ണുകളില്‍നിന്നും യേശുവിനെ മറ യ്ക്കുകയും ചെയ്തു.[1:9].

വീണ്ടും ഭൂമിയിലേക്ക്‌ യേശു എപ്രകാരം വരുമെന്നാണ് ദൂതന്മാര്‍ പറഞ്ഞത്?

താന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതുപോലെതന്നെ മടങ്ങിവരുമെന്നു ദൂതന്മാര്‍ പറഞ്ഞു.1:11].

Acts 1:12-14

മാളികമുറിയില്‍ അപ്പൊസ്തലന്മാര്‍, സ്ത്രീകള്‍, മറിയ, യേശുവിന്‍റെ സഹോദരന്മാര്‍

തുടങ്ങിയവര്‍ എന്ത് ചെയ്യുകയായിരുന്നു?

അവര്‍ ശ്രദ്ധയോടുകൂടെ പ്രാര്‍ത്ഥിക്കുകയായിരുന്നു.[1:14].

Acts 1:15-16

യേശുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവതത്തിലൂടെ എന്താണ് നിറവേറിയത്?

യൂദാ മൂലം തിരുവെഴുത്ത് നിറവേറി[1:16].

Acts 1:17-19

യേശുവിനെ ഒറ്റിക്കൊടുത്തതിനു പണം ലഭിച്ച ശേഷം യൂദായ്ക്ക് എന്ത്

സംഭവിച്ചു?

യൂദാ ഒരു നിലം വാങ്ങി, തലകീഴായി വീണു, ശരീരം പിളര്‍ന്നു, കുടല്‍ മുഴുവന്‍ പുറത്തുവന്നു.[1:18].

Acts 1:20

യൂദായുടെ നേതൃത്വ സ്ഥാനത്തിനു സങ്കീര്‍ത്തനത്തില്‍ സൂചിപ്പിച്ച പ്രകാരം

എന്ത് സംഭവിക്കുമെന്ന് പറഞ്ഞിരിക്കുന്നു?

സങ്കീര്‍തനത്തില്‍ പറഞ്ഞിരിക്കുന്നത് യൂദായുടെ നേതൃത്വ സ്ഥാനം മറ്റൊരുവന് ലഭിക്കും എന്നാണ്.[1:20].

Acts 1:21-23

യൂദായുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ട

യോഗ്യതകള്‍ എന്തൊക്കെയായിരുന്നു?

യോഹന്നാന്‍റെ സ്നാന സമയം മുതല്‍ അപ്പൊസ്തലന്മാരോടൊപ്പം ഉണ്ടായിരുന്നതും, യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷിയായിത്തീരുകയും ചെയ്യണം.[1:21-22].

Acts 1:24-26

യൂദായുടെ സ്ഥാനത്തേക്ക് രണ്ടുപേരില്‍ ഒരാളെ അപ്പോസ്തലന്മാര്‍ എപ്രകാരം തിര

ഞ്ഞെടുത്തു? ദൈവം തന്‍റെ തിരഞ്ഞെടുപ്പിനെ വെളിപ്പെടുത്തണം എന്ന് അപ്പോസ്തലന്മാര്‍ പ്രാര്‍ഥിക്കു കയും അതിനുശേഷം ചീട്ടിടുകയും ചെയ്തു.[1:24-26].

അനന്തരം പതിനൊന്നു അപ്പോസ്തലന്മാരോടുകൂടെ എണ്ണപ്പെട്ടത് ആരാണ്‌?

മത്ഥിയാസ് ആണ് പതിനൊന്നുപേരോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടത്.[1:26].

Acts 2

Acts 2:1-4

ഏതു യഹൂദ ഉത്സവദിനത്തിലാണ് ശിഷ്യന്മാര്‍ ഒരുമിച്ചു കൂടിവന്നിരുന്നത്?

പെന്തക്കോസ്തു നാളിലാണ് ശിഷ്യന്മാര്‍ ഒരുമിച്ചു കൂടിവന്നത്.[2:1].

ആ ഭവനത്തിലേക്ക്‌ പരിശുദ്ധാത്മാവ് വന്നപ്പോള്‍, ശിഷ്യന്മാര്‍ എന്ത് ചെയ്യുവാന്‍ തുടങ്ങി?

ശിഷ്യന്മാര്‍ വിവിധ ഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങി.[2:4].

Acts 2:5-7

ഈ സമയത്ത്, യെരുശലേമില്‍ എവിടെനിന്നാണ് ഭക്തിയുള്ള യഹൂദന്മാര്‍ വന്നത്?

ഭക്തിയുള്ള യഹൂദന്മാര്‍ ആകാശത്തിനു താഴെയുള്ള സകല ദേശങ്ങളില്‍നിന്നും ഉണ്ടായിരുന്നു.[2:5]

എന്തുകൊണ്ടാണ് ജനക്കൂട്ടം ശിഷ്യന്മാര്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ആശയക്കുഴപ്പ

ത്തിലായത്?

ജനക്കൂട്ടം ആശയക്കുഴപ്പത്തിലാകുവാന്‍ കാരണം ഓരോരുത്തരും തങ്ങളുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതു കേട്ടു.[2:6].

Acts 2:8-11

ശിഷ്യന്മാര്‍ എന്തിനെക്കുറിച്ചായിരുന്നു സംസാരിച്ചത്?

ശിഷ്യന്മാര്‍ ദൈവത്തിന്‍റെ ശക്തമായ പ്രവര്‍ത്തികളെക്കുറിച്ചായിരുന്നു സംസാരി ച്ചിരുന്നത്.[2:11].

Acts 2:12-13

ശിഷ്യന്മാരെ പരിഹസിച്ചിരുന്ന ചിലര്‍ എന്താണ് ചിന്തിച്ചിരുന്നത്?

അവര്‍ പുതുവീഞ്ഞു കുടിച്ചു ലഹരിയിലായിരുന്നു എന്ന് ചിന്തിച്ച് പരിഹസിക്കുകയും ചെയ്തു.[2:13].

Acts 2:14-15

Acts 2:16-17

ഈ സമയത്ത് എന്ത് നിവര്‍ത്തി ആയെന്നാണ്‌ പത്രൊസ് പറഞ്ഞത്?

എല്ലാ ജഡത്തിന്മേലും ദൈവം തന്‍റെ ആത്മാവിനെ പകരും എന്ന യോവേല്‍ പ്രവചനം നിവര്‍ത്തിയായെന്നാണ് പത്രൊസ് പറഞ്ഞത്.[2:16-17].

Acts 2:18-19

Acts 2:20-21

യോവേല്‍ പ്രവചനത്തില്‍ ആരാണ് രക്ഷിക്കപ്പെട്ടവര്‍?

കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ ഏവരും രക്ഷിക്കപ്പെടുന്നവരാണ്. [2:21].

Acts 2:22-24

യേശുവിന്‍റെ ശുശ്രൂഷയെ ദൈവം എപ്രകാരമാണ് ആധികാരികമാക്കിയത്?

യേശുവിന്‍റെ ശുശ്രൂഷയില്‍ല്‍കൂടെ ചെയ്ത വീര്യപ്രവൃത്തികളാലും അത്ഭുതങ്ങളാലും അടയാളങ്ങളാലും ദൈവം ആധികാരികമാക്കി.[2:22}.

യേശു ക്രൂശിക്കപ്പെടണമെന്നുള്ളത് ആരുടെ പദ്ധതിയായിരുന്നു?

യേശു ക്രൂശിക്കപ്പെടണമെന്നുള്ളത് ദൈവത്തിന്‍റെ നിര്‍ണ്ണയപ്രകാരമുള്ള പദ്ധതിയായിരുന്നു. [2:23].

Acts 2:25-26

Acts 2:27-28

പഴയനിയമത്തില്‍, ദൈവത്തിന്‍റെ പരിശുദ്ധനെക്കുറിച്ച് ദാവീദ് രാജാവ്

എന്താണ് പ്രവചിച്ചത്?

ദൈവം തന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ അനുവദിക്കുകയില്ല എന്നാണ് ദാവീദ് രാജാവ് പറഞ്ഞിരുന്നത്'[2:25,27,31].

Acts 2:29-31

ദാവീദ് രാജാവിനോട് തന്‍റെ സന്തതിയെക്കുറിച്ച് ദൈവം എന്താണ് വാഗ്-

ദത്തം നല്‍കിയത്?

തന്‍റെ സന്തതികളില്‍ ഒരുവന്‍ സിംഹാസനത്തില്‍ ഇരിക്കുമെന്നാണ് ദൈവം ദാവീദ് രാജാവിനോട് വാഗ്ദത്തം ചെയ്തത്'[2:30].

Acts 2:32-33

ദ്രവത്വം കാണാത്തവനും സിംഹാസനത്തിലിരിക്കുന്നവനുമായ ദൈവത്തിന്‍റെ

പരിശുദ്ധന്‍ ആരാണ്?

യേശുവാണ് പ്രവചിക്കപ്പെട്ടവനായ പരിശുദ്ധനും രാജാവുമായവന്‍ [2:32].

Acts 2:34-36

പത്രൊസ് പ്രസംഗിച്ചപ്രകാരം ഇപ്പോള്‍ ദൈവം യേശുവിനു നല്‍കിയ രണ്ടു

നാമങ്ങള്‍ ഏവ?

ദൈവം യേശുവിനെ കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു.[2:36].

Acts 2:37-39

പത്രൊസിന്‍റെ പ്രസംഗംകേട്ടപ്പോള്‍, ജനങ്ങങ്ങളുടെ പ്രതികരണം എപ്രകാരമായിരുന്നു?

ഞങ്ങള്‍ എന്തു ചെയ്യണമെന്നു ജനം ചോദിക്കുവാനിടയായി.[2:37].

ജനത്തോടു എന്ത് ചെയ്യുവാനാണ് പത്രൊസ് ആവശ്യപ്പെട്ടത്?

പത്രൊസ് ജനത്തോട് മാനസാന്തരപ്പെടുകയും പാപങ്ങള്‍ ക്ഷമിക്കപ്പെടേണ്ടതിനായി യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും വേണമെന്ന് പത്രൊസ് ജനത്തോട് ആവശ്യപ്പെടുകയും ചെയ്തു.[2:38].

ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ആര്‍ക്കു വേണ്ടിയുള്ളതാണെന്നാണ്

പത്രൊസ് പറയുന്നത്?

പത്രൊസ് പറയുന്നത് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ജനത്തിനും അവരുടെ മക്കള്‍ക്കും ദൂരത്തിലുള്ള സകല ജനങ്ങള്‍ക്കും ഉള്ളതാണ് എന്നാണ്.[2:39].

Acts 2:40-42

ആ ദിവസം എത്ര പേര്‍ സ്നാനപ്പെട്ടു?

ഏകദേശം മൂവായിരം പേര്‍ സ്നാനപ്പെട്ടു'[2:4].

സ്നാനപ്പെട്ടവര്‍ ഏതില്‍ തുടര്‍ന്നു കൊണ്ടിരുന്നു?

അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും അപ്പം നുറുക്കു- ന്നതിലും പ്രാര്‍ത്ഥനയിലും ഉറ്റിരുന്നു.[2:42].

Acts 2:43-45

ആവശ്യത്തിലിരിക്കുന്നവര്‍ക്കായി വിശ്വസിച്ചവരുടെ കൂട്ടം എന്തുചെയ്തു?

അവര്‍ തങ്ങളുടെ വസ്തുക്കള്‍ വിറ്റു, ഓരോരുത്തരുടെ ആവശ്യാനുസരണം ഏവര്‍ക്കും വിതരണം ചെയ്തു.[2:44-45].

Acts 2:46-47

ഈ സമയത്ത് വിശ്വാസികള്‍ എവിടെയാണ് കൂടിവന്നിരുന്നത്?

വിശ്വാസികള്‍ ദൈവാലയത്തില്‍ കൂടിവന്നു [2:46].

വിശ്വാസികളുടെ കൂട്ടത്തോട് ആരാണ് ദിനംപ്രതി കൂട്ടിച്ചേര്‍ക്കപ്പെട്ടു കൊണ്ടിരുന്നത്?

രക്ഷിക്കപ്പെടുന്നവരെ ദൈവം ദിനംപ്രതി കൂട്ടിച്ചേര്‍ത്തു കൊണ്ടിരുന്നു.[2:47].

Acts 3

Acts 3:1-3

ദൈവാലയത്തിലേക്ക് പോകുന്ന വഴിയില്‍ പത്രൊസും യോഹന്നാനും ആരെ-

യാണ് കണ്ടത്?

ജന്മനാ മുടന്തനായ ഒരു മനുഷ്യന്‍ ദൈവാലയവാതില്‍ക്കല്‍ ഭിക്ഷ യാചിക്കുന്ന തായിട്ടാണ് പത്രൊസും യോഹന്നാനും കണ്ടത്.[3:2].

Acts 3:4-6

പത്രൊസ് ആ മനുഷ്യന് എന്താണ് കൊടുക്കാതിരുന്നത്?

പത്രൊസ് ആ മനുഷ്യന് വെള്ളിയോ പോന്നോ കൊടുത്തില്ല.[3:6] .

Acts 3:7-8

പത്രൊസ് ആ മനുഷ്യന് എന്താണ് നല്‍കിയത്?

പത്രൊസ് ആ മനുഷ്യന് നടക്കുവാനുള്ള കഴിവാണ് നല്‍കിയത് [3:6,7].

പത്രൊസ് തനിക്കു നല്‍കിയതിന് എപ്രകാരമാണ് ആ മനുഷ്യന്‍ പ്രതികരി-

ച്ചത്?

ആ മനുഷ്യന്‍ നടന്നും, തുള്ളിച്ചാടിയും, ദൈവത്തെ സ്തുതിച്ചുംകൊണ്ടു ദൈവാല- യത്തിലേക്ക് പ്രവേശിച്ചു.[3:8].

Acts 3:9-10

ദൈവാലയത്തില്‍ ആ മനുഷ്യനെ കണ്ടവര്‍ എപ്രകാരമാണ് പ്രതികരിച്ചത്?

അത്ഭുതവും വിസ്മയവും ജനങ്ങള്‍ക്ക്‌ ഉണ്ടായി.[3:10].

Acts 3:11-12

Acts 3:13-14

യേശുവിനോട് ചെയ്തതിനെ പത്രൊസ് ജനത്തെ എപ്രകാരം ഓര്‍മിപ്പിച്ചു?

അവര്‍ യേശുവിനെ പിലാത്തോസിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചതും, അവനെ തിരസ് ക്കരിച്ചതും, അവനെ കുലചെയ്തതും പത്രൊസ് അവരെ ഓര്‍മിപ്പിച്ചു.[3:13-15].

Acts 3:15-16

ആ മനുഷ്യനെ സൗഖ്യമാക്കിയത് എന്ന് പത്രൊസ് പറഞ്ഞത്?

യേശുവിന്‍റെ നാമത്തിലുള്ള വിശ്വാസമാണ് ആ മനുഷ്യനെ സൗഖ്യമാക്കിയത് എന്ന് പത്രൊസ് പ്രസ്താവിച്ചു.[3:16].

Acts 3:17-18

Acts 3:19-20

എന്ത് ചെയ്യണമെന്നാണ് പത്രൊസ് ജനത്തോടു ആവശ്യപ്പെട്ടത്?

മാനസാന്തരപ്പെടണമെന്നു പത്രൊസ് ജനത്തോടു ആവശ്യപ്പെട്ടത്.[3:19].

Acts 3:21-23

സ്വര്‍ഗ്ഗം യേശുവിനെ എത്രകാലം വരെ കൈക്കൊള്ളണമെന്നാണ് പത്രൊസ് പറഞ്ഞത്?

എല്ലാറ്റിന്‍റെയും യഥാസ്ഥാനം നടക്കുന്നതുവരെയും സ്വര്‍ഗ്ഗം യേശുവിനെ കൈക്കൊള്ളപ്പെടേണ്ടതാകുന്നു എന്നാണു പത്രൊസ് പറഞ്ഞത്.[3:21].

യേശുവിനെക്കുറിച്ച് മോശെ എന്താണ് പറഞ്ഞത്?

ജനങ്ങള്‍ അവന്‍റെ വാക്ക് കേള്‍ക്കേണ്ടതും , തന്നെപ്പോലെയുള്ളതായ ഒരു പ്രവാചകനെ ദൈവം എഴുന്നേ ല്‍പ്പിക്കുമെന്നാണ്.[3:22].

യേശുവിന്‍റെ വാക്ക് കേള്‍ക്കാത്ത ഓരോ വ്യക്തിക്കും എന്താണ് സംഭവിക്കുക?

യേശുവിന്‍റെ വാക്കിനു ചെവികൊടുക്കാത്ത ഏതൊരു വ്യക്തിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും.[3:23].

Acts 3:24-26

പത്രൊസ് ഏതു പഴയനിയമ ഉടമ്പടിയെയാണ് ജനത്തെ ഓര്‍മ്മപ്പെടുത്തിയത്?

"ഭൂമിയിലെ സകല കുടുംബങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്നു ദൈവം അബ്രഹാമിനോട് പറഞ്ഞതിന്‍ പ്രകാരം നിങ്ങളാണ് ആ ഉടമ്പടി പ്രകാരമുള്ള ജനം എന്ന് പത്രൊസ് ജനത്തോടു പറഞ്ഞു[3:25].

ദൈവം യഹൂദന്മാരെ എപ്രകാരം അനുഗ്രഹിപ്പാനാണ് ആഗ്രഹിച്ചത്‌?

ഓരോരുത്തനെ അവരവരുടെ അകൃത്യങ്ങളില്‍ നിന്ന് തിരിക്കുവാനായി ആദ്യമേതന്നെ യേശുവിനെ യഹൂദന്മാര്‍ക്കായി അയച്ചു അവരെ അനുഗ്രഹിപ്പാന്‍ ദൈവത്തിനു ആഗ്രഹം ഉണ്ടായി.[3:26].

Acts 4

Acts 4:1-4

പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ ജനത്തെ എന്താണ് പഠിപ്പിച്ചു കൊണ്ടിരുന്നത്?

പത്രൊസും യോഹന്നാനും യേശുവിനെക്കുറിച്ചും മരിച്ചവരില്‍ നിന്നുള്ള തന്‍റെ ഉയിര്‍പ്പി നെക്കുറിച്ചും ദൈവാലയത്തില്‍ പത്രൊസും യോഹന്നാനും പഠിപ്പിച്ചുകൊണ്ടിരുന്നു.[4:2].

പത്രൊസിന്‍റെയും യോഹന്നാന്‍റെയും പഠിപ്പിക്കലിനെ ജനം എപ്രകാരം പ്രതികരിച്ചു?

നിരവധി ജനം, ഏകദേശം അയ്യായിരത്തോളം പേര്‍ വിശ്വസിച്ചു.[4:4].

ദൈവാലയത്തിലെ ഭരണാധിപന്മാര്‍, പുരോഹിതന്മാര്‍, സദൂക്യര്‍ ആദിയായവര്‍

പത്രൊസിന്‍റെയും യോഹന്നാന്‍റെയും പഠിപ്പിക്കലിനു എപ്രകാരം പ്രതികരിച്ചു?

അവര്‍ പത്രൊസിനെയും യോഹന്നാനെയും ബന്ധിച്ചു തടവിലാക്കി.[4:3}.

Acts 4:5-7

Acts 4:8-10

ദൈവാലയത്തിലെ മനുഷ്യനെ താന്‍ സൌഖ്യമാക്കിയത് ഏതു ശക്തിയാല്‍,

അല്ലെങ്കില്‍ ഏതു നാമത്തില്‍ ആണെന്നാണ് പത്രൊസ് പറഞ്ഞത്?

ദൈവാലയത്തിലെ മനുഷ്യനെ താന്‍ സൌഖ്യമാക്കിയത് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആകുന്നു എന്നാണ് പത്രൊസ് പറഞ്ഞത്.[4:10].

Acts 4:11-12

നാം രക്ഷിക്കപ്പെടുവാനുള്ള ഏക മാര്‍ഗം ഏതെന്നാണ് പത്രൊസ് പറയുന്നത്?

നാം രക്ഷിക്കപ്പെടുവാന്‍ യേശുവിന്‍റെ നാമം അല്ലാതെ വേറൊരു നാമവും ഇല്ലെന്നാണ് പത്രൊസ് പറഞ്ഞത്.[4:12].

Acts 4:13-14

യഹൂദ നേതാക്കന്മാര്‍ പത്രൊസിനും യോഹന്നാനുമെതിരെ എന്തുകൊണ്ട്

ഒന്നും പറഞ്ഞില്ല?

സൌഖ്യം പ്രാപിച്ച മനുഷ്യന്‍ പത്രൊസിനോടും യോഹന്നാനോടും കൂടെ നിന്നി രുന്നതുകൊണ്ട് നേതാക്കന്മാര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.[4:14].

Acts 4:15-18

യഹൂദ നേതാക്കന്മാര്‍ പത്രൊസിനോടും യോഹന്നാനോടും എന്ത് ചെയ്യരുത്

എന്നാണു കല്‍പ്പിച്ചത്?

യേശുവിനെക്കുറിച്ച് സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത് എന്നാണ് യഹൂദ നേതാക്കന്മാര്‍ പത്രൊസിനോടും യോഹന്നാനോടും കല്‍പ്പിച്ചത്.[4:18].

Acts 4:19-20

പത്രൊസും യോഹന്നാനും യഹൂദ നേതാക്കന്മാരോട് എപ്രകാരമുള്ള മറു

പടിയാണ് പറഞ്ഞത്?

അവര്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുകില്ല എന്ന് പത്രൊസും യോഹന്നാനും മറുപടി പറഞ്ഞു.[4:20].

Acts 4:21-22

Acts 4:23-25

Acts 4:26

Acts 4:27-28

Acts 4:29-31

യഹൂദ നേതാക്കന്മാരുടെ ഭീഷണികള്‍ നിമിത്തം വിശ്വാസികള്‍ ദൈവത്തോട് എന്താണ്

ചോദിച്ചത്?

വചനം ഘോഷിപ്പാനുള്ള ധൈര്യത്തിനായും, യേശുവിന്‍റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും നടപ്പാനുമായി അവര്‍ ദൈവത്തോട് യാചിച്ചു.[4:29-30].

ചോ;വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍ത്തിയപ്പോള്‍ എന്താണ് സംഭവിച്ചത്?

വിശ്വാസികള്‍ അവരുടെ പ്രാര്‍ത്ഥന അവസാനിച്ചപ്പോള്‍, അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി, എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു, ധൈര്യപൂര്‍വ്വം വചനം പ്രസംഗിച്ചു. [4:31].

Acts 4:32-33

വിശ്വാസികളുടെ ആവശ്യങ്ങള്‍ എപ്രകാരം പൂര്‍ത്തികരിച്ചു വന്നു?

വിശ്വാസികള്‍ക്ക് എല്ലാം പൊതുവകയായിരുന്നു, വസ്തുക്കള്‍ ഉള്ളവര്‍ അത് വിറ്റു ആ പണം ആവശ്യാനുസരണം വിതരണം ചെയ്തുപോന്നു.[4:32,34,35].

Acts 4:34-35

Acts 4:36-37

"പ്രബോധനപുത്രന്‍" എന്നര്‍ത്ഥം വരുന്ന പുതിയ പേര്, തന്‍റെ സ്ഥലം വിറ്റു

പണം അപ്പൊസ്തലന്മാരുടെ പക്കല്‍ ഏല്‍പിച്ച വ്യക്തിക്ക് നല്‍കിയിരുന്നു. എന്താ യിരുന്നു പേര്?

"പ്രബോധനപുത്രന്‍"എന്ന പേരുള്ള വ്യക്തി ബര്‍ന്നബാസ് ആയിരുന്നു.[4:36-37].

Acts 5

Acts 5:1-2

അനന്യാസും സഫീറയും ചെയ്ത പാപം എന്തായിരുന്നു?

അനന്യാസും സഫീറയും വിറ്റിരുന്ന അവരുടെ വസ്തുവിന്‍റെ വിലയില്‍നിന്നു ഒരു ഭാഗം മാത്രം നല്‍കിയിട്ട് മുഴുവന്‍ തുകയും നല്‍കുന്നു എന്ന് കള്ളം പറഞ്ഞു.[5:1-3].

Acts 5:3-8

അനന്യാസും സഫീറയും ആരോട് കള്ളം പറഞ്ഞുവെന്നാണ് പത്രൊസ് പറയു

ന്നത്?

അനന്യാസും സഫീറയും പരിശുദ്ധാത്മാവിനോട് കള്ളം പറഞ്ഞുവെന്നാണ് പത്രൊസ് പറഞ്ഞത്.[5:3].

Acts 5:9-11

അനന്യാസിനും സഫീറയ്ക്കും ഉണ്ടായ ദൈവത്തിന്‍റെ ന്യായവിധി എന്തായിരുന്നു?

ദൈവം അനന്യാസ്, സഫീറ എന്നീ രണ്ടുപേരെയും കൊന്നു[5:5,10].

അനന്യാസിനെയും സഫീറയെയും കുറിച്ചുകേട്ട സഭയുടെയും മറ്റുള്ളവരുടെയും പ്രതികരണം എന്തായിരുന്നു?

അനന്യാസിനെയും സഫീറയെയും കുറിച്ചു കേട്ട സഭയ്ക്കും മറ്റുള്ള എല്ലാവര്‍ക്കും വളരെ ഭയമുണ്ടായി.[5:11].

Acts 5:12-13

Acts 5:14-16

രോഗികള്‍ സൗഖ്യമാകേണ്ടതിനായി ചിലര്‍ എന്താണ് ചെയ്തത്?

ചിലര്‍ രോഗികളെ വീഥികളിലേക്ക് പത്രൊസിന്‍റെ നിഴല്‍ വീഴേണ്ടതിനും, വേറെ ചിലര്‍ രോഗികളെ മറ്റു പട്ടണങ്ങളില്‍ നിന്നു യെരുശലേമിലേക്ക് കൂട്ടിക്കൊണ്ടും വന്നിരുന്നു.[5:15-16].

Acts 5:17-18

യെരുശലേമില്‍ രോഗികള്‍ സൌഖ്യമായതിനു സദൂക്യര്‍ എപ്രകാരം പ്രതി-

കരിച്ചു?

സദൂക്യര്‍ അസൂയ നിറഞ്ഞവരായി അപ്പോസതലന്മാരെ കാരാഗ്രഹത്തില്‍ അടച്ചു [5:17-18]..

Acts 5:19-21

അപ്പോസ്തലന്മാര്‍ കാരാഗ്രഹത്തില്‍ നിന്ന് എപ്രകാരം പുറത്തുവന്നു?

ഒരു ദൈവദൂതന്‍ വന്നു കാരാഗ്രഹത്തിന്‍റെ വാതിലുകള്‍ തുറക്കുകയും
അവരെ പുറത്തു കൊണ്ടുവരികയും ചെയ്തു.[5:19].

Acts 5:22-23

കാരാഗ്രഹത്തിലേക്ക് ചെന്നപ്പോള്‍ മഹാപുരോഹിതന്‍റെ ഉദ്യോഗസ്ഥര്‍

എന്താണ് കണ്ടത്?

ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍ കാരാഗ്രഹം നന്നായി അടച്ചിരിക്കുന്നതും, എന്നാല്‍ അകത്തു ആരും ഇല്ലാതിരിക്കുന്നതും കണ്ടു.[5:23].

Acts 5:24-25

Acts 5:26-28

മഹാപുരോഹിതന്‍റെ അടുക്കല്‍ ഈ ഉദ്യോഗസ്ഥര്‍ അപ്പോസ്ത

ലന്മാരെ കൊണ്ടുവന്നാറെ യാതൊരു പ്രകോപനവുമില്ലാതെ എന്തുകൊണ്ടാണ് വിസ്തരിച്ചത്?

എന്തുകൊണ്ടെന്നാല്‍ ജനം അവരെ കല്ലെറിയുമെന്നു ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടു.[5:26].

Acts 5:29-32

യേശുവിന്‍റെ നാമത്തില്‍ ഉപദേശിക്കുന്നത് എന്ത് എന്നു ചോദ്യം ചെയ്തപ്പോഴും അപ്രകാരം

ചെയ്യരുതെന്ന് തര്‍ജ്ജനം ചെയ്തപ്പോഴും അപ്പൊസ്തലന്മാര്‍ എന്താണ് പറഞ്ഞത്?

മനുഷ്യരെ അനുസരിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ ദൈവത്തെ അനുസരിക്കേണ്ടത് ആവശ്യം എന്ന് അപ്പൊസ്തലന്മാര്‍ പറഞ്ഞു.[5:29].

യേശു കൊല്ലപ്പെടുന്നതിനു ആര്‍ കാരണമെന്നാണ് അപ്പോസ്തലന്മാര്‍ പറഞ്ഞത്?

മഹാപുരോഹിതനും ന്യായാധിപ സംഘവുമാണ് യേശുവിനെ കൊല്ലുവാന്‍ ഉത്തരവാദികള്‍ എന്നാണു അപ്പോസ്തലന്മാര്‍ പറഞ്ഞത്.[5:30].

Acts 5:33-34

യേശുവിനെ കുല ചെയ്തതിനു ആലോചന സംഘാംഗങ്ങള്‍ ഉത്തരവാദികള്‍

ആണെന്ന പ്രസ്താവനക്ക് അവര്‍ എപ്രകാരം പ്രതികരിച്ചു?

ന്യായാധിപ സംഘാംഗങ്ങള്‍ കോപപരവശരായി അപ്പോസ്തലന്മാരെ കൊന്നുകള- യുവാന്‍ തുനിഞ്ഞു.[5:33].

Acts 5:35-37

Acts 5:38-39

ന്യായാധിപ സംഘത്തിനു ഗമാലിയേലിന്‍റെ ഉപദേശം എന്തായിരുന്നു?

അപ്പോസ്തലന്മാരെ വെറുതെ പറഞ്ഞുവിടുവാന്‍ ഗമാലിയേല്‍ ന്യായാധിപ സംഘത്തെ ഉപദേശിച്ചു.[5:38].

അപ്പോസ്തലന്മാരെ നശിപ്പിക്കുവാനുള്ള അന്തിമ തീരുമാനത്തില്‍ ന്യായാധിപ സംഘം എത്തിച്ചേരുന്നപക്ഷം അവര്‍ക്ക് ഗമാലിയേല്‍ നല്‍കുന്ന ഉപദേശമെന്ത്?

അവര്‍ ദൈവത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന മുന്നറിയിപ്പാണ് ഗമാലിയേല്‍ ന്യായാധിപ സംഘത്തിനു നല്‍കിയത്.[5:39].

Acts 5:40-42

അവസാനം ന്യായാധിപ സംഘം അപ്പോസ്തലന്മാരോട് എന്ത് ചെയ്തു?

ന്യായാധിപ സംഘം അവരെ അടിപ്പിക്കുകയും മേലില്‍ യേശുവിന്‍റെ നാമത്തില്‍ സംസാ രിക്കരുതെന്നു കല്‍പ്പിച്ചു വിട്ടയക്കുകയും ചെയ്തു.[5:40].

ന്യായാധിപ സംഘത്തില്‍ നിന്ന് ലഭിച്ച നടപടിയോട് അപ്പോസ്തലന്മാര്‍ എപ്രകാരമാണ്‌

പ്രതികരിച്ചത്?

യേശുവിന്‍റെ നാമം നിമിത്തം നിന്ദയനുഭവിക്കുവാന്‍ യോഗ്യരായി എണ്ണപ്പെടുകനിമിത്തം അപ്പോസ്തലന്മാര്‍ സന്തോഷിച്ചു.[5:41].

ആലോചന സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അനുദിനവും അപ്പോസ്തലന്മാര്‍ എന്തുചെയ്തുവരികയായിരുന്നു?

യേശുക്രിസ്തു തന്നെ ദൈവം എന്നു അനുദിനവും പ്രസംഗിക്കുകയും പഠിപ്പിക്കുകയും
ചെയ്തുപോന്നു.[5:42].

Acts 6

Acts 6:1

എബ്രായര്‍ക്കെതിരെ യവനായ വിശ്വാസികള്‍ ഉയര്‍ത്തിയ പരാതിയെന്ത്?

അനുദിന ആഹാര വിതരണത്തില്‍ യവനായ വിധവമാര്‍ അവഗണിക്കപ്പെട്ടു എന്ന പരാതിയാണ് ഉണ്ടായത്.[6:1].

Acts 6:2-4

ഭക്ഷണവിതരണ ദൌത്യത്തിനുള്ള ഏഴുപേരെ ആരാണ് തിരഞ്ഞെടുത്തത്?

ശിഷ്യന്മാര്‍[വിശ്വാസികള്‍] ആണ് ഏഴുപേരെ തിരഞ്ഞെടുത്തത്.[6:3,6].

ഏഴുപെരില്‍ ഒരുവനായി തിരഞ്ഞെടുക്കപ്പെടുവാന്‍ ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍

ഏതൊക്കെയാണ്?

ഏഴുപേര്‍ക്കും നല്ല സാക്ഷ്യം ഉണ്ടായിരിക്കണം, ആത്മനിറവും ജ്ഞാനവും ഉണ്ടായിരി ക്കണം.[6:3].

അപ്പോസ്തലന്മാര്‍ എന്തില്‍ തുടര്‍ന്നിരിക്കണം?

അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥനയിലും ദൈവവചന ശുശ്രൂഷയിലും തുടര്‍ന്നിരിക്കണം. [6:4].

Acts 6:5-6

വിശ്വാസികള്‍ ഏഴുപേരെ കൊണ്ടുവന്നപ്പോള്‍ അപ്പോസ്തലന്മാര്‍ എന്തു

ചെയ്തു?

അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥിച്ചു, അവരുടെമേല്‍ കൈകള്‍ വെച്ചു.[6:6].

Acts 6:7

യെരുശലേമിലെ ശിഷ്യന്മാര്‍ക്ക് എന്ത് സംഭവിച്ചു?

വളരെ പുരോഹിതന്മാരുള്‍പ്പെടെയുള്ള ശിഷ്യന്മാരുടെ എണ്ണം ഏറ്റവും വര്‍ദ്ധി- ച്ചു വന്നുകൊണ്ടിരുന്നു.[6:7].

Acts 6:8-9

Acts 6:10-11

സ്തെഫാനോസിനും അവിശ്വാസികളായ യഹൂദന്മാര്‍ക്കും തമ്മിലുണ്ടായ

സംവാദത്തില്‍ ആരായിരുന്നു വിജയിച്ചത്?

സ്തേഫാനോസ് സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും പിടിച്ചുനില്‍ക്കാന്‍ അവിശ്വാസികളായ യഹൂദന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.[6:10].

Acts 6:12-15

ആലോചനസംഘത്തില്‍ സ്തേഫാനോസിനെതിരെ കള്ളസാക്ഷികള്‍ ഉന്നയിച്ച ആരോ

പണമെന്തു?

ഈ സ്ഥലത്തെ യേശു നശിപ്പിക്കുമെന്നും മോശെയുടെ ആചാരങ്ങള്‍ മാറ്റും എന്ന് സ്തേഫാനോസ് പറഞ്ഞതായി കള്ളസാക്ഷികള്‍ അവകാശപ്പെട്ടു.[6:14].

സ്തേഫാനോസിന്‍റെ മുഖത്ത് നോക്കിയപ്പോള്‍ ആലോചനസംഘം എന്താണ് കണ്ടത്?

അവര്‍ നോക്കിയപ്പോള്‍,തന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കണ്ടു.[6:15].

Acts 7

Acts 7:1-3

ദൈവം ആര്‍ക്കു നല്‍കിയ വാഗ്ദത്തം ആസ്പദമാക്കിയാണ് സ്തെഫാനോസ്

യഹൂദജനത്തിന്‍റെ ചരിത്രം അവലോകനം ചെയ്യുവാന്‍ ആരംഭിച്ചത്?

അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തത്തെ കുറിച്ചുള്ള ഭാഷണത്തോടു കൂടെയാണ് സ്തെഫാനോസ് തന്‍റെ ചരിത്രം ആരംഭിച്ചത്.[7:2].

Acts 7:4-5

അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം എന്താണ്?

അബ്രഹാമിനും സന്തതികള്‍ക്കും ദൈവം ദേശം വാഗ്ദത്തം നല്‍കി.[7:5].

അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറുവാന്‍ അസാധ്യ-

മായത് എന്തുകൊണ്ട്?

ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറുവാന്‍ അസാധ്യമായത് എന്തുകൊണ്ടെന്നാല്‍ അബ്രഹാമിന് മക്കള്‍ ഇല്ലായിരുന്നു.[7:5].

Acts 7:6-8

നാനൂറു വര്‍ഷങ്ങള്‍ക്കു അബ്രഹാമിന്‍റെ സന്തതിക്കു ആദ്യം എന്ത് സംഭവിക്കുമെന്നാണ്

ദൈവം പറഞ്ഞിരുന്നത്?

ദൈവം പറഞ്ഞിരുന്നത് അബ്രഹാമിന്‍റെ സന്തതി നാനൂറു വര്‍ഷങ്ങള്‍ അന്യ ദേശത്ത് അടിമകളായിരിക്കുമെന്നാണ്‌.[ 7:6].

അബ്രഹാമിന് ദൈവം നല്‍കിയ ഉടമ്പടി എന്ത്?

ദൈവം അബ്രഹാമിന് പരി:ച്ചേദനയുടെ ഉടമ്പടിയാണ് നല്‍കിയത്.[7:8].

Acts 7:9-10

യോസേഫ് മിസ്രയീമില്‍ അടിമയായത്‌ എപ്രകാരം?

തന്‍റെ സഹോദരന്മാര്‍ക്ക് അസൂയ ഉണ്ടായി അവനെ മിസ്രയീമിലേക്കു വിറ്റു.[7:10].

യോസേഫ് എപ്രകാരം മിസ്രയീമിന്‍റെ നാടുവാഴിയായി?

ദൈവം യോസേഫിനു കൃപ നല്‍കി, ഫറവോന്‍റെ മുന്‍പില്‍ ജ്ഞാനം പകരു- കയും ചെയ്തു.[7:10].

Acts 7:11-13

കനാനില്‍ ക്ഷാമം ഉണ്ടായപ്പോള്‍ യാക്കോബ് എന്ത് ചെയ്തു?

മിസ്രയീമില്‍ ധാന്യം ഉണ്ടെന്നറിഞ്ഞ് തന്‍റെ മക്കളെ അവിടേക്ക് പറഞ്ഞയച്ചു. [7:12-13].

Acts 7:14-16

എന്തുകൊണ്ട് യാക്കോബ് തന്‍റെ ബന്ധുക്കളും മിസ്രയീമിലേക്കു പോയി?

യാക്കോബിനെ മിസ്രയീമിലേക്കു കൊണ്ടുവരുവാനായി യോസേഫ് തന്‍റെ സഹോദരന്മാരോട് പറഞ്ഞയച്ചു.[7:14].

Acts 7:17-19

അബ്രഹാമിനോടു പറഞ്ഞ വാഗ്ദത്തത്തിന്‍റെ കാലം സമീപമായപ്പോള്‍ മിസ്രയീമിലുള്ള

ഇസ്രയേല്യരുടെ അംഗസംഖ്യക്ക് എന്ത് സംഭവിച്ചു?

മിസ്രയീമിലുള്ള ഇസ്രയേല്യരുടെ അംഗസംഖ്യ ഏറ്റവും വളര്‍ന്നുപെരുകി.[7:17].

മിസ്രയീമിലെ പുതിയ രാജാവ് ഇസ്രായേലിന്‍റെ ജനസംഖ്യ കുറയ്ക്കുവാനായി എന്തു ചെയ്തു?

മിസ്രയീമിന്‍റെ പുതിയ രാജാവ് ഇസ്രായേലിലെ നവജാതശിശുക്കളെ അവര്‍ ജീവനോടുരിക്കാതിരിക്കാന്‍ നദിയില്‍ എറിഞ്ഞുകളയണമെന്ന് നിര്‍ബന്ധിച്ചു.[7:19].

Acts 7:20-21

പുറത്തെറിയപ്പെട്ടപ്പോള്‍ മോശെ എപ്രകാരമാണ് പരിപാലിക്കപ്പെട്ടത്?

ഫറവോന്‍റെ പുത്രി മോശെയെ എടുത്തു തന്‍റെ സ്വന്ത മകനായി വളര്‍ത്തി.[7:21].

Acts 7:22-25

മോശെ എപ്രകാരം അഭ്യസിപ്പിക്കപ്പെട്ടു?

മോശെ മിസ്രയീമ്യരുടെ എല്ലാ വിദ്യകളിലും അഭ്യസിപ്പിക്കപ്പെട്ടു.[7:22}.

തന്‍റെ നാല്‍പ്പതാമത്തെ വയസ്സില്‍ ഒരു യിസ്രയേല്യന്‍ മോശമായി നടത്തപ്പെ-

ട്ടപ്പോള്‍ മോശെ എന്ത് ചെയ്തു?

മോശെ ഇസ്രായേല്യനെ സംരക്ഷിക്കുകയും മിസ്രയീമ്യനെ കൊല്ലുകയും ചെയ്തു. [7:24].

Acts 7:26-28

Acts 7:29-30

മോശെ എങ്ങോട്ടാണ് ഓടിപ്പോയത്?

മോശെ മിദ്യാനിലേക്കാണ് ഓടിപ്പോയത്.[7:29].

എണ്‍പത് വയസ്സായപ്പോള്‍ മോശെ എന്താണ് കണ്ടത്?

ഒരു മുള്‍പ്പടര്‍പ്പില്‍ ജ്വലിക്കുന്ന അഗ്നിയില്‍ ഒരു ദൈവദൂതനെ കണ്ടു.[7:30].

Acts 7:31-32

Acts 7:33-34

ദൈവം മോശെയോടു എവിടെപ്പോകുവാന്‍ പറഞ്ഞു, അവിടെ ദൈവം എന്താണ്

ചെയ്യുവാന്‍ പോകുന്നത്?

ദൈവം മോശെയോടു മിസ്രയീമിലേക്കു പോകുവാന്‍ ആവശ്യപ്പെട്ടു, കാരണം ദൈവം ഇസ്രയേല്യരെ വിടുവിക്കുവാന്‍ പോകുകയായിരുന്നു.[7:34].

Acts 7:35-37

മരുഭൂമിയില്‍ മോശെ എത്രകാലം യിസ്രയേല്‍ ജനത്തെ നയിച്ചു?

മോശെ യിസ്രയേല്‍ ജനത്തെ നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ നയിച്ചു.[7:36].

ഇസ്രയേല്‍ ജനത്തോട് മോശെ പ്രവചിച്ചു പറഞ്ഞത് എന്തെന്നാല്‍ തന്നെപ്പോലെ ഒരു

പ്രവാചകനെ ദൈവം അവരുടെ സഹോദരന്മാരില്‍നിന്നു എഴുന്നേല്‍പ്പിക്കും.[7:37].

Acts 7:38-40

Acts 7:41-42

എപ്രകാരമാണ് ഇസ്രയേല്‍ ജനം അവരുടെ ഹൃദയത്തെ മിസ്രയീമിലേക്കു തിരിച്ചത്?

ഇസ്രയേല്യര്‍ ഒരു കാളക്കുട്ടിയെ ഉണ്ടാക്കുകയും വിഗ്രഹത്തിനു യാഗമര്‍പ്പിക്കുകയും ചെയ്തൂ.[7:41].

ഇസ്രയേല്‍ ജനം തന്നില്‍നിന്നും മാറിപ്പോയപ്പോള്‍ ദൈവം എപ്രകാരമാണ് പ്രതികരി

ച്ചത്?

ദൈവം അവരില്‍ നിന്ന് അകന്നുമാറി അവരെ ആകാശ സൈന്യങ്ങളെ സേവിക്കുവാന്‍ വിട്ടുകളഞ്ഞു.[7:42].

Acts 7:43

ഇസ്രയേല്യരെ ദൈവം എങ്ങോട്ട് ചുമന്നുകൊണ്ടുപോകുമെന്നാണ് പറഞ്ഞത്?

ദൈവം ഇസ്രയേല്യരെ ബാബേലിലേക്കു ചുമന്നുകൊണ്ടുപോകുമെന്നാണ് പറഞ്ഞത്.[7:43].

Acts 7:44-46

മരുഭൂമിയില്‍, ഇസ്രയേല്‍ ജനത്തോടു ദൈവം എന്താണ് നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെ

ട്ടതും, എന്താണ് അവര്‍ പിന്നീട് ദേശത്തിലേക്കു ചുമന്നുകൊണ്ടു പോയതും?

മരുഭൂമിയില്‍, ഇസ്രയേല്‍ ജനം നിര്‍മ്മിച്ചത് സാക്ഷ്യത്തിന്‍റെ സമാഗമനകൂടാരമാണ്.[7:44-45]

ഇസ്രയേല്‍ ജനത്തിന്‍റെ മുന്‍പാകെ ഉണ്ടായിരുന്ന ജാതികളെ ആരാണ് തുരത്തിയത്?.

ജാതികളെ ദൈവമാണ് ഇസ്രയേല്‍ ജനത്തിന്‍റെ മുന്‍പില്‍നിന്നും തുരത്തിയത്.[7:45].

Acts 7:47-50

ദൈവത്തിനുവേണ്ടി ഒരു വാസസ്ഥലം പണിയണമെന്നാഗ്രഹിച്ചതും, യഥാര്‍ത്ഥത്തില്‍ അതു

പണിതതും ആരാണ്?

ദാവീദാണ് ദൈവത്തിനു വേണ്ടി ഒരു വാസസ്ഥലത്തിനായി അപേക്ഷിച്ചത്, എന്നാല്‍ ശലോമോന്‍ ആണ് ദൈവത്തിനു വാസസ്ഥലം പണിതത്.[7:49].

സര്‍വോന്നതന്‍റെ സിംഹാസനം എവിടെയാണുള്ളത്?

മഹോന്നതനു സ്വര്‍ഗ്ഗം തന്‍റെ സിംഹാസനമായുണ്ട്‌.[7:49].

Acts 7:51-53

തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ ചെയ്തുവന്നതുപോലെ ജനങ്ങള്‍ എപ്പോഴും ചെയ്തു

വരുന്നത് എന്തെന്നാണ് സ്തെഫാനോസ് ആരോപിക്കുന്നത്?

ജനം പരിശുദ്ധാത്മാവിനോട് എതിര്‍ത്തുനില്‍ക്കുന്നു എന്നാണ് സ്തേഫാനോസ് ആരോപിച്ചത്.[7:51].

നീതിമാനോടുള്ള ബന്ധത്തില്‍ ജനം കുറ്റവാളികളാണെന്ന് സ്തേഫാനോസ് പറഞ്ഞതെ ന്താണ്?

സ്തേഫാനോസ് പറഞ്ഞത് ജനം നീതിമാനെ ഒറ്റുകൊടുക്കയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ്‌.[7:52].

Acts 7:54-56

സ്തെഫാനോസ്സിന്‍റെ കുറ്റപ്പെടുത്തലിനെതിരെ ആലോചന സംഘത്തിന്‍റെ പ്രതികരണം

എന്തായിരുന്നു?

ആലോചന സംഘം കോപപരവശരായി സ്തേഫാനോസിനെതിരെ പല്ലുകടിച്ചു.[7:55-56].

താന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കിയപ്പോള്‍ എന്തു കാണുന്നു എന്നാണു സ്തേഫാനോസ് പറഞ്ഞത്?

യേശു ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ നില്ക്കുന്നതു കണ്ടു എന്നാണു സ്തേഫാനോസ് പറഞ്ഞത്.[7:55-56].

Acts 7:57-58

അനന്തരം ആലോചന സംഘം സ്തേഫാനോസിനോട് എന്ത് ചെയ്തു?

ആലോചന സംഘത്തിലുള്ളവര്‍ അവനെതിരെ പാഞ്ഞുചെല്ലുകയും, പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴക്കുകയും, കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു.[7:57-58].

സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാക്ഷികള്‍ അവരുടെ ബാഹ്യവസ്ത്രങ്ങള്‍

ആരുടെ പക്കലാണ് ഏല്‍പ്പിച്ചത്?

സാക്ഷികള്‍ അവരുടെ ബാഹ്യവസ്ത്രങ്ങള്‍ ശൌല്‍ എന്ന് പേരുള്ള യുവാവിന്‍റെ പക്കലാണ് ഏല്‍പ്പിച്ചത്.[7:58].

Acts 7:59-60

മരിക്കുന്നതിനുമുന്‍പേ അവസാനമായി സ്തെഫാനോസ് അപേക്ഷിച്ചത് എന്ത്?

ദൈവത്തോട് സ്തെഫാനോസ് ഈ പാപം ജനത്തിന്‍റെ ഉത്തരവാദിത്വത്തില്‍ ചുമത്തരുതേ എന്ന് അപേക്ഷിച്ചു.[7:60].

Acts 8

Acts 8:1-3

സ്തേഫാനോസിനെ കല്ലെറിഞ്ഞതിനു ശൌലിന്‍റെ മനോഭാവം എന്തായിരുന്നു?

സ്തേഫാനോസിന്‍റെ മരണത്തിനു ശൌലിനു സമ്മതമായിരുന്നു.[8:1].

സ്തേഫാനോസിനെ കല്ലെറിഞ്ഞ നാളില്‍ എന്താണ് ആരംഭം കുറിച്ചത്?

സ്തേഫാനോസിനെ കല്ലെറിഞ്ഞ നാളില്‍ യെരുശലേമില്‍ സഭയ്ക്കെതിരെ ശക്തമായ പ്രതികൂലം ആരംഭിച്ചു.[8:1].

യെരുശലേമിലെ വിശ്വാസികള്‍ എന്ത് ചെയ്തു?

യെരുശലേമിലുള്ള വിശ്വാസികള്‍ യഹൂദ, ശമര്യ പ്രദേശങ്ങളിലെല്ലാം ചിതറിപ്പോകുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു.[8:1,4].

Acts 8:4-5

Acts 8:6-8

ഫിലിപ്പോസ് പറഞ്ഞതിനോട് എന്തുകൊണ്ട് ശമര്യക്കാര്‍ ശ്രദ്ധ നല്‍കി?

ഫിലിപ്പോസ് ചെയ്തതായ അടയാളങ്ങള്‍ കണ്ടതിനാല്‍ അവര്‍ ശ്രദ്ധ നല്‍കി.[8:6].

Acts 8:9-11

എന്തുകൊണ്ട് ശമാര്യക്കാര്‍ ശീമോന് ശ്രദ്ധ പതിപ്പിച്ചു?

തന്‍റെ ആഭിചാരക്രിയകളെ ജനം കണ്ടതിനാല്‍ ജനം അവനെ ശ്രദ്ധിച്ചു.[8:9-11].

Acts 8:12-13

ഫിലിപ്പോസിന്‍റെ പ്രസംഗം കേട്ടപ്പോള്‍ ശിമോന്‍ എന്താണ് ചെയ്തത്?

ശിമോനും വിശ്വസിച്ചു സ്നാനപ്പെട്ടു.[8:13].

Acts 8:14-17

ശമര്യയിലുള്ള വിശ്വാസികളുടെമേല്‍ പത്രൊസും യോഹന്നാനും കൈകളെ

വെച്ചപ്പോള്‍ എന്ത് സംഭവിച്ചു?

ശമര്യയിലുള്ള വിശ്വാസികള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു.[8:17].

Acts 8:18-19

അപ്പോസ്തലന്മാര്‍ക്ക്‌ ശീമോന്‍ എന്ത് നല്‍കുവാന്‍ ഒരുങ്ങി?

കൈകളെ വെക്കുമ്പോള്‍ പരിശുദ്ധാത്മാഭിഷേകം നല്‍കുവാനുള്ള അധികാരം നല്‍കുന്നതിനു പകരമായി അപ്പോസ്തലന്മാര്‍ക്ക്‌ പണം നല്‍കുന്നതിനാണ് ശീമോന്‍ ഒരുങ്ങിയത്.[8:18-19].

Acts 8:20-23

അപ്പോസ്തലന്മാര്‍ക്ക് പണം നല്‍കാമെന്നു പറഞ്ഞതിനുശേഷം തന്‍റെ

ആത്മീയ നിലവാരത്തെക്കുറിച്ച് പത്രൊസ് എന്താണ് പ്രസ്താവിച്ചത്?

ശീമോന്‍ കയ്പ്പിന്‍റെ വിഷത്തിലും പാപത്തിന്‍റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നാണ് പത്രൊസ് പ്രസ്താവിച്ചത്.[8:23].

Acts 8:24

Acts 8:25

Acts 8:26-28

ഫിലിപ്പോസിനോട് ദൈവദൂതന്‍ എന്താണു ചെയ്യാന്‍ പറഞ്ഞത്?

ദൈവദൂതന്‍ ഫിലിപ്പോസിനോട് ഗസ്സയ്ക്കുനേരെ തെക്കോട്ടുള്ള മരുഭൂമിയിലേക്കുള്ള വഴിയില്‍ പോകുവാന്‍ പറഞ്ഞു.[8:26].

ഫിലിപ്പോസ് ആരെയാണ് കണ്ടുമുട്ടിയത്, താന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്?

ഫിലിപ്പോസ് എത്യോപ്പ്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഷണ്ഡന്‍ തന്‍റെ രഥത്തില്‍ ഇരുന്നുകൊണ്ട് യെശ്ശയ്യാ പ്രവചനം വായിക്കുന്നത് കണ്ടു.[8:27-28].

Acts 8:29-31

ഫിലിപ്പോസ് ആ മനുഷ്യനോടു എന്താണ് ചോദിച്ചത്?

ഫിലിപ്പോസ് ആ മനുഷ്യനോടു," നീ വായിക്കുന്നത് നിനക്ക് മനസ്സിലാകുന്നു- ണ്ടോ?" എന്നാണ് ചോദിച്ചത്.[8:30].

ഫിലിപ്പോസിനോട് ആ മനുഷ്യന്‍ എന്താണ്‌ ആവശ്യപ്പെട്ടത്?

ആ മനുഷ്യന്‍ ഫിലിപ്പോസിനോട് രഥത്തില്‍ കയറുവാനും താന്‍ വായിക്കുന്നത് എന്തെന്ന് വിവരിച്ചു പറയുവാനും ആവശ്യപ്പെട്ടു.[8:31].

Acts 8:32-33

യെശ്ശയ്യാവിന്‍റെ പുസ്തകത്തില്‍നിന്നും വായിച്ച ഭാഗത്ത് കാണുന്ന വ്യക്തിക്ക്

എന്ത് സംഭവിക്കുന്നു?

ആ വ്യക്തി അറുക്കപ്പെടുവാനുള്ള ആടിനെപ്പോലെ നയിക്കപ്പെടുന്നുവെങ്കിലും താന്‍ വായ്‌ തുറക്കാതെ ഇരിക്കുന്നു.[8:32].

Acts 8:34-35

താന്‍ വായിച്ചുകൊണ്ടിരിക്കുന്ന തിരുവചനത്തെക്കുറിച്ച് ആ മനുഷ്യന്‍ ഫിലിപ്പോസി

നോട് എന്താണ് ചോദിച്ചത്?

പ്രവാചകന്‍ തന്നെക്കുറിച്ചാണോ വേറൊരു വ്യക്തിയെക്കുറിച്ചാണോ പറയുന്നത് എന്നാണ് ചോദ്യമുന്നയിച്ചത്.[8:34].

യെശ്ശയ്യാവിന്‍റെ തിരുവചനത്തില്‍ നിന്ന് ആ വ്യക്തി ആരെന്നാണ് ഫിലിപ്പോസ് പറഞ്ഞത്? :

യെശയ്യാവിന്‍റെ തിരുവചനത്തിലെ വ്യക്തി യേശുവാണെന്ന് ഫിലിപ്പോസ് വിശദീകരിച്ചു. [8:35].

Acts 8:36-38

ആ മനുഷ്യനുവേണ്ടി ഫിലിപ്പോസ് എന്ത് ചെയ്തു?

ഫിലിപ്പോസും ആ ഷണ്ഡനും കൂടി വെള്ളത്തില്‍ ഇറങ്ങുകയും ഫിലിപ്പോസ് അദ്ദേഹത്തെ സ്നാനപ്പെടുത്തുകയും ചെയ്തു.[8:38].

Acts 8:39-40

വെള്ളത്തില്‍നിന്നും പുറത്തു വന്നയുടനെ ഫിലിപ്പോസിനു എന്ത് സംഭവിച്ചു?

വെള്ളത്തില്‍ നിന്ന് പുറത്തുവന്നയുടനെ കര്‍ത്താവിന്‍റെ ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയി.[8:39].

Acts 9

Acts 9:1-2

യെരുശലേമിലുള്ള മഹാപുരോഹിതന്‍റെയടുക്കല്‍ ശൌല്‍ എന്തു ചെയ്യുവാ

നുള്ള അനുവാദമാണ് ചോദിച്ചത്?

ഈ മാര്‍ഗ്ഗത്തിലുള്ള ആരെങ്കിലും ദമസ്കോസില്‍ ഉണ്ടെങ്കില്‍ അവരെ ബന്ധിച്ച് കൊണ്ടുവരുവാനുള്ള അനുമതിപത്രത്തിനായാണ് ശൌല്‍ അഭ്യര്‍ഥിച്ചത്.[9:1-2].

Acts 9:3-4

ദമസ്കോസിനു സമീപിച്ചപ്പോള്‍ ശൌല്‍ എന്താണ് കണ്ടത്?

ശൌല്‍ ദമസ്കോസിനു സമീപിച്ചപ്പോള്‍, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു പ്രകാശം കണ്ടു.[9:3].

Acts 9:5-7

തന്നോട് സംസാരിക്കുന്നത് ആരെന്ന ശൌലിന്‍റെ ചോദ്യത്തിനുള്ള മറുപടി

എന്തായിരുന്നു?

"നീ ഉപദ്രവിക്കുന്ന യേശു തന്നെ' എന്നായിരുന്നു മറുപടി.[9: 5}.

Acts 9:8-9

നിലത്തുനിന്നു എഴുന്നേറ്റപ്പോള്‍, അവനു എന്ത് സംഭവിച്ചു?

ശൌല്‍ എഴുന്നേറ്റപ്പോള്‍, അവന് ഒന്നും കാണ്മാന്‍ കഴിഞ്ഞില്ല.[9:8].

അനന്തരം ശൌല്‍ എവിടെക്കാണ്‌ പോയത്, താന്‍ എന്താണ് ചെയ്തത്?

താന്‍ ദമസ്കോസിലേക്ക് പോകുകയും മൂന്നു ദിവസങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെയിരുന്നു.[9:9].

Acts 9:10-12

ദൈവം അനന്യാസിനോട് എന്ത് ചെയ്യുവാന്‍ പറഞ്ഞു?

ദൈവം അനന്യാസിനോട്, ചെന്ന് ശൌലിന്‍റെ മേല്‍ കൈവെക്കുവാനും, അതുപ്രകാരം ശൌല്‍ കാഴ്ച പ്രാപിക്കുകയും വേണമെന്ന് പറഞ്ഞു.[9:11-12].

Acts 9:13-16

അനന്യാസ് കര്‍ത്താവിനോടു പറഞ്ഞ ആശങ്ക എന്തായിരുന്നു?

അനന്യാസ് സൂചിപിച്ച ആശങ്ക ശൌല്‍ ദാമസ്കോസിലേക്ക് വന്നത് കര്‍ത്താവിന്‍റെ നാമം വിളിക്കുന്ന ഏവരെയും തടവിലാക്കുവാനാണ് എന്ന് താന്‍ അറിഞ്ഞിരിക്കുന്നു എന്നതാണ്.[9:13-14].

ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ഉപകരണമെന്ന നിലയില്‍ ശൌലിനുള്ള ദൌത്യം എന്തെന്നാണ് കര്‍ത്താവ്‌ പറഞ്ഞത്?

കര്‍ത്താവ് പറഞ്ഞത് ശൌല്‍ കര്‍ത്താവിന്‍റെ നാമം ജാതികളുടെയും, രാജാക്കന്മാരുടെയും ഇസ്രയേല്‍ ജനത്തിന്‍റെയും മുന്‍പാകെ ചുമന്നുകൊണ്ടു ചെല്ലും എന്നാണ്‌.[9:15].

ശൌലിന്‍റെ ദൌത്യം ലളിതമായിരിക്കുമെന്നോ, വിഷമതയുള്ളതായിരിക്കുമെന്നോ

കര്‍ത്താവ്‌ പറഞ്ഞുവോ?

കര്‍ത്താവ് പറഞ്ഞത് ശൌല്‍ കര്‍ത്താവിന്‍റെ നാമം നിമിത്തം വളരെ പാടുകള്‍ അനുഭവി ക്കെണ്ടിവരും എന്നാണ്‌.[9:16].

Acts 9:17-19

ശൌലിന്‍റെമേല്‍ അനന്യാസ് കൈവെച്ചനന്തരം, എന്ത് സംഭവിച്ചു?

അനന്യാസ് ശൌലിന്മേല്‍ കൈവെച്ചനന്തരം, ശൌലിന് കാഴ്ച ലഭിക്കുകയും, താന്‍ സ്നാനപ്പെടുകയും, ഭക്ഷിക്കുകയും ചെയ്തു.[9:19].

Acts 9:20-25

ഉടനെ ശൌല്‍ എന്താണ് ചെയ്യുവാനാരംഭിച്ചത്?

ശൌല്‍ ഉടനെത്തന്നെ പള്ളികളില്‍ യേശുവിനെ, താന്‍ തന്നെയാണ് ദൈവപുത്രന്‍ എന്ന് പ്രസംഗിക്കുവാന്‍ തുടങ്ങി.[9:20].

Acts 9:26-27

ശൌല്‍ യെരുശലെമില്‍ വന്നപ്പോള്‍, ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു?

യെരുശലേമില്‍, ശിഷ്യന്മാര്‍ ശൌല്‍ നിമിത്തം വളരെ ഭീതിയിലായിരുന്നു.[9:26].

ആരാണ് ശൌലിനെ അപ്പൊസ്തലന്മാരുടെയടുക്കല്‍ കൊണ്ടുവന്ന് ദമസ്കൊസില്‍ തനിക്കു സംഭവിച്ചവയെ വിവരിച്ചുകൊടുത്തത്‌?

ബര്‍ന്നബാസ് ആണ് ശൌലിനെ അപ്പൊസ്തലന്മാരുടെയടുക്കല്‍ വിളിച്ചുകൊണ്ടുവന്നതും തനിക്കു ദാമസ്കൊസില്‍വെച്ചു സംഭവിച്ചവയെ വിവരിച്ചതും.[9:27].

Acts 9:28-30

ശൌല്‍ യെരുശലേമില്‍ എന്താണ് ചെയ്തിരുന്നത്?

കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ധൈര്യമായി ശൌല്‍ സംസാരിച്ചു വന്നു [9:29]..

Acts 9:31-32

ശൌലിനെ തര്‍സോസിലേക്ക് പറഞ്ഞയച്ചശേഷം യഹൂദ്യ, ഗലിലീ, ശമര്യ എന്നീ

സ്ഥലങ്ങളിലെ സഭയുടെ സ്ഥിതി എന്തായിരുന്നു?

യഹൂദ്യ, ഗലിലീ, ശമര്യ എന്നീ സ്ഥലങ്ങളിലെ സഭകള്‍ സമാധാനത്തോടെ പണിയ പ്പെട്ടു, എണ്ണത്തില്‍ വളര്‍ന്നു വന്നു.[9:31].

Acts 9:33-35

ലുദ്ദയില്‍ എല്ലാവരും കര്‍ത്താവിങ്കലേക്കു തിരിയുവാന്‍ എന്താണ് കാരണ-

മായി സംഭവിച്ചത്?

പത്രൊസ് ലുദ്ദയില്‍ ഒരു പക്ഷവാതരോഗിയോടു സംസാരിക്കുകയും താന്‍ യേശു വിന്‍റെ നാമത്തില്‍ സൌഖ്യമാകുകയും ചെയ്തു.[9:35].

Acts 9:36-37

നിരവധിപേര്‍ കര്‍ത്താവില്‍ വിശ്വസിക്കത്തക്കവിധം യോപ്പയില്‍ എന്താണ്

സംഭവിച്ചത്?

തബീഥ എന്ന് പേരുള്ള ഒരു മരിച്ച സ്ത്രീ പത്രൊസ് പ്രാര്‍ഥിച്ചതിനാല്‍ തിരിച്ചു ജീവന്‍ പ്രാപിക്കുവാനിടയായി. [9:36-42].

Acts 9:38-39

Acts 9:40-43

Acts 10

Acts 10:1-2

കോര്‍ന്നെല്യോസ് എപ്രകാരമുള്ള മനുഷ്യനായിരുന്നു?

കൊര്‍ന്നെല്യോസ് ദൈവത്തെ ഭയമുള്ള ഒരു ഭക്തനും, ഉദാരമനസ്കനും, എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥന കഴിക്കുന്നവനുമായിരുന്നു.[10:2].

Acts 10:3-6

കൊര്‍ന്നെല്യോസിനെക്കുറിച്ചു ദൈവം ഓര്‍ത്തുവെന്നു ദൂതന്‍ പറഞ്ഞ വസ്തുതയെന്ത്?

ദൂതന്‍ പറഞ്ഞത് കൊര്‍ന്നെല്യോസിന്‍റെ പ്രാര്‍ത്ഥനകളും ദരിദ്രര്‍ക്ക് നല്‍കിയ ദാനധര്‍മ്മങ്ങളും ദൈവം ഓര്‍ത്തുവെന്നാണ്.[10:4].

എന്ത് ചെയ്യണമെന്നാണ് ദൂതന്‍ കൊര്‍ന്നെല്യോസിനോട് ആവശ്യപ്പെട്ടത്?

യോപ്പയിലേക്ക് ആളുകളെ അയച്ചു പത്രൊസിനെ വരുത്തിക്കുവാനാണ് ദൂതന്‍ കൊര്‍ന്നെല്യോസിനോട് ആവശ്യപ്പെട്ടത്.[10:5].

Acts 10:7-8

Acts 10:9-12

അടുത്ത ദിവസം താന്‍ മാളികമുറിയില്‍ പ്രാര്‍ഥനയിലായിരുന്നപ്പോള്‍

പത്രൊസ് എന്താണ് കണ്ടത്?

പത്രൊസ് കണ്ടത് ഒരു വലിയ തുപ്പട്ടിയില്‍ നാനാവിധ നാല്കാലികളും, ഇഴ ജാതികളും, പറവകളും ആയിരുന്നു.[10:11-12].

Acts 10:13-16

പത്രൊസ് ദര്‍ശനം കണ്ടപ്പോള്‍, ഒരു ശബ്ദം തന്നോട് എന്താണ് പറഞ്ഞത്?

ഒരു ശബ്ദം പത്രൊസിനോട്,"എഴുന്നേറ്റു, അറുത്തു തിന്നുക"എന്ന് പറഞ്ഞു.[10:13].

ആ ശബ്ദത്തിനു പത്രൊസിന്‍റെ പ്രതികരണം എന്തായിരുന്നു?

പത്രൊസ് നിഷേധിക്കയും, താന്‍ മലിനവും അശുദ്ധവുമായതൊന്നും ഒരിക്കലും ഭക്ഷിച്ചി ട്ടില്ല എന്ന് പറയുകയും ചെയ്തു.[10:14].

അനന്തരം ആ ശബ്ദം പത്രൊസിനോട് എന്ത് പറഞ്ഞു?

ആ ശബ്ദം പറഞ്ഞത്,"ദൈവം ശുദ്ധീകരിച്ചതിനെ മലിനമെന്നു പറയരുത്"എന്നാണ്‌.[10:15].

Acts 10:17-18

Acts 10:19-21

കൊര്‍ന്നെല്ല്യോസിന്‍റെ ആളുകള്‍ വാതില്‍ക്കല്‍ വന്നപ്പോള്‍ ആത്മാവ് പത്രൊ-

സിനോട് എന്ത് ചെയ്യുവാന്‍ ആവശ്യപ്പെട്ടു?

ആത്മാവ് പത്രൊസിനോട് ഇറങ്ങിച്ചെന്നു അവരോടൊപ്പം പോകുവാന്‍ പറഞ്ഞു.[10:20].

Acts 10:22-23

കൊര്‍ന്നെല്ല്യോസിന്‍റെ ആളുകള്‍ പത്രൊസ് വന്നിട്ട് കൊര്‍ന്നെല്ല്യോസിന്‍റെ

ഭവനത്തില്‍ എന്ത് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്?

പത്രൊസ് വന്നിട്ട് കൊര്‍ന്നെല്ല്യോസിന്‍റെ ഭവനത്തില്‍ ഒരു സന്ദേശം നല്‍കണമെന്നാണ് പ്രതീക്ഷിച്ചത്.[10:22].

Acts 10:24

Acts 10:25-26

പത്രൊസിന്‍റെ കാല്‍ക്കല്‍ കൊര്‍ന്നെല്ല്യോസ് വീണു വണങ്ങിയപ്പോള്‍

പത്രൊസ് എന്താണ് പറഞ്ഞത്?

"കൊര്‍ന്നെല്ല്യോസേ, എഴുന്നേല്‍ക്ക, ഞാനും ഒരു മനുഷ്യനത്രേ"എന്നാണ്‌ പറഞ്ഞത്.[10:28].

Acts 10:27-29

മുന്‍പ് യഹൂദന്മാര്‍ക്ക് നിഷിദ്ധവും, എന്നാല്‍ ഇപ്പോള്‍ താന്‍ ചെയ്തതുമായ

പ്രവര്‍ത്തി എന്തുകൊണ്ട് പത്രൊസ് ഇപ്പോള്‍ ചെയ്യുന്നു?

വേറൊരു ദേശത്തിലുള്ളവരുമായി പത്രൊസ് ഇപ്പോള്‍ സഹകരിക്കുന്നു, എന്തു കൊണ്ടെന്നാല്‍ ദൈവം തന്നെ കാണിച്ചത് താന്‍ ആരെയും മലിനന്‍ എന്നോ അശുദ്ധന്‍ എന്നോ വിളിക്കരുത് എന്നാണ്.[10:28].

Acts 10:30-33

Acts 10:34-35

ദൈവത്തിനു സ്സ്വീകാര്യന്‍ ആരാണെന്നാണ്‌ പത്രൊസ് പറയുന്നത്?

ദൈവത്തെ ഭയപ്പെടുന്നവനും നീതിപ്രവര്‍ത്തികള്‍ ചെയ്യുന്ന ഏവരുമാണ് ദൈവത്തിനു സ്വീകാര്യന്മാര്‍ എന്ന് പത്രൊസ് പറഞ്ഞു.[10:35].

Acts 10:36-38

കൊര്‍ന്നെല്ല്യോസിന്‍റെ ഭവനത്തിലുള്ളവര്‍ മുന്‍പേ കേട്ടിട്ടുള്ള യേശുവിനെ

ക്കുറിച്ചുള്ള സന്ദേശം എന്താണ്?

ജനം മുന്‍പേ യേശുവിനെക്കുറിച്ചു കേട്ടിരിക്കുന്നത്, യേശു ദൈവം തന്നോടു കൂടെ ഉള്ളതിനാല്‍ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചവനെന്നും താന്‍ പീഡയനുഭവിക്കുന്നവര്‍ക്ക് വിടുതല്‍ നല്കുന്നവനെന്നും ആണ്.[10:38].

Acts 10:39-41

മരണാനന്തരം യേശുവിനു എന്ത് സംഭവിച്ചുവെന്നും, തനിക്കത്‌ എപ്രകാരം

അറിയാമെന്നുമാണ് പത്രൊസ് പറയുന്നത്?

പത്രൊസ് പ്രസ്താവിക്കുന്നത്, ദൈവം യേശുവിനെ മൂന്നാം നാളില്‍ ഉയിര്‍പ്പിച്ചു എന്നും, ഉയിര്‍പ്പിനുശേഷം താന്‍ യേശുവിനോടുകൂടെ ഭക്ഷിച്ചുവെന്നുമാണ്.[10:40-41].

Acts 10:42-43

ജനത്തോടു പ്രസംഗിക്കേണ്ടതിനായ യേശു എന്തു കല്‍പ്പിച്ചുവെന്നാണ് പത്രൊസ് പറ

യുന്നത്‌?

യേശു അവരോടു പ്രസംഗിക്കുവാനായി കല്‍പ്പിച്ചത് ജീവനുള്ളവരേയും മരിച്ചവരെയും ന്യായംവിധിക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ യേശു തന്നെ എന്നതാണ്.[10:42].

യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലഭിക്കുമെന്ന് പത്രൊസ് പറയുന്നതെന്താണ്?

യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപക്ഷമ ലഭിക്കുമെന്നാണ് പത്രൊസ് പറഞ്ഞത്. [10:43].

Acts 10:44-45

പത്രൊസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വചനം കേട്ടവര്‍ക്ക് എന്ത് സംഭവിച്ചു?

വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നിറങ്ങി. [10:44].

എന്തുകൊണ്ടാണ് പരി:ച്ചേദന വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ആശ്ചര്യപ്പെട്ടത്‌?

പരി:ച്ചേദന വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍, ജാതികളുടെ മേലും പരിശുദ്ധാത്മാ ഭിഷേകം പകര്‍ന്നതു നിമിത്തമാണ് ആശ്ചര്യപ്പെട്ടത്.[10:45].

Acts 10:46-48

പരിശുദ്ധാത്മാവ് അവരുടെമേല്‍ പകരപ്പെട്ടതിന്‍റെ ഫലമായി ജനം എന്തായിരുന്നു പ്രക

ടിപ്പിച്ചത്?

പരിശുദ്ധാത്മാവ് ജനത്തിന്മേല്‍ പകരപ്പെട്ടപ്പോള്‍ അവര്‍ വിവിധ ഭാഷകള്‍ സംസാരിക്കു കയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.[10:46].

ജനം പരിശുദ്ധാത്മാവ് പ്രാപിച്ചെന്നു കണ്ടപ്പോള്‍, അവര്‍ എന്ത് ചെയ്യണമെന്നാണ്

പത്രൊസ് കല്‍പ്പിച്ചത്?

ജനം എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടണമെന്നു പത്രൊസ് ആജ്ഞാ പിച്ചു.[10:48].

Acts 11

Acts 11:1-3

ചോ;യഹൂദയിലുള്ള അപ്പൊസ്തലന്മാരും സഹോദരന്മാരും എന്ത് വര്‍ത്തമാനമാണ് കേട്ടത്?

ജാതികളും ദൈവവചനം സ്വീകരിച്ചു എന്ന വര്‍ത്തമാനമാണ് യഹൂദയിലുള്ള അപ്പോസ്ത ലന്മാരും സഹോദരന്മാരും കേട്ടത്.[11:1]

യെരുശലേമിലുള്ള പരി:ച്ചേദന വിഭാഗക്കാര്‍ പത്രൊസിനെതിരെ എന്തു വിമര്‍ശനമാണ്

ഉയര്‍ത്തിയത്‌?

ജാതികളോടുകൂടെ ഭക്ഷണം കഴിച്ചു എന്ന ആരോപണമാണ് പരി: ച്ചേദന വിഭാഗക്കാര്‍ ഉയര്‍ത്തിയത്‌.[11:2-3].

Acts 11:4-6

Acts 11:7-10

Acts 11:11-14

Acts 11:15-16

തനിക്കെതിരെയുള്ള വിമര്‍ശനത്തിനു പത്രൊസ് എപ്രകാരം മറുപടി നല്‍കി?

തുപ്പട്ടിയുടെ ദര്‍ശനത്തെ വിവരിച്ചും ജാതികള്‍ക്കു പരിശുദ്ധാത്മ സ്നാനം ലഭ്യമായത് വിശദീകരിച്ചും തന്‍റെ നേര്‍ക്കുള്ള വിമര്‍ശനത്തിനു മറുപടി നല്‍കി. [11:4-16].

Acts 11:17-18

പത്രൊസിന്‍റെ വിശദീകരണം കേട്ടപ്പോള്‍ പരി:ച്ചേദന വിഭാഗത്തില്‍ പെട്ടവ

രുടെ അന്തിമ തീരുമാനം എന്തായിരുന്നു?

അവര്‍ ദൈവത്തെ സ്തുതിക്കുകയും ദൈവം ജാതികള്‍ക്കും മാനസ്സാന്തരജീവിതം നല്‍കി എന്ന് തീരുമാനിക്കുകയും ചെയ്തു.[11:18].

Acts 11:19-21

സ്തേഫാനോസിന്‍റെ മരണശേഷം ചിതറിപ്പോയ ഭൂരിഭാഗം വിശ്വാസികളും എന്തു

ചെയ്തു?

ചിതറിപ്പോയ ഭൂരിഭാഗം വിശ്വാസികളും യഹൂദന്മാരോട് മാത്രം യേശുവിനെകുറിച്ചുള്ള സന്ദേശം പറഞ്ഞു.[11:19].

കര്‍ത്താവായ യേശുവിനെക്കുറിച്ചു യവനന്മാരോട് ചിതറിപ്പോയ വിശ്വാസികള്‍ പ്രസംഗിച്ചപ്പോള്‍ എന്ത് സംഭവിച്ചു?

കര്‍ത്താവായ യേശുവിനെക്കുറിച്ചു യവനന്മാരോട് പ്രസംഗിച്ചപ്പോള്‍, നിരവധിപേര്‍ വിശ്വസിച്ചു.[11:20-21].

Acts 11:22-24

അന്ത്യോക്യയിലെ യവനായ വിശ്വാസികളോട് യെരുശലേമില്‍ നിന്നുള്ള

ബര്‍ന്നബാസ് എന്താണ് പറഞ്ഞത്?

യവനായരോട് പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനോടൊപ്പം നിലകൊള്ളുവാന്‍ ബര്‍ന്നബാസ് ഉല്‍സാഹപ്പെടുത്തി. [11;22-23].

Acts 11:25-26

അന്ത്യോക്യയിലെ സഭയില്‍ ഒരു വര്‍ഷം മുഴുവന്‍ ചിലവഴിച്ചതാര്?

അന്ത്യോക്ക്യയിലെ സഭയില്‍ ബര്‍ന്നബാസും പൌലോസുമാണ് ഒരു വര്‍ഷം മുഴുവന്‍ ചിലവഴിച്ചത്.[11:26].

അന്ത്യോക്ക്യയില്‍വെച്ചു ആദ്യമായി ശിഷ്യന്മാര്‍ക്ക് എന്ത് പേരാണ് ലഭിച്ചത്?

ആദ്യമായി അന്ത്യൊക്ക്യയില്‍ വെച്ച് ശിഷ്യന്മാര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര്‍ ലഭിച്ചു.[11:26].

Acts 11:27-28

അഗബോസ് എന്ന പ്രവാചകന്‍ എന്ത് സംഭവിക്കുമെന്നാണ് പ്രവചിച്ചത്?

ലോകം മുഴുവനും ഒരു വന്‍ക്ഷാമം ഉണ്ടാകുമെന്ന് അഗബോസ് പ്രവചിച്ചു.[11:28].

Acts 11:29-30

അഗബോസിന്‍റെ പ്രവചനത്തോടു ശിഷ്യന്മാര്‍ എപ്രകാരം പ്രതികരിച്ചു?

ശിഷ്യന്മാര്‍ ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും പക്കല്‍ യഹൂദ്യയിലെ സഹോദ രങ്ങള്‍ക്കായി സഹായം അയച്ചുകൊടുത്തു.[11:29-30].

Acts 12

Acts 12:1-2

യോഹന്നാന്‍റെ സഹോദരനായ യാക്കോബിനോടു ഹേരോദ് രാജാവ് എന്തു

ചെയ്തു?

യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ ഹേരോദ് രാജാവ് വാളുകൊണ്ട് വധിച്ചു.[12:2].

Acts 12:3-4

ഹേരോദ് രാജാവ് പത്രൊസിനോട് എന്ത് ചെയ്തു?

ഹെരോദ് പത്രൊസിനെ ബന്ധിച്ചു തടവിലാക്കുകയും, പെസഹയ്ക്കുശേഷം ജനത്തിന്‍റെ മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു.[12:3-4]

Acts 12:5-6

പത്രൊസിനുവേണ്ടി സഭ എന്തു ചെയ്തുകൊണ്ടിരുന്നു?

സഭ ശ്രദ്ധയോടുകൂടെ പത്രൊസിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.[12:5].

Acts 12:7-8

കാരാഗ്രഹത്തില്‍ നിന്ന് പത്രൊസ് എപ്രകാരം പുറത്തുവന്നു?

ഒരു ദൈവദൂതന്‍ തനിക്ക് പ്രത്യക്ഷപ്പെടുകയും, ചങ്ങലകള്‍ അഴിയുകയും, താന്‍ ആ ദൈവദൂതനെ അനുഗമിച്ച് കാരാഗ്രഹത്തിനു പുറത്തു വരികയും ചെയ്തു. [12:7-10].

Acts 12:9-10

Acts 12:11-12

Acts 12:13-15

പത്രൊസ് വിശ്വാസികള്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ഭവനത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍

വാതില്‍ക്കല്‍ വന്നു മറുപടിപറഞ്ഞത് ആരാണ്, അവള്‍ എന്ത് ചെയ്തു?

ബാല്യക്കാരിയായ രോദയാണ് വാതില്‍ക്കല്‍വന്നു മറുപടി പറഞ്ഞതും പത്രൊസ് വാതില്‍ ക്കല്‍ നില്‍ക്കുന്നു എന്ന് പറഞ്ഞതും, എന്നാല്‍ അവള്‍ വാതില്‍ തുറന്നിരുന്നില്ല.[12:13-14].

അവളുടെ വിവരണം കേട്ട വിശ്വാസികള്‍ എപ്രകാരം പ്രതികരിച്ചു?

ആദ്യം അവള്‍ക്കു ഭ്രാന്തുപിടിച്ചു എന്ന് ചിന്തിച്ചു, എന്നാല്‍ പിന്നീട് വാതില്‍ തുറന്നു പത്രൊസിനെ കാണുകയും ചെയ്തു.[12:15-16].

Acts 12:16-17

തനിക്കു സംഭവിച്ചതൊക്കെയും വിശ്വാസികളോട് പറഞ്ഞശേഷം, അവര്‍ എന്ത്

ചെയ്യണമെന്ന് പത്രൊസ് ആവശ്യപ്പെട്ടു?

ഈ സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയണമെന്ന് ആവശ്യപ്പെട്ടു.[12:17].

Acts 12:18-19

പത്രൊസിനെ കാവല്‍ ചെയ്തുകൊണ്ടിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?

ഹെരോദ് കാവല്‍ക്കാരെ വിസ്തരിച്ചശേഷം മരണത്തിനു ഏല്പിച്ചു.[12:19

Acts 12:20-21

Acts 12:22-23

ഹെരോദാവ് പ്രഭാഷണം നടത്തിയപ്പോള്‍ ജനം എന്താണ് ഘോഷിച്ചത്?

ജനം വിളിച്ചുപറഞ്ഞത്,"ഇതു ഒരു മനുഷ്യ ശബ്ദമല്ല, ഇതൊരു ദൈവത്തിന്‍റെ ശബ്ദമാണ്" എന്നാണ്.[12:22].

പ്രഭാഷണത്തിന് ശേഷം ഹേരോദാവിനു എന്തു സംഭവിച്ചു, എന്തുകൊണ്ട്?

ഹേരോദാവ് ദൈവത്തിനു മഹത്വം കൊടുക്കാഞ്ഞതുകൊണ്ട് ഒരു ദൈവദൂതന്‍ അവനെ അടിക്കയും താന്‍ പുഴുക്കള്‍ കൃമിച്ചു മരിക്കുകയും ചെയ്തു.[12:23].

Acts 12:24-25

ഈക്കാലയളവില്‍ ദൈവവചനത്തിനു എന്ത് സംഭവിച്ചു?

ഈ കാലയളവില്‍ ദൈവവചനം വളര്‍ന്നു പെരുകി.[12:24].

: ആരെയാണ് ബര്‍ന്നബാസും ശൌലും കൂടെ കൂട്ടിക്കൊണ്ടുപോയത്?

മര്‍ക്കോസ് എന്ന യോഹന്നാനെയാണ് ബര്‍ന്നബാസും ശൌലും കൂട്ടിക്കൊണ്ടുപോയത്.[12:25].

Acts 13

Acts 13:1-3

പരിശുദ്ധാത്മാവ് സംസാരിച്ചപ്പോള്‍ അന്ത്യോക്യയിലുള്ള സഭ എന്ത് ചെയ്തുകൊണ്ടിരി

ക്കുകയായിരുന്നു?

പരിശുദ്ധാത്മാവ് അവരോടു സംസാരിക്കുമ്പോള്‍ അന്ത്യോക്യയിലെ സഭ കര്‍ത്താവിനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു[13:2].

പരിശുദ്ധാത്മാവ് അവരോടു എന്താണ് ചെയ്യുവാന്‍ പറഞ്ഞത്?

പരിശുദ്ധാത്മാവ് അവരോടു, ബര്‍ന്നബാസിനെയും ശൌലിനെയും ആത്മാവ് അവരെ വിളി ച്ചിരിക്കുന്ന പ്രവര്‍ത്തിക്കായി വേര്‍തിരിക്കുവിന്‍ എന്നു പറഞ്ഞു.[13:2].

പരിശുദ്ധാത്മാവില്‍നിന്നും ശ്രവിച്ചശേഷം സഭ എന്ത് ചെയ്തു?

സഭ ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും, ബര്‍ന്നബാസിന്‍റെയും പൌലോസിന്‍റെയും ശിരസ്സി ന്മേല്‍ കൈകള്‍ വെക്കുകയും പറഞ്ഞയക്കുകയും ചെയ്തു.[13:3].

Acts 13:4-5

ബര്‍ന്നബാസും ശൌലും കുപ്രോസിലേക്ക് പോയപ്പോള്‍ കൂടെ ആരാണ്

പോയത്?

കുപ്രോസിലേക്ക്, മര്‍ക്കോസ് എന്ന യോഹന്നാനും സഹായിയായി കൂടെപ്പോയി. [13:5].

Acts 13:6

ബര്‍-യേശു ആരായിരുന്നു?

ദേശാധിപതിക്കൊപ്പം ഉണ്ടായിരുന്ന ഒരു യഹൂദ കള്ളപ്രവാചകനായിരുന്നു ബര്‍-യേശു.[13:6-7].

ദേശാധിപതി എന്തുകൊണ്ട് ബര്‍ന്നബാസിനെയും ശൌലിനെയും വിളിപ്പിച്ചു?

തനിക്കു ദൈവവചനം കേള്‍ക്കണമെന്നുള്ളതുകൊണ്ട് ദേശാധിപതി ബര്‍ന്നബാസി- നെയും ശൌലിനെയും വിളിപ്പിച്ചു.[13:7].

Acts 13:7-8

Acts 13:9-10

ശൌല്‍ അറിയപ്പെട്ടിരുന്ന വേറൊരു പേര്‍ എന്താണ്?

ശൌല്‍ പൌലോസ് എന്ന പേരിനാലും അറിയപ്പെട്ടിരുന്നു.[13:9].

Acts 13:11-12

ബര്‍-യേശു ദേശാധിപതിയുടെ വിശ്വാസത്തെ മറിച്ചുകളയുവാന്‍ ശ്രമിച്ചപ്പോള്‍ പൌലോസ് എന്ത് ചെയ്തു?

പൌലോസ് ബര്‍-യേശുവിനോട് നീ ഒരു പിശാചിന്‍റെ മകനും, നിശ്ചിത സമയത്തേക്ക് അന്ധനും ആകും എന്നു പറഞ്ഞു.[13:10-11].

ബര്‍-യേശുവിനു സംഭവിച്ചത് കണ്ടപ്പോള്‍ ദേശാധിപതി എപ്രകാരം പ്രതികരിച്ചു?

ദേശാധിപതി വിശ്വസിച്ചു.[13:12].

Acts 13:13-15

പെര്‍ഗയിലേക്ക് പൌലോസും സ്നേഹിതരും കപ്പല്‍യാത്ര ചെയ്തപ്പോള്‍ യോഹന്നാന്‍ എന്ത് ചെയ്തു?

യോഹന്നാന്‍ പൌലൊസിനെയും സ്നേഹിതരെയും വിട്ടുപിരിഞ്ഞു യെരുശലേ മിലേക്ക് തിരിച്ചുവന്നു.[13:13]. # പിസിദ്യയിലെ അന്ത്യൊക്യയിൽ എവിടെയാണ് പൗലോസ് സംസാരിച്ചത്?

പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസ് യഹൂദ സിനഗോഗുകളിൽ പ്രസംഗിക്കാൻ ആവശ്യപ്പെട്ടു [13: 15].

Acts 13:16-18

Acts 13:19-20

Acts 13:21-22

പൌലോസിന്‍റെ പ്രസംഗത്തില്‍, താന്‍ എതു ചരിത്രമാണ്‌ വിശദീകരിച്ചത്?

പൌലോസ് തന്‍റെപ്രസംഗത്തില്‍ ഇസ്രയേല്‍ജനത്തിന്‍റെചരിത്രമാണ് വിശദീക- രിച്ചത്.[13:22].

Acts 13:23-25

ആരില്‍ നിന്നുമാണ് ദൈവം ഇസ്രയേലിന് രക്ഷകനെ കൊണ്ടുവന്നത്?

ദാവീദ് രാജാവില്‍ നിന്നുമാണ് ദൈവം ഇസ്രായേലിനു രക്ഷകനെ കൊണ്ടുവന്നത് [13:23].

വരുവാന്‍പോകുന്ന രക്ഷകന് വഴി ഒരുക്കിയത് ആരെന്നാണ് പൌലോസ്

പറഞ്ഞത്?

യോഹന്നാന്‍ സ്നാപകനാണ് വരുവാന്‍ പോകുന്നതായ രക്ഷകന് വഴിയൊരുക്കിയതെന്നു പൌലോസ് പറഞ്ഞു[13:24-25].

Acts 13:26-27

പ്രവാചകന്മാരുടെ സന്ദേശങ്ങളെ യെരുശലേമിലെ ജനങ്ങളും ഭരണാധികാരികള്‍

എപ്രകാരം നിറവേറ്റി?

യേശുവിനെ മരണശിക്ഷയ്ക്കു വിധിക്കമൂലം യെരുശലേമിലെ ജനങ്ങളും ഭരണാധികാരികളും പ്രവാചക സന്ദേശങ്ങളെ നിറവേറ്റി.[13:27].

Acts 13:28-29

Acts 13:30-31

ഇപ്പോള്‍ ജനത്തിനുവേണ്ടിയുള്ള യേശുവിന്‍റെ സാക്ഷികള്‍ ആരാണ്?

യേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം തന്നെ കണ്ടവരാണ് ഇപ്പോള്‍ തന്‍റെ സാക്ഷികള്‍.[13:31].

Acts 13:32-34

യഹൂദന്മാര്‍ക്ക് ദൈവം നല്‍കിയ വാഗ്ദത്തങ്ങളെ ദൈവം നിവര്‍ത്തിച്ചത്

എങ്ങനെ?

യേശുവിനെ മരണത്തില്‍നിന്നു ഉയിര്‍പ്പിച്ചതിനാല്‍ ദൈവം യഹൂദജനത്തോടുള്ള തന്‍റെ വാഗ്ദത്തം പാലിച്ചതായി കാണിച്ചു.[13:33].

Acts 13:35-37

സങ്കീര്‍ത്തനങ്ങളിലൊന്നില്‍ പരിശുദ്ധനു ദൈവം നല്‍കിയിട്ടുള്ള വാഗ്ദത്തം

എന്ത്?

പരിശുദ്ധനു ദൈവം നല്‍കിയ വാഗ്ദത്തം ദ്രവത്വം കാണുകയില്ല എന്നതാണ് [13:35]..

Acts 13:38-39

യേശുവില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും പൌലോസ് എന്താണ് വിളം-

ബരം ചെയ്യുന്നത്?

യേശുവില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും പൌലോസ് പാപക്ഷമ വിളംബരം ചെയ്തു.[13:38].

Acts 13:40-41

തന്‍റെ ശ്രോതാക്കള്‍ക്ക് പൌലോസ് നല്‍കിയ മുന്നറിയിപ്പ് എന്താണ്?

പൌലോസ് തന്‍റെശ്രോതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് എന്തെന്നാല്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് പ്രവാചകന്മാരില്‍കൂടെ സംസാരിച്ചത് കേട്ടിട്ടും, വിശ്വസിക്കാതിരുന്നവരെപ്പോലെ ആകരുത് എന്നാണ്.[13:40-41].

Acts 13:42-43

Acts 13:44-45

അന്ത്യോക്യയില്‍, അടുത്ത ശബ്ബത്തില്‍ ആരാണ് കര്‍ത്താവിന്‍റെവചനം കേള്‍ക്കുവാന്‍ വന്നത്?

അടുത്ത ശബ്ബത്തില്‍ ഏകദേശം മുഴുവന്‍ പട്ടണവും കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവാന്‍ കടന്നുവന്നു.[13:45].

ജനത്തെ കണ്ടപ്പോള്‍ യഹൂദന്മാര്‍ എപ്രകാരം പ്രതികരിച്ചു?

യഹൂദന്മാര്‍ അസൂയയാല്‍ നിറയുകയും പൌലോസിന്‍റെ സന്ദേശത്തിനെതിരെ സംസാരിക്കു കയും, പരിഹസിക്കുകയും ചെയ്തു.[13:45].

Acts 13:46-47

തങ്ങളോടു സംസാരിച്ച ദൈവവചനത്തെ യഹൂദന്മാര്‍ എന്തുചെയ്തുവെന്നാണ്

പൌലോസ് പറയുന്നത്?

അവരോടു സംസാരിച്ച ദൈവവചനത്തെ അവര്‍ തള്ളിക്കളഞ്ഞു എന്നാണു പൌലോസ് പറഞ്ഞത്.[13:46].

Acts 13:48-49

പൌലോസ് ജാതികളിലേക്ക് തിരിയുന്നു എന്ന് അവര്‍ കേട്ടപ്പോള്‍, അവരുടെ

പ്രതികരണം എന്തായിരുന്നു?

ജാതികള്‍ സന്തുഷ്ടരായി, കര്‍ത്താവിന്‍റെ വചനത്തെ സ്തുതിച്ചു.[13:48].

ജാതികളില്‍ എത്രപേര്‍ വിശ്വസിച്ചു?

നിത്യജീവനായി നിയമിക്കപ്പെട്ടവരെല്ലാം വിശ്വസിച്ചു.[13:48].

Acts 13:50-52

Acts 14

Acts 14:1-2

പൌലോസും ബര്‍ന്നബാസും പ്രസംഗിച്ചതിനെ ബഹുജനം വിശ്വസിച്ചപ്പോള്‍

ഇക്കൊന്യയിലുള്ള അവിശ്വാസികളായ യഹൂദന്മാര്‍ എന്ത് ചെയ്തു?

അവിശ്വാസികളായ യഹൂദന്മാര്‍ ജാതികളുടെ മനസിനെ കലക്കി സഹോദരന്മാര്‍ക്കെതിരെ കയ്പ്പുളവാക്കി.[14:1-2].

Acts 14:3-4

ദൈവകൃപയുടെ സന്ദേശത്തിന് ദൈവം എപ്രകാരം തെളിവ് നല്‍കി?

പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും കൈകളാല്‍ നടന്ന അത്ഭുതങ്ങളാലും അടയാളങ്ങളാലും ദൈവം തന്‍റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം നല്‍കി.[14:3].

Acts 14:5-7

എന്തുകൊണ്ട് പൌലോസും ബര്‍ന്നബാസും ഇക്കൊന്യ വിട്ടുപോയി?

ചില ജാതികളും യഹൂദന്മാരും അവരുടെ തലവന്മാരെ ഇളക്കിവിട്ടു അപമാനിക്കുവാനും പൌലോസിനെയും ബര്‍ന്നബാസിനെയും കല്ലെറിയുവാനും തുനിഞ്ഞു.[1 4:5-7].

Acts 14:8-10

ലുസ്ത്രയില്‍ കലഹമുണ്ടാകുവാന്‍ കാരണമായി പൌലോസ് എന്ത് ചെയ്തു?

ജന്മനാ മുടന്തനായ ഒരു മനുഷ്യനെ പൌലോസ് സൌഖ്യമാക്കി.[14:8-10].

Acts 14:11-13

പൌലോസിനും ബര്‍ന്നബാസിനും വേണ്ടി എന്ത് ചെയ്യണമെന്നാണ് ലുസ്ത്ര

യിലെ ജനങ്ങള്‍ ആവശ്യപ്പെട്ടത്?

സീയുസിന്‍റെ പുരോഹിതന്‍ മൂലം പൌലോസിനും ബര്‍ന്നബാസിനും വേണ്ടി യാഗം കഴിക്കണമെന്ന് ജനം ആവശ്യപ്പെട്ടു.[14:11-13, 18].

Acts 14:14-16

ജനം തങ്ങള്‍ക്കു ചെയ്യണമെന്നാഗ്രഹിച്ചതിനു പൌലോസും ബര്‍ണബാസും

എപ്രകാരം പ്രതികരിച്ചു?

ബര്‍ന്നബാസും പൌലോസും തങ്ങളുടെ വസ്ത്രം കീറി, ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചെന്നു, അപ്രയോജനകരമായ ഈ വക കാര്യങ്ങളെ വിട്ടു ജീവനുള്ള ദൈവത്തിങ്കലേക്കു തിരിഞ്ഞുവരണമെന്ന് ഉറക്കെ നിലവിളിച്ചു പറഞ്ഞു.[14:14-15].

Acts 14:17-18

തങ്ങളുടെ സ്വന്തവഴികളില്‍ നടന്നുവന്ന ജാതികള്‍ക്കു കഴിഞ്ഞ നാളുകളില്‍

ദൈവം എന്ത് ചെയ്തുവെന്നാണ് പൌലോസും ബര്‍ന്നബാസും പ്രസ്താവിച്ചത്?

ദൈവം ആ ജാതികള്‍ക്കു മഴയും ഫലഭൂയിഷ്ടമായ കാലങ്ങളും നല്‍കി, അവരുടെ ഹൃദയത്തെ ഭക്ഷണത്താലും സന്തോഷത്താലും നിറച്ചു.[14:16-17].

Acts 14:19-20

ലുസ്ത്രയിലുള്ള ജനങ്ങള്‍ പിന്നീട് പൌലോസിനോട്‌ ചെയ്തത് എന്താണ്?

ലുസ്ത്രയിലെ ജനക്കൂട്ടം പിന്നീട് പൌലോസിനെ കല്ലെറിയുകയും വലിച്ചിഴെച്ചു പട്ടണത്തിനു പുറത്താക്കുകയും ചെയ്തു. [14:19].

ശിഷ്യന്മാര്‍ ചുറ്റിലും നില്‍ക്കെ പൌലോസ് എന്ത് ചെയ്തു?

പൌലോസ് എഴുന്നേല്‍ക്കുകയും പട്ടണത്തില്‍ പ്രവേശിക്കുകയും ചെയ്തു[14:20].

Acts 14:21-22

ദൈവരാജ്യത്തിലേക്ക് ഏതില്‍കൂടെ പ്രവേശിക്കണമെന്നാണ്‌ പൌലോസ് ശിഷ്യന്

മാരോട് പറഞ്ഞത്?

നിരവധി കഷ്ടതകളില്‍കൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നാണ് പൌലോസ് ശിഷ്യന്മാരോട് പറഞ്ഞത്.[14:22].

Acts 14:23-26

പുറപ്പെട്ടു പോകുന്നതിനു മുന്‍പേ ഓരോ സഭയിലും പൌലോസും ബര്‍ന്ന-

ബാസും എന്ത് ചെയ്യുമായിരുന്നു?

പൌലോസും ബര്‍ന്നബാസും ഓരോ സഭയിലും മൂപ്പന്മാരെ നിയമിക്കുകയും, ഉപവസിച്ചു പ്രാര്‍ഥിക്കുകയും, വിശ്വാസികളെ കര്‍ത്താവിന്‍റെ പക്കല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.[14:23].

Acts 14:27-28

അന്ത്യോക്ക്യയിലേക്ക് മടങ്ങിവന്നപ്പോള്‍ പൌലോസും ബര്‍ന്നബാസും എന്ത്

ചെയ്തു?

അന്ത്യോക്ക്യയിലേക്ക് മടങ്ങിവന്നപ്പോള്‍, ദൈവം അവരോടുകൂടെയിരുന്നു ചെയ്തതും, എപ്രകാരം ജാതികള്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍ തുറന്നുതന്നു എന്നതും അവര്‍ വിവരിച്ചു പറഞ്ഞു.[14:27].

Acts 15

Acts 15:1-2

യഹൂദയില്‍ നിന്നുള്ള ചില ആളുകള്‍ വന്നു സഹോദരന്മാരെ എന്താണ് പഠിപ്പിച്ചത്?

യഹൂദയില്‍ നിന്നു വന്ന ആളുകള്‍ പഠിപ്പിച്ചത്, സഹോദരന്മാര്‍ പരി:ച്ചേദന സ്വീകരിച്ചി ല്ലെങ്കില്‍ അവര്‍ക്ക് രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല എന്നാണ്‌'[15:1}.

ഈ ചോദ്യം എപ്രകാരം പരിഹരിക്കപ്പെടണമെന്നാണ് സഹോദരന്മാര്‍ തീരുമാനിച്ചത്?

സഹോദരന്മാര്‍ തീരുമാനിച്ചത് പൌലോസ്,ബര്‍ന്നബാസ്, ചില സഹോദരന്മാര്‍ എന്നിവര്‍ യെരുശലേമില്‍ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കലോളം പോകണം എന്നാണ്.[15:2].

Acts 15:3-4

ഫൊയ്നിക്യ, ശമര്യ പ്രദേശങ്ങളില്‍ക്കൂടെ കടന്നുപോകുമ്പോള്‍, പൌലോസും

കൂട്ടരും എന്ത് വാര്‍ത്തയാണ് അറിയിച്ചത്?

പൌലോസും കൂട്ടരും ജാതികളുടെ മാനസാന്തരത്തെക്കുറിച്ചാണ് അറിയിച്ചത്.[15:3].

Acts 15:5-6

വിശ്വാസികളില്‍ ഏതു വിഭാഗക്കാരാണ് ജാതികളും പരി:ച്ചേദന സ്വീകരിച്ചു

മോശൈക പ്രമാണങ്ങള്‍ പിന്‍പറ്റണമെന്നു ചിന്തിച്ചത്?

പരീശ വിഭാഗത്തിലുള്ളവരാണ് ജാതികളും പരി:ച്ചേദന സ്വീകരിച്ചു മോശൈക പ്രമാണങ്ങള്‍ പിന്‍പറ്റണമെന്നു വിശ്വസിച്ചത്.[15:5].

Acts 15:7-9

ജാതികള്‍ക്കു ദൈവം നല്‍കിയതും ചെയ്തതും എന്താണെന്നാണ് പത്രൊസ്

പ്രസ്താവിക്കുന്നത്?

ദൈവം ജാതികള്‍ക്കു പരിശുദ്ധാത്മാവിനെ നല്കിയതും അവരുടെ ഹൃദയത്തെ വിശ്വാസത്താല്‍ ശുദ്ധീരിച്ചതും ആണ് പത്രൊസ് പ്രസ്താവിച്ചത്.[15:8-9].

Acts 15:10-11

യഹൂദന്മാരും ജാതികളും രക്ഷിക്കപ്പെടുന്നത് എപ്രകാരമാണെന്നാണ്

പത്രൊസ് പറയുന്നത്?

കര്‍ത്താവായ യേശുവിന്‍റെ കൃപ മൂലമാണ് യഹൂദന്മാരും ജാതികളും രക്ഷിക്ക പ്പെടുന്നത് എന്ന് പത്രൊസ് പറഞ്ഞു.

Acts 15:12

പൌലോസും ബര്‍ന്നബാസും സഭക്ക് നല്‍കിയ വിവരണം എന്താണ്?

ജാതികളുടെയിടയില്‍ അടയാളങ്ങളാലും അത്ഭുതങ്ങളാലും ദൈവം പ്രവര്‍ത്തിച്ച വയെയാണ് പൌലോസും ബര്‍ന്നബാസും വിവരിച്ചത്.[15:12].

Acts 15:13-14

Acts 15:15-18

യാക്കോബ് ഉദ്ധരിച്ചു പറയുന്ന പ്രവചനത്തില്‍ എന്താണ് ദൈവം വീണ്ടും

പണിയുന്നതും അതില്‍ ആര്‍ ഉള്‍പ്പെടുകയും ചെയ്യും?

പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നത് ദൈവം വീണുപോയ ദാവീദിന്‍റെ കൂടാരം വീണ്ടും പണിയുമെന്നും അതില്‍ ജാതികള്‍ ഉണ്ടായിരിക്കുമെന്നുമാണ്.[15:13-17].

Acts 15:19-21

ജാതികളില്‍നിന്നു മനംതിരിഞ്ഞവര്‍ക്ക് ഏതെല്ലാം കല്‍പ്പനകള്‍ നല്‍കണം

എന്നാണു യാക്കോബ് നിര്‍ദേശിക്കുന്നത്?

യാക്കോബ് നിര്‍ദേശിച്ച ജാതികളില്‍നിന്നു മനംതിരിഞ്ഞവര്‍ക്കു കല്‍പ്പിക്കേണ്ടവ വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസംമുട്ടി ചത്തവ, രക്തം എന്നിവയില്‍ നിന്ന് ഒഴിഞ്ഞിരിക്കുക എന്നിവയാണ്.[15:20].

Acts 15:22-23

Acts 15:24-26

Acts 15:27-29

ജാതികള്‍ക്കു എഴുതേണ്ട എഴുത്തില്‍ ജാതികള്‍ക്കു ആവശ്യമുള്ള കുറച്ചു

കല്‍പ്പനകള്‍ മാത്രം മതി എന്ന സമവായം ആര് പറഞ്ഞു?

ലേഖനത്തിന്‍റെ രചയിതാക്കള്‍ക്കും പരിശുദ്ധാത്മാവിനും അപ്രകാരമുള്ള തീരു മാനത്തിന്‍റെ സമവായം ഉണ്ടായി.[15:28].

Acts 15:30-32

യെരുശലേമില്‍ നിന്നുള്ള എഴുത്തിനെക്കുറിച്ച് കേട്ടപ്പോള്‍ ജാതികളുടെ

പ്രതികരണം എപ്രകാരമായിരുന്നു?

എഴുത്തിലുണ്ടായിരുന്ന പ്രോത്സാഹനം നിമിത്തം ജാതികള്‍ അന്തോഷിച്ചു.[15:31].

Acts 15:33-35

അന്ത്യൊക്യയിൽ ആയിരുന്നപ്പോള്‍ പൗലോസും ബർന്നബാസും എന്തു ചെയ്തു?

പൌലൊസും ബർന്നബാസും കർത്താവിൻറെ വചനം ഉപദേശിച്ചു [15:35].

Acts 15:36-38

ബര്‍ന്നബാസ് എന്ത് ചെയ്യണമെന്നാണ് പൌലോസ് പറഞ്ഞത്?

പൌലോസ് ബര്‍ന്നബാസ്സിനോട് ആവശ്യപ്പെട്ടത്, താന്‍ മടങ്ങിപ്പോയി കര്‍ത്താവിന്‍റെ വചനം അറിയിച്ചിരുന്ന ഓരോ പട്ടണങ്ങളിലും ചെന്ന് സഹോദരന്മാരെ സന്ദര്‍ശിക്കണമെന്നായിരുന്നു.[15:36].

Acts 15:39-41

എന്തുകൊണ്ടാണ് പൌലോസും ബര്‍ന്നബാസും വേര്‍പിരിഞ്ഞു രണ്ടു ദിശ

യിലേക്ക് യാത്ര ചെയ്തത്?

ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അപ്രകാരം കൊണ്ടുപോകുന്നത് നല്ലതല്ല എന്ന് ചിന്തിച്ചു.[15:37-39].

Acts 16

Acts 16:1-3

തിമോഥിയോസിനോടൊപ്പം യാത്ര തുടങ്ങുന്നതിനു മുന്‍പ് പൌലോസ് എന്ത്

ചെയ്തു, കാരണമെന്ത്?

പൌലോസ് തിമോഥിയോസിനു പരി:ച്ചേദന കഴിപ്പിച്ചു, എന്തുകൊണ്ടെന്നാല്‍ തിമോഥിയോസിന്‍റെ പിതാവ് ഒരു യവനന്‍ എന്ന് ആ പ്രദേശത്തിലുള്ള യഹൂദന്‍മാര്‍ക്കറിയാമായിരുന്നു.[16:3].

Acts 16:4-5

യാത്രാമദ്ധ്യേ പൌലോസ് സഭകള്‍ക്ക് എന്തു നിര്‍ദേശങ്ങള്‍ നല്‍കി?

യെരുശലേമില്‍ അപ്പൊസ്തലന്മാരാലും മൂപ്പന്മാരാലും എഴുതപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി.[16:4].

Acts 16:6-8

Acts 16:9-10

മക്കദോന്യയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവം വിളിക്കുന്നു എന്ന്

പൌലോസ് എപ്രകാരം അറിഞ്ഞു?

മക്കദോന്യക്കാരനായ ഒരു മനുഷ്യന്‍ തന്നെ വിളിച്ചു വന്നു സഹായിക്കണമെന്ന് പറയുന്ന ഒരു ദര്‍ശനം തനിക്കുണ്ടായി,[16:13].

Acts 16:11-13

ശബ്ബത്ത് ദിനത്തില്‍ ഫിലിപ്പ്യയുടെ പടിവാതിലിനു പുറത്തു എന്തുകൊണ്ട്

പൗലോസ്‌ പോയി?

അവിടെ ഒരു പ്രാര്‍ത്ഥന സ്ഥലം ഉണ്ടായിരിക്കുമെന്ന് പൌലോസ് കരുതി.[16:13].

Acts 16:14-15

പൌലോസ് സംസാരിച്ചുകൊണ്ടിരിക്കെ കര്‍ത്താവ് ലുടിയയ്ക്ക് എന്തുചെയ്തു?

പൌലോസ് സംസാരിക്കുന്ന കാര്യങ്ങളെ ശ്രദ്ധിക്കത്തക്കവിധം കര്‍ത്താവ്‌ ലുദിയയുടെ ഹൃദയം തുറന്നു.[16:14}.

നദീതീരത്തില്‍ സംസാരിച്ച ശേഷം ആരാണ് സ്നാനപ്പെട്ടത്‌?

ലുദിയയും കുടുംബവുമാണ് പൌലോസ് സംസാരിച്ചശേഷം സ്നാനപ്പെട്ടത്‌.[16:15].

Acts 16:16-18

ബാല്യക്കാരിയായ സ്ത്രീ തന്‍റെ യജമാനന്മാര്‍ക്ക്‌ എപ്രകാരമാണ് പണം സമ്പാദിച്ചു

കൊടുത്തിരുന്നത്?

ലക്ഷണം പറഞ്ഞാണ് ആ സ്ത്രീ യജമാനന്മാര്‍ക്ക്‌ പണം സമ്പാദിച്ചു കൊടുത്തിരുന്നത്. [16:16].

അനേക ദിവസങ്ങള്‍ ഈ ബാല്യക്കാരിയായ സ്ത്രീ പിന്തുടര്‍ന്നുവന്നപ്പോള്‍ പൌലോസ് എന്താണ് ചെയ്തത്?

പൌലോസ് തിരിഞ്ഞു അവളിലുള്ള അശുദ്ധാത്മാവിനോട് അവളില്‍നിന്നു പുറത്തുവരുവാന്‍ കല്‍പ്പിച്ചു.[16:17-18].

Acts 16:19-21

പൌലോസിനും ശീലാസിനുമെതിരെ ബാല്യക്കാരിയുടെ യജമാന്മാര്‍ എന്ത്

ആരോപണമാണ് ഉന്നയിച്ചത്?

റോമര്‍ക്ക് സ്വീകരിക്കുവാനോ പിന്‍പറ്റുവാനോ നിയമപരമല്ലാത്ത കാര്യങ്ങള്‍ പൌലോസും ശീലാസും പഠിപ്പിക്കുന്നു എന്നാണ് അവര്‍ ആരോപിച്ചത്.[16:21].

Acts 16:22-24

ന്യായാധിപനില്‍നിന്നും എന്തു ശിക്ഷയാണ് പൌലോസിനും ശീലാസിനും

ലഭിച്ചത്?

അവര്‍ കോലിനാല്‍ അടിക്കപ്പെട്ടു, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുകയും, വിലങ്ങിടപ്പെടുകയും ചെയ്തു.[16:22-24].

Acts 16:25-26

കാരാഗ്രഹത്തില്‍ അര്‍ദ്ധരാത്രിയില്‍ പൌലോസും ശീലാസും എന്ത് ചെയ്യുകയായിരുന്നു?

അവര്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും പാടിസ്തുതിക്കുകയുമായിരുന്നു.[16:25].

കാരാഗ്രഹപ്രമാണി സ്വയം കൊല്ലുവാന്‍ ഒരുമ്പെട്ടതുകൊണ്ട് സംഭവിച്ചത് എന്ത്?

അവിടെ ഒരു ഭൂകമ്പം ഉണ്ടായി, എല്ലാ കാരാഗ്രഹവാതിലുകളും തുറക്കപ്പെടുകയും, എല്ലാ വരുടെയും ചങ്ങലകള്‍ അഴിഞ്ഞുപോകുകയും ചെയ്തു.[16:26].

Acts 16:27-28

Acts 16:29-31

കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും എന്തു ചോദ്യമാണ് ചോദിച്ചത്?

കാരാഗ്രഹപ്രമാണി പൌലോസിനോടും ശീലാസിനോടും,"യജമാനന്മാരേ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം"? എന്നാണു ചോദിച്ചത്.[16:30].

കാരാഗ്രഹപ്രമാണിക്കു പൌലോസും ശീലാസും നല്‍കിയ മറുപടി എന്ത്?

പൌലോസും ശീലാസും മറുപടിയായി പറഞ്ഞത്,"കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക, എന്നാല്‍ നീയും നിന്‍റെ ഭവനവും രക്ഷ പ്രാപിക്കും" എന്നാണ്.[16:31].

Acts 16:32-34

ആ രാത്രിയില്‍ ആരാണ് സ്നാനപ്പെട്ടത്‌?

കാരാഗ്രഹപ്രമാണിയും തന്‍റെ ഭവനക്കാരും ആണ് ആ രാത്രിയില്‍ സ്നാനപ്പെട്ടത്‌.[16:33].

Acts 16:35-36

വിവരം ലഭിച്ചശേഷം ന്യായാധിപന്‍ ഭയത്തോടെ പൌലോസിനെയും ശീലാ

സിനെയും പറഞ്ഞയക്കുവാന്‍ കാരണമായതെന്ത്?

ന്യായാധിപന്‍ ഭയപ്പെടുവാന്‍ കാരണമെന്തെന്നാല്‍, അവര്‍ കുറ്റമില്ലാത്ത രണ്ടു റോമാപൌരന്മാരെ പരസ്യമായി അടിച്ചു എന്നതാണ്.[16:35-38].

Acts 16:37-39

Acts 16:40

പട്ടണം വിട്ടുപോകുവാന്‍ ന്യായാധിപന്‍ അഭ്യര്‍ഥിച്ചതിനുശേഷം, പൌലോസും

ശീലാസും എന്ത് ചെയ്തു?

പൌലോസും ശീലാസും ലുദിയയുടെ ഭവനത്തില്‍ ചെല്ലുകയും. സഹോദരന്മാരെ ധൈര്യപ്പെടുത്തുകയും, അനന്തരം ഫിലിപ്പ്യയില്‍നിന്നു പുറപ്പെടുകയും ചെയ്തു.[16;40].

Acts 17

Acts 17:1-2

തെസ്സലൊനീക്യയില്‍ എത്തിയശേഷം, പൌലോസ് എവിടെചെന്നാണ്

ആദ്യമായി തിരുവചനത്തില്‍നിന്നു യേശുവിനെക്കുറിച്ച് സംസാരിച്ചത്?

പൌലോസ് ആദ്യമായി യഹൂദന്മാരുടെ പള്ളിയില്‍ചെന്നു തിരുവചനത്തില്‍ നിന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു.[17:1-2].

Acts 17:3-4

ആവശ്യമായിരുന്നുവെന്ന് തിരുവചനത്തില്‍ നിന്നും പൌലോസ് എടുത്തുകാണിച്ചത് എന്താണ്?

ക്രിസ്തു കഷ്ടമനുഭവിക്കുകയും വീണ്ടും മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കു കയും വേണമെന്ന് പൌലോസ് കാണിച്ചു.[17:3].

Acts 17:5-7

പട്ടണത്തിലെ അധികാരികള്‍ക്ക് പൌലോസിനെയും ശീലാസിനെയും കുറിച്ച്

എന്ത് ആരോപണമാണ് നല്‍കിയത്?

കൈസരുടെ ഉത്തരവിനെതിരെ പ്രവര്‍ത്തിച്ചെന്നും, വേറൊരു രാജാവ്വായ യേശു ഉണ്ടെന്നും പറയുന്നു എന്ന ആരോപണമാണ് പൌലോസിനും ശീലാസിനുമെതിരെ ഉന്നയിച്ചത്.[17:7].

Acts 17:8-9

Acts 17:10-12

ബെരോവയില്‍ എത്തിയപ്പോള്‍ പൌലോസും ശീലാസും എവിടെക്കാണ്‌ പോയത്?

പൌലോസും ശീലാസും യഹൂദന്മാരുടെ പള്ളിയിലേക്കാണ് പോയത്.[17:7].

പൌലോസിന്‍റെ സന്ദേശം കേട്ടപ്പോള്‍ ബെരോവക്കാര്‍ എന്ത് ചെയ്തു?

ബെരോവക്കാര്‍ വചനം സ്വീകരിക്കുകയും പൌലോസ് പ്രസംഗിച്ചതു പോലെതന്നെയാണോ എന്ന് തിരുവെഴുത്തുകളെ പരിശോധിക്കുകയും ചെയ്തു.[17:11].

Acts 17:13-15

പൌലോസ് ബെരോവയില്‍ നിന്ന് പോകേണ്ടിവന്നത്‌ എന്തുകൊണ്ട്, താന്‍

എവിടേക്ക് പോയി?

ബെരോവയിലെ ജനങ്ങളെ തെസലോനിക്ക്യര്‍ ഇളക്കിവിട്ടതിനാല്‍ പൌലോസിനു അവിടം വിടേണ്ടിവന്നു; താന്‍ അഥേനയിലേക്ക് പോകുകയും ചെയ്തു.[17:13-15].

Acts 17:16-17

അഥേനയിൽ എത്തിയശേഷം പൌലോസ് എവിടെക്കാണ്‌ പോയത്?

തിരുവെഴുത്തുകളില്‍ നിന്നും തെളിയിക്കേണ്ടതിനായി യഹൂദന്മാരുടെ പള്ളി യിലും ചന്തസ്ഥലത്തും പൌലോസ് പോയി.[17:17].

Acts 17:18

Acts 17:19-21

തുടര്‍ന്ന് തന്‍റെ ഉപദേശങ്ങളെ വിശദീകരിക്കേണ്ടതിനു പൌലോസിനെ എവി

ടേക്ക് കൊണ്ടുപോയി?

തന്‍റെ ഉപദേശങ്ങളുടെ തുടര്‍വിശദീകരണങ്ങള്‍ക്കായി പൌലോസിനെ അരയോപഗസ്ഥലത്തു കൊണ്ടുപോയി.[17:19-20].

Acts 17:22-23

ജനത്തിന് വിശദീകരണം നല്‍കേണ്ടതിനു അഥേനയിൽ ഏതു വേദിക്കല്ലാണ്

പൌലോസ് കണ്ടെത്തിയത്?

അജ്ഞാത ദേവന് എന്നു പേരുള്ള വേദിക്കല്ലാണ് ജനത്തിനു വിശദീകരണം നല്‍കേണ്ടതിനു പൌലോസ് കണ്ടെത്തിയത്.[17:23].

Acts 17:24-25

എല്ലാം സൃഷ്ടിച്ച ദൈവം മനുഷ്യനു എന്ത് നല്‍കുന്നുവെന്നാണ് പൌലോസ്

പറഞ്ഞത്?

എല്ലാം സൃഷ്ടിച്ച ദൈവം മനുഷ്യനു ആവശ്യമായ ജീവനും ശ്വാസവും മറ്റെല്ലാം തന്നെയും നല്‍കുന്നു എന്നാണ് പൌലോസ് പറഞ്ഞത്.[17:25].

Acts 17:26-27

സകല മനുഷ്യജാതിയെയും ദൈവം ഏതില്‍ നിന്നും ഉളവാക്കി?

ഒരു മനുഷ്യനില്‍നിന്നും ദൈവം സകലജാതികളെയും ഉളവാക്കി.[17:26]. # എല്ലാവരിലും നിന്നും # ദൈവം എന്തുമാത്രം ദൂരത്തില്‍ ആണെന്നാണ് പൌലോസ് ‌ പറഞ്ഞത്?

ദൈവം ഒരുവനില്‍ നിന്നും ഒട്ടും ദൂരത്തിലല്ലെന്നാണ് പൌലോസ് പ്രസ്താവിച്ചത്.[17:27].

Acts 17:28-29

നാം ദൈവത്തെക്കുറിച്ച് എപ്രകാരം ചിന്തിക്കരുതെന്നാണ് പൌലോസ്

പറയുന്നത്?

നാം ദൈവത്തെക്കുറിച്ച് മനുഷ്യന്‍റെ കൈവേലയായ സ്വര്‍ണ്ണം, വെള്ളി, കല്ല് എന്നീ വസ്തുക്കളാണെന്ന് ചിന്തിക്കരുത് എന്നാണ് പൌലോസ് പറഞ്ഞത്.[17:29].

Acts 17:30-31

എല്ലാ സ്ഥലങ്ങളിലുമുള്ള സകലജനങ്ങളെയും ദൈവം ഇപ്പോള്‍ എന്തിനായി വിളിക്കുന്നു?

എല്ലാ സ്ഥലങ്ങളിലുമുള്ള സകലജനങ്ങളെയും മാനസാന്തരപ്പെടുവാനായി ദൈവം ഇപ്പോള്‍ വിളിക്കുന്നു.[17:30].

ദൈവം എന്തിനായി ഒരു നിര്‍ദിഷ്ട ദിവസത്തെ ക്രമീകരിച്ചു?

യേശു നീതിയോടെ ലോകത്തെ ന്യായംവിധിക്കുവാനായി ദൈവം ഒരു നിര്‍ദിഷ്ട ദിവസത്തെ ക്രമീകരിച്ചു.[17:31].

യേശുവാണ് ലോകത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ന്യായാധിപന്‍ എന്നതിന് ദൈവത്താല്‍ നല്‍ക

പ്പെട്ട തെളിവ് എന്താണ്?

യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചതിനാല്‍ യേശുവാണ് ലോകത്തിന്‍റെ തിരഞ്ഞെടുക്ക പ്പെട്ട ന്യായാധിപന്‍ എന്നതിന് ദൈവം തെളിവു നല്‍കി.[17:31].

Acts 17:32-34

മരിച്ചവരുടെ പുനരുദ്ധാരണത്തെക്കുറിച്ച് പൌലോസ് പ്രസംഗിക്കുന്നു എന്നു കേട്ടപ്പോള്‍

ചിലര്‍ എന്ത് ചെയ്തു?

മരിച്ചവരുടെ പുനരുദ്ധാരണത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ചിലര്‍ പൌലോസിനെ കളിയാക്കി.[17:32].

പൗലോസ് എന്താണു പറഞ്ഞതെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ?

ചിലർ പൌലൊസിന്റെയും അവരോടുകൂടെ വിശ്വസിക്കയും ചെയ്തു [17:34].

Acts 18

Acts 18:1-3

തന്‍റെ സ്വയം ആവശ്യങ്ങള്‍ക്കായി പൌലോസ് എന്ത് പണിയാണ് ചെയ്തത്?

സ്വയം ആവശ്യങ്ങള്‍ക്കായി പൌലോസ് കൂടാരപ്പണിയാണ് ചെയ്തത്.[18:3].

Acts 18:4-6

പൌലോസ് കൊരിന്തിലുള്ള യഹൂദന്മാര്‍ക്ക് എന്താണ് സാക്ഷീകരിച്ചത്?

പൌലോസ് യഹൂദന്മാര്‍ക്ക് സാക്ഷീകരിച്ചത് യേശു തന്നെയാണ് ക്രിസ്തു എന്നാണ്.[18:5].

യഹൂദന്മാര്‍ പൌലോസിനെ നിരസിച്ചപ്പോള്‍, താന്‍ എന്താണ് ചെയ്തത്?

അവരുടെ രക്തം അവരുടെ തലമേല്‍ ഇരിക്കുന്നു എന്ന് പറഞ്ഞിട്ട് പൗലോസ്‌ ജാതികളുടെ അടുക്കലേക്കു പോയി,[18:6].

Acts 18:7-8

Acts 18:9-11

കൊരിന്തില്‍വെച്ചു പൌലോസ് കര്‍ത്താവിങ്കല്‍നിന്നു എന്തു പ്രോത്സാഹന-

മാണ് പ്രാപിച്ചത്?

കര്‍ത്താവ്‌ പൌലോസിനോട്‌, തുടര്‍ന്ന് പ്രസംഗിക്കുക, ആരും നിനക്ക് ഒരു ദോഷവും ചെയ്യുകയില്ല എന്ന് പറഞ്ഞു.[18:9-10].

Acts 18:12-13

പൌലോസിനെതിരായി യഹൂദന്മാര്‍ ദേശാധിപതിയുടെ അടുക്കല്‍ നല്‍കിയ

ആരോപണം എന്തായിരുന്നു?

ന്യായപ്രമാണത്തിനെതിരായി ആരാധിക്കുവാന്‍ പൌലോസ് ജനത്തെ പഠിപ്പി- ക്കുന്നു എന്നാണ് യഹൂദന്മാര്‍ ആരോപിച്ചത്.[18:12-13].

Acts 18:14-15

പൌലോസിനെതിരായ യഹൂദന്മാരുടെ ആരോപണത്തിനു ദേശാധിപതിയുടെ

പ്രതികരണം എന്തായിരുന്നു?

യഹൂദന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ന്യായാധിപതിയാ- കുവാന്‍ തനിക്കാഗ്രഹമില്ലെന്നു ദേശാധിപതി പറഞ്ഞു.[18:15}.

Acts 18:16-17

Acts 18:18-19

എഫസോസിലേക്ക് പൌലോസിനോടൊപ്പം യാത്ര ചെയ്ത ഭര്‍ത്താവും

ഭാര്യയും ആരായിരുന്നു?

അക്വിലാസും പ്രിസ്കില്ലയുമാണ് പൌലോസിനോടൊപ്പം എഫസോസിലേക്ക് യാത്ര ചെയ്തത്.[18:18-19].

Acts 18:20-21

Acts 18:22-23

എഫസോസ് വിട്ടതിനുശേഷം പൌലോസ് ആദ്യം ചെന്നതായ രണ്ടു സ്ഥല-

ങ്ങള്‍ ഏതൊക്കെ?

എഫസോസ് വിട്ടതിനുശേഷം പൌലോസ് യെരുശലേമിലേക്കും തുടര്‍ന്ന് അന്ത്യോക്യയിലേക്കും യാത്ര ചെയ്തു.[18:22].

Acts 18:24-26

അപ്പൊല്ലോസ് ഏതു ഉപദേശമാണ് വളരെ വ്യക്തമായി മനസിലാക്കിയിരുന്നത്, ഏതു ഉപ

ദേശത്തിലാണ് ഇനിയും കൂടുതല്‍ നിര്‍ദേശങ്ങള്‍ ആവശ്യമായിരുന്നത്‌?

യേശുവിനെക്കുറിച്ചുള്ള വസ്തുതകളില്‍ താന്‍ വളരെ നിശ്ചയമുള്ളവനായിരുന്നു, എന്നാല്‍ തനിക്കു യോഹന്നാന്‍റെ സ്നാനത്തെ കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു.[18:26].

അപ്പോല്ലോസിനുവേണ്ടി പ്രിസ്കില്ലയും അക്വില്ലസും എന്താണ് ചെയ്തത്?

പ്രിസ്കില്ലയും അക്വില്ലസും അപ്പോല്ലോസുമായി സൌഹൃദത്തിലാകുകയും ദൈവത്തിന്‍റെ വഴികളെ തനിക്ക് കൂടുതല്‍ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.[18:26].

Acts 18:27-28

വൈഭവമുള്ള സംഭാഷണത്താലും തിരുവെഴുത്തുകളിലെ ജ്ഞാനത്താലും

അപ്പൊല്ലോസിനു എന്ത് ചെയ്യുവാന്‍ കഴിഞ്ഞു?

അപ്പൊല്ലോസിനു പരസ്യമായി യഹൂദന്മാരെ സമ്മതിപ്പിക്കുവാനും യേശു തന്നെ ക്രിസ്തു എന്ന് തെളിയിക്കുവാനും കഴിഞ്ഞു.[18:28].

Acts 19

Acts 19:1-2

എഫസോസിലെ ശിഷ്യന്മാരെ പൌലോസ് കണ്ടുമുട്ടിയപ്പോള്‍ വിശ്വസിച്ച

അവര്‍ എന്തിനെക്കുറിച്ചാണ് കേട്ടിട്ടില്ല എന്ന് പറഞ്ഞത്?

ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചാണ് കേട്ടിട്ടില്ല എന്ന് പറഞ്ഞത്.[19:2].

Acts 19:3-4

യോഹന്നാന്‍റെ സ്നാനം എന്ത് സ്നാനമായിരുന്നു?

യോഹന്നാന്‍റെ സ്നാനം മാനസാന്തരസ്നാനം ആയിരുന്നു.[19:4].

യോഹന്നാന്‍ ജനത്തോട്‌ ആരെ വിശ്വസിക്കുവാനാണ് പറഞ്ഞത്?

തന്‍റെ പുറകെ വരുന്നവനില്‍ വിശ്വസിക്കുവാനാണ് യോഹന്നാന്‍ ജനത്തോട്‌ പറഞ്ഞത്.[19:4].

Acts 19:5-7

എഫസോസിലെ ശിഷ്യന്മാരെ ഏതു നാമത്തിലാണ് പൌലോസ് സ്നാനപ്പെടുത്തിയത്?

പൌലോസ് അവരെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി.[19:5].

അവര്‍ സ്നാനപ്പെട്ടതിനുശേഷം, പൌലോസ് അവരുടെമേല്‍ കൈകള്‍ വെച്ചപ്പോള്‍ എന്തു

സംഭവിച്ചു?

പരിശുദ്ധാത്മാവ് അവരുടെമേല്‍ വരികയും അവര്‍ അന്യഭാഷകളില്‍ സംസാരിച്ചു, പ്രവചി ക്കുകയും ചെയ്തു.[19:6].

Acts 19:8-10

ക്രിസ്തുവിന്‍റെ മാര്‍ഗത്തെക്കുറിച്ചു ദോഷകരമായി എഫസോസിലെ ചില

യഹൂദന്മാര്‍ സംസാരിച്ചപ്പോള്‍ പൌലോസ് എന്ത് ചെയ്തു?

പൌലോസ് വിശ്വാസികളെ അവിടെനിന്നും പിന്‍വലിച്ചു തുറന്നോസിന്‍റെ പാഠശാലയില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി.[19:9].

Acts 19:11-12

ദൈവം എപ്രകാരമുള്ള പ്രത്യേക അത്ഭുതങ്ങളാണ് പൌലോസിന്‍റെ കയ്യാല്‍

ചെയ്തത്?

തൂവാലകളും ഉത്തരീയങ്ങളും പൌലോസിന്‍റെ പക്കല്‍നിന്നും ഇട്ടപ്പോള്‍ രോഗികള്‍ സൌഖ്യമാകുകയും അശുദ്ധാത്മാക്കള്‍ പുറപ്പെട്ടുപോകുകയും ചെയ്തു.[19:12].

Acts 19:13-14

Acts 19:15-17

ഏഴ് യഹൂദ മന്ത്രവാദികള്‍ യേശുവിന്‍റെ നാമത്തില്‍ അശുദ്ധാത്മാവിനെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു?

അശുദ്ധാത്മാവ് മന്ത്രവാദികളെ ആക്രമിച്ചു കീഴ്പെടുത്തുകയും അവര്‍ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോകുകയും ചെയ്തു.[19:16].

Acts 19:18-20

എഫസോസില്‍ ആഭിചാരക്രിയകള്‍ ചെയ്തുവന്നവര്‍ എന്ത് ചെയ്തു?

എഫസോസില്‍ ആഭിചാരക്രിയകള്‍ ചെയ്തുവന്ന പലര്‍ എല്ലാവരും കാണ്‍കെ അവരുടെ ഗ്രന്ഥങ്ങള്‍ കത്തിച്ചുകളഞ്ഞു.[19:19].

Acts 19:21-22

യെരുശലേമിലേക്ക് പോയതിനുശേഷം പൌലോസ് എവിടേക്ക് പോകുമെ

ന്നാണ് പറഞ്ഞത്?

യെരുശലേമിലേക്ക് പോയതിനുശേഷം റോമിലേക്ക് പോകുമെന്നാണ് പൌലോസ് പറഞ്ഞത്.[19:21].

Acts 19:23-25

Acts 19:26-27

തട്ടാനായ ദേമെത്രയോസ് മറ്റു പണിക്കാരോട് പ്രകടിപ്പിച്ചതായ ഭാരങ്ങള്‍

എന്തായിരുന്നു?

ദേമെത്രെയോസ് ഭാരപ്പെട്ടത്‌ പൌലോസ് ജനത്തെ പഠിപ്പിച്ചിരുന്നത് എവിടെയുo കൈകളാല്‍ നിര്‍മിക്കപ്പെട്ടവ ദൈവങ്ങള്‍ അല്ലെന്നും, അതിനാല്‍ അര്‍ത്തെമിസ് ദേവി വിലയില്ലാത്തതായി കണക്കാക്കപ്പെടുമെന്നും എന്നാണ്.[19:26].

Acts 19:28-29

ദേമെത്രേയോസിന്‍റെ ചിന്താഗതിക്ക് ജനം എപ്രകാരം പ്രതികരിച്ചു?

ജനം കൊപാകുലരായി അര്‍ത്തെമിസ് മഹാദേവി എന്നാര്‍ത്തു വിളിക്കുകയും പട്ടണം മുഴുവന്‍ ചിന്താകുഴപ്പത്താല്‍ നിറയുകയും ചെയ്തു.[19:28-29].

Acts 19:30-32

ജനത്തെ അഭിസംബോധന ചെയ്യുവാന്‍ ആഗ്രഹിച്ചിട്ടും പൌലോസ് എന്തു

കൊണ്ട് അത് ചെയ്തില്ല?

ശിഷ്യന്മാരും സ്ഥലത്തെ ചില ഉദ്യോഗസ്ഥരും ജനത്തോടു സംസാരിക്കുവാന്‍ പൌലോസിനെ അനുവദിച്ചില്ല.[19:30-31].

Acts 19:33-34

Acts 19:35-37

Acts 19:38-41

കലഹമുണ്ടാക്കുന്നതിനു പകരം എന്തു ചെയ്യണമെന്നാണ് പട്ടണത്തിലെ കാര്യസ്ഥന്‍ ജന

ത്തോട് ആവശ്യപ്പെട്ടത്?

ജനം അവരുടെ പരാതികള്‍ കോടതിയിലേക്ക് കൊണ്ടുചെല്ലണമെന്നാണ് പട്ടണത്തിലെ കാര്യ സ്ഥന്‍ ജനത്തോടു ആവശ്യപ്പെട്ടത്.[19:38].

ജനം ഏതുവിധ അപകടത്തില്‍ ആണെന്നാണ് പട്ടണത്തിലെ കാര്യസ്ഥന്‍ പറഞ്ഞത്?

ജനം ക്രമരഹിതമായ പ്രവര്‍ത്തി ചെയ്തുവെന്ന അപകടത്തില്‍ അകപ്പെട്ടെന്നും ഉചിതമായ വിശദീകരണം നല്‍കുവാന്‍ കാരണമില്ലാതെയിരിക്കുന്നുവെന്നും പട്ടണത്തിലെ കാര്യസ്ഥന്‍ പറഞ്ഞു.[19:40].

Acts 20

Acts 20:1-3

Acts 20:4-6

Acts 20:7-8

അപ്പം നുറുക്കുവാന്‍ പൌലോസും വിശ്വാസികളും ആഴ്ചയുടെ ഏതു

ദിവസമാണ് സമ്മേളിച്ചത്?

ആഴ്ചയുടെ ഒന്നാം ദിവസമാണ് പൌലോസും വിശ്വാസികളും അപ്പം നുറുക്കു വാന്‍ സമ്മേളിച്ചത്.[20:7].

Acts 20:9-10

പൌലോസ് സംഭാഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനല്‍ വഴി പുറത്തേക്കു

വീണ ചെറുപ്പക്കാരന് എന്ത് സംഭവിച്ചു?

ആ ചെറുപ്പക്കാരന്‍ മൂന്നാം നിലയില്‍നിന്ന് വീണു മരിച്ചവനായി എടുക്കയും, പൌലോസ് അവന്‍റെ മേല്‍ വീണു തഴുകുക നിമിത്തം ജീവന്‍ തിരികെ ലഭിക്കു കായും ചെയ്തു.[20:9-10].

Acts 20:11-12

Acts 20:13-14

Acts 20:15-16

പൌലോസ് എന്തുകൊണ്ടാണ് യെരുശലെമിലേക്കു പോകുവാന്‍ ധൃതി

കാണിച്ചത്?

പെന്തക്കോസ്തു നാളില്‍ യെരുശലേമില്‍ ഉണ്ടായിരിക്കണമെന്നതിനാലാണ് പൌലോസ് യെരുശലേമില്‍ പോകുവാന്‍ ധൃതി കാണിച്ചത്.[20:16].

Acts 20:17-21

ആസ്യയില്‍ കാല്‍വെച്ചതുമുതല്‍ യഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും മുന്നറിയി

പ്പായി പൌലോസ് നല്‍കിയതായി പറയുന്നത് എന്താണ്?

ദൈവത്തിങ്കലേക്കുള്ള മാനസാന്തരത്തെയും കര്‍ത്താവായ യേശുവിങ്കലുള്ള വിശ്വാസത്തെയും കുറിച്ച് യഹൂദന്‍മാര്‍ക്കും യവനന്മാര്‍ക്കും മുന്നറിയിപ്പു നല്‍കിയതായി പൌലോസ് പറഞ്ഞു.[20:18,20].

Acts 20:22-24

യെരുശലേമിലേക്ക് യാത്ര ചെയ്യവെ പട്ടണംതോറും പരിശുദ്ധാത്മാവ് പൌലോസിനോട്‌

സാക്ഷീകരിച്ചു പറഞ്ഞതെന്താണ്?

പരിശുദ്ധാത്മാവ് പൌലോസിനോട്‌ സാക്ഷീകരിച്ചത് എന്തെന്താല്‍ ബന്ധനങ്ങളും കഷ്ടതകളും തനിക്കായി കാത്തിരിക്കുന്നു എന്നതാണ്.[20:23].

കര്‍ത്താവായ യേശുവില്‍ നിന്ന് പൌലോസിനു ലഭിച്ച ശുശ്രൂഷ എന്താണ്?

ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതായിരുന്നു പൌലോസിന്‍റെ ശുശ്രൂഷ.[20:24].

Acts 20:25-27

ഒരു മനുഷ്യന്‍റെയും രക്തത്തെക്കുറിച്ച് താന്‍ കുറ്റവാളിയല്ല എന്ന്

പൌലോസ് പറഞ്ഞത് എന്തുകൊണ്ട്?

ഒരു മനുഷ്യന്‍റെയും രക്തത്തെക്കുറിച്ചും താന്‍ കുറ്റവാളിയല്ല എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ടെന്നാല്‍ താന്‍ ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും അവരോടു വിളിച്ചുപറഞ്ഞു എന്നതാണ്.[20:27].

Acts 20:28-30

തന്‍റെ വിടവാങ്ങലിനുശേഷം വളരെ ശ്രദ്ധയോടുകൂടെ ചെയ്യണമെന്നു എഫെസ്യ മൂപ്പന്‍-

മാരോട് പൌലോസ് എന്താണ് കല്‍പ്പിച്ചത്?

ആട്ടിന്‍കൂട്ടത്തെ വളരെ ശ്രദ്ധയോടുകൂടെ മേയ്ക്കണമെന്നാണ് പൌലോസ് കല്‍പ്പിച്ചത്.[20:28].

താന്‍ പോയശേഷം എഫെസ്യമൂപ്പന്മാരുടെ ഇടയില്‍ എന്ത് സംഭവിക്കുമെന്നാണ് പൌലോസ് പ്രസ്താവിച്ചത്?

ശിഷ്യന്മാരെ തങ്ങളുടെ പുറകെ വലിച്ചുകൊണ്ടുപോകത്തക്കവിധം തെറ്റായ വസ്തുതകള്‍ പ്രസ്താവിക്കുന്ന ചിലര്‍ ഉണ്ടാകും എന്നാണ്‌.[20:30].

Acts 20:31-32

എഫെസ്യയിലെ മൂപ്പന്മാരെ പൌലോസ് ആരുടെ പക്കല്‍ ഏല്‍പ്പിച്ചു?

എഫെസ്യയിലെ മൂപ്പന്മാരെ ദൈവത്തിന്‍റെ പക്കല്‍ ഏല്‍പ്പിച്ചു.[20:32].

Acts 20:33-35

ജോലിയോടുള്ള ബന്ധത്തില്‍ എഫെസ്യരുടെ മുന്‍പാകെ ഏതു ഉദാഹരണ

മാണ് മുന്‍വെച്ചത്?

പൌലോസ് തന്‍റെ സ്വന്ത ആവശ്യങ്ങള്‍ക്കായും തന്‍റെ കൂടെയുള്ളവരുടെ ആവ ശ്യങ്ങള്‍ക്കായും,ബലഹീനരെ സഹായിപ്പാനായും അദ്ധ്വാനിച്ചു.[20:34-35].

Acts 20:36-38

എഫേസ്യയിലെ മൂപ്പന്മാര്‍ ഏറ്റവും ദു:ഖിപ്പാന്‍ കാരണമെന്ത്?

എഫെസ്യയിലെ മൂപ്പന്മാര്‍ ഏറ്റവും ദു:ഖിപ്പാന്‍ കാരണം തന്‍റെ മുഖം ഇനി അവര്‍ കാണുകയില്ല എന്ന് പൌലോസ് പറഞ്ഞതിനാലാണ്.[20:38].

Acts 21

Acts 21:1-2

Acts 21:3-4

ആത്മാവിനാല്‍ സോരിലെ ശിഷ്യന്മാര്‍ പൌലോസിനോട്‌ എന്തു പറഞ്ഞു?

ശിഷ്യന്മാര്‍ ആത്മാവിനാല്‍ പൌലോസിനോട്‌ പറഞ്ഞത് താന്‍ യെരുശലേമില്‍ കാലുകുത്തരുത് എന്നാണ്.[21:4].

Acts 21:5-6

Acts 21:7-9

പ്രസംഗകനായ ഫിലിപ്പോസിന്‍റെ മക്കളെക്കുറിച്ച് നമുക്കെന്തറിയാം?

ഫിലിപ്പോസിനു പ്രവചിക്കുന്നതായ നാലു കന്യകമാര്‍ ഉണ്ടായിരുന്നു.[21:9].

Acts 21:10-11

അഗബോസ് എന്ന പ്രവാചകന്‍ പൌലോസിനോട്‌ എന്ത് പറഞ്ഞു?

അഗബാസ് പൌലോസിനോട്‌ യഹൂദന്മാര്‍ യരുശലേമില്‍വെച്ച് തന്നെ ബന്ധി ക്കയും ജാതികളുടെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്യും എന്നാണ്[21:13].

Acts 21:12-14

യെരുശലേമിലേക്ക്‌ പോകരുതെന്ന് എല്ലാവരും കേണപേക്ഷിച്ചപ്പോള്‍

പൌലോസ് എന്താണ് പറഞ്ഞത്?

കര്‍ത്താവിന്‍റെ നാമം നിമിത്തം യെരുശലേമില്‍ ബന്ധിക്കപ്പെടുവാനും മരിപ്പാനും താന്‍ ഒരുക്കമായിരിക്കുന്നു എന്നാണ്[21:13].

Acts 21:15-16

Acts 21:17-19

യെരുശലേമില്‍ എത്തിയപ്പോള്‍പൌലോസ് ആരെയാണ് കണ്ടുമുട്ടിയത്?

യാക്കോബിനെയും മറ്റു മൂപ്പന്മാരെയും പൌലോസ് കണ്ടുമുട്ടി.[21:18].

Acts 21:20-21

പൌലോസിനെതിരെ യഹൂദന്മാര്‍ ഉന്നയിച്ച ആരോപണം എന്ത്?

ജാതികളുടെയിടയില്‍ വസിച്ചിരുന്ന യഹൂദന്മാരെ മോശെയെ ഉപേക്ഷിക്കുവാന്‍ പഠിപ്പിച്ചു എന്ന ആരോപണമാണ് ഉന്നയിച്ചത്.[21:21].

Acts 21:22-24

നേര്‍ച്ചയുള്ള നാലു പുരുഷന്മാരോടുകൂടെ തന്നെ ശുദ്ധീകരിക്കുവാന്‍

യാക്കോബും മൂപ്പന്മാരും ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

ഒരു യഹൂദനെന്ന നിലയില്‍ പൌലോസ് അപ്രകാരം തന്നെ ന്യായപ്രമാണം അനുസരിച്ചു ജീവിച്ചുപോന്നു എന്ന് എല്ലാവരും അറിയേണ്ടതിന് ആയിരുന്നു. [21:24].

Acts 21:25-26

വിശ്വസിച്ച ജാതികള്‍ എന്തുചെയ്യണമെന്നാണ് യാക്കോബ് പ്രസ്താവിച്ചത്?

ജാതികള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതില്‍നിന്നും, രക്തത്തില്‍ നിന്നും, പരസംഗ ത്തില്‍നിന്നും ഒഴിഞ്ഞിരിക്കണമെന്നു യാക്കോബ് പ്രതാവിച്ചു.[21:25].

Acts 21:27-29

ആലയത്തില്‍വെച്ച് ആസ്യയില്‍നിന്നു വന്നതായ ചില യഹൂദന്മാര്‍ പൌലോ

സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായിരുന്നു?

ന്യായപ്രമാണത്തിനെതിരായി ഉപദേശിച്ചുവെന്നും യവനന്മാരെ ദൈവാലയത്തില്‍ കൊണ്ടുവന്നു അശുദ്ധം ആക്കിയെന്നുമാണ് യഹൂദന്മാര്‍ ആരോപിച്ചത്.[21:28].

Acts 21:30-31

ഈ ആരോപണങ്ങള്‍ ഉന്നയിച്ചനന്തരം യഹൂദന്മാര്‍ പൌലോസിനോട്‌ എന്ത്

ചെയ്തു?

യഹൂദന്മാര്‍ പൌലോസിനെ ദൈവാലയത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊല്ലുവാന്‍ ശ്രമിച്ചു,[21:31].

Acts 21:32-33

പട്ടാളത്തലവന്‍ യെരുശലേമില്‍ കലഹം സംജാതമായി എന്നു കേട്ടപ്പോള്‍

എന്തു ചെയ്തു?

പട്ടാളത്തലവന്‍ പൌലോസിനെ പിടിച്ചു രണ്ടു ചങ്ങലകളാല്‍ ബന്ധിക്കുകയും, താന്‍ ആരാണെന്നും, എന്ത് ചെയ്യുകയാണെന്നും ചോദിക്കയും ചെയ്തു.[21:33].

Acts 21:34-36

പൌലോസിനെ പട്ടാളക്കാര്‍ കോട്ടയിലേക്ക് ചുമന്നുകൊണ്ടുപോയപ്പോള്‍

ജനം എന്താണ് ഉറക്കെ വിളിച്ചുപറഞ്ഞത്‌?

"അവനെ കൊന്നു കളയുക" എന്നായിരുന്നു ജനം ആര്‍ത്തുപറഞ്ഞു.[21:36].

Acts 21:37-38

Acts 21:39-40

സഹസ്രാധിപനോട് പൌലോസ് എന്താണപേക്ഷിച്ചത്?

ജനത്തോടു സംസാരിക്കുവാന്‍ തന്നെ അനുവദിക്കണമെന്നാണ് പൌലോസ്
അപേക്ഷിച്ചത്.[21:39].

യെരുശലേമിലെ ജനത്തോടു പൌലോസ് ഏതു ഭാഷയിലാണ് സംസാരിച്ചത്?

യെരുശലേം നിവാസികളോട് എബ്രായ ഭാഷയിലാണ് പൌലോസ് സംസാരിച്ചത്.[21:40].

Acts 22

Acts 22:1-2

പൌലോസ് എബ്രായ ഭാഷയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ ജനം എന്തു

ചെയ്തു?

എബ്രായ ഭാഷയില്‍ പൌലോസ് സംസാരിക്കുന്നത് കേട്ടപ്പോള്‍, ജനം ശാന്തരായി,[22:2].

Acts 22:3-5

പൌലോസ് എവിടെയാണ് വിദ്യാഭ്യാസം ചെയ്തത്, ആരാണ് തന്‍റെ ഗുരു?

പൌലോസ് യെരുശലേമിലാണ് വിദ്യാഭ്യാസം ചെയ്തത്, ഗമാലിയേല്‍ ആണു തന്‍റെ ഗുരു.[22:3]

ഈ മാര്‍ഗം പിന്തുടരുന്നവരെ പൌലോസ് ഇപ്രകാരമാണ് കൈകാര്യം ചെയ്തിരുന്നത്?.

ഈ മാര്‍ഗം പിന്തുടരുന്നവരെ മരണത്തിനായി ശിക്ഷിക്കുകയും, കാരാഗ്രഹത്തിലാക്കുകയും ചെയ്തിരുന്നു.[22:4].

Acts 22:6-8

ദമസ്കോസിനോട് അടുത്തപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ശബ്ദം പൌലോസി

നോട് എന്താണ് പറഞ്ഞത്?

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശബ്ദം,"ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നാണു പറഞ്ഞത്.[22:7].

പൌലോസ് ആരെയാണ് ഉപദ്രവിച്ചത്?

പൌലോസ് നസ്രായനായ യേശുവിനെയാണ് ഉപദ്രവിച്ചത്.[[22:8].

Acts 22:9-11

പൌലോസിനു തുടര്‍ന്ന് കാണുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ട്?

ദമസ്കോസിനോട് അടുത്തപ്പോള്‍ കണ്ട പ്രകാശത്തിന്‍റെ ശോഭ നിമിത്തം പൌലോസിനു തുടര്‍ന്ന് കാണുവാന്‍ കഴിഞ്ഞില്ല.[22:11].

Acts 22:12-13

പൌലോസിന്‍റെ കാഴ്ച എപ്രകാരമാണ് വീണ്ടെടുത്തത്?

ഭക്തനായ, അനന്യാസ് എന്ന് പേരുള്ള മനുഷ്യന്‍ പൌലോസിന്‍റെ അരുകില്‍
വന്ന്,"സഹോദരാ ശൌലേ, നിന്‍റെ കാഴ്ച പ്രാപിക്കുക"എന്ന് പറഞ്ഞു.[22:12-13].

Acts 22:14-16

അനന്യാസ് പൌലോസിനോട്‌ എഴുന്നേറ്റു ചെയ്യുവാന്‍ പറഞ്ഞത് എന്ത്,

എന്തുകൊണ്ട്?

അനന്യാസ് പൌലോസിനോട്‌ എഴുന്നേറ്റു നിന്‍റെ പാപങ്ങള്‍ കഴുകപ്പെടേണ്ട തിനു സ്നാനപ്പെടുക എന്നു പറഞ്ഞു.[22:16].

Acts 22:17-18

തന്നെക്കുറിച്ചു പൌലോസ് പറയുന്ന സാക്ഷ്യത്തിന് യഹൂദന്മാര്‍ എപ്രകാരം

പ്രതികരിക്കുമെന്നാണ് യേശു ദൈവാലയത്തില്‍ പൌലോസിനോട്‌ പറഞ്ഞത്?

തന്നെക്കുറിച്ച് പൌലോസ് പറയുന്ന സാക്ഷ്യം യഹൂദന്മാര്‍ സ്വീകരിക്കയില്ല എന്നാണ് യേശു പറഞ്ഞത്.[22:18].

Acts 22:19-21

യേശു പിന്നീട് പൌലോസിനെ എങ്ങോട്ടയച്ചു?

യേശു പൌലോസിനെ ജാതികളുടെയടുക്കലേക്കയച്ചു.[22:21].

Acts 22:22-24

ജാതികളെക്കുറിച്ചു പൌലോസ് സംസാരിക്കുന്നത് കേട്ടപ്പോള്‍ ജനത്തിന്‍റെ

പ്രതികരണം എന്തായിരുന്നു?

ജനം ആര്‍ക്കുകയും, അവരുടെ വസ്ത്രം കീറിക്കളയുകയും, പൂഴി വാരിയെറി യുകയും ചെയ്തു.[22:23].

Acts 22:25-26

Acts 22:27-29

പൌലോസ് എപ്രകാരം ഒരു റോമാ പൌരന്‍ ആയി?

പൌലോസ് ജന്മനാ ഒരു റോമാ പൌരന്‍ ആയിരുന്നു.[22:28].

Acts 22:30

പൌലോസ് ഒരു റോമാ പൌരന്‍ എന്നറിഞ്ഞപ്പോള്‍ സഹസ്രാധിപന്‍ എന്തു

ചെയ്തു?

സഹസ്രാധിപന്‍ പൌലോസിന്‍റെ കെട്ടുകള്‍ അഴിക്കുകയും മഹാപുരോഹിത ന്മാരെയും ആലോചന സംഘത്തെയും കൂടിവരുവാന്‍ കല്പിച്ചിട്ടു പൌലോസിനെ അവരുടെ മുന്‍പില്‍ നിര്‍ത്തി.[22:30].

Acts 23

Acts 23:1-3

എന്തുകൊണ്ട് മഹാപുരോഹിതന്‍ അടുത്തുനിന്നവരോട് പൌലോസിന്‍റെ

വായ്ക്കടിക്കുവാന്‍ കല്‍പ്പിച്ചു?

പൌലോസ് ദൈവത്തിന്‍റെ മുന്‍പാകെ നല്ല മന:സാക്ഷിയോടെ ജീവിച്ചു എന്നു പറഞ്ഞതിനാല്‍ മഹാപുരോഹിതനു കോപമുണ്ടായി.[23:1-2].

Acts 23:4-5

Acts 23:6-8

ആലോചനസംഘത്തിനു മുന്‍പാകെ പൌലോസ് വിസ്താരത്തിലായത്തിന്‍റെ കാരണമെന്തെ

ന്നാണ് താന്‍ പറയുന്നത്?

പൌലോസ് പറഞ്ഞത് പുനരുദ്ധാരണത്തില്‍ തനിക്കുള്ള പ്രത്യാശ നിമിത്തമാണ് ന്യായ വിസ്താരത്തിലായിരിക്കുന്നത് എന്നാണ്.[23:6].

താന്‍ ന്യായവിസ്താരത്തിലായിരിക്കുന്നതിന്‍റെ കാരണം പറഞ്ഞപ്പോള്‍ ആലോചന സംഘത്തില്‍ തര്‍ക്കം ഉണ്ടായത് എന്തുകൊണ്ട്?

പുനരുദ്ധാരണം ഉണ്ടെന്നു പരീശന്മാരും, പുനരുദ്ധാരണം ഇല്ലെന്നു സദൂക്യരും പറയുന്നതിനാ ലാണ് തര്‍ക്കമുണ്ടായത്.[23:7-8].

Acts 23:9-10

എന്തുകൊണ്ടാണ് സഹസ്രാധിപന്‍ പൌലോസിനെ ആലോചന സംഘത്തില്‍

നിന്നും കോട്ടയിലേക്ക് കൊണ്ടുപോയത്?

പൌലോസിനെ ആലോചന സംഘത്തിലെ ആളുകള്‍ കീറിക്കളയുമെന്നു സഹസ്രാധിപന്‍ ഭയപ്പെട്ടു.[23:10].

Acts 23:11

അടുത്ത രാത്രിയില്‍ കര്‍ത്താവ് പൌലോസിനു നല്‍കിയ വാഗ്ദത്തമെന്ത്?

യെരുശലേമിലും റോമയിലും സാക്ഷ്യം വഹിക്കേണ്ടതാകയാല്‍ ഭയപ്പെടേണ്ട എന്നു കര്‍ത്താവ്‌ പൌലോസിനോട്‌ പറഞ്ഞു.[23:11].

Acts 23:12-13

ചില യഹൂദ മനുഷ്യര്‍ പൌലോസിനെ സംബന്ധിച്ച് ഉണ്ടാക്കിയ ശപഥം

എന്തായിരുന്നു?

ഏകദേശം നാല്‍പ്പതു യഹൂദ മനുഷ്യര്‍ ഉണ്ടാക്കിയ ശപഥം എന്തെന്നാല്‍, അവര്‍ പൌലോസിനെ കൊന്നുകളയുവോളം ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഇല്ല എന്നതായിരുന്നു.[23:12-13].

Acts 23:14-15

മഹാപുരോഹിതന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ഈ നാല്‍പ്പതു യഹൂദന്മാര്‍ സമ

ര്‍പ്പിച്ച പദ്ധതി എന്തായിരുന്നു?

അവര്‍ മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടും പൌലോസിനെ ആലോചന സംഘത്തിലേക്ക് വരുത്തുകയും എത്തിച്ചേരുന്നതിന് മുന്‍പുതന്നെ കൊന്നു കളയുവാനും വേണ്ടി അവര്‍ അപേക്ഷിച്ചു.[23:14-15].

Acts 23:16-17

Acts 23:18-19

Acts 23:20-21

നാല്‍പ്പതു യഹൂദ പുരുഷന്മാരുടെ പദ്ധതിയെ സഹസ്രാധിപന്‍ എപ്രകാരം

മനസിലാക്കി?

പൌലോസിന്‍റെ സഹോദരീപുത്രന്‍ ഈ പദ്ധതിയെക്കുറിച്ച് അറിയുകയും അത് സഹസ്രാധിപനോട് പറയുകയും ചെയ്തു.[23:16-21].

Acts 23:22-24

നാല്‍പ്പതു യഹൂദ പുരുഷന്മാരുടെ പദ്ധതിയെ സഹസ്രാധിപന്‍ ഗ്രഹിച്ചപ്പോള്‍ സഹസ്രാധിപന്‍റെ പ്രതികരണം എന്തായിരുന്നു?

രാത്രിയുടെ മൂന്നാം മണിനേരത്തില്‍ ദേശാധിപതിയായ ഫെലിക്സിന്‍റെ
അടുക്കലേക്ക് പൌലോസിനെ സുരക്ഷിതമായ്‌ എത്തിക്കുവാനായി ഒരു വലിയ സുരക്ഷാ സേനയ്ക്ക് കല്‍പ്പന കൊടുത്തു.[23:23-24].

Acts 23:25-27

Acts 23:28-30

ദേശാധിപതിയായ ഫെലിക്സിനുള്ള കത്തില്‍, സഹസ്രാധിപന്‍ പൌലോസി

നെതിരെയുള്ള ആരോപണത്തെക്കുറിച്ച് എന്ത് പറഞ്ഞു?

സഹസ്രാധിപന്‍ പറഞ്ഞത് പൌലോസിന് മരണത്തിനോ തടവിനോ യോഗ്യമായതൊന്നുമില്ല, യഹൂദ ന്യായപ്രമാണം സംബന്ധിച്ച ചോദ്യങ്ങളുടെ ആരോപണങ്ങളത്രെ ഉള്ളത് എന്നാണ്.[23:29].

Acts 23:31-33

Acts 23:34-35

പൌലോസിന്‍റെ പ്രശ്നം എപ്പോള്‍ കേള്‍ക്കാമെന്നാണ് ദേശാധിപതിയായ

ഫെലിക്സ് പറഞ്ഞത്?

പൌലോസിനെതിരെ ആരോപണമുന്നയിച്ചവര്‍ വരുമ്പോള്‍ പൌലോസിന്‍റെ പ്രശ്നം കേള്‍ക്കാമെന്നാണ് ഫെലിക്സ് പറഞ്ഞത്.[23:35].

തന്‍റെ വിചാരണ വരെയും പൌലോസിനെ എവിടെയാണ് സൂക്ഷിച്ചത്?

വിചാരണവരെയും ഹെരോദിന്‍റെ കൊട്ടാരത്തിലാണ് പൌലോസിനെ സൂക്ഷിച്ചിരുന്നത്.[23:35].

Acts 24

Acts 24:1-3

Acts 24:4-6

പൌലോസിനെതിരെ വ്യവഹാരജ്ഞനായ തെര്‍തുല്ല്യോസ് കൊണ്ടുവന്ന കുറ്റാരോപണങ്ങള്‍

എന്ത്?

തെര്‍തുല്ല്യോസ് ആരോപിച്ചത് പൌലോസ് യഹൂദന്മാരെ ദൈവാലയത്തിനു വിരോധമായി മത്സരിക്കുവാനും അശുദ്ധമാക്കുവാനും കാരണമായി എന്നാണ്.[24:5-6].

പൌലോസ് ഏതു വിഭാഗത്തിന്‍റെ നേതാവാണെന്നാണ് തെര്‍ത്തുല്ല്യോസ് പറഞ്ഞത്?

തെര്‍ത്തുല്ല്യോസ് പറഞ്ഞത് പൌലോസ് നസറായ വിഭാഗത്തിന്‍റെ നേതാവാണെന്നാണ്.[24:5].

Acts 24:7-9

Acts 24:10-13

ദൈവാലയത്തിലും, പള്ളികളിലും, പട്ടണത്തിലും താന്‍ എന്ത് ചെയ്തുവെന്നാണ്

പൌലോസ് പറഞ്ഞത്?

താന്‍ ആരോടും തര്‍ക്കിക്കുകയോ ജനത്തെ ഇളക്കിവിടുകയോ ചെയ്തില്ല എന്നാണ് പൌലോസ് പറഞ്ഞത്.[24:12].

Acts 24:14-16

താന്‍ എന്തിനോടു വിശ്വസ്തനായിരുന്നു എന്ന് പൌലോസ് പറഞ്ഞു?

ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും എഴുതിയിരിക്കുന്ന എല്ലാറ്റിനോടും താന്‍ വിശ്വസ്തനായിരുന്നു എന്നാണ് പൌലോസ് പറഞ്ഞത്.[24:14].

തന്നോട് കുറ്റാരോപണമുന്നയിച്ച യഹൂദാന്മാരോട് പൌലോസ് എന്ത് പ്രത്യാശയാണ് പങ്കു

വെച്ചത്?

നീതിമാന്മാരുടെയും നീതികെട്ടവരുടെയും ആസന്നമായ പുനരുദ്ധാരണം സംബന്ധിച്ച് ദൈവത്തില്‍ വെച്ചിരിക്കുന്ന പ്രത്യാശയെ പങ്കുവെച്ചു.[24:15].

Acts 24:17-19

യെരുശലേമിലേക്ക് താന്‍ എന്തിനായി വന്നുവെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറഞ്ഞത് താന്‍ തന്‍റെ ജാതിക്കു സഹായവും സാമ്പത്തിക ഉപഹാരങ്ങളും നല്‍കുവാനായി വന്നുവെന്നാണ്.[24:17].

ആസ്യയില്‍ നിന്നുള്ള ചില യഹൂദന്മാര്‍ കണ്ടപ്പോള്‍ ദൈവാലയത്തില്‍ താന്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണു പൌലോസ് പറഞ്ഞത്?

തന്നെ ഒരു ശുദ്ധീകരണ വഴിപാടു സമയത്താണ് കണ്ടതെന്ന് പൌലോസ് പറഞ്ഞു.[24:18].

Acts 24:20-21

Acts 24:22-23

ദേശാധിപതിയായ ഫേലിക്സിനു എന്തിനെക്കുറിച്ച് നന്നായി അറിയാം?

ദേശാധിപതിയായ ഫേലിക്സിന് ഈ മാര്‍ഗത്തെക്കുറിച്ച് നന്നായി അറിയാം,[24:22].

പൌലോസിന്‍റെ കാര്യം എപ്പോള്‍ തീരുമാനിക്കാം എന്നാണു ഫെലിക്സ് പറഞ്ഞത്?

യെരുശലേമില്‍നിന്ന് സൈന്യത്തലവനായ ലുസിയാസ് വരുമ്പോള്‍ പൌലോസിന്‍റെ കാര്യം തീരുമാനിക്കാം എന്നാണു ഫെലിക്സ് പറഞ്ഞത്.[24:22].

Acts 24:24-25

ചില നാളുകള്‍ക്കുശേഷം പൌലോസ് ഫേലിക്സിനോട് എന്തിനെക്കുറിച്ചാണ് പറഞ്ഞത്?

പൌലോസ് ഫേലിക്സിനോട് ക്രിസ്തുയേശുവിലുള്ള വിശ്വാസം, നീതി, ഇന്ദ്രിയജയം, വരുവാ നുള്ള ന്യായവിധി ആദിയായവയെക്കുറിച്ചു പറഞ്ഞു.[24:24-25].

പൌലോസില്‍നിന്നും കേട്ടശേഷം ഫേലിക്സിന്‍റെ പ്രതികരണം എപ്രകാരമായിരുന്നു?

ഫേലിക്സ് ഭയപരവശനായി ഇപ്പോള്‍ പൌലോസിനു പോകാം എന്നു പറഞ്ഞു.[24:25].

Acts 24:26-27

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, പുതിയ ദേശാധിപതി വരുന്നതുവരേയും

പൌലോസിനെ കാവലില്‍ വിട്ടുപോയത് എന്തിനായിരുന്നു?

ഫെലിക്സ് പൌലോസിനെ കാവലില്‍ വിട്ടത് തനിക്കു യഹൂദന്മാരുടെ പ്രീതി ലഭിക്കണമെന്നത് കൊണ്ടാണ്.[24:27].

Acts 25

Acts 25:1-3

ഫെസ്തോസിനോട് മഹാപുരോഹിതനും യഹൂദാ പ്രമുഖരും എന്തു ആനുകൂല്യമാണ് അപേക്ഷിച്ചത്?

അവര്‍ ഫെസ്തോസിനോട് ചോദിച്ചത് പൌലോസിനെ യെരുശലേമിലേക്ക്‌ മടക്കിക്കൊണ്ടുവരുവാനും, ആ വഴിയില്‍വെച്ചു പൌലോസിനെ കൊല്ലുവാനും അവര്‍ ഉദ്ദേശിച്ചിരുന്നു.[25:3].

Acts 25:4-5

ഫെസ്തൊസ് മഹാപുരോഹിതനോടും യഹൂദ പ്രമുഖരോടും എന്താണ്

പറഞ്ഞത്?

ഫെസ്തൊസ് അവരോട്,താന്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന കൈസര്യയിലേക്കു പോകുവാനും, അവിടെ വെച്ച് പൌലോസിന്‍റെ നേര്‍ക്കുള്ള ആരോപണം ഉന്നയിക്കുവാനും പറഞ്ഞു.[25:5].

Acts 25:6-8

Acts 25:9-10

കൈസര്യയില്‍ പൌലോസിന്‍റെ വ്യവഹാരം നടത്തുമ്പോള്‍ ഫെസ്തൊസ് പൌലോസിനോട്‌

എന്താണ് ചോദിച്ചത്?

ഫെസ്തൊസ് പൌലോസിനോട്‌, ആവശ്യമെങ്കില്‍ യെരുശലേമില്‍ പോയി അവിടെ ന്യായവി സ്താരം നടത്തരുതോ എന്നാണ്‌ ചോദിച്ചത്.[25]:9].

എന്തുകൊണ്ടാണ് ഫെസ്തോസ് പൌലോസിനോട്‌ ഈ ചോദ്യം ഉന്നയിച്ചത്?

ഫെസ്തൊസ് പൌലോസിനോട്‌ ഈ ചോദ്യം ഉന്നയിക്കുവാന്‍ കാരണം തനിക്കു യഹൂദന്മാ രുടെ പ്രീതി സമ്പാദിക്കണമെന്നുണ്ടായിരുന്നു.[25:9].

Acts 25:11-12

ഫെസ്തൊസിന്‍റെ ചോദ്യത്തിനു പൌലോസിന്‍റെ പ്രതികരണം എപ്രകാരമായിരുന്നു?

താന്‍ യഹൂദന്മാര്‍ക്ക് യാതൊരു തെറ്റും ചെയ്തിട്ടില്ല, കൈസരാല്‍
താന്‍ ന്യായംവിധിക്കപ്പെടണം എന്നാണു പൌലോസ് പറഞ്ഞത്.[25:10-11].

പൌലോസിന്‍റെ വിഷയത്തില്‍ എന്ത് ചെയ്യുവാന്‍ ഫെസ്തൊസ് തീരുമാനിച്ചു?

പൌലോസ് കൈസരെ അഭയം പറഞ്ഞതുകൊണ്ട്, പൗലോസ്‌ കൈസരുടെ അടുക്കല്‍ പോകട്ടെ എന്നു ഫെസ്തൊസ് തീരുമാനിച്ചു.[25:12].

Acts 25:13-16

പ്രതികളോടുള്ള ബന്ധത്തില്‍ റോമന്‍ നിയമനടപടിപ്രകാരം എന്ത് ഉണ്ടെന്നാണ് ഫെസ്തൊസ് പറഞ്ഞത്?

ഫെസ്തൊസ് പറഞ്ഞത് റോമാക്കാര്‍ പ്രതികള്‍ക്ക് ആരോപണങ്ങള്‍ക്കുള്ള അവരുടെ പ്രതിവാദം ഉന്നയിക്കുവാനുള്ള അവസരം നല്‍കാറുണ്ട് എന്നാണ്.[25:16].

Acts 25:17-20

യഹൂദന്മാര്‍ പൌലോസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്തൊക്കെ

യാണെന്നാണ് ഫെസ്തൊസ് പറഞ്ഞത്?

അവരുടെ മതസംബന്ധമായ ചില തര്‍ക്കങ്ങളും, ജീവിച്ചിരിക്കുന്നു എന്നു പൗലോസ്‌ പറയുന്ന, മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ഉള്ള സംഗതികളാണ്
ഫെസ്തൊസ് പറഞ്ഞത്.[25:19].

Acts 25:21-22

Acts 25:23-24

Acts 25:25-27

എന്തുകൊണ്ടാണ് ഫെസ്തൊസ് അഗ്രിപ്പാ രാജാവിന്‍റെയടുക്കല്‍ സംസാരിപ്പാന്‍ പൌലോ

സിനെ കൊണ്ടുവന്നത്?

ചക്രവര്‍ത്തിക്ക് പൌലോസിന്‍റെ വിഷയത്തില്‍ ഉചിതമായ സംഗതികള്‍ എഴുതുവാന്‍ സഹാ യിക്കേണ്ടതിനായിട്ടാണ് ഫെസ്തൊസ് അഗ്രിപ്പാ രാജാവിന്‍റെ സഹായം തേടിയത്.[25:26].

പൌലോസിനെ ചക്രവര്‍ത്തിയുടെ അടുക്കലേക്കു പറഞ്ഞയക്കുമ്പോള്‍ തനിക്ക് അനുചിതം

ആയിരിക്കുമെന്ന് സൂചിപ്പിച്ചത് എന്താണ്?

ഉ;പൌലോസിനെതിരെയുള്ള കുറ്റങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്താതെ പറഞ്ഞയക്കുന്നത് അനുചിതമായിരിക്കുമെന്നു ഫെസ്തോസ് പറഞ്ഞു.[25:27].

Acts 26

Acts 26:1-3

അഗ്രിപ്പാരാജാവിന്‍റെ മുന്‍പാകെ തന്‍റെ വാദം ഉന്നയിക്കുന്നതില്‍ പൌലോസ്

എന്തുകൊണ്ട് സന്തോഷിച്ചു?

അഗ്രിപ്പാ രാജാവിന്‍റെ മുന്‍പാകെ തന്‍റെ വാദം ഉന്നയിക്കുന്നതില്‍ പൌലോസ് സന്തോഷിക്കുവാന്‍ കാരണം, രാജാവ് യഹൂദന്മാരുടെ സംസ്കാരങ്ങളും ചോദ്യ ങ്ങളും സംബന്ധിച്ച് നല്ല പ്രാവീണ്യം ഉള്ള വ്യക്തി ആയിരുന്നു എന്നതാണ്.[26:5].

Acts 26:4-5

പൌലോസ് യെരുശലേമില്‍ തന്‍റെ യൌവനം മുതല്‍ എപ്രകാരം ജീവിച്ചു?

പൌലോസ് യഹൂദമതത്തില്‍ വളരെ കൃത്യനിഷ്ഠയോടെ, ഒരു പരീശനായി ജീവിച്ചുപോന്നു.[26:5].

Acts 26:6-8

എത്തിപ്പറ്റുവാനായി താനും യഹൂദന്മാരും പ്രത്യാശിക്കുന്ന വാഗ്ദത്തം

എന്താണ്?

പൌലോസ്, താനും യഹൂദന്മാരും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ വാഗ്ദത്തം പ്രാപിക്കുവാനായി പ്രത്യാശിക്കുന്നു എന്നാണ്[26:6-8].

Acts 26:9-11

മാനസാന്തരത്തിനു മുന്‍പ്, നസറായനായ യേശുവിന്‍റെ നാമത്തിനെതിരെ

പൌലോസ് എന്ത് ചെയ്യുകയായിരുന്നു?

പൌലോസ് നിരവധി വിശുദ്ധന്മാരെ തടവിലാക്കുകയും, അവര്‍ കൊല്ലപ്പെടു ന്നതിനു സമ്മതിക്കുകയും, അവരെ അന്യ പട്ടണങ്ങളിലേക്കു ഓടിക്കുകയും ചെയ്തു വന്നു.[26:9-11].

Acts 26:12-14

ദമസ്കോസിലേക്കുള്ള യാത്രയില്‍ പൌലോസ് എന്താണ് കണ്ടത്?

സൂര്യനെക്കാള്‍ ശോഭയുള്ള ഒരു പ്രകാശം സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് താന്‍ കണ്ടു,[26:13].

ദമസ്കോസിലേക്കുള്ള യാത്രയില്‍ പൌലോസ് എന്താണ് കേട്ടത്?

"ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നു പറയുന്ന ഒരു ശബ്ദമാണ് പൌലോസ് കേട്ടത്.[26:14].

Acts 26:15-18

ദമസ്കോസിലേക്കുള്ള വഴിയില്‍ ആരാണ് പൌലോസിനോട്‌ സംസാരിച്ചത്?

യേശുവാണ് ദമസ്കോസിലേക്കുള്ള വഴിയില്‍ പൌലോസിനോട്‌ സംസാരിച്ചത്.[26:15].

യേശു പൌലോസിനെ എന്തായിട്ടാണ് നിയമിച്ചത്?

ജാതികള്‍ക്കു ശുശ്രൂഷകനായിട്ടും സാക്ഷിയായിട്ടുമാണ് യേശു പൌലോസിനെ നിയമിച്ചത്. [26:16-17].

ജാതികള്‍ എന്തു പ്രാപിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നതായി പറയുന്നത്?

യേശു പറഞ്ഞത് താന്‍ ആവശ്യപ്പെടുന്നത് ജാതികള്‍ പാപക്ഷമയും ദൈവത്തില്‍നിന്നുള്ള അവകാശവും പ്രാപിക്കണമെന്നാണ്.[26:18].

Acts 26:19-21

താന്‍ പോയിരുന്ന എല്ലാ സ്ഥലങ്ങളിലും പ്രസംഗിച്ചതായി പറയുന്ന

കാര്യങ്ങള്‍ ഏതൊക്കെയാണെന്നാണ് പൌലോസ് പറയുന്നത്?

താന്‍ പ്രസംഗിച്ചതായി പൌലോസ് പറയുന്നത്, ജനം മാനസ്സാന്തരപ്പെടണമെന്നും, ദൈവത്തിങ്കലേക്കു തിരിയണമെന്നും, മാനസാന്തരത്തിന് യോഗ്യമായ പ്രവര്‍ത്തികള്‍ ചെയ്യണമെന്നുമാണ്.[26:20].

Acts 26:22-23

പ്രവാചകന്മാരും മോശെയും സംഭവിക്കുമെന്ന് പറയുന്നത് എന്താണ്?

പ്രവാചകന്മാരും മോശെയും പറഞ്ഞതെന്തെന്നാല്‍ ക്രിസ്തു കഷ്ടമനുഭവിക്കു മെന്നും, മരണത്തില്‍നിന്നും ഉയര്‍ക്കുമെന്നും, യഹൂദാജനത്തിനും ജാതികള്‍ക്കും പ്രകാശം പ്രഖ്യാപിക്കുമെന്നും ആണ്.[26:22-23].

Acts 26:24-26

പൌലോസിന്‍റെ വാദം കേട്ടശേഷം ഫെസ്തോസിനു എന്ത് തോന്നി?

പൌലോസിനു ഭ്രാന്താണെന്ന് ഫെസ്തോസിനു തോന്നി.[26:24-25].

Acts 26:27-29

അഗ്രിപ്പാ രാജാവിനെക്കുറിച്ചുള്ള പൌലോസിന്‍റെ ആഗ്രഹമെന്താണ്?

പൌലോസ് ആഗ്രഹിച്ചത്‌ അഗ്രിപ്പാ രാജാവ് ഒരു ക്രിസ്ത്യാനിയാകണ മെന്നാണ്.[26:28-29].

Acts 26:30-32

പൌലോസിനെതിരെയുള്ള ആരോപണങ്ങളില്‍ അഗ്രിപ്പാവും,ഫെസ്തോസും,

ബെര്‍ന്നിക്കയും എന്തു തീരുമാനത്തില്‍ എത്തി?

പൌലോസ് മരണത്തിനോ ചങ്ങലക്കോ ഹേതുവായ ഒന്നും ചെയ്തിട്ടില്ലെന്നും കൈസരെ അഭയം പറഞ്ഞില്ലായിരുന്നെങ്കില്‍ വിമുക്തനാക്കാമായിരുന്നു എന്നും സമ്മതിച്ചിരുന്നു.[26:31-32].

Acts 27

Acts 27:1-2

Acts 27:3-6

റോമിലേക്കുള്ള യാത്രയില്‍ ശതാധിപനായ യൂലിയസ് ആരംഭത്തില്‍

പൌലോസിനോട്‌ എപ്രകാരം പെരുമാറി?

യൂലിയസ് പൌലോസിനോട്‌ ദയയോടെ പെരുമാറുകയും തന്‍റെ സ്നേഹിത ന്മാരുടെ അടുക്കല്‍ ചെല്ലുവാനും സല്‍ക്കാരങ്ങള്‍ സ്വീകരിക്കുവാനും അനുവദിക്കുകയും ചെയ്തു.[27:3].

Acts 27:7-8

ഏതു ദ്വീപിനെ ചുറ്റിപ്പറ്റി പൌലോസിന്‍റെ കപ്പല്‍ വളരെ വിഷമത്തോടെ

യാത്ര ചെയ്യുവാനിടയായി?

ക്രേത്ത ദ്വീപിനെ ചുറ്റിപറ്റിയാണ് പൌലോസിന്‍റെ കപ്പല്‍ വിഷമത്തോടെ യാത്ര ചെയ്യുവാനിടയായത്.[27:7-8].

Acts 27:9-11

ശതാധിപനായ യൂലിയസ് എന്തുകൊണ്ട് കപ്പല്‍യാത്ര തുടര്‍ന്നാല്‍ അപകട

ങ്ങള്‍ ഉണ്ടാകുമെന്ന പൌലോസിന്‍റെ മുന്നറിയിപ്പിനെ അനുസരിച്ചില്ല?

യൂലിയസ് കപ്പല്‍ ഉടമസ്ഥന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി യതിനാല്‍ പൌലോസിന്‍റെ മുന്നറിയിപ്പിനെ അനുസരിച്ചില്ല.[27:10-11].

Acts 27:12-13

Acts 27:14-16

കപ്പല്‍ യാത്ര സുഗമമായി ആരംഭിച്ച ശേഷം, ഏതു കാറ്റാണ് കപ്പലിനു

നേരെ വീശിയത്?

സുഗമമായ ആരംഭത്തിനു ശേഷം, ഈശാനമൂലന്‍ എന്ന കാറ്റാണ് കപ്പലിനു നേരെ വീശിയത്.[27:14].

Acts 27:17-18

Acts 27:19-20

അനേക ദിവസങ്ങള്‍ക്കു ശേഷം, കപ്പല്‍ സംഘത്തിനു എന്ത് പ്രതീക്ഷയാണ്

നഷ്ടമായത്?

അനേക ദിവസങ്ങള്‍ക്കു ശേഷം, രക്ഷപ്പെടുമെന്ന പ്രതീക്ഷയാണ് സംഘത്തിനു നഷ്ടമായത്.[27:20].

Acts 27:21-22

Acts 27:23-26

യാത്രയെക്കുറിച്ച് ദൈവദൂതന്‍ എന്ത് സന്ദേശമാണ് പൌലോസിനു നല്‍കിയത്?

ദൈവദൂതന്‍ പൌലോസിനോട്‌, എല്ലാ യാത്രക്കാരും രക്ഷപ്പെടും, എന്നാല്‍ കപ്പല്‍ തകര്‍ന്നു പോകുമെന്ന സന്ദേശമാണ് നല്‍കിയത്.[27:24].

Acts 27:27-29

പതിനാലാം നാള്‍ അര്‍ദ്ധരാത്രിയില്‍ കപ്പലിന് എന്ത് സംഭവിക്കുമെന്നാണ് യാത്രക്കാര്‍ കരുതിയത്?

കപ്പല്‍യാത്രക്കാര്‍ ഒരു കരയോട് കപ്പല്‍ സമീപിക്കുന്നു എന്നാണ് കരുതിയത്.[27:27].

Acts 27:30-32

കപ്പല്‍ യാത്രക്കാര്‍ എന്തിനുള്ള മാര്‍ഗമാണ് ആരാഞ്ഞുകൊണ്ടിരുന്നത്?

കപ്പല്‍ യാത്രക്കാര്‍ കപ്പലിനെ ഉപേക്ഷിക്കുവാനുള്ള മാര്‍ഗമാണ് ആരാഞ്ഞു കൊണ്ടിരുന്നത്.[27:27]

കപ്പല്‍ യാത്രക്കാരെക്കുറിച്ചു ശതാധിപനോടും പട്ടാളക്കാരോടും പൌലോസ് എന്താണ് പറഞ്ഞത്?

കപ്പല്‍ യാത്രക്കാര്‍ കപ്പലില്‍ താമസിച്ചിട്ടല്ലാതെ, ശതാധിപനും പട്ടാളക്കാര്‍ക്കും രക്ഷപ്പെടുവാന്‍ കഴികയില്ല എന്നു പൌലോസ് അവരോടു പറഞ്ഞു.[27:31].

Acts 27:33-35

പ്രഭാതവെളിച്ചം വന്നപ്പോള്‍, പൌലോസ് എല്ലാവരോടും നിര്‍ബന്ധിച്ചത് എന്ത്?

എല്ലാവരോടും ഭക്ഷണം കഴിപ്പാന്‍ പൌലോസ് നിര്‍ബന്ധിച്ചു.[27:33].

Acts 27:36-38

Acts 27:39-41

കപ്പല്‍സംഘം എപ്രകാരം കപ്പലിനെ കടല്‍ത്തീരത്ത് എത്തിക്കുവാന്‍ തീരുമാനിച്ചു, എന്തു

സംഭവിച്ചു?

കടല്‍ത്തീരത്തിനു നേരെ കപ്പല്‍ ഓടിച്ചുകയറ്റുവാന്‍ കപ്പല്‍സംഘം തീരുമാനിച്ചു, എന്നാല്‍ നങ്കൂരം നിലത്തു ഉറയ്ക്കുകയും, ചുക്കാന്‍ തകരുകയും ചെയ്തു.[27:39-41].

Acts 27:42-44

ഈ സമയത്ത് തടവുകാരോട് എന്തുചെയ്യുവാന്‍ പട്ടാളക്കാര്‍ ഒരുങ്ങി?

തടവുകാരില്‍ ഒരുവന്‍പോലും രക്ഷപ്പെടാതെ എല്ലാവരെയും കൊല്ലുവാന്‍ പട്ടാളക്കാര്‍ ഒരുങ്ങി.[27:42]. # എന്ത് കൊണ്ടാണ് ശതാധിപന്‍ പട്ടാളക്കാരുടെ പദ്ധതിയെ നിര്‍ത്തലാക്കിയത് ?

പൌലോസിനെ രക്ഷിക്കുവാന്‍ ഉദേശിച്ചത് കൊണ്ട് ശതാധിപന്‍ പട്ടാളക്കാരുടെ പദ്ധതിയെ നിര്‍ത്തലാക്കി.[27:43].

എപ്രകാരമാണ് കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതമായി കരയിലെത്തിയത്?

നീന്തുവാന്‍ കഴിവുള്ളവര്‍ ആദ്യം കടലില്‍ച്ചാടി, തുടര്‍ന്ന് ബാക്കിയുള്ളവര്‍ പലകകളിലും കപ്പലിന്‍റെ മറ്റു സാധനങ്ങളിലും പിടിച്ചു രക്ഷപ്പെട്ടു.[27:44].

Acts 28

Acts 28:1-2

മേലീത്ത ദ്വീപിലെ ജനങ്ങള്‍ പൌലോസിനോടും കപ്പല്‍ സംഘത്തോടും എപ്ര-

കാരം പെരുമാറി?

അവിടത്തെ ജനം അവരോടു അസാധാരണമായ ദയയോട് പെരുമാറി..[28:2].

Acts 28:3-4

പൌലോസിന്‍റെ കയ്യില്‍ ഒരു അണലി കടിച്ചു തൂങ്ങുന്നത് കണ്ടപ്പോള്‍ ജനം

എന്താണ് ചിന്തിച്ചത്?

ജനം ചിന്തിച്ചത് പൌലോസ് ഒരു കുലപാതകന്‍ ആയതിനാല്‍ നീതിയായത് പൌലോസിനെ ജീവിക്കുവാന്‍ അനുവദിക്കുന്നില്ല എന്നുമാണ്.[28:4].

Acts 28:5-6

അണലിയാല്‍ പൌലോസ് കൊല്ലപ്പെട്ടില്ല എന്ന് കണ്ടപ്പോള്‍ ജനം എന്ത്

ചിന്തിച്ചു?

പൌലോസ് ഒരു ദൈവമാണ് എന്ന് ജനം ചിന്തിച്ചു.[ 28:൬].

Acts 28:7-10

ദ്വീപുപ്രമാണിയായ പുബ്ലിയോസിന്‍റെ പിതാവിനെ സൌഖ്യമാക്കിയ ശേഷം

എന്ത് സംഭവിച്ചു?

ആ ദ്വീപിലുള്ള ശേഷം രോഗികളായ ജനമൊക്കെയും കടന്നുവരികയും സൌഖ്യം പ്രാപിക്കുകയും ചെയ്തു [28:8-9].

Acts 28:11-12

പൌലോസും സംഘവും എത്രനാള്‍ ആ ദ്വീപില്‍ താമസിച്ചു?

പൌലോസും സംഘവും മൂന്നു മാസം മേലീത്ത ദ്വീപില്‍ താമസിച്ചു.[28:11].

Acts 28:13-15

റോമില്‍ നിന്നുള്ള സഹോദരന്മാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ പൌലോസ്

എന്ത് ചെയ്തു?

പൌലോസ് സഹോദരന്മാരെ കണ്ടപ്പോള്‍, ദൈവത്തിനു നന്ദി പറയുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു.[28:15].

Acts 28:16-18

ഒരു തടവുകാരന്‍ എന്ന നിലയില്‍ പൌലോസിന്‍റെ റോമിലെ ജീവിത ക്രമീക

രണങ്ങള്‍ എന്തൊക്കെയായിരുന്നു?

പൌലോസിനു സ്വതന്ത്രമായി ഒരു പട്ടാളക്കാരന്‍റെ കാവലില്‍ ജീവിക്കുവാന്‍ അനുവദിക്കപ്പെട്ടു.[2 8:16].

Acts 28:19-20

പൌലോസ് റോമയിലെ യഹൂദത്തലവന്മാരോട് ഈ ചങ്ങല ധരിക്കുന്നതിന്‍റെ

കാരണം എന്തെന്നാണ് പറഞ്ഞത്?

റോമയിലെ യഹൂദ നേതാക്കന്മാരോട് യിസ്രായേലിന്‍റെ പ്രത്യാശ നിമിത്തമാണ് താന്‍ ഈ ചങ്ങല ധരിക്കുന്നത് എന്ന് പറഞ്ഞു.[28:20].

Acts 28:21-22

റോമയിലെ യഹൂദനേതാക്കന്മാര്‍ ക്രിസ്തീയ വിഭാഗത്തെക്കുറിച്ച് എന്താണ്

അറിഞ്ഞിരുന്നത്?

ഈ വിഭാഗത്തെക്കുറിച്ചു എല്ലായിടങ്ങളിലും എതിരായി സംസാരിക്കപ്പെടുന്നു എന്നാണു റോമയിലെ യഹൂദ നേതാക്കന്മാര്‍ അറിഞ്ഞിരുന്നത്.[28:22].

Acts 28:23-24

പൌലോസിന്‍റെ താമസസ്ഥലത്ത് വീണ്ടും യഹൂദനേതാക്കന്മാര്‍ വന്നപ്പോള്‍, പ്രഭാതം മുതല്‍

സായാഹ്നം വരെ പൌലോസ് എന്ത്ചെയ്യുവാനാണ് പരിശ്രമിച്ചത്?

യേശുവിനെക്കുറിച്ച് മോശെയുടെ പ്രമാണത്തില്‍നിന്നും പ്രവാചകന്മാരില്‍നിന്നും ഉദ്ധരിച്ച് അവരെ വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.[28:24].

പൌലോസിന്‍റെ അവതരണത്തിനു യഹൂദനേതാക്കന്മാരുടെ പ്രതികരണം എന്തായിരുന്നു?

യഹൂദനേതാക്കളില്‍ ചിലര്‍ക്കു ബോധ്യമായെങ്കിലും, മറ്റുള്ളവര്‍ വിശ്വസിച്ചില്ല.[28:24].

Acts 28:25-26

Acts 28:27

വിശ്വസിക്കാതിരുന്ന യഹൂദ നേതാക്കന്മാരെക്കുറിച്ചു പൌലോസ് ഉദ്ധരിച്ച

അവസാനത്തെ തിരുവചനം ഏതാണ്?

പൌലോസ് ഉദ്ധരിച്ച അവസാനത്തെ തിരുവചനഭാഗം, വിശ്വസിക്കാത്തവര്‍ക്ക് കണ്ണുകളും ചെവികളും ദൈവവച്ചനത്തിനു നേരെ അടച്ചിരിക്കുന്നു എന്നാണ്.[28;25-27].

Acts 28:28-31

ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശം എവിടേക്ക് അയക്കപ്പെടുമെന്നും, അതിന്‍റെ

പ്രതികരണം എന്തായിരിക്കുമെന്നുമാണ് പൌലോസ് പറഞ്ഞത്?

പൌലോസ് പറഞ്ഞത് ദൈവത്തിന്‍റെ രക്ഷയുടെ സന്ദേശം ജാതികളുടെ അടുത്തേക്ക് അയക്കപ്പെടുമെന്നും, അവര്‍ ശ്രദ്ധിക്കുമെന്നും ആണ്.[28:28].